للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: التوبة   آية:
قَاتِلُوْهُمْ یُعَذِّبْهُمُ اللّٰهُ بِاَیْدِیْكُمْ وَیُخْزِهِمْ وَیَنْصُرْكُمْ عَلَیْهِمْ وَیَشْفِ صُدُوْرَ قَوْمٍ مُّؤْمِنِیْنَ ۟ۙ
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഈ ബഹുദൈവാരാധകരോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾ അവരോട് യുദ്ധം ചെയ്താൽ അല്ലാഹു നിങ്ങളുടെ കൈകളിലൂടെ അവരെ ശിക്ഷിക്കുന്നതാണ്. പരാജയവും തടവും അനുഭവിപ്പിച്ചു കൊണ്ട് അവൻ അവരെ അപമാനിതരാക്കുന്നതാണ്. നിങ്ങൾക്ക് വിജയം നൽകിക്കൊണ്ട് അവർക്ക് മേൽ അവൻ നിങ്ങളെ സഹായിക്കുന്നതാണ്. ശത്രുക്കൾക്ക് വന്നുഭവിച്ച നാശവും പരാജയവും തടവുശിക്ഷയും, മുസ്ലിംകൾക്ക് ലഭിച്ച വിജയവും അറിയുന്നതിലൂടെ യുദ്ധത്തിന് സാക്ഷികളാകാത്ത മുഅ്മിനീങ്ങളുടെ ഹൃദയങ്ങളിലെ രോഗം അവൻ സൗഖ്യപ്പെടുത്തുന്നതുമാണ്.
التفاسير العربية:
وَیُذْهِبْ غَیْظَ قُلُوْبِهِمْ ؕ— وَیَتُوْبُ اللّٰهُ عَلٰی مَنْ یَّشَآءُ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
ശത്രുക്കൾക്കെതിരെ ലഭിച്ച വിജയത്താൽ തൻ്റെ മുഅ്മിനുകളായ ദാസന്മാരുടെ ഹൃദയത്തിലെ രോഷം അവൻ നീക്കിക്കളയുകയും ചെയ്യുന്നതാണ്. (ഇസ്ലാമിനോടും മുസ്ലിംകളോടും) ശത്രുത വെച്ചു പുലർത്തുന്ന ഇക്കൂട്ടർ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു നൽകുന്നതുമാണ്. മക്കാ വിജയദിവസം ഇസ്ലാം സ്വീകരിച്ച ചില മക്കക്കാരുടെ കാര്യം ഉദാഹരണം. അവരിൽ നിന്ന് പശ്ചാത്തപിച്ചവരുടെ സത്യസന്ധത അല്ലാഹു നന്നായി അറിയുന്നവനാണ്. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമ്മാണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനുമാണ് അവൻ.
التفاسير العربية:
اَمْ حَسِبْتُمْ اَنْ تُتْرَكُوْا وَلَمَّا یَعْلَمِ اللّٰهُ الَّذِیْنَ جٰهَدُوْا مِنْكُمْ وَلَمْ یَتَّخِذُوْا مِنْ دُوْنِ اللّٰهِ وَلَا رَسُوْلِهٖ وَلَا الْمُؤْمِنِیْنَ وَلِیْجَةً ؕ— وَاللّٰهُ خَبِیْرٌ بِمَا تَعْمَلُوْنَ ۟۠
(അല്ലാഹുവിൽ) വിശ്വസിച്ചവരെ! ഒരു പരീക്ഷണവുമില്ലാതെ അല്ലാഹു നിങ്ങളെ വെറുതെ വിട്ടേക്കുന്നതാണ് എന്ന് നിങ്ങൾ ധരിച്ചിരിക്കുകയാണോ?! പരീക്ഷണമെന്നത് അല്ലാഹുവിൻ്റെ (മാറ്റമില്ലാത്ത) നടപടിക്രമമാണ്. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി യുദ്ധം ചെയ്തവരെയും, അല്ലാഹുവിനും അവൻ്റെ റസൂലിനും അല്ലാഹുവിൽ വിശ്വസിച്ചവർക്കും പുറമെ നിഷേധികളിൽ നിന്ന് രഹസ്യകൂട്ടുകെട്ട് സ്വീകരിക്കുകയോ അവരോട് ആത്മബന്ധം പുലർത്തുകയോ, അടുപ്പക്കാരെ സ്വീകരിക്കുകയോ അവരോട് സ്നേഹം വെച്ചു പുലർത്തുകയോ ചെയ്യാത്തവരെയും അല്ലാഹു അറിയുകയും എല്ലാവർക്കും വ്യക്തമായി തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാകുന്നതല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.
التفاسير العربية:
مَا كَانَ لِلْمُشْرِكِیْنَ اَنْ یَّعْمُرُوْا مَسٰجِدَ اللّٰهِ شٰهِدِیْنَ عَلٰۤی اَنْفُسِهِمْ بِالْكُفْرِ ؕ— اُولٰٓىِٕكَ حَبِطَتْ اَعْمَالُهُمْ ۖۚ— وَفِی النَّارِ هُمْ خٰلِدُوْنَ ۟
ആരാധനകൾ നടത്തി കൊണ്ടോ, മറ്റേതെങ്കിലും തരത്തിലുള്ള സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കുക എന്നതിന് ബഹുദൈവാരാധകർക്ക് അവകാശമില്ല. അവരാകട്ടെ, തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരാണ് തങ്ങൾ എന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അക്കൂട്ടരുടെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടതായ നിബന്ധന -(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുക എന്നത്- അവർ പാലിച്ചിട്ടില്ല. മരണപ്പെടുന്നതിന് മുൻപ് തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്; എന്നെന്നേക്കുമായി അവരതിൽ കഴിഞ്ഞു കൂടുന്നതുമാണ്.
التفاسير العربية:
اِنَّمَا یَعْمُرُ مَسٰجِدَ اللّٰهِ مَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَاَقَامَ الصَّلٰوةَ وَاٰتَی الزَّكٰوةَ وَلَمْ یَخْشَ اِلَّا اللّٰهَ ۫— فَعَسٰۤی اُولٰٓىِٕكَ اَنْ یَّكُوْنُوْا مِنَ الْمُهْتَدِیْنَ ۟
അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കാനും, അതിന് വേണ്ടതായ കാര്യങ്ങൾ നിർവ്വഹിക്കാനും അർഹതയുള്ളത് അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും, പരലോകത്തിൽ വിശ്വസിക്കുകയും, നിസ്കാരം നിലനിർത്തുകയും, തൻ്റെ സമ്പത്തിൽ നിന്ന് സകാത്ത് നൽകുകയും, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവർക്കാണ്. അല്ലാഹുവിൻ്റെ നേരായ മാർഗത്തിലേക്ക് സന്മാർഗം നൽകപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടാവുന്നവർ അക്കൂട്ടരാകുന്നു. എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവരാകട്ടെ; അവർ അതിൽ നിന്ന് ബഹുദൂരം അകലെയാകുന്നു.
التفاسير العربية:
اَجَعَلْتُمْ سِقَایَةَ الْحَآجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَجٰهَدَ فِیْ سَبِیْلِ اللّٰهِ ؕ— لَا یَسْتَوٗنَ عِنْدَ اللّٰهِ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟ۘ
ബഹുദൈവാരാധകരേ! ഹജ്ജിന്ന് വരുന്നവർക്ക് വെള്ളം നൽകുകയും മസ്ജിദുൽ ഹറം പരിപാലിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും, പരലോകത്തിൽ വിശ്വസിക്കുകയും, തൻ്റെ ശരീരവും സമ്പത്തും കൊണ്ട് അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും, നിഷേധികളുടെ വാക്കിനെ നിന്ദ്യമാക്കുന്നതിനുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തവരോട് നിങ്ങൾ തുല്ല്യതപ്പെടുത്തുകയാണോ?! അല്ലാഹുവിൻ്റെ അടുക്കൽ ശ്രേഷ്ഠതയുടെ കാര്യത്തിൽ അവർ തുല്ല്യരല്ല. ബഹുദൈവാരാധനയിൽ ഏർപ്പെട്ടു കൊണ്ട് അതിക്രമം പ്രവർത്തിച്ചവർക്ക് അല്ലാഹു മാർഗദർശനം നൽകുന്നതല്ല. അതിനി ഹാജിമാർക്ക് വെള്ളം നൽകുക എന്നത് പോലുള്ള നന്മകൾ അവർ പ്രവർത്തിച്ചാൽ പോലും.
التفاسير العربية:
اَلَّذِیْنَ اٰمَنُوْا وَهَاجَرُوْا وَجٰهَدُوْا فِیْ سَبِیْلِ اللّٰهِ بِاَمْوَالِهِمْ وَاَنْفُسِهِمْ ۙ— اَعْظَمُ دَرَجَةً عِنْدَ اللّٰهِ ؕ— وَاُولٰٓىِٕكَ هُمُ الْفَآىِٕزُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, നിഷേധികളുടെ നാട്ടിൽ നിന്ന് ഇസ്ലാമിക നാട്ടിലേക്കുള്ള പാലായനം നടത്തുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് പോരാടുകയും ചെയ്തവർ; അക്കൂട്ടർ മറ്റുള്ളവരെക്കാൾ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനമുള്ളവരാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാകുന്നു സ്വർഗം നേടിയെടുത്തവർ.
التفاسير العربية:
من فوائد الآيات في هذه الصفحة:
• في الآيات دلالة على محبة الله لعباده المؤمنين واعتنائه بأحوالهم، حتى إنه جعل من جملة المقاصد الشرعية شفاء ما في صدورهم وذهاب غيظهم.
• അല്ലാഹു അവനിൽ വിശ്വസിച്ച അവൻ്റെ ദാസന്മാരെ സ്നേഹിക്കുകയും അവരുടെ അവസ്ഥകൾ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഈ ആയത്തുകളിൽ തെളിവുണ്ട്. അവരുടെ ഹൃദയങ്ങളിലുള്ളതിന് ശമനം നൽകുകയും, അവരുടെ രോഷം നീക്കുകയും ചെയ്യുക എന്നത് മതനിയമങ്ങളുടെ ഉദ്ദേശങ്ങളിലൊന്നായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു എന്നതിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

• شرع الله الجهاد ليحصل به هذا المقصود الأعظم، وهو أن يتميز الصادقون الذين لا يتحيزون إلا لدين الله من الكاذبين الذين يزعمون الإيمان.
• അല്ലാഹു അവൻ്റെ മാർഗത്തിലുള്ള യുദ്ധം നിശ്ചയിച്ചിരിക്കുന്നത് മഹത്തരമായ ഈ ഉദ്ദേശം പൂർത്തീകരിക്കപ്പെടുന്നതിനാണ്. അല്ലാഹുവിൻ്റെ ദീനിലേക്കല്ലാതെ ചേർന്നു നിൽക്കാത്ത സത്യസന്ധത പുലർത്തുന്നവരെ കേവലം മുസ്ലിമാണെന്ന അവകാശവാദം മാത്രം ഉന്നയിക്കുന്ന കള്ളന്മാരിൽ നിന്ന് വേർതിരിക്കുന്നതിനത്രെ അത്.

• عُمَّار المساجد الحقيقيون هم من وُصِفوا بالإيمان الصادق، وبالقيام بالأعمال الصالحة التي أُمُّها الصلاة والزكاة، وبخشية الله التي هي أصل كل خير.
• സത്യസന്ധമായി അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ -അതിൽ സുപ്രധാനമായ നിസ്കാരവും സകാത്തും- പ്രാവർത്തികമാക്കുകയും, എല്ലാ നന്മകളുടെയും അടിസ്ഥാനമായ അല്ലാഹുവിനോടുള്ള ഭയഭക്തി പുലർത്തുകയും ചെയ്യുന്നവരാണ് അല്ലാഹുവിൻ്റെ മസ്ജിദുകളുടെ യഥാർത്ഥ പരിചാരകർ.

• الجهاد والإيمان بالله أفضل من سقاية الحاج وعمارة المسجد الحرام بدرجات كثيرة؛ لأن الإيمان أصل الدين، وأما الجهاد في سبيل الله فهو ذروة سنام الدين.
• ഹാജിമാർക്ക് വെള്ളം നൽകുകയും മസ്ജിദുൽ ഹറാം പരിചരിക്കുകയും ചെയ്യുന്നതിനെക്കാൾ എത്രയോ മഹത്തരമാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും അവനിലുള്ള വിശ്വാസവും. കാരണം ഇസ്ലാം ദീനിൻ്റെ അടിത്തറ തന്നെ അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാകട്ടെ, ദീനിലെ ഏറ്റവും ഉന്നതമായ കാര്യവും.

 
ترجمة معاني سورة: التوبة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق