Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси * - Таржималар мундарижаси


Маънолар таржимаси Оят: (169) Сура: Аъроф сураси
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ وَّرِثُوا الْكِتٰبَ یَاْخُذُوْنَ عَرَضَ هٰذَا الْاَدْنٰی وَیَقُوْلُوْنَ سَیُغْفَرُ لَنَا ۚ— وَاِنْ یَّاْتِهِمْ عَرَضٌ مِّثْلُهٗ یَاْخُذُوْهُ ؕ— اَلَمْ یُؤْخَذْ عَلَیْهِمْ مِّیْثَاقُ الْكِتٰبِ اَنْ لَّا یَقُوْلُوْا عَلَی اللّٰهِ اِلَّا الْحَقَّ وَدَرَسُوْا مَا فِیْهِ ؕ— وَالدَّارُ الْاٰخِرَةُ خَیْرٌ لِّلَّذِیْنَ یَتَّقُوْنَ ؕ— اَفَلَا تَعْقِلُوْنَ ۟
അവർക്ക് ശേഷം അവരെ പിന്തുടർന്നു കൊണ്ട് മോശക്കാരായ ഒരു വിഭാഗം വന്നു. മുൻഗാമികളിൽ നിന്ന് അവർ തൗറാത്ത് ഏറ്റുവാങ്ങി. അവരതാ അതിലുള്ളത് പ്രവർത്തിക്കാതെ കേവല പാരായണം നടത്തുന്നു. അല്ലാഹുവിൻ്റെ ഗ്രന്ഥം മാറ്റത്തിരുത്തലുകൾ വരുത്തുന്നതിനും, അതിൽ അല്ലാഹു അവതരിപ്പിച്ചതു വിട്ട്, മറ്റുള്ളത് കൊണ്ട് വിധിക്കുന്നതിനുമായി വിലയില്ലാത്ത ഐഹികവിഭവങ്ങൾ കൈക്കൂലിയായും മറ്റും അവർ സ്വീകരിക്കുന്നു. അല്ലാഹു തങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണെന്ന് അവർ സ്വയം സമാശ്വസിക്കുകയാണ്. യാതൊരു വിലയുമില്ലാത്ത മറ്റൊരു ഐഹികവിഭവം വന്നെത്തിയാൽ ഒന്നിന് പിറകെ ഒന്നായി അവരത് സ്വീകരിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിൻ്റെ കാര്യത്തിൽ -യാതൊരു മാറ്റത്തിരുത്തലും വരുത്താതെ- സത്യമല്ലാതെ പറയരുതെന്ന് അല്ലാഹു അവരിൽ നിന്ന് കരാർ സ്വീകരിക്കുകയുണ്ടായിട്ടില്ലേ?! അവർ അല്ലാഹുവിൻ്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കാത്തത് അറിവില്ലാത്തതു കൊണ്ടല്ല. മറിച്ച്, അറിഞ്ഞു കൊണ്ട് തന്നെയാണ് അവരത് ഉപേക്ഷിച്ചിട്ടുള്ളത്. അതിലുള്ളത് അവർ വായിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവരത് വലിച്ചെറിയുകയെന്നത് കൂടുതൽ ഗുരുതരമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് തീർന്നു പോകുന്ന ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത് പരലോകഭവനവും, അവിടെ ലഭിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളുമാണ്. അല്ലാഹു അവനെ സൂക്ഷിക്കുന്നവർക്ക് പരലോകത്ത് ഒരുക്കി വെച്ചിരിക്കുന്നതാണ് കൂടുതൽ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമെന്ന് യാതൊരു വിലയുമില്ലാത്ത ഈ ഐഹികവിഭവങ്ങൾ സ്വീകരിക്കുന്നവർ മനസ്സിലാക്കുന്നില്ലേ?!
Арабча тафсирлар:
Ушбу саҳифадаги оят фойдаларидан:
• إذا نزل عذاب الله على قوم بسبب ذنوبهم ينجو منه من كانوا يأمرون بالمعروف وينهون عن المنكر فيهم.
• ഒരു സമൂഹത്തിൻ്റെ മേൽ അവരുടെ പാപങ്ങൾ കാരണത്താൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയാൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നവർ അതിൽ നിന്ന് രക്ഷപ്പെടുന്നതാണ്.

• يجب الحذر من عذاب الله؛ فإنه قد يكون رهيبًا في الدنيا، كما فعل سبحانه بطائفة من بني إسرائيل حين مَسَخَهم قردة بسبب تمردهم.
• അല്ലാഹുവിൻ്റെ ശിക്ഷയെ എപ്പോഴും സൂക്ഷിക്കണം. കാരണം, ചിലപ്പോൾ അത് ഐഹികലോകത്ത് തന്നെ ഭയാനകമായിരിക്കാം. ഇസ്രാഈല്യരിൽ ഒരു കൂട്ടത്തെ അവരുടെ ധിക്കാരം കാരണത്താൽ അല്ലാഹു കുരങ്ങുകളാക്കി മാറ്റിയത് ഉദാഹരണം.

• نعيم الدنيا مهما بدا أنه عظيم فإنه قليل تافه بجانب نعيم الآخرة الدائم.
ഇസ്രാഈല്യർക്ക് മേൽ അല്ലാഹു നിന്ദ്യതയും പതിത്വവും നിശ്ചയിച്ചു. അവരുടെ അനീതിയും വഴികേടും കാരണത്താൽ ഓരോ നിശ്ചിത അവധികളിലും അവരെ ശിക്ഷിക്കുന്നവരെ അവർക്കെതിരിൽ അയക്കുമെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

• أفضل أعمال العبد بعد الإيمان إقامة الصلاة؛ لأنها عمود الأمر.
ഐഹിക ജീവിതത്തിലെ സുഖാനുഗ്രഹങ്ങൾ എത്രയെല്ലാം മഹത്തരമാണെന്ന് തോന്നിക്കപ്പെട്ടാലും പരലോകത്തിലെ ശാശ്വതമായ സുഖങ്ങൾക്ക് മുൻപിൽ അവ വളരെ തുഛവും നിസ്സാരവുമത്രെ.

• كتب الله على بني إسرائيل الذلة والمسكنة، وتأذن بأن يبعث عليهم كل مدة من يذيقهم العذاب بسبب ظلمهم وانحرافهم.
ഈമാൻ കഴിഞ്ഞാൽ ഒരാളുടെ ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം നിസ്കാരമാകുന്നു. കാരണം അത് ദീനീ കാര്യങ്ങളുടെ സ്തംഭമാകുന്നു.

 
Маънолар таржимаси Оят: (169) Сура: Аъроф сураси
Суралар мундарижаси Бет рақами
 
Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси - Таржималар мундарижаси

Қуръон Карим мухтасар тафсирининг малаяламча таржимаси, Қуръон тадқиқотлари тафсир маркази томонидан нашр қилинган

Ёпиш