Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ آیت: (28) سورت: آل عمران
لَا یَتَّخِذِ الْمُؤْمِنُوْنَ الْكٰفِرِیْنَ اَوْلِیَآءَ مِنْ دُوْنِ الْمُؤْمِنِیْنَ ۚ— وَمَنْ یَّفْعَلْ ذٰلِكَ فَلَیْسَ مِنَ اللّٰهِ فِیْ شَیْءٍ اِلَّاۤ اَنْ تَتَّقُوْا مِنْهُمْ تُقٰىةً ؕ— وَیُحَذِّرُكُمُ اللّٰهُ نَفْسَهٗ ؕ— وَاِلَی اللّٰهِ الْمَصِیْرُ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ വിശ്വാസികൾക്ക് പുറമെ (അല്ലാഹുവിനെ) നിഷേധിച്ചവരെ ഉറ്റമിത്രങ്ങളാക്കുകയും, അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുത്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിൽ നിന്നും, അല്ലാഹു അവനിൽ നിന്നും ഒഴിവായിരിക്കുന്നു. എന്നാൽ നിങ്ങൾ (സത്യനിഷേധികളുടെ) അധികാരത്തിന് കീഴിലാവുകയും, നിങ്ങളുടെ കാര്യത്തിൽ അവരിൽ നിന്ന് ഉപദ്രവം ഭയക്കുകയും ചെയ്യുന്നുണ്ടെങ്കിലൊഴികെ. അപ്പോൾ അവരോടുള്ള ശത്രുത മറച്ചുവെച്ച് വാക്കുകളിലും പ്രവർത്തനങ്ങളിലും സൗമ്യത പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അവനെ നിങ്ങൾ ഭയപ്പെടുക. പാപങ്ങൾ ചെയ്ത് നിങ്ങൾ അവൻ്റെ കോപം വരുത്തിവെക്കരുത്. അടിമകളെല്ലാം അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിനായി അന്ത്യനാളിൽ അവൻ്റെ അടുക്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• أن التوفيق والهداية من الله تعالى، والعلم - وإن كثر وبلغ صاحبه أعلى المراتب - إن لم يصاحبه توفيق الله لم ينتفع به المرء.
• സത്യം അറിയാൻ കഴിയുന്നതും, അത് സ്വീകരിക്കാൻ സന്മനസ്സ് ലഭിക്കുന്നതും അല്ലാഹുവിൻ്റെ ഉദ്ദേശപ്രകാരമാകുന്നു. ഒരാൾ എത്രയെല്ലാം അറിവ് നേടുകയും, അതിൻ്റെ ഉന്നതമായ പദവികൾ കൈവരിക്കുകയും ചെയ്താലും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം ഇല്ലെങ്കിൽ അയാൾക്ക് അത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.

• أن الملك لله تعالى، فهو المعطي المانع، المعز المذل، بيده الخير كله، وإليه يرجع الأمر كله، فلا يُسأل أحد سواه.
• ആധിപത്യം അല്ലാഹുവിനാകുന്നു. അവനാണ് എല്ലാം നൽകുന്നവനും തടയുന്നവനും, പ്രതാപം നൽകുന്നവനും നിന്ദ്യത വരുത്തുന്നവനും. എല്ലാ നന്മയും അവങ്കലാകുന്നു. എല്ലാ കാര്യങ്ങളുടെയും പര്യവസാനവും അവങ്കൽ തന്നെ. അതിനാൽ അവനോടല്ലാതെ മറ്റാരോടും ചോദിച്ചു കൂടാ.

• خطورة تولي الكافرين، حيث توعَّد الله فاعله بالبراءة منه وبالحساب يوم القيامة.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ ഏറ്റവും അടുത്ത കൂട്ടുകാരായി സ്വീകരിക്കുന്നതിൻറെ ഗൗരവം. അല്ലാഹു അവനിൽ നിന്ന് ബന്ധവിഛേദനം നടത്തുമെന്നും, അവനെ പരലോകത്ത് വിചാരണ ചെയ്യുമെന്നും അവൻ താക്കീത് നൽകിയിരിക്കുന്നു.

 
معانی کا ترجمہ آیت: (28) سورت: آل عمران
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں