Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ سورت: آل عمران   آیت:
وَاِذْ اَخَذَ اللّٰهُ مِیْثَاقَ الَّذِیْنَ اُوْتُوا الْكِتٰبَ لَتُبَیِّنُنَّهٗ لِلنَّاسِ وَلَا تَكْتُمُوْنَهٗ ؗۗ— فَنَبَذُوْهُ وَرَآءَ ظُهُوْرِهِمْ وَاشْتَرَوْا بِهٖ ثَمَنًا قَلِیْلًا ؕ— فَبِئْسَ مَا یَشْتَرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരായ യഹൂദ നസ്വാറാക്കളിലെ പണ്ഡിതന്മാരിൽ നിന്ന് അല്ലാഹു ഉറപ്പായ ഒരു കരാർ സ്വീകരിച്ച സന്ദർഭം ഓർക്കുക. അല്ലാഹുവിൻ്റെ ഗ്രന്ഥം നിങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു നൽകണമെന്നും, അതിലുള്ള സന്മാർഗം നിങ്ങൾ മറച്ചു വെക്കരുതെന്നും, മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വം അറിയിക്കുന്നത് മൂടിവെക്കരുതെന്നുമായിരുന്നു ആ കരാർ. എന്നാൽ അവർ ആ കരാർ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തത്. അതിനവർ ശ്രദ്ധ കൊടുക്കുകയേ ചെയ്തില്ല. അങ്ങനെ അവർ സത്യം മറച്ചു വെക്കുകയും, അസത്യം വെളിവാക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ചത് തീർത്തും തുഛമായ വിലയാണ്; അവർക്ക് ലഭിച്ചേക്കാവുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണത്. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ച ഈ പ്രതിഫലം എത്ര നീചമാകുന്നു.
عربی تفاسیر:
لَا تَحْسَبَنَّ الَّذِیْنَ یَفْرَحُوْنَ بِمَاۤ اَتَوْا وَّیُحِبُّوْنَ اَنْ یُّحْمَدُوْا بِمَا لَمْ یَفْعَلُوْا فَلَا تَحْسَبَنَّهُمْ بِمَفَازَةٍ مِّنَ الْعَذَابِ ۚ— وَلَهُمْ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾ പ്രവർത്തിച്ച തിന്മകളുടെ പേരിൽ ആഹ്ളാദിക്കുകയും, തങ്ങൾ പ്രവർത്തിച്ചിട്ടില്ലാത്ത നന്മകളുടെ പേരിൽ ജനങ്ങൾ തങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും സുരക്ഷിതരാവുകയും ചെയ്യുമെന്ന് താങ്കൾ വിചാരിക്കുകയേ ചെയ്യേണ്ടതില്ല. മറിച്ച് അവരുടെ സ്ഥാനം നരകമാകുന്നു. അതിലവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
عربی تفاسیر:
وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും അതിലുള്ളതിൻ്റെയുമെല്ലാം അധികാരം; മറ്റാർക്കുമല്ല. അവനാകുന്നു അവ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
عربی تفاسیر:
اِنَّ فِیْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّیْلِ وَالنَّهَارِ لَاٰیٰتٍ لِّاُولِی الْاَلْبَابِ ۟ۚۖ
തീർച്ചയായും ഒരു മുൻമാതൃകയുമില്ലാതെ ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചു എന്നതിലും, രാപ്പകലുകൾ മാറിമാറിവരുന്നതിലും, അവയുടെ ദൈർഘ്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിലും ശരിയായ ബുദ്ധിയുള്ള ജനങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. പ്രപഞ്ച സ്രഷ്ടാവിനെ കുറിച്ച് അതവരെ അറിയിക്കുന്നു. ആരാധനകൾക്ക് അർഹൻ അവൻ മാത്രമാണെന്നും.
عربی تفاسیر:
الَّذِیْنَ یَذْكُرُوْنَ اللّٰهَ قِیٰمًا وَّقُعُوْدًا وَّعَلٰی جُنُوْبِهِمْ وَیَتَفَكَّرُوْنَ فِیْ خَلْقِ السَّمٰوٰتِ وَالْاَرْضِ ۚ— رَبَّنَا مَا خَلَقْتَ هٰذَا بَاطِلًا ۚ— سُبْحٰنَكَ فَقِنَا عَذَابَ النَّارِ ۟
തങ്ങളുടെ എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെ ഓർക്കുന്നവരത്രെ അവർ. നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം (അവർ അല്ലാഹുവിനെ ഓർക്കുന്നു). ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചാണ് അവരുടെ ബുദ്ധിയെ അവർ ചിന്തിക്കാൻ വിട്ടിരിക്കുന്നത്. അവർ പറയുന്നു: ഞങ്ങളുടെ റബ്ബേ! ഈ മഹത്തരമായ സൃഷ്ടിപ്പ് നീ ഉണ്ടാക്കിയത് വെറുതെയല്ല. അങ്ങനെ നിരർത്ഥകമായതെന്തെങ്കിലും ചെയ്യുക എന്നതിൽ നിന്ന് നീ പരിശുദ്ധനായിരിക്കുന്നു. അതിനാൽ നന്മകൾ പ്രവർത്തിക്കാൻ ഞങ്ങൾക്ക് സൗകര്യം ചെയ്തു നൽകിയും, തിന്മകളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചു കൊണ്ടും നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ!
عربی تفاسیر:
رَبَّنَاۤ اِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ اَخْزَیْتَهٗ ؕ— وَمَا لِلظّٰلِمِیْنَ مِنْ اَنْصَارٍ ۟
ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ സൃഷ്ടികളിൽ നിന്ന് ആരെയെങ്കിലും നീ നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നീ വഷളാക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നും കോപത്തിൽ നിന്നും അതിക്രമികളെ രക്ഷപ്പെടുത്താൻ പരലോകത്ത് ഒരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.
عربی تفاسیر:
رَبَّنَاۤ اِنَّنَا سَمِعْنَا مُنَادِیًا یُّنَادِیْ لِلْاِیْمَانِ اَنْ اٰمِنُوْا بِرَبِّكُمْ فَاٰمَنَّا ۖۗ— رَبَّنَا فَاغْفِرْ لَنَا ذُنُوْبَنَا وَكَفِّرْ عَنَّا سَیِّاٰتِنَا وَتَوَفَّنَا مَعَ الْاَبْرَارِ ۟ۚ
ഞങ്ങളുടെ രക്ഷിതാവേ! അല്ലാഹുവിൽ വിശ്വസിക്കാൻ ഞങ്ങളെ ക്ഷണിക്കുന്ന ഒരു പ്രബോധകൻ്റെ ശബ്ദം -മുഹമ്മദ് നബി -ﷺ- യുടെ ക്ഷണം- ഞങ്ങൾ കേട്ടു. 'നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ -ഏകനായ ആരാധ്യനിൽ- നിങ്ങൾ വിശ്വസിക്കൂ!' എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ക്ഷണിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, അദ്ദേഹത്തിൻ്റെ മതത്തിലെ നിയമങ്ങൾ ഞങ്ങൾ പിൻപറ്റുകയും ചെയ്തു. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ മറച്ചു വെക്കുകയും, ഞങ്ങളെ അപമാനിതരാക്കാതിരിക്കുകയും ചെയ്യേണമേ! ഞങ്ങളുടെ തെറ്റുകൾ നീ മാപ്പാക്കുകയും, അതിൻ്റെ പേരിൽ ഞങ്ങളെ ശിക്ഷിക്കാതിരിക്കുകയും ചെയ്യേണമേ! സൽകർമ്മങ്ങൾ പ്രവർത്തിക്കാനും തിന്മകൾ ഉപേക്ഷിക്കാനും ഞങ്ങൾക്ക് വഴിയൊരുക്കി നൽകിക്കൊണ്ട് സച്ചരിതരോടൊപ്പമായ നിലയിൽ ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
عربی تفاسیر:
رَبَّنَا وَاٰتِنَا مَا وَعَدْتَّنَا عَلٰی رُسُلِكَ وَلَا تُخْزِنَا یَوْمَ الْقِیٰمَةِ ؕ— اِنَّكَ لَا تُخْلِفُ الْمِیْعَادَ ۟
ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ ദൂതന്മാരുടെ വാക്കുകളിലൂടെ നീ വാഗ്ദാനം നൽകിയതെന്തോ; അത് നീ ഞങ്ങൾക്ക് നൽകേണമേ! സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യവും, ഇഹലോകത്തുള്ള വിജയവുമാണത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് ഞങ്ങളെ നീ അപമാനിതരാക്കരുതേ! തീർച്ചയായും -ഞങ്ങളുടെ രക്ഷിതാവേ!- നീ അങ്ങേയറ്റം മാന്യതയുള്ളവനാകുന്നു; നീയൊരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• من صفات علماء السوء من أهل الكتاب: كتم العلم، واتباع الهوى، والفرح بمدح الناس مع سوء سرائرهم وأفعالهم.
• വേദക്കാരിലെ മോശം പണ്ഡിതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ദീനിലെ വിജ്ഞാനം മറച്ചു വെക്കുകയും, ദേഹേഛയെ പിൻപറ്റുകയും, രഹസ്യജീവിതവും പ്രവർത്തനങ്ങളും മോശമാണെങ്കിലും ജനങ്ങളുടെ പ്രശംസകൾ കൊണ്ട് സന്തോഷിക്കുകയും ചെയ്യുക എന്നത്.

• التفكر في خلق الله تعالى في السماوات والأرض وتعاقب الأزمان يورث اليقين بعظمة الله وكمال الخضوع له عز وجل.
• ആകാശഭൂമികളിലെ അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ കുറിച്ചും, കാലം മാറിമാറി വരുന്നതിനെ കുറിച്ചും ചിന്തിക്കുന്നത് അല്ലാഹുവിൻ്റെ മഹത്വത്തെ കുറിച്ച് ദൃഢബോധ്യം നൽകുകയും, അവനോട് പരിപൂർണ്ണമായ താഴ്മ സൃഷ്ടിക്കുകയും ചെയ്യും.

• دعاء الله وخضوع القلب له تعالى من أكمل مظاهر العبودية.
• അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ഹൃദയം അവൻ്റെ മുൻപിൽ താഴ്മ കാണിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിനോടുള്ള അടിമത്വത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്.

 
معانی کا ترجمہ سورت: آل عمران
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں