Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси * - Таржималар мундарижаси


Маънолар таржимаси Оят: (36) Сура: Анфол сураси
اِنَّ الَّذِیْنَ كَفَرُوْا یُنْفِقُوْنَ اَمْوَالَهُمْ لِیَصُدُّوْا عَنْ سَبِیْلِ اللّٰهِ ؕ— فَسَیُنْفِقُوْنَهَا ثُمَّ تَكُوْنُ عَلَیْهِمْ حَسْرَةً ثُمَّ یُغْلَبُوْنَ ؕ۬— وَالَّذِیْنَ كَفَرُوْۤا اِلٰی جَهَنَّمَ یُحْشَرُوْنَ ۟ۙ
തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) ജനങ്ങളെ തടയുന്നതിനായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതാണ്. എന്നാൽ അവർ ഉദ്ദേശിച്ചത് ഒരിക്കലും അവർക്ക് നേടിയെടുക്കുക സാധ്യമല്ല. ഖേദം മാത്രമായിരിക്കും അവർ തങ്ങളുടെ സമ്പത്ത് ചെലവഴിച്ചു എന്നതിൻ്റെ പര്യവസാനം. കാരണം, അവരുടെ സമ്പത്തും അത് ചെലവഴിച്ചതിന് പിന്നിലുള്ള അവരുടെ ഉദ്ദേശവും പാഴായിപ്പോകുന്നതാണ്. പിന്നീട് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വിജയം നൽകപ്പെടുന്നതിലൂടെ അവർ പരാജിതരാക്കപ്പെടുന്നതുമാണ്. അല്ലാഹുവിനെ നിഷേധിച്ചവർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിലേക്ക് തെളിക്കപ്പെടും. അങ്ങനെ അവരതിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതാണ്.
Арабча тафсирлар:
Ушбу саҳифадаги оят фойдаларидан:
• الصد عن المسجد الحرام جريمة عظيمة يستحق فاعلوه عذاب الدنيا قبل عذاب الآخرة.
• മസ്ജിദുൽ ഹറാമിൽ നിന്ന് തടയുക എന്നത് അതിഗുരുതരമായ തിന്മയാകുന്നു. ആ അതിക്രമം പ്രവർത്തിക്കുന്നവൻ പരലോക ശിക്ഷക്ക് മുൻപ് ഇഹലോകത്ത് തന്നെ ശിക്ഷിക്കപ്പെടാൻ അർഹനാണ്.

• عمارة المسجد الحرام وولايته شرف لا يستحقه إلّا أولياء الله المتقون.
• മസ്ജിദുൽ ഹറാമിൻ്റെ പരിചരണവും ഉത്തരവാദിത്ത്വും ഉന്നത സ്ഥാനമാണ്. അല്ലാഹുവിനോട് സൂക്ഷ്മത പാലിക്കുന്ന അവൻ്റെ മിത്രങ്ങൾക്കല്ലാതെ അതിന് അർഹതയില്ല.

• في الآيات إنذار للكافرين بأنهم لا يحصلون من إنفاقهم أموالهم في الباطل على طائل، وسوف تصيبهم الحسرة وشدة الندامة.
• അല്ലാഹുവിനെ നിഷേധിക്കുന്നവർ തങ്ങളുടെ സമ്പത്ത് അസത്യത്തിന് വേണ്ടി എത്രയെല്ലാം ചെലവഴിച്ചാലും യാതൊരു ഉപകാരവും ഉണ്ടാവില്ലെന്ന് ഈ ആയത്തുകൾ അവരെ താക്കീത് ചെയ്യുന്നു. അവർക്ക് കടുത്ത നിരാശയും ഖേദവും വഴിയെ ബാധിക്കുന്നതാണ്.

• دعوة الله تعالى للكافرين للتوبة والإيمان دعوة مفتوحة لهم على الرغم من استمرار عنادهم.
• അല്ലാഹുവിനെ നിഷേധിച്ചവർ (ഇസ്ലാമിനോടുള്ള) അവരുടെ ശത്രുതയിൽ തുടർന്നു പോവുകയാണെങ്കിലും പാപമോചനത്തിലേക്കും അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുമുള്ള അല്ലാഹുവിൻ്റെ ക്ഷണം അവർക്ക് മുൻപിൽ എപ്പോഴും തുറന്നിട്ടു കിടക്കുന്നു.

• من كان الله مولاه وناصره فلا خوف عليه، ومن كان الله عدوًّا له فلا عِزَّ له.
• അല്ലാഹു ആരുടെയെങ്കിലും രക്ഷാധികാരിയും സഹായിയുമാണെങ്കിൽ അവന് യാതൊരു ഭയവും വേണ്ടതില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ ശത്രുവാണെങ്കിൽ അവന് യാതൊരു പ്രതാപവുമില്ല.

 
Маънолар таржимаси Оят: (36) Сура: Анфол сураси
Суралар мундарижаси Бет рақами
 
Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси - Таржималар мундарижаси

Қуръон Карим мухтасар тафсирининг малаяламча таржимаси, Қуръон тадқиқотлари тафсир маркази томонидан нашр қилинган

Ёпиш