ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الضحى   آية:

سورة الضحى - സൂറത്തുള്ളുഹാ

من مقاصد السورة:
بيان عناية الله بنبيه في أول أمره وآخره.
നബി (ﷺ) യുടെ ജീവിതത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും അല്ലാഹു അവിടുത്തേക്ക് നൽകിയ ശ്രദ്ധയെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു.

وَالضُّحٰی ۟ۙ
പകലിൻ്റെ ആദ്യഭാഗം കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالَّیْلِ اِذَا سَجٰی ۟ۙ
രാത്രിയെ കൊണ്ടും, അതിൻ്റെ ഇരുട്ട് മൂടുകയും ജനങ്ങൾ ജോലികൾ അവസാനിപ്പിച്ച് വീടണയുകയും ചെയ്യുന്ന വേള കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
مَا وَدَّعَكَ رَبُّكَ وَمَا قَلٰی ۟ؕ
അല്ലയോ റസൂലേ! അല്ലാഹുവിൽ നിന്നുള്ള സന്ദേശം കുറച്ചു കാലം നിലച്ച ഇടവേളയിൽ ബഹുദൈവാരാധകർ പറഞ്ഞു പരത്തിയപോലെ അങ്ങയുടെ റബ്ബ് അങ്ങയെ ഉപേക്ഷിക്കുകയോ, അങ്ങയോട് കോപിക്കുകയോ ചെയ്തിട്ടില്ല.
التفاسير العربية:
وَلَلْاٰخِرَةُ خَیْرٌ لَّكَ مِنَ الْاُوْلٰی ۟ؕ
ഇഹലോകത്തെക്കാൾ പരലോകം തന്നെയാണ് നിനക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്; കാരണം ഒരിക്കലും അവസനിക്കാത്ത സുഖാനുഗ്രഹങ്ങളാണ് അവിടെയുള്ളത്.
التفاسير العربية:
وَلَسَوْفَ یُعْطِیْكَ رَبُّكَ فَتَرْضٰی ۟ؕ
നിനക്ക് തൃപ്തിയാകുന്നത് വരെ നിനക്കും നിന്നെ പിൻപറ്റിയവർക്കും അവൻ വാരിക്കോരി പ്രതിഫലം നൽകുന്നതാണ്.
التفاسير العربية:
اَلَمْ یَجِدْكَ یَتِیْمًا فَاٰوٰی ۪۟
ചെറിയ കുട്ടിയായിരിക്കെ പിതാവ് നഷ്ടപ്പെട്ട അവസ്ഥയിലല്ലേ നിന്നെ അവൻ കണ്ടെത്തിയത്? എന്നിട്ടവൻ നിനക്ക് ആശ്രയം നൽകിയില്ലേ? നിൻ്റെ പ്രപിതാവായ അബ്ദുൽ മുത്വലിബിൻ്റെ സ്നേഹവും, അദ്ദേഹത്തിന് ശേഷം നിൻ്റെ പിതൃസഹോദരനായ അബൂ ത്വാലിബിൻ്റെ വാത്സല്യവും നിനക്കായി അവൻ കരുതി വെച്ചില്ലേ?
التفاسير العربية:
وَوَجَدَكَ ضَآلًّا فَهَدٰی ۪۟
എന്താണ് വേദഗ്രന്ഥമെന്നോ, എന്താണ് വിശ്വസിക്കേണ്ടതെന്നോ അറിയാത്ത നിലയിലായിരുന്നില്ലേ അവൻ നിന്നെ കണ്ടെത്തിയത്? എന്നിട്ട് നിനക്കറിയാത്തതെല്ലാം അവൻ നിനക്ക് പഠിപ്പിച്ചു നൽകിയില്ലേ?
التفاسير العربية:
وَوَجَدَكَ عَآىِٕلًا فَاَغْنٰی ۟ؕ
നിന്നെ ദരിദ്രനായല്ലേ അവൻ കണ്ടെത്തിയത്? എന്നിട്ട് നിന്നെ അവൻ ധന്യതയുള്ളവനാക്കിയില്ലേ?
التفاسير العربية:
فَاَمَّا الْیَتِیْمَ فَلَا تَقْهَرْ ۟ؕ
അതിനാൽ ചെറുപ്രായത്തിൽ പിതാവിനെ നഷ്ടപ്പെട്ട അനാഥയോട് നീ മോശമായി പെരുമാറരുത്; അവനെ അപമാനിക്കുകയുമരുത്.
التفاسير العربية:
وَاَمَّا السَّآىِٕلَ فَلَا تَنْهَرْ ۟ؕ
ആവശ്യക്കാരനായ, ചോദിച്ചു വരുന്നവരെ നീ ആട്ടിയോടിക്കരുത്.
التفاسير العربية:
وَاَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ۟۠
അല്ലാഹു നിനക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നീ നന്ദി കാണിക്കുകയും, അതിനെ കുറിച്ച് നീ സംസാരിക്കുകയും ചെയ്യുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• منزلة النبي صلى الله عليه وسلم عند ربه لا تدانيها منزلة.
* അല്ലാഹുവിങ്കൽ നബി -ﷺ- ക്കുള്ള സ്ഥാനത്തോട് അടുത്തെത്തുന്ന മറ്റൊരു പദവിയുമില്ല.

• شكر النعم حقّ لله على عبده.
* അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കൽ ഓരോ വ്യക്തിക്കും അവൻ്റെ രക്ഷിതാവിനോടുള്ള ബാധ്യതയാണ്.

• وجوب الرحمة بالمستضعفين واللين لهم.
* ദുർബലരോട് കാരുണ്യവും സൗമ്യതയും കാണിക്കൽ നിർബന്ധമാണ്.

 
ترجمة معاني سورة: الضحى
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق