Check out the new design

قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ * - ترجمے کی لسٹ


معانی کا ترجمہ سورت: انعام   آیت:
فَقُطِعَ دَابِرُ الْقَوْمِ الَّذِیْنَ ظَلَمُوْا ؕ— وَالْحَمْدُ لِلّٰهِ رَبِّ الْعٰلَمِیْنَ ۟
അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ മുഴുവനും -അവസാനത്തെയാൾ വരെ- അല്ലാഹുവിൻ്റെ ശിക്ഷയാൽ പിഴുതെറിയപ്പെട്ടു. അല്ലാഹുവിൻ്റെ ദൂതന്മാർക്കുള്ള അവൻ്റെ സഹായവുമായിരുന്നു അത്. തൻ്റെ ശത്രുക്കളെ നശിപ്പിക്കുകയും, തൻ്റെ ഇഷ്ടദാസന്മാരെ സഹായിക്കുകയും ചെയ്തതിലുള്ള സർവ്വ നന്ദിയും പ്രകീർത്തനവും ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു.
عربی تفاسیر:
قُلْ اَرَءَیْتُمْ اِنْ اَخَذَ اللّٰهُ سَمْعَكُمْ وَاَبْصَارَكُمْ وَخَتَمَ عَلٰی قُلُوْبِكُمْ مَّنْ اِلٰهٌ غَیْرُ اللّٰهِ یَاْتِیْكُمْ بِهٖ ؕ— اُنْظُرْ كَیْفَ نُصَرِّفُ الْاٰیٰتِ ثُمَّ هُمْ یَصْدِفُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു നിങ്ങളുടെ കേൾവി എടുത്തു കളഞ്ഞു കൊണ്ട് നിങ്ങളെ ബധിരരാക്കുകയും, നിങ്ങളുടെ കാഴ്ച എടുത്തു കളഞ്ഞു കൊണ്ട് നിങ്ങളെ അന്ധരാക്കുകയും, നിങ്ങളുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, അങ്ങനെ നിങ്ങൾക്കൊരു കാര്യവും ഗ്രഹിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഏത് യഥാർത്ഥ ആരാധ്യനാണ് നിങ്ങൾക്ക് നഷ്ടപ്പെട്ട ഈ കാര്യങ്ങൾ കൊണ്ടുവന്നു തരിക?! അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കുക; എപ്രകാരമാണ് അവർക്ക് നാം തെളിവുകൾ വിശദീകരിച്ചു നൽകുന്നതെന്നും, വിവിധയിനം തെളിവുകൾ വിവരിക്കുന്നതെന്നും. എന്നിട്ടും അവരതാ അതിനെ അവഗണിച്ചു കളയുന്നു.
عربی تفاسیر:
قُلْ اَرَءَیْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ بَغْتَةً اَوْ جَهْرَةً هَلْ یُهْلَكُ اِلَّا الْقَوْمُ الظّٰلِمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൻ്റെ ശിക്ഷ പ്രതീക്ഷിച്ചിരിക്കാതെ നിങ്ങൾക്ക് വന്നെത്തുകയോ, കണ്ണുകൊണ്ട് കാണാവുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തുകയോ ചെയ്താൽ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, അവൻ്റെ ദൂതനെ കളവാക്കി കൊണ്ടും അതിക്രമം പ്രവർത്തിച്ചവരല്ലാതെ ആ ശിക്ഷയിൽ പിടികൂടപ്പെടുകയില്ല.
عربی تفاسیر:
وَمَا نُرْسِلُ الْمُرْسَلِیْنَ اِلَّا مُبَشِّرِیْنَ وَمُنْذِرِیْنَ ۚ— فَمَنْ اٰمَنَ وَاَصْلَحَ فَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവരെ സന്തോഷിപ്പിക്കുന്ന -ഒരിക്കലും അവസാനിക്കുകയോ തീർന്നു പോവുകയോ ചെയ്യാത്ത- ശാശ്വതമായ അനുഗ്രഹത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതിനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് കഠിനമായ നമ്മുടെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്നതിനും വേണ്ടിയല്ലാതെ ദൂതന്മാരിൽ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അപ്പോൾ ആര് അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, തൻ്റെ പ്രവർത്തനം നന്നാക്കി തീർക്കുകയും ചെയ്തുവോ; അവന് ഭാവിയിൽ പരലോകത്ത് നേരിടേണ്ടി വരുന്നതിനെ കുറിച്ച് യാതൊന്നും ഭയപ്പെടാനില്ല. ഇഹലോകത്തിൻ്റെ വിഭവങ്ങളിൽ നിന്ന് തങ്ങൾക്ക് നഷ്ടപ്പെട്ടു പോയവയെ കുറിച്ച് അവർ വ്യസനിക്കേണ്ടതുമില്ല.
عربی تفاسیر:
وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا یَمَسُّهُمُ الْعَذَابُ بِمَا كَانُوْا یَفْسُقُوْنَ ۟
നമ്മുടെ ആയത്തുകളെ (ദൃഷ്ടാന്തങ്ങൾ) നിഷേധിച്ചവരാകട്ടെ; അല്ലാഹുവിനുള്ള അനുസരണം ഉപേക്ഷിച്ചതിനാൽ അവർക്ക് ശിക്ഷ ബാധിക്കുന്നതാണ്.
عربی تفاسیر:
قُلْ لَّاۤ اَقُوْلُ لَكُمْ عِنْدِیْ خَزَآىِٕنُ اللّٰهِ وَلَاۤ اَعْلَمُ الْغَیْبَ وَلَاۤ اَقُوْلُ لَكُمْ اِنِّیْ مَلَكٌ ۚ— اِنْ اَتَّبِعُ اِلَّا مَا یُوْحٰۤی اِلَیَّ ؕ— قُلْ هَلْ یَسْتَوِی الْاَعْمٰی وَالْبَصِیْرُ ؕ— اَفَلَا تَتَفَكَّرُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിൻ്റെ കയ്യിലുള്ള ഉപജീവനത്തിൻ്റെ ഖജനാവുകൾ എൻ്റെ അടുക്കലുണ്ടെന്നും, അതിൽ ഞാൻ ഉദ്ദേശിച്ച പോലെ ചെലവഴിക്കാൻ എനിക്ക് കഴിയുമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. അല്ലാഹു എനിക്ക് അവൻ്റെ പക്കൽ നിന്നുള്ള സന്ദേശമായി അറിയിച്ചു തന്നതല്ലാത്ത വല്ല മറഞ്ഞ കാര്യവും എനിക്കറിയാമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. മലക്കുകളുടെ കൂട്ടത്തിൽ പെട്ട ഒരു മലക്കാണ് ഞാനെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല. ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതൻ (റസൂൽ) മാത്രമാകുന്നു. എനിക്ക് അല്ലാഹു സന്ദേശമായി അറിയിച്ചു നൽകുന്നതല്ലാതെ (മറ്റൊന്നും) ഞാൻ പിൻപറ്റുന്നില്ല. എനിക്കില്ലാത്ത ഒരു കാര്യവും ഉണ്ടെന്ന് ഞാൻ വ്യാജം പറയുന്നില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: സത്യം മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച നഷ്ടപ്പെട്ട് അന്ധത ബാധിച്ച (അല്ലാഹുവിനെ) നിഷേധിക്കുന്ന മനുഷ്യനും, സത്യം തിരിച്ചറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്ത (അല്ലാഹുവിൽ) വിശ്വസിച്ച മനുഷ്യനും സമമാകുമോ?! അല്ലയോ ബഹുദൈവാരാധകരേ! നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നില്ലേ?!
عربی تفاسیر:
وَاَنْذِرْ بِهِ الَّذِیْنَ یَخَافُوْنَ اَنْ یُّحْشَرُوْۤا اِلٰی رَبِّهِمْ لَیْسَ لَهُمْ مِّنْ دُوْنِهٖ وَلِیٌّ وَّلَا شَفِیْعٌ لَّعَلَّهُمْ یَتَّقُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ റബ്ബിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമല്ലോ എന്നത് ഭയക്കുന്നവർക്ക് ഈ ഖുർആൻ കൊണ്ട് താങ്കൾ താക്കീത് നൽകുക. അല്ലാഹുവിന് പുറമെ എന്തെങ്കിലും നന്മ നേടിക്കൊടുക്കാൻ കഴിയുന്ന ഒരു രക്ഷാധികാരിയും അവർക്കില്ല. അവരിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യാൻ കഴിയുന്ന ഒരു ശുപാർശകനുമില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ അവർ സൂക്ഷിക്കുന്നതിനത്രെ അത്. ഇക്കൂട്ടരാകുന്നു ഖുർആനിൽ നിന്ന് പ്രയോജനമെടുക്കുന്നവർ.
عربی تفاسیر:
وَلَا تَطْرُدِ الَّذِیْنَ یَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِیِّ یُرِیْدُوْنَ وَجْهَهٗ ؕ— مَا عَلَیْكَ مِنْ حِسَابِهِمْ مِّنْ شَیْءٍ وَّمَا مِنْ حِسَابِكَ عَلَیْهِمْ مِّنْ شَیْءٍ فَتَطْرُدَهُمْ فَتَكُوْنَ مِنَ الظّٰلِمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പുലരിയിലും സന്ധ്യയിലും നിരന്തരമായി അല്ലാഹുവിനെ നിഷ്കളങ്കമായി ആരാധിക്കുന്ന മുസ്ലിമീങ്ങളിലെ ദരിദ്രരെ നിൻ്റെ സദസ്സിൽ നിന്ന് നീ അകറ്റിനിർത്തരുത്. ബഹുദൈവാരാധകരിലെ പ്രമാണിമാരെ (ഇസ്ലാമിലേക്ക്) അടുപ്പിക്കുന്നതിനായി അവരെ നീ അകറ്റി നിർത്തരുത്. ആ ദരിദ്രരെ വിചാരണ ചെയ്യേണ്ട ഒരു ബാധ്യതയും നിൻ്റെ മേലില്ല. അവരുടെ വിചാരണ അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. നിന്നെ വിചാരണ ചെയ്യേണ്ട ബാധ്യത അവരുടെ മേലുമില്ല. താങ്കളുടെ സദസ്സിൽ നിന്ന് അവരെ താങ്കൾ അകറ്റുന്നെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ താങ്കൾ ഉൾപ്പെടുക തന്നെ ചെയ്യുന്നതാണ്.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• الأنبياء بشر، ليس لهم من خصائص الربوبية شيء البتة، ومهمَّتهم التبليغ، فهم لا يملكون تصرفًا في الكون، فلا يعلمون الغيب، ولا يملكون خزائن رزق ونحو ذلك.
• നബിമാർ മനുഷ്യരാണ്. അവർക്ക് സൃഷ്ടികർത്താവായ അല്ലാഹുവിൻ്റെ പ്രത്യേകതകളിൽ ഒന്നും തന്നെയില്ല. അവരുടെ ബാധ്യത അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകൽ മാത്രമാണ്. പ്രപഞ്ചത്തിൽ യാതൊരു നിയന്ത്രണവും അവരുടെ അധീനതയിലില്ല. അവർക്ക് മറഞ്ഞ കാര്യം അറിയുകയുമില്ല. ഉപജീവനത്തിൻ്റെ ഖജനാവോ മറ്റോ ഒന്നും അവർ ഉടമപ്പെടുത്തുന്നുമില്ല.

• اهتمام الداعية بأتباعه وخاصة أولئك الضعفاء الذين لا يبتغون سوى الحق، فعليه أن يقرِّبهم، ولا يقبل أن يبعدهم إرضاء للكفار.
• ഒരു പ്രബോധകൻ തൻ്റെ അനുയായികളെ പരിഗണിക്കുകയും ശ്രദ്ധിക്കുകയും വേണം. പ്രത്യേകിച്ച് സത്യമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത ദരിദ്രരെ. അവരെ അയാൾ അടുത്തു നിർത്തേണ്ടതുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ചവരെ തൃപ്തിപ്പെടുത്തുന്നതിനായി അവരെ അകറ്റി നിർത്താൻ പ്രബോധകൻ തയ്യാറാകരുത്.

• إشارة الآية إلى أهمية العبادات التي تقع أول النهار وآخره.
• പകലിൻ്റെ ആദ്യത്തിലും (പുലരിയുടെ സമയം) അവസാനത്തിലും (സന്ധ്യാസമയം) ചെയ്യുന്ന ഇബാദത്തുകളുടെ മഹത്വം ഈ ആയത്തുകളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

 
معانی کا ترجمہ سورت: انعام
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ - ترجمے کی لسٹ

مرکز تفسیر للدراسات القرآنیۃ سے شائع ہوا ہے۔

بند کریں