Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси * - Таржималар мундарижаси


Маънолар таржимаси Оят: (30) Сура: Аъроф сураси
فَرِیْقًا هَدٰی وَفَرِیْقًا حَقَّ عَلَیْهِمُ الضَّلٰلَةُ ؕ— اِنَّهُمُ اتَّخَذُوا الشَّیٰطِیْنَ اَوْلِیَآءَ مِنْ دُوْنِ اللّٰهِ وَیَحْسَبُوْنَ اَنَّهُمْ مُّهْتَدُوْنَ ۟
അല്ലാഹു ജനങ്ങളെ രണ്ട് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തെ അവൻ സന്മാർഗത്തിലേക്ക് നയിക്കുകയും, അവർക്ക് സന്മാർഗത്തിൻ്റെ വഴികൾ എളുപ്പമാക്കി നൽകുകയും, അതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങൾ അവരിൽ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിഭാഗത്തിൻ്റെ മേലാകട്ടെ; സത്യപാതയിൽ നിന്ന് വഴിതെറ്റുക എന്നത് അവർക്ക് അനിവാര്യമായിരിക്കുന്നു. കാരണം, അല്ലാഹുവിന് പുറമെ പിശാചുക്കളെയാണ് അവർ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നത്. വിവരമില്ലാതെ, പിശാചുക്കൾക്ക് അവർ കീഴൊതുങ്ങിയിരിക്കുന്നു. തങ്ങൾ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ സത്യമാർഗം) എത്തിപ്പെട്ടവരാണെന്ന് അവർ ധരിക്കുകയും ചെയ്യുന്നു.
Арабча тафсирлар:
Ушбу саҳифадаги оят фойдаларидан:
• من أَشْبَهَ آدم بالاعتراف وسؤال المغفرة والندم والإقلاع - إذا صدرت منه الذنوب - اجتباه ربه وهداه. ومن أَشْبَهَ إبليس - إذا صدر منه الذنب بالإصرار والعناد - فإنه لا يزداد من الله إلا بُعْدًا.
• തെറ്റുകളും തിന്മകളും സംഭവിച്ചാൽ ആദമിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തെറ്റ് ഏറ്റു പറയുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും, സംഭവിച്ചു പോയ തെറ്റിൽ ഖേദിക്കുകയും, പിന്നീട് തിന്മ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവനെ തെരഞ്ഞെടുക്കുകയും സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ തെറ്റുകൾ സംഭവിച്ചാൽ ഇബ്'ലീസിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തൻ്റെ തിന്മയിൽ തന്നെ തുടരുകയും ധിക്കാരം കാണിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൽ നിന്ന് അകൽച്ചയല്ലാതെ മറ്റൊന്നും നേടുകയില്ല.

• اللباس نوعان: ظاهري يستر العورةَ، وباطني وهو التقوى الذي يستمر مع العبد، وهو جمال القلب والروح.
• വസ്ത്രം രണ്ട് രൂപത്തിലുണ്ട്. ഒന്ന് ഗുഹ്യസ്ഥാനങ്ങളെ മറക്കുന്ന ബാഹ്യമായ വസ്ത്രം. രണ്ടാമത്തേത് ഒരു അടിമയോടൊപ്പം എപ്പോഴും നിലകൊള്ളുന്ന തഖ്'വയാകുന്ന (അല്ലാഹുവിനോടുള്ള സൂക്ഷ്മത) ഉൾവസ്ത്രവും. ഹൃദയത്തിൻ്റെയും ആത്മാവിൻ്റെയും ഭംഗി അതിലാകുന്നു.

• كثير من أعوان الشيطان يدعون إلى نزع اللباس الظاهري؛ لتنكشف العورات، فيهون على الناس فعل المنكرات وارتكاب الفواحش.
• പിശാചിൻ്റെ സഹായികളിൽ അധികപേരും ബാഹ്യമായ വസ്ത്രം ഊരിയെറിയാൻ ക്ഷണിക്കുന്നവരാണ്. അപ്പോഴാണ് ഗോപ്യസ്ഥാനങ്ങൾ വെളിപ്പെടുക. അതോടെ തിന്മകൾ പ്രവർത്തിക്കുന്നതും, വൃത്തികേടുകൾ ചെയ്യുന്നതും മനുഷ്യർക്ക് നിസ്സാരമായി തീരും.

• أن الهداية بفضل الله ومَنِّه، وأن الضلالة بخذلانه للعبد إذا تولَّى -بجهله وظلمه- الشيطانَ، وتسبَّب لنفسه بالضلال.
• സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്. അവൻ്റെ ഔദാര്യവും അനുഗ്രഹവും മാത്രമാണത്. അല്ലാഹു ഒരുവനെ കൈവിട്ടാലാണ് അവൻ വഴികേടിലാവുക. അജ്ഞതയും അതിക്രമവും കാരണം പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും സ്വയം വഴികേടിന് കാരണമാവുകയും ചെയ്താലാണ് അത് സംഭവിക്കുക.

 
Маънолар таржимаси Оят: (30) Сура: Аъроф сураси
Суралар мундарижаси Бет рақами
 
Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси - Таржималар мундарижаси

Қуръон Карим мухтасар тафсирининг малаяламча таржимаси, Қуръон тадқиқотлари тафсир маркази томонидан нашр қилинган

Ёпиш