Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ سورت: احزاب   آیت:
وَمَا كَانَ لِمُؤْمِنٍ وَّلَا مُؤْمِنَةٍ اِذَا قَضَی اللّٰهُ وَرَسُوْلُهٗۤ اَمْرًا اَنْ یَّكُوْنَ لَهُمُ الْخِیَرَةُ مِنْ اَمْرِهِمْ ؕ— وَمَنْ یَّعْصِ اللّٰهَ وَرَسُوْلَهٗ فَقَدْ ضَلَّ ضَلٰلًا مُّبِیْنًا ۟
(അല്ലാഹുവിൽ) വിശ്വസിച്ച ഒരു പുരുഷന്നോ സ്ത്രീക്കോ അല്ലാഹുവും അവൻ്റെ ദൂതനും അവരുടെ ഒരു കാര്യത്തിൽ തീരുമാനം വിധിച്ചാൽ അത് സ്വീകരിക്കണമോ തള്ളണമോ എന്ന തിരഞ്ഞെടുപ്പ് ഉണ്ടാകാൻ പാടില്ല. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ തീർച്ചയായും (അല്ലാഹുവിൻ്റെ) നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് വ്യക്തമായ വഴികേടിലായിരിക്കുന്നു.
عربی تفاسیر:
وَاِذْ تَقُوْلُ لِلَّذِیْۤ اَنْعَمَ اللّٰهُ عَلَیْهِ وَاَنْعَمْتَ عَلَیْهِ اَمْسِكْ عَلَیْكَ زَوْجَكَ وَاتَّقِ اللّٰهَ وَتُخْفِیْ فِیْ نَفْسِكَ مَا اللّٰهُ مُبْدِیْهِ وَتَخْشَی النَّاسَ ۚ— وَاللّٰهُ اَحَقُّ اَنْ تَخْشٰىهُ ؕ— فَلَمَّا قَضٰی زَیْدٌ مِّنْهَا وَطَرًا زَوَّجْنٰكَهَا لِكَیْ لَا یَكُوْنَ عَلَی الْمُؤْمِنِیْنَ حَرَجٌ فِیْۤ اَزْوَاجِ اَدْعِیَآىِٕهِمْ اِذَا قَضَوْا مِنْهُنَّ وَطَرًا ؕ— وَكَانَ اَمْرُ اللّٰهِ مَفْعُوْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ഇസ്ലാം (സ്വീകരിക്കാൻ അവസരം) നൽകിയതിലൂടെ അനുഗ്രഹം ചൊരിഞ്ഞു നൽകുകയും, അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് താങ്കൾ അനുഗ്രഹം ചൊരിയുകയും ചെയ്ത വ്യക്തിയോട് അങ്ങ് പറഞ്ഞ സന്ദർഭം: -സൈദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُمَا- തൻ്റെ ഭാര്യയായ സൈനബ് ബിൻത് ജഹ്ഷിനെ വിവാഹമോചനം ചെയ്യുന്ന കാര്യത്തിൽ താങ്കളുടെ അടുക്കൽ വന്ന സന്ദർഭമാണ് ഉദ്ദേശം-. താങ്കൾ അദ്ദേഹത്തോട് പറഞ്ഞു: നിൻ്റെ ഭാര്യയെ നിൻ്റെ അടുക്കൽ തന്നെ നിർത്തുക! അവളെ വിവാഹമോചനം ചെയ്യരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക! അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് സന്ദേശമായി അറിയിച്ചു നൽകിയ കാര്യം -താങ്കൾ സൈനബിനെ വിവാഹം കഴിക്കുമെന്ന കാര്യം- ജനങ്ങളെ ഭയന്നു കൊണ്ട് താങ്കൾ മനസ്സിനുള്ളിൽ മറച്ചു വെക്കുകയും ചെയ്തു. സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുന്നതും, ശേഷം അവരെ താങ്കൾ വിവാഹം കഴിക്കുന്നതും അല്ലാഹു വെളിപ്പെടുത്തുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ താങ്കൾ ഭയപ്പെടാൻ കൂടുതൽ അർഹതയുള്ളത് അല്ലാഹുവിനെയാകുന്നു. അങ്ങനെ സൈദിൻ്റെ മനസ്സ് ശാന്തമാവുകയും, അദ്ദേഹത്തിന് സൈനബിനെ വേണ്ടാതാവുകയും, അവരെ അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തപ്പോൾ നാം താങ്കൾക്ക് അവരെ വിവാഹം ചെയ്തു തന്നു. ദത്തുപുത്രന്മാരുടെ ഭാര്യമാരെ അവർ വിവാഹമോചനം ചെയ്യപ്പെടുകയും, അവരുടെ ഇദ്ദ കാലാവധി അവസാനിക്കുകയും ചെയ്താൽ വിവാഹം കഴിക്കുന്നതിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ യാതൊരു തെറ്റും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാകുന്നു അത്. അല്ലാഹുവിൻ്റെ തീരുമാനം നടപ്പിലാക്കപ്പെടുന്നത് തന്നെയാകുന്നു; അതിൽ യാതൊരു തടസ്സമോ അതിന് എന്തെങ്കിലും മുടക്കമോ സംഭവിക്കുകയില്ല.
عربی تفاسیر:
مَا كَانَ عَلَی النَّبِیِّ مِنْ حَرَجٍ فِیْمَا فَرَضَ اللّٰهُ لَهٗ ؕ— سُنَّةَ اللّٰهِ فِی الَّذِیْنَ خَلَوْا مِنْ قَبْلُ ؕ— وَكَانَ اَمْرُ اللّٰهِ قَدَرًا مَّقْدُوْرَا ۟ؗۙ
അല്ലാഹു അനുവദിച്ചു നൽകിയ, തൻ്റെ ദത്തുപുത്രൻ്റെ ഭാര്യയെ വിവാഹം കഴിക്കുക എന്ന കാര്യത്തിൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ എന്തെങ്കിലും തെറ്റോ ഇടുക്കമോ ഉണ്ടാകേണ്ടതില്ല. അവിടുത്തേക്ക് മുൻപുള്ള ദൂതന്മാരുടെ മാർഗം അതിൽ അവിടുന്ന് പിൻപറ്റുകയാണ് ചെയ്യുന്നത്. അവിടുന്നാകട്ടെ, ഇക്കാര്യത്തിൽ ആദ്യത്തെ ദൂതനൊന്നുമല്ല താനും. ഈ വിവാഹം പൂർത്തീകരിക്കുക എന്നതിലും, ദത്തുപുത്ര സമ്പ്രദായത്തെ ഇല്ലാതാക്കുക എന്നതിലുമെല്ലാം നബി -ﷺ- ക്ക് യാതൊരു അഭിപ്രായമോ തിരഞ്ഞെടുപ്പോ ഇല്ല; അല്ലാഹു വിധിക്കുന്ന ഇക്കാര്യം ഒരു തടസ്സവുമില്ലാതെ നടപ്പിലാക്കപ്പെടുന്ന വിധിയാകുന്നു.
عربی تفاسیر:
١لَّذِیْنَ یُبَلِّغُوْنَ رِسٰلٰتِ اللّٰهِ وَیَخْشَوْنَهٗ وَلَا یَخْشَوْنَ اَحَدًا اِلَّا اللّٰهَ ؕ— وَكَفٰی بِاللّٰهِ حَسِیْبًا ۟
അവരവരുടെ സമൂഹങ്ങളിലേക്കായി തങ്ങൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന അല്ലാഹുവിൻ്റെ സന്ദേശങ്ങൾ എത്തിച്ചു നൽകുകയും, അല്ലാഹുവല്ലാത്ത മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഈ നബിമാർ; അല്ലാഹു തങ്ങൾക്ക് അനുവദിച്ചു തന്ന ഒരു കാര്യം പ്രാവർത്തികമാക്കുന്നതിൽ മറ്റുള്ളവർ എന്തു പറയും എന്നത് അവർ നോക്കുകയേ ഇല്ല. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ -വിചാരണ ചെയ്യുന്നതിനും, അവക്കുള്ള പ്രതിഫലം -നല്ലതെങ്കിൽ നല്ലതും, ചീത്തയെങ്കിലും ചീത്തയുമായ പ്രതിഫലം- നൽകുന്നതിനും വേണ്ടി- സൂക്ഷിച്ചു വെക്കുവാൻ അല്ലാഹു മതി.
عربی تفاسیر:
مَا كَانَ مُحَمَّدٌ اَبَاۤ اَحَدٍ مِّنْ رِّجَالِكُمْ وَلٰكِنْ رَّسُوْلَ اللّٰهِ وَخَاتَمَ النَّبِیّٖنَ ؕ— وَكَانَ اللّٰهُ بِكُلِّ شَیْءٍ عَلِیْمًا ۟۠
മുഹമ്മദ് -ﷺ- നിങ്ങളിൽ ഒരു പുരുഷൻ്റെയും പിതാവല്ല. അതിനാൽ സൈദിൻ്റെ ഭാര്യയെ -അദ്ദേഹം അവരെ വിവാഹമോചനം ചെയ്ത ശേഷം- വിവാഹം കഴിക്കുന്നത് നിഷിദ്ധമാകാൻ അദ്ദേഹം സൈദിൻ്റെ പിതാവുമല്ല. എന്നാൽ അവിടുന്ന് ജനങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനും, നബിമാരിൽ അന്തിമനുമാകുന്നു; അവിടുത്തേക്ക് ശേഷം മറ്റൊരു നബിയില്ല. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവന് തൻ്റെ അടിമകളുടെ ഒരു കാര്യവും അവ്യക്തമാവുകയില്ല.
عربی تفاسیر:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اذْكُرُوا اللّٰهَ ذِكْرًا كَثِیْرًا ۟ۙ
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ ഹൃദയങ്ങളും നാവുകളും ശരീരാവയവങ്ങളും കൊണ്ട് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക.
عربی تفاسیر:
وَّسَبِّحُوْهُ بُكْرَةً وَّاَصِیْلًا ۟
തസ്ബീഹും (സുബ്ഹാനല്ലാഹ് [അല്ലാഹു പരിശുദ്ധനാകുന്നു]), തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ് [അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല] കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ പരിശുദ്ധിയെ പകലിൻ്റെ ആദ്യത്തിലും അവസാനത്തിലും പ്രകീർത്തിക്കുകയും ചെയ്യുക; (ഈ രണ്ട് സമയങ്ങൾക്കും) അവയുടെ ശ്രേഷ്ഠതകളുണ്ട് എന്നതിനാലാണത്.
عربی تفاسیر:
هُوَ الَّذِیْ یُصَلِّیْ عَلَیْكُمْ وَمَلٰٓىِٕكَتُهٗ لِیُخْرِجَكُمْ مِّنَ الظُّلُمٰتِ اِلَی النُّوْرِ ؕ— وَكَانَ بِالْمُؤْمِنِیْنَ رَحِیْمًا ۟
നിങ്ങളോട് കരുണ കാണിക്കുകയും, നിങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നവൻ അവനാകുന്നു. നിങ്ങൾക്ക് വേണ്ടി അവൻ്റെ മലക്കുകൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു; നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുക എന്നതിൻ്റെ ഇരുട്ടുകളിൽ നിന്നും (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി. അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ മേൽ ധാരാളമായി കരുണ ചൊരിയുന്നവനാകുന്നു. അവനെ അനുസരിക്കുകയും, അവൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്താൽ അവരെ അവൻ ശിക്ഷിക്കുകയില്ല.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• وجوب استسلام المؤمن لحكم الله والانقياد له.
• അല്ലാഹുവിൻ്റെ വിധിക്ക് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്യൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാണ്.

• اطلاع الله على ما في النفوس.
• ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്.

• من مناقب أم المؤمنين زينب بنت جحش: أنْ زوّجها الله من فوق سبع سماوات.
• ഏഴ് ആകാശങ്ങൾക്ക് മുകളിൽ നിന്ന് അല്ലാഹുവാണ്, മുഅ്മിനുകളുടെ മാതാവായ സൈനബ് ബിൻത് ജഹ്ഷിനെ (നബി -ﷺ- ക്ക്) വിവാഹം ചെയ്തു നൽകിയത് എന്നത് അവരുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്.

• فضل ذكر الله، خاصة وقت الصباح والمساء.
• അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത. പ്രത്യേകിച്ച് പുലരിയുടെ സമയത്തും പ്രദോഷത്തിലും.

 
معانی کا ترجمہ سورت: احزاب
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں