للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: التوبة   آية:
یَحْلِفُوْنَ بِاللّٰهِ لَكُمْ لِیُرْضُوْكُمْ ۚ— وَاللّٰهُ وَرَسُوْلُهٗۤ اَحَقُّ اَنْ یُّرْضُوْهُ اِنْ كَانُوْا مُؤْمِنِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് കപടവിശ്വാസികൾ പറയുന്നു: അവർ നബി -ﷺ- യെ ഉപദ്രവിക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന്. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് അവരിതെല്ലാം പറയുന്നത്. എന്നാൽ അവർ യഥാർത്ഥ വിശ്വാസികളാണെങ്കിൽ, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, അവൻ്റെ റസൂലിൽ വിശ്വസിച്ചു കൊണ്ടും അവർ തൃപ്തിപ്പെടുത്താൻ ഏറ്റവും അർഹരായിട്ടുള്ളത് അല്ലാഹുവും അവൻ്റെ റസൂലുമാണ്.
التفاسير العربية:
اَلَمْ یَعْلَمُوْۤا اَنَّهٗ مَنْ یُّحَادِدِ اللّٰهَ وَرَسُوْلَهٗ فَاَنَّ لَهٗ نَارَ جَهَنَّمَ خَالِدًا فِیْهَا ؕ— ذٰلِكَ الْخِزْیُ الْعَظِیْمُ ۟
തങ്ങളുടെ ഇത്തരം പ്രവൃത്തിയിലൂടെ അവർ അല്ലാഹുവിനോടും റസൂലിനോടും എതിർത്തു നിൽക്കുകയാണെന്നും, അങ്ങനെ അവരോട് എതിരാകുന്നവർ അന്ത്യനാളിൽ ശാശ്വതരായി നരകാഗ്നിയിൽ പ്രവേശിക്കുമെന്നും ഈ കപടവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ?! അതാകുന്നു വമ്പിച്ച അപമാനവും നിന്ദ്യതയും.
التفاسير العربية:
یَحْذَرُ الْمُنٰفِقُوْنَ اَنْ تُنَزَّلَ عَلَیْهِمْ سُوْرَةٌ تُنَبِّئُهُمْ بِمَا فِیْ قُلُوْبِهِمْ ؕ— قُلِ اسْتَهْزِءُوْا ۚ— اِنَّ اللّٰهَ مُخْرِجٌ مَّا تَحْذَرُوْنَ ۟
കപടവിശ്വാസികൾ തങ്ങളുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്നത് മുഅ്മിനുകളെ അറിയിക്കുന്ന ഏതെങ്കിലും സൂറത് (ഖുർആനിലെ അദ്ധ്യായം) അല്ലാഹു അവൻ്റെ റസൂലിൻ്റെ മേൽ അവതരിപ്പിക്കുമോ എന്ന് കപടവിശ്വാസികൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: കപടവിശ്വാസികളേ! അല്ലാഹുവിൻ്റെ ദീനിനെ പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് നിങ്ങൾ തുടർന്നു കൊള്ളുക. ഖുർആനിൽ ഒരു അദ്ധ്യായം അവതരിപ്പിച്ചു കൊണ്ടോ, അല്ലാഹുവിൻ്റെ റസൂലിന് സന്ദേശം നൽകിക്കൊണ്ടോ നിങ്ങൾ ഭയപ്പെടുന്ന കാര്യം അല്ലാഹു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യുന്നതാണ്.
التفاسير العربية:
وَلَىِٕنْ سَاَلْتَهُمْ لَیَقُوْلُنَّ اِنَّمَا كُنَّا نَخُوْضُ وَنَلْعَبُ ؕ— قُلْ اَبِاللّٰهِ وَاٰیٰتِهٖ وَرَسُوْلِهٖ كُنْتُمْ تَسْتَهْزِءُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികൾ (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളെ കുറിച്ച് പറഞ്ഞുണ്ടാക്കിയ ആക്ഷേപങ്ങളെയും ഇകഴ്ത്തലുകളെയും കുറിച്ച് അല്ലാഹു താങ്കളെ അറിയിക്കുകയും, അങ്ങനെ അതിനെ കുറിച്ച് അവരോട് താങ്കൾ ചോദിക്കുകയും ചെയ്താൽ അവർ പറയും: ഞങ്ങൾ തമാശ നിറഞ്ഞ സംസാരത്തിലായിരുന്നു. ഞങ്ങളൊരിക്കലും കാര്യമായി പറഞ്ഞതായിരുന്നില്ല. അല്ലാഹുവിൻ്റെ റസൂലേ! ചോദിക്കുക: അല്ലാഹുവിനെയും, അവൻ്റെ ആയത്തുകളെയും, അവൻ്റെ റസൂലിയുമാണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരുന്നിരുന്നത്?!
التفاسير العربية:
لَا تَعْتَذِرُوْا قَدْ كَفَرْتُمْ بَعْدَ اِیْمَانِكُمْ ؕ— اِنْ نَّعْفُ عَنْ طَآىِٕفَةٍ مِّنْكُمْ نُعَذِّبْ طَآىِٕفَةًۢ بِاَنَّهُمْ كَانُوْا مُجْرِمِیْنَ ۟۠
ഈ കള്ളന്യായങ്ങൾ നിങ്ങൾ ഒഴിവുകഴിവായി പറയേണ്ടതേയില്ല. ഈ പരിഹാസത്തിലൂടെ നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ ഒളിച്ചു വെച്ചത് നിങ്ങൾ പരസ്യമാക്കിയിരിക്കുന്നു. നിങ്ങളിൽ നിന്ന് ഒരു കൂട്ടർക്ക് അവർ തങ്ങളുടെ കാപട്യം ഉപേക്ഷിക്കുകയും, പശ്ചാത്തപിക്കുകയും, അല്ലാഹുവിനെ നിഷ്കളങ്കമായി ആരാധിക്കുകയും ചെയ്തതിനാൽ നാം മാപ്പു നൽകിയാലും, നിങ്ങളിലെ മറ്റൊരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്; അവർ തങ്ങളുടെ കാപട്യത്തിൽ തന്നെ തുടരുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതിരിക്കുകയും ചെയ്തതിനാലാണ് അത്.
التفاسير العربية:
اَلْمُنٰفِقُوْنَ وَالْمُنٰفِقٰتُ بَعْضُهُمْ مِّنْ بَعْضٍ ۘ— یَاْمُرُوْنَ بِالْمُنْكَرِ وَیَنْهَوْنَ عَنِ الْمَعْرُوْفِ وَیَقْبِضُوْنَ اَیْدِیَهُمْ ؕ— نَسُوا اللّٰهَ فَنَسِیَهُمْ ؕ— اِنَّ الْمُنٰفِقِیْنَ هُمُ الْفٰسِقُوْنَ ۟
കപടവിശ്വാസികളിലെ പുരുഷന്മാരും സ്ത്രീകളുമെല്ലാം അവരുടെ കാപട്യത്തിൽ ഒരു പോലെയാകുന്നു. അവർ (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകൾക്ക് നേരെ വിരുദ്ധമാകുന്നു. അക്കൂട്ടർ തിന്മ കൽപ്പിക്കുകയും, നന്മ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കാതെ തങ്ങളുടെ സമ്പത്തിൽ അവർ പിശുക്ക് കാണിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാതെ അവനെ അവർ ഉപേക്ഷിച്ചു; അപ്പോൾ നന്മയിലേക്ക് നയിക്കാതെ അല്ലാഹുവും അവരെ ഉപേക്ഷിച്ചു. തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവിനെ അനുസരിക്കാതെയും, സത്യമാർഗത്തിൽ പ്രവേശിക്കാതെയും തിന്മകൾ പ്രവർത്തിച്ചും വഴികേടുകളിൽ പ്രവേശിച്ചും ധിക്കാരം പ്രവർത്തിച്ചവരാകുന്നു.
التفاسير العربية:
وَعَدَ اللّٰهُ الْمُنٰفِقِیْنَ وَالْمُنٰفِقٰتِ وَالْكُفَّارَ نَارَ جَهَنَّمَ خٰلِدِیْنَ فِیْهَا ؕ— هِیَ حَسْبُهُمْ ۚ— وَلَعَنَهُمُ اللّٰهُ ۚ— وَلَهُمْ عَذَابٌ مُّقِیْمٌ ۟ۙ
(തങ്ങളുടെ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങാത്ത കപടവിശ്വാസികൾക്കും (അല്ലാഹുവിനെ) നിഷേധിച്ചവർക്കും അല്ലാഹു നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നെന്നേക്കുമായി അവരതിൽ പ്രവേശിക്കുന്നതാണ്. ശിക്ഷയായി അവർക്കത് മതിയായതാണ്. അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു; അവർക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• قبائح المنافقين كثيرة، ومنها الإقدام على الأيمان الكاذبة، ومعاداة الله ورسوله، والاستهزاء بالقرآن والنبي والمؤمنين، والتخوف من نزول سورة في القرآن تفضح شأنهم، واعتذارهم بأنهم هازلون لاعبون، وهو إقرار بالذنب، بل هو عذر أقبح من الذنب.
• കപടവിശ്വാസികളുടെ വൃത്തികേടുകൾ ധാരാളമുണ്ട്. കള്ളസത്യം ചെയ്യുക, അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുക, ഖുർആനിനെയും നബി -ﷺ- യെയും (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളെയും പരിഹസിക്കുക, തങ്ങളുടെ അവസ്ഥ വിവരിച്ചു കൊണ്ട് അവരെ വഷളാക്കുന്ന സൂറത്ത് ഏതെങ്കിലും അവതരിക്കുമോ എന്ന പേടി എന്നിവയെല്ലാം അതിൽ പെട്ടതാണ്. ഞങ്ങൾ തമാശയിലും വിനോദത്തിലുമായിരുന്നു എന്ന് ന്യായം പറയലും അതു പോലെ തന്നെ; യഥാർത്ഥത്തിൽ തങ്ങളുടെ തെറ്റ് അംഗീകരിക്കുകയാണ് അവരതിലൂടെ. തെറ്റിനെക്കാൾ മ്ലേഛമായ ന്യായമായിപ്പോയി അത് എന്ന് മാത്രം.

• لا يُقبل الهزل في الدين وأحكامه، ويعد الخوض بالباطل في كتاب الله ورسله وصفاته كفرًا.
• ദീനിൻ്റെ കാര്യങ്ങളിലും അതിൻ്റെ വിധിവിലക്കുകളിലും തമാശ പാടില്ല. അല്ലാഹുവിൻ്റെ ഖുർആനിലും, നബി -ﷺ- യുടെ കാര്യത്തിലും, അല്ലാഹുവിൻ്റെ വിശേഷണങ്ങളിലും നിരർത്ഥകമായ സംസാരങ്ങളിൽ ഏർപ്പെടുക എന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന നിഷേധത്തിലാണ് ഉൾപ്പെടുക.

• النّفاق: مرض عُضَال متأصّل في البشر، وأصحاب ذلك المرض متشابهون في كل عصر وزمان في الأمر بالمنكر والنّهي عن المعروف، وقَبْض أيديهم وإمساكهم عن الإنفاق في سبيل الله للجهاد، وفيما يجب عليهم من حق.
• കപടവിശ്വാസമെന്നത് മനുഷ്യനിൽ ആഴ്ന്നിറങ്ങിയിട്ടുള്ള ചികിത്സയില്ലാത്ത ഒരു രോഗമാണ്. എല്ലാ കാലഘട്ടത്തിലും, സർവ്വ നാടുകളിലും ഇക്കൂട്ടർ സമാനഗതിക്കാരാണ്; തിന്മ കൽപ്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുക, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് സമ്പത്ത് ചെലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുക, തങ്ങളുടെ മേലുള്ള ബാധ്യതകളിൽ മടി പുലർത്തുക എന്നിവയിൽ അവർ ഒരു പോലെയായിരിക്കും.

• الجزاء من جنس العمل، فالذي يترك أوامر الله ويأتي نواهيه يتركه من رحمته.
• പ്രവർത്തനത്തിൻ്റെ അവസ്ഥ പോലിരിക്കും അതിനുള്ള പ്രതിഫലം. അല്ലാഹുവിൻ്റെ കൽപ്പനകൾ ഉപേക്ഷിക്കുകയും, അവൻ വിലക്കിയത് പ്രവർത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു തൻ്റെ കാരുണ്യത്തിൽ നിന്നും ഉപേക്ഷിക്കുന്നതാണ്.

 
ترجمة معاني سورة: التوبة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق