Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ آیت: (19) سورت: نساء
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا یَحِلُّ لَكُمْ اَنْ تَرِثُوا النِّسَآءَ كَرْهًا ؕ— وَلَا تَعْضُلُوْهُنَّ لِتَذْهَبُوْا بِبَعْضِ مَاۤ اٰتَیْتُمُوْهُنَّ اِلَّاۤ اَنْ یَّاْتِیْنَ بِفَاحِشَةٍ مُّبَیِّنَةٍ ۚ— وَعَاشِرُوْهُنَّ بِالْمَعْرُوْفِ ۚ— فَاِنْ كَرِهْتُمُوْهُنَّ فَعَسٰۤی اَنْ تَكْرَهُوْا شَیْـًٔا وَّیَجْعَلَ اللّٰهُ فِیْهِ خَیْرًا كَثِیْرًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! സമ്പത്ത് അനന്തരമെടുക്കുന്നത് പോലെ, നിങ്ങളുടെ പിതാക്കളുടെയും ബന്ധുക്കളുടെയും ഭാര്യമാരായ സ്ത്രീകളെ അനന്തരമെടുക്കുക എന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അങ്ങനെ അവരെ വിവാഹം കഴിക്കുകയോ, അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നവരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയോ അതുമല്ലെങ്കിൽ അവരെ വിവാഹത്തിൽ നിന്ന് തടയുകയോ ചെയ്യാൻ നിങ്ങൾക്ക് അനുവാദമില്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത നിങ്ങളുടെ ഭാര്യമാരെ -അവർക്ക് നിങ്ങൾ നൽകിയ മഹ്റോ (വിവാഹമൂല്യം) മറ്റോ തിരിച്ചേൽപ്പിക്കുന്നത് വരെ- ഉപദ്രവിക്കുന്നതിനായി പിടിച്ചു വെക്കാനും നിങ്ങൾക്ക് അനുവാദമില്ല. എന്നാൽ അവർ വ്യക്തമായ മ്ലേഛവൃത്തിയായ വ്യഭിചാരം പോലുള്ളത് പ്രവർത്തിച്ചാലൊഴികെ; അങ്ങനെ അവർ ചെയ്താൽ നിങ്ങൾ അവർക്ക് നൽകിയത് വിവാഹമോചനത്തിനായി തിരിച്ചേൽപ്പിക്കുന്നത് വരെ അവരെ പിടിച്ചു വെക്കാനും, അവർക്ക് ഇടുക്കം സൃഷ്ടിക്കാനും നിങ്ങൾക്ക് അനുവാദമുണ്ട്. നിങ്ങളുടെ സ്ത്രീകളോട് -അവരെ ഉപദ്രവിക്കാതെയും, അവർക്ക് നന്മ ചെയ്തു കൊണ്ടും- നല്ല രൂപത്തിൽ നിങ്ങൾ വർത്തിക്കുക. എന്തെങ്കിലും ഭൗതികമായ കാര്യത്തിൽ നിങ്ങൾക്കവരോട് വെറുപ്പുണ്ടായാൽ തന്നെയും നിങ്ങൾ അതിൽ ക്ഷമ കൈക്കൊള്ളുക. നിങ്ങൾ വെറുക്കുന്ന കാര്യത്തിൽ അല്ലാഹു ചിലപ്പോൾ ഇഹലോകത്തേക്കും പരലോകത്തേക്കും ധാരാളം നന്മ നിശ്ചയിച്ചേക്കാം.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• ارتكاب فاحشة الزنى من أكثر المعاصي خطرًا على الفرد والمجتمع؛ ولهذا جاءت العقوبات عليها شديدة.
• വ്യക്തിയിലും സമൂഹത്തിലും ഏറ്റവുമധികം അപകടം സൃഷ്ടിക്കുന്ന തിന്മകളിലൊന്നാണ് വ്യഭിചാരമെന്ന മ്ലേഛവൃത്തി പ്രവർത്തിക്കുക എന്നത്. അതിനാൽ ഈ തിന്മക്കുള്ള ശിക്ഷ വളരെ കഠിനമായ രൂപത്തിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

• لطف الله ورحمته بعباده حيث فتح باب التوبة لكل مذنب، ويسر له أسبابها، وأعانه على سلوك سبيلها.
• അല്ലാഹുവിൻ്റെ അടിമകളോട് അവൻ പുലർത്തുന്ന ഔദാര്യവും അവൻ്റെ കാരുണ്യവും. തിന്മ ചെയ്ത എല്ലാവർക്ക് മുൻപിലും പശ്ചാത്താപത്തിൻ്റെ വാതിലുകൾ അവൻ തുറന്നു വെച്ചിരിക്കുന്നു. അതിൻ്റെ വഴികൾ അവൻ എളുപ്പമുള്ളതാക്കുകയും, ആ മാർഗത്തിൽ പ്രവേശിക്കാൻ അവൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു.

• كل من عصى الله تعالى بعمد أو بغير عمد فهو جاهل بقدر من عصاه جل وعلا، وجاهل بآثار المعاصي وشؤمها عليه.
• ബോധപൂർവ്വമോ അല്ലാതെയോ ആകട്ടെ; അല്ലാഹുവിനെ ധിക്കരിക്കുന്നവരെല്ലാം യഥാർത്ഥത്തിൽ അറിവില്ലാത്തവർ തന്നെയാണ്. അവൻ ധിക്കരിച്ചത് ആരെയാണെന്ന് -അല്ലാഹുവിൻ്റെ മഹത്വമെന്താണെന്ന്- അവന് ബോധ്യപ്പെട്ടിട്ടില്ല. തിന്മകളുടെ ഉപദ്രവങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും അവന് മനസ്സിലായിട്ടുമില്ല.

• من أسباب استمرار الحياة الزوجية أن يكون نظر الزوج متوازنًا، فلا يحصر نظره فيما يكره، بل ينظر أيضا إلى ما فيه من خير، وقد يجعل الله فيه خيرًا كثيرًا.
• ദാമ്പത്യബന്ധം മുന്നോട്ടു പോകാനുള്ള മാർഗങ്ങളിൽ പെട്ടതാണ് ഭാര്യയെ കുറിച്ച് ഭർത്താവിനുള്ള കാഴ്ചപ്പാട് കൃത്യമാവുക എന്നത്. തനിക്ക് വെറുപ്പുണ്ടാക്കുന്നതിലേക്ക് മാത്രം നോക്കാതെ, അവളിലെ നന്മകളിലേക്കും അയാൾ നോക്കട്ടെ. അല്ലാഹു ചിലപ്പോൾ അതിൽ ധാരാളം നന്മകൾ വേറെയും നിശ്ചയിച്ചേക്കാം.

 
معانی کا ترجمہ آیت: (19) سورت: نساء
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں