Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ سورت: بقرہ   آیت:
وَمَثَلُ الَّذِیْنَ یُنْفِقُوْنَ اَمْوَالَهُمُ ابْتِغَآءَ مَرْضَاتِ اللّٰهِ وَتَثْبِیْتًا مِّنْ اَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ اَصَابَهَا وَابِلٌ فَاٰتَتْ اُكُلَهَا ضِعْفَیْنِ ۚ— فَاِنْ لَّمْ یُصِبْهَا وَابِلٌ فَطَلٌّ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ بَصِیْرٌ ۟
അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും, അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണെന്ന ഉറച്ച വിശ്വാസത്തോടെ ശാന്തമായ മനസ്സോടെ -സ്വേഛയോടെ- തങ്ങളുടെ സമ്പത്ത് ദാനം ചെയ്യുന്നവരുടെ ഉപമ ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, നല്ല മണ്ണുള്ള ഒരു പ്രദേശത്തെ തോട്ടത്തിൻ്റെ ഉപമയാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് അനേകം മടങ്ങ് കായ്കനികൾ നല്കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. കാരണം ആ ഭൂമി അത്ര നല്ലതാണ്. ഇതു പോലെയാണ് അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നവരുടെ ദാനധർമ്മങ്ങൾ. അതെത്ര ചെറുതാണെങ്കിലും അല്ലാഹു അത് സ്വീകരിക്കുകയും, അതിൻ്റെ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. ആത്മാർത്ഥതയുള്ളവരുടെയും ലോകമാന്യമുള്ളവരുടെയും അവസ്ഥ അല്ലാഹുവിന് ഗോപ്യമാവുകയില്ല. ഓരോന്നിനും അർഹിക്കുന്ന പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നു.
عربی تفاسیر:
اَیَوَدُّ اَحَدُكُمْ اَنْ تَكُوْنَ لَهٗ جَنَّةٌ مِّنْ نَّخِیْلٍ وَّاَعْنَابٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۙ— لَهٗ فِیْهَا مِنْ كُلِّ الثَّمَرٰتِ ۙ— وَاَصَابَهُ الْكِبَرُ وَلَهٗ ذُرِّیَّةٌ ضُعَفَآءُ ۖۚ— فَاَصَابَهَاۤ اِعْصَارٌ فِیْهِ نَارٌ فَاحْتَرَقَتْ ؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمُ الْاٰیٰتِ لَعَلَّكُمْ تَتَفَكَّرُوْنَ ۟۠
നിങ്ങളിൽ ഒരാൾക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ ചാരെകൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം സമൃദ്ധമായ കായ്കനികളും അയാൾക്കതിലുണ്ട്. അങ്ങനെയിരിക്കെ അയാൾക്ക് വാർദ്ധക്യം ബാധിക്കുകയും, പണിയെടുക്കാനോ സമ്പാദിക്കാനോ കഴിയാത്തവിധം അയാൾ വൃദ്ധനാവുകയും ചെയ്തു. ജോലി ചെയ്യാൻ കഴിയാത്ത രണ്ട് ദുർബലരായ ചെറിയ കുട്ടികളാണ് അയാൾക്കുള്ളത്. അങ്ങനെ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അയാളുടെ തോട്ടത്തെ ബാധിക്കുകയും, അത് മുഴുവൻ കരിച്ചു കളയുകയും ചെയ്തു. അയാളാണെങ്കിൽ തൻ്റെ വാർദ്ധക്യവും മക്കളുടെ ദുർബലതയും കാരണം അതിന് ഏറ്റവും ആവശ്യമുള്ള അവസ്ഥയിലും. ഇത്തരം ഒരു സ്ഥിതിയിലാകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ? ജനങ്ങളെ കാണിക്കാൻ വേണ്ടി ദാനം നൽകുന്നവൻ്റെ അവസ്ഥ ഇതുപോലെയാകുന്നു. നന്മകൾ ഏറ്റവും ആവശ്യമുള്ള ഖിയാമത്ത് നാളിൽ യാതൊരു നന്മയുമില്ലാതെയായിരിക്കും അയാൾ വരിക. നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവ അല്ലാഹു വിവരിച്ചുതരുന്നു.
عربی تفاسیر:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اَنْفِقُوْا مِنْ طَیِّبٰتِ مَا كَسَبْتُمْ وَمِمَّاۤ اَخْرَجْنَا لَكُمْ مِّنَ الْاَرْضِ ۪— وَلَا تَیَمَّمُوا الْخَبِیْثَ مِنْهُ تُنْفِقُوْنَ وَلَسْتُمْ بِاٰخِذِیْهِ اِلَّاۤ اَنْ تُغْمِضُوْا فِیْهِ ؕ— وَاعْلَمُوْۤا اَنَّ اللّٰهَ غَنِیٌّ حَمِیْدٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ അനുവദനീയമായ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നാം ഉല്പാദിപ്പിച്ച് തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. നിങ്ങളുടെ സമ്പത്തിൽ വളരെ മോശമായത് ദാനം ചെയ്യാൻ വേണ്ടി നിങ്ങൾ തിരഞ്ഞെടുക്കരുത്; അവയെങ്ങാനും നിങ്ങൾക്ക് നൽകപ്പെട്ടിരുന്നെങ്കിൽ വളരെ മോശമായ വസ്തുവാണ് എന്നതിനാൽ തീർത്തും അനിഷ്ടത്തോടെയല്ലാതെ നിങ്ങളവ സ്വീകരിക്കുമായിരുന്നില്ല. അപ്പോൾ നിങ്ങൾ സ്വന്തത്തിന് തൃപ്തിപ്പെടാത്തത് അല്ലാഹുവിന് വേണ്ടി നിങ്ങൾ എങ്ങിനെയാണ് തൃപ്തിപ്പെടുക? അല്ലാഹു നിങ്ങളുടെ ദാനങ്ങൾ ആവശ്യമില്ലാത്ത സമ്പൂർണ്ണ ധന്യതയുള്ളവനും, തൻ്റെ അസ്തിത്വത്തിലും തൻ്റെ പ്രവർത്തനങ്ങളിലും അങ്ങേയറ്റം സ്തുത്യർഹനുമാകുന്നു എന്ന് നിങ്ങൾ അറിയുക!
عربی تفاسیر:
اَلشَّیْطٰنُ یَعِدُكُمُ الْفَقْرَ وَیَاْمُرُكُمْ بِالْفَحْشَآءِ ۚ— وَاللّٰهُ یَعِدُكُمْ مَّغْفِرَةً مِّنْهُ وَفَضْلًا ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟
പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, പിശുക്ക് കാണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നീചവൃത്തികളും പാപങ്ങളും പ്രവർത്തിക്കുന്നതിന് അവൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, നിങ്ങളുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു നൽകാമെന്നും, നിങ്ങൾക്ക് വിശാലമായ ഉപജീവനം നൽകാമെന്നും വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും, തൻ്റെ ദാസന്മാരുടെ അവസ്ഥകൾ എല്ലാം അറിയുന്നവനുമാകുന്നു.
عربی تفاسیر:
یُّؤْتِی الْحِكْمَةَ مَنْ یَّشَآءُ ۚ— وَمَنْ یُّؤْتَ الْحِكْمَةَ فَقَدْ اُوْتِیَ خَیْرًا كَثِیْرًا ؕ— وَمَا یَذَّكَّرُ اِلَّاۤ اُولُوا الْاَلْبَابِ ۟
അല്ലാഹു ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് ശരിയായ വാക്കുകളും, നേരായ പ്രവർത്തനങ്ങളും അവൻ നൽകുന്നതാണ്. ഏതൊരുവന്ന് അത് നല്കപ്പെട്ടുവോ, അവന്ന് ധാരാളം നന്മകൾ നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രകാശം കൊണ്ട് വഴിയിൽ വെളിച്ചമന്വേഷിക്കുകയും, അവൻ്റെ സന്മാർഗത്തിലേക്ക് വഴി തേടുകയും ചെയ്യുന്ന മഹാബുദ്ധിമാന്മാരല്ലാതെ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയില്ല.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• المؤمنون بالله تعالى حقًّا واثقون من وعد الله وثوابه، فهم ينفقون أموالهم ويبذلون بلا خوف ولا حزن ولا التفات إلى وساوس الشيطان كالتخويف بالفقر والحاجة.
• അല്ലാഹുവിൽ ശരിക്കും വിശ്വസിച്ചിട്ടുള്ളവർ അല്ലാഹുവിൻറെ വാഗ്ദാനങ്ങളിലും പ്രതിഫലത്തിലും ഉറച്ച പ്രതീക്ഷയുള്ളവരായിരിക്കും. ഭയമോ സങ്കടമോ കൂടാതെ അവർ തങ്ങളുടെ സമ്പത്ത് ദാനം ചെയ്യുന്നതാണ്. ദാരിദ്യവും ആവശ്യങ്ങളും വരാനിരിക്കുന്നുണ്ട് എന്ന പിശാചിൻ്റെ ഭയപ്പെടുത്തലിനും ദുർബോധനങ്ങൾക്കും അവർ ശ്രദ്ധ കൊടുക്കുകയേ ഇല്ല.

• الإخلاص من أعظم ما يبارك الأعمال ويُنمِّيها.
• അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിക്കുക എന്നത് ഒരാളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിൻ്റെ അനുഗ്രഹവും, അവനിൽ നിന്നുള്ള വളർച്ചയും ലഭിക്കാനുള്ള ഏറ്റവും വലിയ കാരണമാണ്.

• أعظم الناس خسارة من يرائي بعمله الناس؛ لأنه ليس له من ثواب على عمله إلا مدحهم وثناؤهم.
• പ്രവർത്തനങ്ങൾ ജനങ്ങളെ കാണിക്കാൻ വേണ്ടിചെയ്യുന്നവൻ ജനങ്ങളിൽ ഏറ്റവും വലിയ നഷ്ടക്കാരനാണ്. അവന് അവരുടെ പ്രശംസയും പുകഴ്ത്തലുകളുമല്ലാതെ പ്രതിഫലമായി മറ്റൊന്നുമുണ്ടാവുകയില്ല.

 
معانی کا ترجمہ سورت: بقرہ
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں