Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 艾奈尔姆   段:
وَمَا عَلَی الَّذِیْنَ یَتَّقُوْنَ مِنْ حِسَابِهِمْ مِّنْ شَیْءٍ وَّلٰكِنْ ذِكْرٰی لَعَلَّهُمْ یَتَّقُوْنَ ۟
അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരുടെ മേൽ ഈ അതിക്രമികളുടെ വിചാരണ നടത്തേണ്ട ഒരു ബാധ്യതയുമില്ല. അവർ ചെയ്തു കൂട്ടുന്ന തിന്മകളിൽ നിന്ന് അവരെ വിലക്കുക എന്നത് മാത്രമേ അവരുടെ മേൽ ബാധ്യതയുള്ളൂ. അങ്ങനെ അവർ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവൻ്റെ കൽപ്പനകൾ പാലിക്കുകയും അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തേക്കാം.
阿拉伯语经注:
وَذَرِ الَّذِیْنَ اتَّخَذُوْا دِیْنَهُمْ لَعِبًا وَّلَهْوًا وَّغَرَّتْهُمُ الْحَیٰوةُ الدُّنْیَا وَذَكِّرْ بِهٖۤ اَنْ تُبْسَلَ نَفْسٌ بِمَا كَسَبَتْ ۖۗ— لَیْسَ لَهَا مِنْ دُوْنِ اللّٰهِ وَلِیٌّ وَّلَا شَفِیْعٌ ۚ— وَاِنْ تَعْدِلْ كُلَّ عَدْلٍ لَّا یُؤْخَذْ مِنْهَا ؕ— اُولٰٓىِٕكَ الَّذِیْنَ اُبْسِلُوْا بِمَا كَسَبُوْا ۚ— لَهُمْ شَرَابٌ مِّنْ حَمِیْمٍ وَّعَذَابٌ اَلِیْمٌ بِمَا كَانُوْا یَكْفُرُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കി തീർക്കുകയും, മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഈ ബഹുദൈവാരാധകരെ താങ്കൾ വിട്ടേക്കുക. ഐഹിക ജീവിതം അതിലെ നശിച്ചു പോകുന്ന വിഭവങ്ങളുമായി അവരെ വഞ്ചനയിൽ പെടുത്തിയിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ കൊണ്ട് ജനങ്ങൾക്ക് താങ്കൾ ഉൽബോധനം നടത്തുക; അങ്ങനെ ഒരു വ്യക്തിയും അയാൾ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി നാശത്തിലേക്ക് എത്തിപ്പെടാതിരിക്കാനത്രെ അത്. (അന്നേ ദിവസം) സഹായം തേടുവാൻ ഒരു സഹായിയോ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് തടുക്കാൻ ഒരു ശുപാർശകനെയോ അവർക്ക് ലഭിക്കുന്നതല്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്തെല്ലാം പ്രായശ്ചിത്തം നൽകിയാലും അതൊന്നും സ്വീകരിക്കപ്പെടുന്നതല്ല. തങ്ങൾ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാശത്തിലേക്ക് തള്ളപ്പെടുന്നവർക്ക് അങ്ങേയറ്റം ചൂടുള്ള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും. അല്ലാഹുവിനെയും അവൻ്റെ ദീനിനെയും അവർ നിഷേധിച്ചിരുന്നതിൻ്റെ ഫലമാണത്.
阿拉伯语经注:
قُلْ اَنَدْعُوْا مِنْ دُوْنِ اللّٰهِ مَا لَا یَنْفَعُنَا وَلَا یَضُرُّنَا وَنُرَدُّ عَلٰۤی اَعْقَابِنَا بَعْدَ اِذْ هَدٰىنَا اللّٰهُ كَالَّذِی اسْتَهْوَتْهُ الشَّیٰطِیْنُ فِی الْاَرْضِ حَیْرَانَ ۪— لَهٗۤ اَصْحٰبٌ یَّدْعُوْنَهٗۤ اِلَی الْهُدَی ائْتِنَا ؕ— قُلْ اِنَّ هُدَی اللّٰهِ هُوَ الْهُدٰی ؕ— وَاُمِرْنَا لِنُسْلِمَ لِرَبِّ الْعٰلَمِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഒരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്ത, ഞങ്ങൾക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ഏൽപ്പിക്കാനോ സാധിക്കാത്ത ബിംബങ്ങളെ അല്ലാഹുവിന് പുറമെ ഞങ്ങൾ ആരാധിക്കുകയും, അങ്ങനെ (അല്ലാഹു) ഞങ്ങൾക്ക് ഇസ്ലാമിലേക്ക് സന്മാർഗം നൽകിയതിന് ശേഷം അതിൽ നിന്ന് ഞങ്ങൾ പുറത്തു പോവുകയും ചെയ്യുകയോ?! അങ്ങനെ പിശാചുക്കൾ വഴികേടിലാക്കിയവരെ പോലെ നാം ആയിത്തീരുകയും ചെയ്യാനോ?! (പിശാച് അത്തരക്കാരെ) പരിഭ്രാന്തരായി ഉപേക്ഷിക്കുകയും, അവന് യാതൊരു മാർഗവും കണ്ടെത്താൻ സാധിക്കാതെയാവുകയും ചെയ്തിരിക്കുന്നു. നേർവഴിയിൽ നിലകൊള്ളുന്ന, അവനെ സത്യത്തിലേക്ക് ക്ഷണിക്കുന്ന ചില കൂട്ടുകാർ അവനുണ്ട്. എന്നാൽ അവരുടെ ക്ഷണം സ്വീകരിക്കാൻ അവൻ വിസമ്മതിച്ചു നിലകൊള്ളുകയാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: തീർച്ചയായും അല്ലാഹുവിൻ്റെ (അടുക്കൽ നിന്നുള്ള) സന്മാർഗമാകുന്നു യഥാർത്ഥ സന്മാർഗം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിനെ ഏകനാക്കി കൊണ്ടും, അവനെ മാത്രം ആരാധിച്ചു കൊണ്ടും അവന് മാത്രം കീഴൊതുങ്ങുന്നവരാകാൻ അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവനാകുന്നു സർവലോകരുടെയും രക്ഷിതാവായുള്ളവൻ.
阿拉伯语经注:
وَاَنْ اَقِیْمُوا الصَّلٰوةَ وَاتَّقُوْهُ ؕ— وَهُوَ الَّذِیْۤ اِلَیْهِ تُحْشَرُوْنَ ۟
നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കാനും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുവാനും അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതിനായി അടിമകളെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്നത്.
阿拉伯语经注:
وَهُوَ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّ ؕ— وَیَوْمَ یَقُوْلُ كُنْ فَیَكُوْنُ ؕ۬— قَوْلُهُ الْحَقُّ ؕ— وَلَهُ الْمُلْكُ یَوْمَ یُنْفَخُ فِی الصُّوْرِ ؕ— عٰلِمُ الْغَیْبِ وَالشَّهَادَةِ ؕ— وَهُوَ الْحَكِیْمُ الْخَبِیْرُ ۟
അല്ലാഹുവാകുന്നു ആകാശങ്ങളെയും ഭൂമിയെയും യാഥാത്ഥ്യത്തോടെ സൃഷ്ടിച്ചത്. ഒരു കാര്യത്തോട് അവൻ 'ഉണ്ടാകൂ' (കുൻ) എന്ന് പറയുന്നതോടെ അത് ഉണ്ടാകും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ 'എഴുന്നേറ്റു വരൂ' എന്ന് പറഞ്ഞാൽ അവർ എഴുന്നേറ്റു വരും. അവൻ്റെ വാക്ക് സത്യമാകുന്നു; അത് സംഭവിക്കുമെന്നതിൽ സംശയമില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഇസ്റാഫീൽ എന്ന മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുമ്പോൾ അധികാരം അവന് മാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അല്ലാഹു അറിയുന്നു. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലുമെല്ലാം മഹായുക്തിമാനാകുന്നു (ഹകീം) അവൻ. ഒരു കാര്യവും അവ്യക്തമാകാത്തവനായ സൂക്ഷ്മജ്ഞാനിയും (ഖബീർ) ആകുന്നു അവൻ. കാര്യങ്ങളുടെ ഉള്ളകങ്ങൾ അവന് അവയുടെ പുറം പോലെ വ്യക്തമാകുന്നു.
阿拉伯语经注:
这业中每段经文的优越:
• الداعية إلى الله تعالى ليس مسؤولًا عن محاسبة أحد، بل هو مسؤول عن التبليغ والتذكير.
• അല്ലാഹുവിലേക്കുള്ള പ്രബോധകൻ ആരുടെയും വിചാരണ നടത്താൻ ബാധ്യസ്ഥരല്ല. ജനങ്ങൾക്ക് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുകയും, അവരെ ഉൽബോധിപ്പിക്കുകയും ചെയ്യുക എന്നതേ അവൻ്റെ ബാധ്യതയായുള്ളൂ.

• الوعظ من أعظم وسائل إيقاظ الغافلين والمستكبرين.
• (അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും) അശ്രദ്ധരായിട്ടുള്ളവരെയും അഹങ്കാരികളായിട്ടുള്ളവരെയും തട്ടിയുണർത്താൻ ഏറ്റവും സഹായകമാകുന്ന വഴിയാണ് സദുപദേശം.

• من دلائل التوحيد: أن من لا يملك نفعًا ولا ضرًّا ولا تصرفًا، هو بالضرورة لا يستحق أن يكون إلهًا معبودًا.
• ഉപകാരമോ ഉപദ്രവമോ കൈകാര്യകർതൃത്വമോ ഉടമപ്പെടുത്താത്തവർ സ്വാഭാവികമായും ആരാധ്യനാകാൻ അർഹതയുള്ളവനാകില്ല എന്നത് തൗഹീദിൻ്റെ (അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കൽ) തെളിവുകളിൽ പെട്ടതാണ്.

 
含义的翻译 章: 艾奈尔姆
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭