للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: النساء   آية:
یَسْتَفْتُوْنَكَ ؕ— قُلِ اللّٰهُ یُفْتِیْكُمْ فِی الْكَلٰلَةِ ؕ— اِنِ امْرُؤٌا هَلَكَ لَیْسَ لَهٗ وَلَدٌ وَّلَهٗۤ اُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ— وَهُوَ یَرِثُهَاۤ اِنْ لَّمْ یَكُنْ لَّهَا وَلَدٌ ؕ— فَاِنْ كَانَتَا اثْنَتَیْنِ فَلَهُمَا الثُّلُثٰنِ مِمَّا تَرَكَ ؕ— وَاِنْ كَانُوْۤا اِخْوَةً رِّجَالًا وَّنِسَآءً فَلِلذَّكَرِ مِثْلُ حَظِّ الْاُنْثَیَیْنِ ؕ— یُبَیِّنُ اللّٰهُ لَكُمْ اَنْ تَضِلُّوْا ؕ— وَاللّٰهُ بِكُلِّ شَیْءٍ عَلِیْمٌ ۟۠
അല്ലാഹുവിൻ്റെ റസൂലേ! 'കലാല'ത്തിൻ്റെ അനന്തരാവകാശത്തെ കുറിച്ച് താങ്കൾ വിധിനൽകുന്നതിനായി അവർ താങ്കളോട് ചോദിക്കുന്നു. ഒരാൾ പിതാവോ സന്താനമോ ഇല്ലാതെ മരണപ്പെടുന്ന സ്ഥിതിയാണത്. പറയുക: അല്ലാഹു അതിൻ്റെ വിധി ഇതാ വിശദീകരിക്കുന്നു. ഒരു വ്യക്തി മരിക്കുകയും, അദ്ദേഹത്തിന് പിതാവോ സന്താനമോ ഇല്ലാതിരിക്കുകയും, ഉപ്പയും ഉമ്മയും ഒത്ത ഒരു സഹോദരിയോ ഉപ്പ മാത്രം ഒത്ത ഒരു സഹോദരിയോ (അർദ്ധ സഹോദരി) ഉണ്ടാവുകയുമാണെങ്കിൽ ഇദ്ദേഹം ഉപേക്ഷിച്ചതിൻ്റെ പകുതി അവൾക്ക് അനന്തരാവകാശ കണക്കിൻ്റെ അടിസ്ഥാനത്തിൽ (ഫർദ്വ്) ലഭിക്കുന്നതാണ്. അനന്തരാവകാശം നിശ്ചയിക്കപ്പെട്ട മറ്റാരും ഇല്ലെങ്കിൽ ഉപ്പയും ഉമ്മയും ഒത്ത സഹോദരനോ ഉപ്പ മാത്രം ഒത്ത സഹോദരനോ മരണപ്പെട്ട വ്യക്തി വിട്ടേച്ചു പോയ സമ്പത്ത് മുഴുവനായി (തഅ്സ്വീബ്) ലഭിക്കുന്നതാണ്. നിശ്ചിത ഓഹരിക്ക് (ഫർദ്) അർഹനായ ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ അനന്തരസ്വത്ത് നൽകിയതിന് ശേഷമുള്ളത് സഹോദരന് അനന്തരമായി ലഭിക്കും. ഉപ്പയും ഉമ്മയും ഒത്ത സഹോദരിമാരോ ഉപ്പ മാത്രമൊത്ത സഹോദരിമാരോ ഒന്നിലധികമുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് എന്ന നിശ്ചിത ഓഹരി ലഭിക്കും. ഉപ്പയും ഉമ്മയും ഒത്തവരോ ഉപ്പ മാത്രം ഒത്തവരോ ആയ സഹോദരങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഇടകലർന്നാണ് ഉള്ളതെങ്കിൽ ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരി എന്ന അടിസ്ഥാന പ്രകാരം അവർ അനന്തരാവകാശം എടുക്കണം. അഥവാ, ആണിന് പെണ്ണിൻ്റെ ഇരട്ടി ഓഹരി ലഭിക്കും. അല്ലാഹു അനന്തരാവകാശത്തിൽ 'കലാല'തിൻ്റെ നിയമവും മറ്റു നിയമങ്ങളും നിങ്ങൾക്ക് വിശദമാക്കി നൽകുന്നു; ഇക്കാര്യത്തിൽ നിങ്ങൾ വഴിതെറ്റാതിരിക്കുന്നതിന് വേണ്ടിയാണ് അത്. അല്ലാഹു എല്ലാ കാര്യവും ഏറ്റവും നന്നായി അറിയുന്നവനാകുന്നു; അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• عناية الله بجميع أحوال الورثة في تقسيم الميراث عليهم.
• അനന്തരാവകാശികളുടെ സ്വത്ത് വിഹിതം തിരിക്കുന്നതിൽ അല്ലാഹു അവരുടെ മുഴുവൻ സാഹചര്യങ്ങളെയും പരിഗണിച്ചിരിക്കുന്നു.

• الأصل هو حِلُّ الأكل من كل بهيمة الأنعام، سوى ما خصه الدليل بالتحريم، أو ما كان صيدًا يعرض للمحرم في حجه أو عمرته.
• എല്ലാ കന്നുകാലികളെയും ഭക്ഷിക്കുന്നത് അനുവദനീയമാണെന്നതാണ് അടിസ്ഥാനം. നിഷിദ്ധമാണെന്ന് പ്രത്യേകം തെളിവ് വന്നവയും, ഹജ്ജിൻ്റെയോ ഉംറയുടെയോ വേളയിൽ ഇഹ്റാമിലുള്ള വ്യക്തി വേട്ടയാടുന്ന മൃഗങ്ങളും അതിൽ നിന്ന് ഒഴിവാണ്.

• النهي عن استحلال المحرَّمات، ومنها: محظورات الإحرام، والصيد في الحرم، والقتال في الأشهر الحُرُم، واستحلال الهدي بغصب ونحوه، أو مَنْع وصوله إلى محله.
• നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ അനുവദിക്കുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അതിൽ പെട്ടതാണ്: ഇഹ്റാമിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, ഹറമിൽ വെച്ചുള്ള വേട്ട, പരിശുദ്ധമാക്കപ്പെട്ട മാസങ്ങളിലെ യുദ്ധം, ഹജ്ജിനോ ഉംറക്കോ ഉള്ള ബലിമൃഗങ്ങളെ കൊള്ളയടിക്കുകയോ, അവയുടെ ബലിയിടങ്ങളിലേക്ക് എത്തുന്നതിൽ നിന്ന് തടയുകയോ മറ്റോ ചെയ്തു കൊണ്ട് അവയെ അനാദരിക്കൽ എന്നീ കാര്യങ്ങൾ.

 
ترجمة معاني سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق