《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
9 : 6

وَلَوْ جَعَلْنٰهُ مَلَكًا لَّجَعَلْنٰهُ رَجُلًا وَّلَلَبَسْنَا عَلَیْهِمْ مَّا یَلْبِسُوْنَ ۟

അവരിലേക്ക് നിയോഗിക്കപ്പെടുന്ന ദൂതനെ ഒരു മലക്കിൻ്റെ രൂപത്തിൽ നാം അയച്ചിരുന്നെങ്കിലും ആ മലക്കിനെ ഒരു (മനുഷ്യനായ) പുരുഷൻ്റെ രൂപത്തിൽ നാം ആക്കുമായിരുന്നു. എങ്കിലേ അവർക്ക് അദ്ദേഹത്തെ കേൾക്കുവാനും, അദ്ദേഹത്തിൽ നിന്ന് (സന്ദേശം) സ്വീകരിക്കാനും സാധിക്കുകയുള്ളൂ. മലക്കിനെ അല്ലാഹു സൃഷ്ടിച്ച രൂപത്തിൽ തന്നെയാണ് എങ്കിൽ അവർക്ക് (അദ്ദേഹത്തെ കേൾക്കാനോ അദ്ദേഹത്തിൽ നിന്ന് സന്ദേശം സ്വീകരിക്കാനോ) സാധിക്കുകയില്ല. ഇനി മലക്കിനെ നാം പുരുഷ രൂപത്തിലാക്കുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ കാര്യം (അതായത് അദ്ദേഹം മലക്കാണ് എന്ന കാര്യം) അവർക്ക് അവ്യക്തമാകുകയും ചെയ്യുമായിരുന്നു. info
التفاسير:
这业中每段经文的优越:
• بيان حكمة الله تعالى في إرسال كل رسول من جنس من يرسل إليهم؛ ليكون أبلغ في السماع والوعي والقبول عنه.
• ദൂതന്മാർ നിയോഗിക്കപ്പെടുന്നത് ഏത് വർഗത്തിലേക്കാണോ; അവരിൽ പെട്ട ഒരാളെ ദൂതനായി നിയോഗിക്കുക എന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശം ഇവിടെ വിശദീകരിച്ചിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ദൂതനാണ് വരുന്നത് എന്നാകുമ്പോൾ കാര്യങ്ങൾ കേട്ടുമനസ്സിലാക്കാനും, ഗ്രഹിക്കാനും സ്വീകരിക്കാനും അതാണ് കൂടുതൽ സഹായകരമായിട്ടുള്ളത്. info

• الدعوة للتأمل في أن تكرار سنن الأوّلين في العصيان قد يقابله تكرار سنن الله تعالى في العقاب.
• ആദ്യകാലക്കാർ അല്ലാഹുവിനെ ധിക്കരിക്കുന്നത് ആവർത്തിച്ചപ്പോൾ അവർക്ക് മേൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും അല്ലാഹു ആവർത്തിച്ചു എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുവാൻ അല്ലാഹു ഓർമ്മപ്പെടുത്തുന്നു. info

• وجوب الخوف من المعصية ونتائجها.
• തിന്മയിൽ നിന്നും, അതിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും ഭയമുണ്ടായിരിക്കുക എന്നത് നിർബന്ധമാകുന്നു. info

• أن ما يصيب البشر من بلاء ليس له صارف إلا الله، وأن ما يصيبهم من خير فلا مانع له إلا الله، فلا رَادَّ لفضله، ولا مانع لنعمته.
• മനുഷ്യരെ ബാധിക്കുന്ന കുഴപ്പങ്ങൾ നീക്കുവാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവർക്ക് ലഭിക്കുന്ന നന്മകളെ തടുക്കുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ്റെ ഔദാര്യം തടുത്തു വെക്കാനോ, അവൻ്റെ അനുഗ്രഹത്തെ ഇല്ലാതെയാക്കുവാനോ ആരും തന്നെയില്ല. info