للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: النساء   آية:
فَبِمَا نَقْضِهِمْ مِّیْثَاقَهُمْ وَكُفْرِهِمْ بِاٰیٰتِ اللّٰهِ وَقَتْلِهِمُ الْاَنْۢبِیَآءَ بِغَیْرِ حَقٍّ وَّقَوْلِهِمْ قُلُوْبُنَا غُلْفٌ ؕ— بَلْ طَبَعَ اللّٰهُ عَلَیْهَا بِكُفْرِهِمْ فَلَا یُؤْمِنُوْنَ اِلَّا قَلِیْلًا ۪۟
അപ്പോൾ ശക്തമായ ആ കരാർ അവർ ലംഘിച്ചതിനാലും, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനാലും, നബിമാരെ കൊലപ്പെടുത്താൻ അവർ ധൈര്യപ്പെട്ടതിനാലും നമ്മുടെ കാരുണ്യത്തിൽ നിന്ന് അവരെ നാം ആട്ടിയകറ്റി. മുഹമ്മദ് നബി -ﷺ- യോട് 'ഞങ്ങളുടെ ഹൃദയം അടഞ്ഞു കിടക്കുകയാണ്. അതിനാൽ നീ പറയുന്നതൊന്നും അവ ഗ്രഹിക്കുന്നില്ല' എന്ന് അവർ പറഞ്ഞതിനാലും. എന്നാൽ അവർ പറഞ്ഞതു പോലെയല്ല കാര്യം. മറിച്ച്, അല്ലാഹു അവരുടെ നിഷേധം കാരണത്താൽ അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെച്ചിരിക്കുന്നു. അതിനാൽ ഒരു നന്മയും ഇനി അതിലേക്ക് എത്തുകയില്ല. വളരെ കുറഞ്ഞ -അവർക്ക് യാതൊരു ഉപകാരവും ചെയ്യാത്ത തരത്തിലുള്ള- വിശ്വാസമല്ലാതെ അവർ വിശ്വസിക്കുകയുമില്ല.
التفاسير العربية:
وَّبِكُفْرِهِمْ وَقَوْلِهِمْ عَلٰی مَرْیَمَ بُهْتَانًا عَظِیْمًا ۟ۙ
അവരുടെ കുഫ്റും, മർയം -عَلَيْهَا السَّلَامُ- യെ കുറിച്ച് വ്യഭിചാരാരോപണം കള്ളമായി കെട്ടിച്ചമച്ചതിനാലും നമ്മുടെ കാരുണ്യത്തിൽ നിന്ന് അവരെ നാം അകറ്റി.
التفاسير العربية:
وَّقَوْلِهِمْ اِنَّا قَتَلْنَا الْمَسِیْحَ عِیْسَی ابْنَ مَرْیَمَ رَسُوْلَ اللّٰهِ ۚ— وَمَا قَتَلُوْهُ وَمَا صَلَبُوْهُ وَلٰكِنْ شُبِّهَ لَهُمْ ؕ— وَاِنَّ الَّذِیْنَ اخْتَلَفُوْا فِیْهِ لَفِیْ شَكٍّ مِّنْهُ ؕ— مَا لَهُمْ بِهٖ مِنْ عِلْمٍ اِلَّا اتِّبَاعَ الظَّنِّ ۚ— وَمَا قَتَلُوْهُ یَقِیْنًا ۟ۙ
അല്ലാഹുവിൻ്റെ ദൂതനായ, മർയമിൻ്റെ മകൻ മസീഹ് ഈസയെ ഞങ്ങൾ കൊലപ്പെടുത്തിയിരിക്കുന്നു' എന്ന് അഹങ്കാരത്തോടെ ആക്രോശിച്ചതിനാലും അവരെ നാം ശപിച്ചിരിക്കുന്നു. അവർ അവകാശപ്പെടുന്നത് പോലെ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ അവർ കുരിശിലേറ്റിയിട്ടുമില്ല. എന്നാൽ അല്ലാഹു ഈസാ -عَلَيْهِ السَّلَامُ- യുടെ ശരീരസാദൃശ്യം ഇട്ടുനൽകിയ ഒരാളെയാണ് അവർ കൊലപ്പെടുത്തുകയും, കുരിശിലേറ്റുകയും ചെയ്തത്. അവർ ധരിച്ചത് തങ്ങൾ കൊലപ്പെടുത്തിയത് ഈസായെ ആണെന്നാണ്. തങ്ങൾ അദ്ദേഹത്തെ കൊലപ്പെടുത്തി എന്ന് പറയുന്ന യഹൂദരും, അദ്ദേഹത്തെ വഞ്ചിച്ച് യഹൂദർക്ക് ഏൽപ്പിച്ചു കൊടുത്ത നസ്വാറാക്കളും അദ്ദേഹത്തിൻ്റെ കാര്യത്തിൽ പരിഭ്രാന്തിയിലും സംശയത്തിലുമാണ്. അവർക്ക് ഉറച്ച ഒരു വിവരം ആ കാര്യത്തിലില്ല. കേവലം ഊഹത്തെ പിന്തുടരുക മാത്രമാണ് അവർ ചെയ്യുന്നത്. തീർച്ചയായും ഊഹമാകട്ടെ; സത്യത്തിന് യാതൊരു നിലക്കും പകരമാവുകയില്ല. ഉറപ്പായും അവർ ഈസായെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ കുരിശിലേറ്റിയിട്ടുമില്ല.
التفاسير العربية:
بَلْ رَّفَعَهُ اللّٰهُ اِلَیْهِ ؕ— وَكَانَ اللّٰهُ عَزِیْزًا حَكِیْمًا ۟
എന്നാൽ അല്ലാഹു അവരുടെ കുതന്ത്രത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ ശരീരത്തോടെയും ആത്മാവോടെയും തന്നിലേക്ക് അദ്ദേഹത്തെ ഉയർത്തുകയുമാണ് ചെയ്തത്. അല്ലാഹു അവൻ്റെ അധികാരത്തിൽ ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത മഹാപ്രതാപവാനും (അസീസ്), തൻ്റെ നിയന്ത്രണത്തിലും വിധിയിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം) ആകുന്നു.
التفاسير العربية:
وَاِنْ مِّنْ اَهْلِ الْكِتٰبِ اِلَّا لَیُؤْمِنَنَّ بِهٖ قَبْلَ مَوْتِهٖ ۚ— وَیَوْمَ الْقِیٰمَةِ یَكُوْنُ عَلَیْهِمْ شَهِیْدًا ۟ۚ
ഈസ -عَلَيْهِ السَّلَامُ- അവസാന കാലത്ത്, ഇറങ്ങിവന്നതിന് ശേഷം അദ്ദേഹത്തിൻ്റെ മരണത്തിന് മുൻപായി വേദക്കാരിൽ പെട്ട ആരും തന്നെ ഈസ -عَلَيْهِ السَّلَامُ- യിൽ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഈസ -عَلَيْهِ السَّلَامُ- അവരുടെ പ്രവർത്തനങ്ങളുടെ മേൽ -(അല്ലാഹുവിൻ്റെ) മതനിയമങ്ങളോട് യോജിക്കുന്നതിലും അല്ലാത്തതിലും- സാക്ഷിയായിരിക്കും.
التفاسير العربية:
فَبِظُلْمٍ مِّنَ الَّذِیْنَ هَادُوْا حَرَّمْنَا عَلَیْهِمْ طَیِّبٰتٍ اُحِلَّتْ لَهُمْ وَبِصَدِّهِمْ عَنْ سَبِیْلِ اللّٰهِ كَثِیْرًا ۟ۙ
യഹൂദരുടെ അതിക്രമം കാരണത്താൽ അവർക്ക് അനുവദനീയമായിരുന്ന ചില പരിശുദ്ധമായ ഭക്ഷണവസ്തുക്കളും അവർക്ക് മേൽ നാം നിഷിദ്ധമാക്കി. അങ്ങനെ നഖമുള്ള എല്ലാ ജീവികളെയും, പശുവിൻ്റെയും ആടിൻ്റെയും നെയ്യും നാം അവർക്ക് നിഷിദ്ധമാക്കി; അവയുടെ മുതുകിന്മേൽ ഉള്ളതൊഴികെ. സ്വയം തന്നെയും മറ്റുള്ളവരെയും അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അവർ തടയുകയും, അങ്ങനെ നന്മയിൽ നിന്ന് തടയുക എന്നത് അവരുടെ ശൈലിയായി മാറുകയും ചെയ്തതിനാലും.
التفاسير العربية:
وَّاَخْذِهِمُ الرِّبٰوا وَقَدْ نُهُوْا عَنْهُ وَاَكْلِهِمْ اَمْوَالَ النَّاسِ بِالْبَاطِلِ ؕ— وَاَعْتَدْنَا لِلْكٰفِرِیْنَ مِنْهُمْ عَذَابًا اَلِیْمًا ۟
പലിശ വാങ്ങുന്നത് അല്ലാഹു അവർക്ക് മേൽ നിഷിദ്ധമാക്കിയതിന് ശേഷവും അവർ പലിശ ഇടപാടുകൾ നടത്തിയതിനാലും, ജനങ്ങളുടെ സമ്പാദ്യം മതപരമായി അനുവദനീയമല്ലാത്ത വഴികളിലൂടെ അവർ പിടിച്ചെടുത്തതിനാലും; അവരിൽ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിയിട്ടുണ്ട്.
التفاسير العربية:
لٰكِنِ الرّٰسِخُوْنَ فِی الْعِلْمِ مِنْهُمْ وَالْمُؤْمِنُوْنَ یُؤْمِنُوْنَ بِمَاۤ اُنْزِلَ اِلَیْكَ وَمَاۤ اُنْزِلَ مِنْ قَبْلِكَ وَالْمُقِیْمِیْنَ الصَّلٰوةَ وَالْمُؤْتُوْنَ الزَّكٰوةَ وَالْمُؤْمِنُوْنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ— اُولٰٓىِٕكَ سَنُؤْتِیْهِمْ اَجْرًا عَظِیْمًا ۟۠
എന്നാൽ -അല്ലാഹുവിൻ്റെ റസൂലേ!- യഹൂദരിൽ പെട്ട, വിജ്ഞാനം അടിയുറച്ച, സ്ഥിരതയോടെ നിലകൊള്ളുന്നവരും, (അല്ലാഹുവിൽ യഥാവിധി) വിശ്വസിച്ചവരും താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സത്യപ്പെടുത്തുന്നു. താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളായ തൗറാത്, ഇഞ്ചീൽ പോലുള്ളവയും അവർ സത്യപ്പെടുത്തുന്നു. അവർ നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് നൽകുകയും, ഒരു പങ്കാളിയുമില്ലാത്ത ഏകനായ ആരാധ്യനായി അല്ലാഹുവിനെ സത്യപ്പെടുത്തുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ സത്യപ്പെടുത്തുകയും ചെയ്യുന്നു. ഈ വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് നാം മഹത്തരമായ പ്രതിഫലം നൽകുന്നതാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• عاقبة الكفر الختم على القلوب، والختم عليها سبب لحرمانها من الفهم.
അല്ലാഹുവിലുള്ള നിഷേധത്തിൻ്റെ പര്യവസാനം ഹൃദയങ്ങൾക്ക് മുദ്ര വെക്കപ്പെടുക എന്നതാണ്. ഹൃദയങ്ങൾക്ക് മുദ്ര വെക്കപ്പെടുക എന്നത് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നെത്തുന്നതിന് കാരണമാകും.

• بيان عداوة اليهود لنبي الله عيسى عليه السلام، حتى إنهم وصلوا لمرحلة محاولة قتله.
• യഹൂദർക്ക് ഈസ -عَلَيْهِ السَّلَامُ- യോടുള്ള ശത്രുതയുടെ കാഠിന്യം. അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വരെ അതവരെ എത്തിച്ചു കളഞ്ഞു.

• بيان جهل النصارى وحيرتهم في مسألة الصلب، وتعاملهم فيها بالظنون الفاسدة.
• നസ്വാറാക്കളുടെ അജ്ഞതയും, (ഈസ -عَلَيْهِ السَّلَامُ-) കുരിശിൽ തറക്കപ്പെട്ടു എന്ന വിഷയത്തിലുള്ള അവരുടെ അവ്യക്തതയും, അടിസ്ഥാനമില്ലാത്ത ഊഹങ്ങളെ അക്കാര്യത്തിൽ അവർ പിൻപറ്റുന്നുവെന്നതും.

• بيان فضل العلم، فإن من أهل الكتاب من هو متمكن في العلم حتى أدى به تمكنه هذا للإيمان بالنبي محمد صلى الله عليه وسلم.
• മതവിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത. വേദക്കാരിൽ ചിലർക്ക് മതവിജ്ഞാനങ്ങളിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നു; മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുന്നതിലേക്ക് അവരെ എത്തിച്ചത് ഈ പാണ്ഡിത്യം തന്നെ.

 
ترجمة معاني سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق