Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-কাহাফ   আয়াত:
فَلَمَّا جَاوَزَا قَالَ لِفَتٰىهُ اٰتِنَا غَدَآءَنَا ؗ— لَقَدْ لَقِیْنَا مِنْ سَفَرِنَا هٰذَا نَصَبًا ۟
അങ്ങനെ അവർ ആ സ്ഥലം വിട്ടു മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ മൂസ -عَلَيْهِ السَّلَامُ- തൻ്റെ ഭൃത്യനോട് പറഞ്ഞു: നമ്മുടെ പ്രഭാതഭക്ഷണം കൊണ്ടുവരൂ. നമ്മുടെ ഈ യാത്ര കാരണം കടുത്ത ക്ഷീണം നമ്മെ ബാധിച്ചിരിക്കുന്നു.
আৰবী তাফছীৰসমূহ:
قَالَ اَرَءَیْتَ اِذْ اَوَیْنَاۤ اِلَی الصَّخْرَةِ فَاِنِّیْ نَسِیْتُ الْحُوْتَ ؗ— وَمَاۤ اَنْسٰىنِیْهُ اِلَّا الشَّیْطٰنُ اَنْ اَذْكُرَهٗ ۚ— وَاتَّخَذَ سَبِیْلَهٗ فِی الْبَحْرِ ۖۗ— عَجَبًا ۟
ഭൃത്യൻ പറഞ്ഞു: നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ സംഭവിച്ചത് താങ്കൾ കണ്ടുവോ?! മത്സ്യത്തിൻ്റെ കാര്യം താങ്കളോട് പറയുവാൻ ഞാൻ മറന്നു പോയതാണ്. അത് താങ്കളോട് പറയുന്നതിൽ നിന്ന് എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. തീർച്ചയായും മത്സ്യത്തിന് ജീവൻ വരികയും, അത് സമുദ്രത്തിലൂടെ ഒരു വഴി കണ്ടെത്തുകയും ചെയ്തു. (അതിൻ്റെ പ്രവർത്തനം) അത്ഭുതം ജനിപ്പിക്കുന്നത് തന്നെ!
আৰবী তাফছীৰসমূহ:
قَالَ ذٰلِكَ مَا كُنَّا نَبْغِ ۖۗ— فَارْتَدَّا عَلٰۤی اٰثَارِهِمَا قَصَصًا ۟ۙ
മൂസ -عَلَيْهِ السَّلَامُ- ഭൃത്യനോട് പറഞ്ഞു: അത് തന്നെയായിരുന്നു നാം തേടിക്കൊണ്ടിരുന്നത്. സച്ചരിതനായ ആ അടിമയുടെ സ്ഥലത്തിൻ്റെ അടയാളമാണത്. അങ്ങനെ വഴിതെറ്റാതിരിക്കുന്നതിന് വേണ്ടി അവർ തങ്ങളുടെ കാൽപ്പാടുകൾ പിന്തുടർന്നു കൊണ്ട് തിരിച്ചു മടങ്ങുകയും, ആ പാറയുടെ അടുക്കൽ എത്തുകയും, അവിടെ നിന്ന് മത്സ്യം (സമുദ്രത്തിൽ) പ്രവേശിച്ചയിടത്തും എത്തി.
আৰবী তাফছীৰসমূহ:
فَوَجَدَا عَبْدًا مِّنْ عِبَادِنَاۤ اٰتَیْنٰهُ رَحْمَةً مِّنْ عِنْدِنَا وَعَلَّمْنٰهُ مِنْ لَّدُنَّا عِلْمًا ۟
അങ്ങനെ മത്സ്യത്തെ നഷ്ടപ്പെട്ട സ്ഥലത്ത് അവർ എത്തിയപ്പോൾ നമ്മുടെ സച്ചരിതരായ ദാസന്മാരിൽ പെട്ട ആ വ്യക്തിയെ അവർ അവിടെ കണ്ടെത്തി. (ഖദിർ -عَلَيْهِ السَّلَامُ- യാണ് ഈ പറയപ്പെട്ട വ്യക്തി). അദ്ദേഹത്തിന് നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നാം ചൊരിഞ്ഞു നൽകിയിരുന്നു. ജനങ്ങൾക്ക് അറിയാൻ കഴിയാത്ത, നമ്മുടെ പക്കൽ നിന്നുള്ള അറിവും അദ്ദേഹത്തിന് നാം പഠിപ്പിച്ചു നൽകിയിരുന്നു. ഈ കഥ അതിനെ കുറിച്ചാണ്.
আৰবী তাফছীৰসমূহ:
قَالَ لَهٗ مُوْسٰی هَلْ اَتَّبِعُكَ عَلٰۤی اَنْ تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ۟
വിനയത്തോടെയും താഴ്മയോടെയും മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: സത്യത്തിലേക്ക് നയിക്കുന്നതായ, അല്ലാഹു താങ്കൾക്ക് പഠിപ്പിച്ചു നൽകിയ വിജ്ഞാനത്തിൽ നിന്ന് എനിക്ക് താങ്കൾ പഠിപ്പിച്ചു തരുന്നതിനായി ഞാൻ താങ്കളെ അനുഗമിക്കട്ടെ?!
আৰবী তাফছীৰসমূহ:
قَالَ اِنَّكَ لَنْ تَسْتَطِیْعَ مَعِیَ صَبْرًا ۟
ഖദിർ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ വിജ്ഞാനത്തിൽ നിന്ന് കാണുന്ന കാര്യങ്ങളിൽ ക്ഷമയോടെ നിലകൊള്ളാൻ താങ്കൾക്ക് സാധിക്കുകയില്ല. കാരണം താങ്കളുടെ പക്കലുള്ള വിജ്ഞാനത്തോട് അത് യോജിക്കുന്നില്ല.
আৰবী তাফছীৰসমূহ:
وَكَیْفَ تَصْبِرُ عَلٰی مَا لَمْ تُحِطْ بِهٖ خُبْرًا ۟
താങ്കൾ കാണുന്ന ചെയ്തികളിൽ ശരിയുടെ വശം എന്താണെന്ന് മനസ്സിലാക്കാതെ താങ്കൾ എങ്ങനെ ക്ഷമിച്ചു നിലകൊള്ളാനാണ്? കാരണം താങ്കളുടെ അറിവനുസരിച്ചായിരിക്കും (താങ്കൾ കാണുന്ന പ്രവർത്തനങ്ങളെ) താങ്കൾ വീക്ഷിക്കുക.
আৰবী তাফছীৰসমূহ:
قَالَ سَتَجِدُنِیْۤ اِنْ شَآءَ اللّٰهُ صَابِرًا وَّلَاۤ اَعْصِیْ لَكَ اَمْرًا ۟
മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) താങ്കളിൽ ഞാൻ കാണുന്ന പ്രവർത്തനങ്ങളിൽ ക്ഷമയോടെ -താങ്കളുടെ കൽപ്പനകൾ അനുസരിച്ചു നിലകൊള്ളുന്നവനായി- താങ്കൾക്ക് എന്നെ കാണാൻ കഴിയും. താങ്കൾ എന്നോട് കൽപ്പിക്കുന്ന ഒരു കൽപ്പനയും ഞാൻ ധിക്കരിക്കുന്നതല്ല.
আৰবী তাফছীৰসমূহ:
قَالَ فَاِنِ اتَّبَعْتَنِیْ فَلَا تَسْـَٔلْنِیْ عَنْ شَیْءٍ حَتّٰۤی اُحْدِثَ لَكَ مِنْهُ ذِكْرًا ۟۠
ഖദിർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: താങ്കൾ എന്നെ അനുഗമിക്കുകയാണെങ്കിൽ ഞാൻ ചെയ്യുന്നതായി താങ്കൾ കാണുന്ന ഒരു കാര്യത്തെ കുറിച്ചും താങ്കൾ എന്നോട് ചോദിക്കരുത്. (എൻ്റെ പ്രവൃത്തിയുടെ) കാരണം ഞാൻ തന്നെ അങ്ങോട്ട് വിശദീകരിച്ചു തരുന്നത് വരെ (താങ്കൾ അപ്രകാരം നിലകൊള്ളണം).
আৰবী তাফছীৰসমূহ:
فَانْطَلَقَا ۫— حَتّٰۤی اِذَا رَكِبَا فِی السَّفِیْنَةِ خَرَقَهَا ؕ— قَالَ اَخَرَقْتَهَا لِتُغْرِقَ اَهْلَهَا ۚ— لَقَدْ جِئْتَ شَیْـًٔا اِمْرًا ۟
അങ്ങനെ അവർ രണ്ട് പേരും ആ പറഞ്ഞതിൽ യോജിപ്പിലെത്തിയപ്പോൾ, അവർ രണ്ട് പേരും സമുദ്രതീരത്തേക്ക് ചെന്നു. അവിടെ അവർ ഒരു കപ്പൽ കാണുകയും, അതിലവർ പ്രതിഫലം നൽകാതെ കയറുകയും ചെയ്തു. ഖദിറിനോടുള്ള ആദരവ് കാരണത്താലാണ് (അവർ പ്രതിഫലം വാങ്ങാതിരുന്നത്). അങ്ങനെ ഖദിർ ആ കപ്പലിനെ പലകകളിൽ ഒന്ന് എടുത്തുമാറ്റി കൊണ്ട് അതിന് ഓട്ടയാക്കി. അപ്പോൾ മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: ഒരു പ്രതിഫലവും വാങ്ങാതെ നമ്മെ ഒപ്പം കൂട്ടിയവരുടെ കപ്പൽ -അവരെ മുക്കിക്കളയുന്നതിനായി- താങ്കൾ ഓട്ടയാക്കിയിരിക്കുകയാണോ?! തീർച്ചയായും ഗുരുതരമായ ഒരു പ്രവൃത്തി തന്നെയാകുന്നു താങ്കൾ ചെയ്തിരിക്കുന്നത്.
আৰবী তাফছীৰসমূহ:
قَالَ اَلَمْ اَقُلْ اِنَّكَ لَنْ تَسْتَطِیْعَ مَعِیَ صَبْرًا ۟
ഖദിർ -عَلَيْهِ السَّلَامُ- മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: തീർച്ചയായും എൻ്റെ അടുക്കൽ നിന്നുള്ള പ്രവർത്തികൾ കണ്ടാൽ താങ്കൾക്ക് എന്നോടൊപ്പം ക്ഷമയോടെ നിൽക്കാൻ സാധിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?!
আৰবী তাফছীৰসমূহ:
قَالَ لَا تُؤَاخِذْنِیْ بِمَا نَسِیْتُ وَلَا تُرْهِقْنِیْ مِنْ اَمْرِیْ عُسْرًا ۟
മൂസ -عَلَيْهِ السَّلَامُ- ഖദിറിനോട് പറഞ്ഞു: താങ്കളോട് ചെയ്ത കരാർ മറന്നു കൊണ്ട് ലംഘിച്ചതിൻ്റെ പേരിൽ താങ്കൾ എന്നെ ശിക്ഷിക്കരുത്. താങ്കളോടൊപ്പം സഹചരിക്കുന്നതിൽ എനിക്ക് താങ്കൾ ഇടുക്കം സൃഷ്ടിക്കുകയോ, കടുത്ത നിലപാടെടുക്കുകയോ ചെയ്യരുത്.
আৰবী তাফছীৰসমূহ:
فَانْطَلَقَا ۫— حَتّٰۤی اِذَا لَقِیَا غُلٰمًا فَقَتَلَهٗ ۙ— قَالَ اَقَتَلْتَ نَفْسًا زَكِیَّةً بِغَیْرِ نَفْسٍ ؕ— لَقَدْ جِئْتَ شَیْـًٔا نُّكْرًا ۟
അങ്ങനെ കപ്പലിൽ നിന്ന് ഇറങ്ങിയ ശേഷം അവർ വീണ്ടും കടൽക്കരയിലൂടെ യാത്ര തുടർന്നു. അങ്ങനെ പ്രായപൂർത്തി എത്തിയിട്ടില്ലാത്ത ഒരു കുട്ടി മറ്റു കുട്ടികളോടൊപ്പം കളിക്കുന്നത് അവർ കണ്ടു. ഖദിർ അവനെ കൊന്നുകളഞ്ഞു. ഇത് കണ്ടപ്പോൾ മൂസ -عَلَيْهِ السَّلَامُ- അദ്ദേഹത്തോട് ചോദിച്ചു: പ്രായപൂർത്തിയാവാത്ത, ഒരു അപരാധവും ചെയ്തിട്ടില്ലാത്ത, പരിശുദ്ധമായ ഒരു ജീവനെ താങ്കൾ കൊല്ലുകയോ?! താങ്കൾ വളരെ നിഷിദ്ധമായ ഒരു പ്രവൃത്തി തന്നെയാണ് ചെയ്തിരിക്കുന്നത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• استحباب كون خادم الإنسان ذكيًّا فطنًا كَيِّسًا ليتم له أمره الذي يريده.
• കൂർമ്മബുദ്ധിയും ബുദ്ധിവൈഭവവുമുള്ളവരെ തൻ്റെ ഭൃത്യനായി നിശ്ചയിക്കുന്നതിലെ പ്രയോജനം. അവൻ ഉദ്ദേശിക്കുന്ന കാര്യം പൂർത്തിയാകുവാൻ അതാണ് നല്ലത്.

• أن المعونة تنزل على العبد على حسب قيامه بالمأمور به، وأن الموافق لأمر الله يُعان ما لا يُعان غيره.
• അല്ലാഹുവിൻ്റെ കൽപ്പനകൾ നിർവ്വഹിക്കുന്നതിൻ്റെ തോതനുസരിച്ച് അല്ലാഹുവിൽ നിന്നുള്ള സഹായം ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകളോട് യോജിക്കുന്നവന് മറ്റുള്ളവർക്കില്ലാത്ത സഹായം നൽകപ്പെടുന്നതുമാണ്.

• التأدب مع المعلم، وخطاب المتعلم إياه ألطف خطاب.
• അദ്ധ്യാപകനോട് മര്യാദ പാലിക്കേണ്ടതിൻ്റെയും, അദ്ദേഹത്തോട് ഏറ്റവും സൗമ്യമായ വാക്കുകൾ സ്വീകരിക്കേണ്ടതിൻ്റെയും ആവശ്യകത.

• النسيان لا يقتضي المؤاخذة، ولا يدخل تحت التكليف، ولا يتعلق به حكم.
• മറവിയുടെ പേരിൽ ശിക്ഷിക്കരുത്. മറവി അല്ലാഹു ബാധ്യതയാക്കിയതിലും പെടുകയില്ല. മറവിയാൽ സംഭവിച്ചുപോയ പോയ കാര്യങ്ങളെ അടിസ്ഥാനമാക്കുന്ന വിധികളുമില്ല.

• تعلم العالم الفاضل للعلم الذي لم يَتَمَهَّر فيه ممن مهر فيه، وإن كان دونه في العلم بدرجات كثيرة.
• ആദരണീയനായ പണ്ഡിതനാണെങ്കിലും തനിക്ക് നൈപുണ്യമില്ലാത്ത വിഷയം അതിൽ നൈപുണ്യം നേടിയവരിൽ നിന്ന് പഠിച്ചെടുക്കണം. അവർ അയാളെക്കാൾ താഴ്ന്ന പദവിയുള്ളവരാണെങ്കിൽ പോലും.

• إضافة العلم وغيره من الفضائل لله تعالى، والإقرار بذلك، وشكر الله عليها.
• തനിക്കു കിട്ടിയ വിജ്ഞാനവും അത് പോലുള്ള മറ്റു ശ്രേഷ്ഠഗുണങ്ങളും അല്ലാഹുവിലേക്ക് ചേർത്തിപ്പറയണം. അവ ലഭിച്ചിട്ടുണ്ട് എന്ന് അംഗീകരിക്കുകയും, അതിൽ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യണം.

 
অৰ্থানুবাদ ছুৰা: আল-কাহাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ