Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আ'ৰাফ   আয়াত:
فَاِذَا جَآءَتْهُمُ الْحَسَنَةُ قَالُوْا لَنَا هٰذِهٖ ۚ— وَاِنْ تُصِبْهُمْ سَیِّئَةٌ یَّطَّیَّرُوْا بِمُوْسٰی وَمَنْ مَّعَهٗ ؕ— اَلَاۤ اِنَّمَا طٰٓىِٕرُهُمْ عِنْدَ اللّٰهِ وَلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟
ഫിർഔനിൻ്റെ വിഭാഗക്കാർക്ക് സമൃദ്ധിയും നല്ല വിളവും ചരക്കുകൾക്ക് വിലക്കുറവും ലഭിച്ചാൽ അവർ പറയും: നമുക്ക് അർഹതപ്പെട്ട, നമ്മുടെ പ്രത്യേകത കാരണത്താൽ ലഭിച്ചത് തന്നെയാകുന്നു ഇതെല്ലാം. അവർക്ക് വരൾച്ചയോ ക്ഷാമമോ രോഗവ്യാപനമോ പോലുള്ള വിപത്തുകൾ ഉണ്ടായാൽ അവർ അത് മൂസായുടെയും അദ്ദേഹത്തോടൊപ്പമുള്ള ഇസ്റാഈല്യരുടെയും ശകുനമായി കണക്കാക്കും. എന്നാൽ അവർക്ക് ആ ലഭിച്ചതെല്ലാം അല്ലാഹുവിൻ്റെ വിധിപ്രകാരം സംഭവിച്ചതാണെന്നതാണ് യാഥാർത്ഥ്യം. അവർക്കെതിരെയുള്ള മൂസായുടെ പ്രാർത്ഥന ഒഴിച്ചു നിർത്തിയാൽ അവർക്കോ മൂസാക്കോ ആ സംഭവിക്കുന്നതിൽ യാതൊരു പങ്കുമില്ല. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും കാര്യമറിയുന്നില്ല. അതു കൊണ്ട് അല്ലാഹുവല്ലാത്തവരിലേക്ക് അതെല്ലാം അവർ ചേർത്തിപ്പറയുന്നു എന്നുമാത്രം.
আৰবী তাফছীৰসমূহ:
وَقَالُوْا مَهْمَا تَاْتِنَا بِهٖ مِنْ اٰیَةٍ لِّتَسْحَرَنَا بِهَا ۙ— فَمَا نَحْنُ لَكَ بِمُؤْمِنِیْنَ ۟
സത്യത്തിനോട് കടുത്ത എതിർപ്പ് പുലർത്തുന്നവരായി കൊണ്ട് ഫിർഔൻ്റെ ജനത മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: നീ ഏതൊരു ദൃഷ്ടാന്തമോ തെളിവോ കൊണ്ടുവന്നാലും ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല. ഞങ്ങളുടെ ദീനിൽ നിന്ന് ഞങ്ങളെ വഴിതെറ്റിക്കാനായി, അത് നിരർത്ഥകമാണെന്നതിനും, നീ കൊണ്ട് വന്നത് സത്യമാണെന്നതിനും എന്തെല്ലാം പ്രമാണങ്ങൾ കൊണ്ടുവന്നാലും ഞങ്ങൾ നിന്നെ സത്യപ്പെടുത്തുന്നതല്ല.
আৰবী তাফছীৰসমূহ:
فَاَرْسَلْنَا عَلَیْهِمُ الطُّوْفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ اٰیٰتٍ مُّفَصَّلٰتٍ ۫— فَاسْتَكْبَرُوْا وَكَانُوْا قَوْمًا مُّجْرِمِیْنَ ۟
അങ്ങനെ അവരുടെ ശത്രുതയുടെയും നിഷേധത്തിൻ്റെയും ഫലമായി ശിക്ഷയെന്നോണം പലതും നാം അവർക്ക് നേരെ അയച്ചു. നാം അയച്ച വെള്ളപ്പൊക്കം അവരുടെ കൃഷിയും ഫലവർഗങ്ങളും വെള്ളത്തിൽ മുക്കിക്കളഞ്ഞു. വെട്ടുകിളികളെ നാം അവർക്ക് നേരെ അയച്ചു; അവരുടെ ചെടികളുടെ ധാന്യങ്ങൾ അവ തിന്നുനശിപ്പിച്ചു. കൃഷിയെ ബാധിക്കുന്ന കീടങ്ങളെ -അല്ലെങ്കിൽ മനുഷ്യരുടെ മുടിയിൽ പ്രയാസം സൃഷ്ടിക്കുന്ന പേനുകളെ- നാം അവർക്ക് നേരെ അയച്ചു. തവളകളെയും നാം അവർക്ക് നേരെ അയച്ചു; അതവരുടെ പാത്രങ്ങളിൽ നിറയുകയും, അവരുടെ ഭക്ഷണം നശിപ്പിക്കുകയും അവരുടെ കിടപ്പുമുറികളിൽ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്തു. രക്തവും നാം അവർക്ക് നേരെ അയച്ചു; അവരുടെ കിണറുകളിലെയും നദികളിലെയും വെള്ളം രക്തമായി മാറി. ഈ ഓരോ ദൃഷ്ടാന്തങ്ങളും വ്യക്തമായ രൂപത്തിൽ, പല ഘട്ടങ്ങളിലായി, ഒന്നിന് പിറകെ ഒന്നെന്നോണം നാം അവർക്ക് നേരെ അയച്ചു. എന്നാൽ ഈ ശിക്ഷകളെല്ലാം അവരെ ബാധിച്ചിട്ടും അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്നും, മൂസ -عَلَيْهِ السَّلَامُ- കൊണ്ടുവന്നതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും അവർ അഹങ്കാരം നടിക്കുകയാണുണ്ടായത്. തിന്മകൾ ചെയ്തു കൂട്ടുന്ന ഒരു സമൂഹം തന്നെയായിരുന്നു അവർ. അസത്യം ഉപേക്ഷിക്കാനോ, സത്യം പുൽകാനോ അവർ തയ്യാറായില്ല.
আৰবী তাফছীৰসমূহ:
وَلَمَّا وَقَعَ عَلَیْهِمُ الرِّجْزُ قَالُوْا یٰمُوْسَی ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ ۚ— لَىِٕنْ كَشَفْتَ عَنَّا الرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِیْۤ اِسْرَآءِیْلَ ۟ۚ
ഈ കാര്യങ്ങളെല്ലാം ശിക്ഷയായി അവരെ ബാധിച്ചപ്പോൾ അവർ മൂസയുടെ അടുക്കൽ തന്നെ വന്നെത്തി. അദ്ദേഹത്തോട് അവർ പറഞ്ഞു: മൂസാ! നിൻ്റെ രക്ഷിതാവ് നിനക്ക് പ്രത്യേകമായി നൽകിയിട്ടുള്ള പ്രവാചകത്വവും, പശ്ചാത്താപം ചോദിച്ചാൽ ശിക്ഷ ഉയർത്തി നൽകാം എന്ന അവൻ്റെ വാഗ്ദാനവും മുൻനിർത്തി കൊണ്ട് ഈ ശിക്ഷ ഞങ്ങളുടെ മേൽ നിന്ന് മാറ്റിത്തരാൻ നീയൊന്ന് പ്രാർത്ഥിക്കുക. അങ്ങനെ അത് ഞങ്ങളിൽ നിന്ന് അവൻ നീക്കിനൽകിയാൽ തീർച്ചയായും ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നതാണ്. ഇസ്രാഈല്യരെ ഞങ്ങൾ സ്വതന്ത്രരാക്കുകയും നിന്നോടൊപ്പം അവരെ പറഞ്ഞയക്കുന്നതുമാണ്.
আৰবী তাফছীৰসমূহ:
فَلَمَّا كَشَفْنَا عَنْهُمُ الرِّجْزَ اِلٰۤی اَجَلٍ هُمْ بٰلِغُوْهُ اِذَا هُمْ یَنْكُثُوْنَ ۟
അങ്ങനെ ഒരു നിശ്ചിത കാലാവധി വരെ -അതായത് അവർ മുക്കി നശിപ്പിക്കപ്പെടുന്നതിന് മുൻപ്- അവരിൽ നിന്ന് ശിക്ഷ നാം മാറ്റിനൽകിയപ്പോൾ (മൂസായിൽ) വിശ്വസിക്കാമെന്നും, ഇസ്രാഈല്യരെ സ്വതന്ത്രരാക്കാമെന്നുമുള്ള കരാറുകൾ അവരതാ ലംഘിക്കുന്നു. അങ്ങനെ തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടർന്നു പോയി. ഇസ്രാഈല്യരെ മൂസായോടൊപ്പം വിട്ടയക്കാൻ അവർ തയ്യാറാവുകയും ചെയ്തില്ല.
আৰবী তাফছীৰসমূহ:
فَانْتَقَمْنَا مِنْهُمْ فَاَغْرَقْنٰهُمْ فِی الْیَمِّ بِاَنَّهُمْ كَذَّبُوْا بِاٰیٰتِنَا وَكَانُوْا عَنْهَا غٰفِلِیْنَ ۟
അങ്ങനെ അവർക്ക് നിശ്ചയിക്കപ്പെട്ട അവരുടെ നാശത്തിൻ്റെ അവധി വന്നെത്തിയപ്പോൾ നാം അവർക്ക് മേൽ നമ്മുടെ ശിക്ഷ അവതരിപ്പിച്ചു. അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അവ അറിയിച്ച -യാതൊരു സംശയത്തിനും വകയില്ലാത്ത- യഥാർത്ഥ സത്യത്തെ അവഗണിക്കുകയും ചെയ്തതിൻ്റെ ഫലമായി അവരെ നാം മുക്കിനശിപ്പിച്ചു.
আৰবী তাফছীৰসমূহ:
وَاَوْرَثْنَا الْقَوْمَ الَّذِیْنَ كَانُوْا یُسْتَضْعَفُوْنَ مَشَارِقَ الْاَرْضِ وَمَغَارِبَهَا الَّتِیْ بٰرَكْنَا فِیْهَا ؕ— وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنٰی عَلٰی بَنِیْۤ اِسْرَآءِیْلَ ۙ۬— بِمَا صَبَرُوْا ؕ— وَدَمَّرْنَا مَا كَانَ یَصْنَعُ فِرْعَوْنُ وَقَوْمُهٗ وَمَا كَانُوْا یَعْرِشُوْنَ ۟
ഫിർഔനും അവൻ്റെ ജനതയും അടിമകളാക്കി നിർത്തിയ ഇസ്രാഈല്യർക്ക് ഭൂമിയുടെ കിഴക്കും പടിഞ്ഞാറും -ശാം പ്രദേശമാണ് ഉദ്ദേശം- നാം അനന്തരമായി നൽകി. അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ നാടുകളാണ് അവ; അതിനാൽ അവിടെയുള്ള ഫലവർഗങ്ങളും കൃഷിയും ഏറ്റവും നല്ല രൂപത്തിൽ പുറത്തു വരാറുണ്ടായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിൻ്റെ ഉത്തമവചനം അതോടെ സത്യമായി പുലരുകയും ചെയ്തു. 'ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവർക്ക് മേൽ ഔദാര്യം ചൊരിയാനും, അവരെ നേതാക്കന്മാരാക്കുവാനും, (ഭൂമി) അനന്തരമെടുക്കുന്നവരാക്കി അവരെ നിശ്ചയിക്കാനുമാണ് നാം ഉദ്ദേശിക്കുന്നത്' (ഖസ്വസ്: 5) എന്ന വചനമാകുന്നു അത്. അങ്ങനെ ഫിർഔനിൽ നിന്നും അവൻ്റെ ജനതയിൽ നിന്നും നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ അവർ ക്ഷമിച്ചതിൻ്റെ ഫലമായി അവർക്ക് അല്ലാഹു ഭൂമിയിൽ ആധിപത്യം നൽകി. ഫിർഔൻ ഉണ്ടാക്കി വെച്ച കൃഷിയിടങ്ങളും ഭവനങ്ങളും, അവർ ഉണ്ടാക്കി കൊണ്ടിരുന്ന കൊട്ടാരങ്ങളും നാം തകർത്തു കളയുകയും ചെയ്തു.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• الخير والشر والحسنات والسيئات كلها بقضاء الله وقدره، لا يخرج منها شيء عن ذلك.
• നന്മയും തിന്മയും, സൽപ്രവൃത്തികളും ദുഷ്പ്രവൃത്തികളുമെല്ലാം അല്ലാഹുവിൻ്റെ വിധിപ്രകാരം മാത്രമാണ്. അതിൽ നിന്ന് യാതൊരു കാര്യവും പുറത്തു കടക്കുകയില്ല.

• شأن الناس في وقت المحنة والمصائب اللجوء إلى الله بدافع نداء الإيمان الفطري.
• പ്രയാസങ്ങളും പരീക്ഷണങ്ങളും സംഭവിക്കുമ്പോൾ അല്ലാഹുവിലേക്ക് അഭയം തേടി അണയുക എന്ന മനുഷ്യരുടെ രീതി, മനുഷ്യൻ്റെ ശുദ്ധപ്രകൃതിയിലടങ്ങിയിട്ടുള്ള വിശ്വാസത്തിൻ്റെ വിളിയാളം കാരണത്താലാണ്.

• يحسن بالمؤمن تأمل آيات الله وسننه في الخلق، والتدبر في أسبابها ونتائجها.
• സൃഷ്ടികളിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള അവൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും, അല്ലാഹു നടപ്പാക്കുന്ന അവൻ്റെ നടപടിക്രമങ്ങളെ കുറിച്ചും, അതിൻ്റെ കാരണങ്ങളെ കുറിച്ചും, ഫലങ്ങളെ കുറിച്ചും ചിന്തിക്കുക എന്നത് അല്ലാഹുവിൽ വിശ്വസിച്ച ഓരോ വ്യക്തിയും ചെയ്യേണ്ട നല്ല കാര്യമാണ്.

• تتلاشى قوة الأفراد والدول أمام قوة الله العظمى، والإيمان بالله هو مصدر كل قوة.
• വ്യക്തികളുടെയും രാജ്യങ്ങളുടെയുമെല്ലാം ശക്തി അല്ലാഹുവിൻ്റെ അതിമഹത്തരമായ ശക്തിക്ക് മുന്നിൽ തകർന്നടിയും. അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണ് എല്ലാ ശക്തിയുടെയും അടിസ്ഥാനം.

• يكافئ الله تعالى عباده المؤمنين الصابرين بأن يمكِّنهم في الأرض بعد استضعافهم.
• ക്ഷമപാലിക്കുന്ന, അല്ലാഹുവിൽ വിശ്വസിച്ച തൻ്റെ ദാസന്മാർക്ക് പ്രതിസന്ധികൾക്ക് ശേഷം ഭൂമിയിൽ അധികാരം നൽകിക്കൊണ്ട് അല്ലാഹു പ്രതിഫലം നൽകുന്നതാണ്.

 
অৰ্থানুবাদ ছুৰা: আল-আ'ৰাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ