Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আ'ৰাফ   আয়াত:
وَلَقَدْ ذَرَاْنَا لِجَهَنَّمَ كَثِیْرًا مِّنَ الْجِنِّ وَالْاِنْسِ ۖؗ— لَهُمْ قُلُوْبٌ لَّا یَفْقَهُوْنَ بِهَا ؗ— وَلَهُمْ اَعْیُنٌ لَّا یُبْصِرُوْنَ بِهَا ؗ— وَلَهُمْ اٰذَانٌ لَّا یَسْمَعُوْنَ بِهَا ؕ— اُولٰٓىِٕكَ كَالْاَنْعَامِ بَلْ هُمْ اَضَلُّ ؕ— اُولٰٓىِٕكَ هُمُ الْغٰفِلُوْنَ ۟
ജിന്നുകളിൽ നിന്ന് ധാരാളം പേരെയും, മനുഷ്യരിൽ നിന്ന് ധാരാളം പേരെയും നരകാഗ്നിക്കായി നാം സൃഷ്ടിച്ചിട്ടുണ്ട്. നരകക്കാരുടെ പ്രവർത്തനങ്ങൾ അവർ ചെയ്തു കൂട്ടുമെന്ന് നമുക്ക് അറിയാവുന്നതിനാലാണ് അത്. അവർക്ക് ഹൃദയങ്ങളുണ്ട്; അത് കൊണ്ട് അവർക്ക് പ്രയോജനകരമായത് എന്തെന്നോ, ഉപദ്രവകരമായത് എന്തെന്നോ അവർ ഗ്രഹിക്കുന്നില്ല. അവർക്ക് കണ്ണുകളുണ്ട്; തങ്ങളുടെ ശരീരങ്ങളിൽ ഉള്ളതോ ചക്രവാളങ്ങളിൽ നിലകൊള്ളുന്നതോ ആയ ദൃഷ്ടാന്തങ്ങൾ അതിലൂടെ അവർ കണ്ടറിയുകയോ, ഗുണപാഠം ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. അവർക്ക് ചെവികളുണ്ട്; അതിലൂടെ അല്ലാഹുവിൻ്റെ ആയത്തുകൾ അവർ കേൾക്കുകയോ, അതിലുള്ളതിനെ കുറിച്ച് ഉറ്റാലോചിക്കുകയോ ചെയ്യില്ല. ഈ വിശേഷണങ്ങൾ ഉള്ളവർ കന്നുകാലികളെ പോലെയാകുന്നു; അവർക്കും ഇവർക്കും ബുദ്ധിയില്ല. അല്ല! ഇക്കൂട്ടർ കന്നുകാലികളെക്കാൾ വഴികേടിലാകുന്നു. അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ കുറിച്ചും, പരലോകത്തെ കുറിച്ചും അശ്രദ്ധയിലായ കൂട്ടരാകുന്നു അവർ.
আৰবী তাফছীৰসমূহ:
وَلِلّٰهِ الْاَسْمَآءُ الْحُسْنٰی فَادْعُوْهُ بِهَا ۪— وَذَرُوا الَّذِیْنَ یُلْحِدُوْنَ فِیْۤ اَسْمَآىِٕهٖ ؕ— سَیُجْزَوْنَ مَا كَانُوْا یَعْمَلُوْنَ ۟
അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉണ്ട്. അല്ലാഹുവിൻ്റെ മഹത്വവും പരിപൂർണ്ണതയും അറിയിക്കുന്ന നാമങ്ങളാകുന്നു അവൻ. അതിനാൽ ആ നാമങ്ങൾ മുഖേന നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയും, അതുമുഖേന അല്ലാഹുവിനെ ആവർത്തിച്ചു പുകഴ്ത്തുകയും ചെയ്യുക. അല്ലാഹുവിൻ്റെ ഈ നാമങ്ങളുടെ വിഷയത്തിൽ സത്യമാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവരെ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. അവ (അല്ലാഹുവിൻ്റെ നാമങ്ങൾ) അല്ലാഹുവല്ലാത്തവർക്ക് നൽകുക, അല്ലാഹുവിൻ്റെ നാമങ്ങളെ നിഷേധിക്കുക, അതിൻ്റെ അർത്ഥം മാറ്റിമറിക്കുക, അവയുടെ അർത്ഥം മറ്റുള്ളവരുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്തുക; ഇതെല്ലാം (അല്ലാഹുവിൻ്റെ നാമങ്ങളിലുള്ള) വഴികേടാകുന്നു. ഈ വിഷയത്തിൽ സത്യത്തിൽ നിന്ന് വഴിതെറ്റിയവർക്ക് അവർ പ്രവർത്തിച്ചതിൻ്റെ ഫലമായി വേദനയേറിയ ശിക്ഷ നാം നൽകുന്നതാണ്.
আৰবী তাফছীৰসমূহ:
وَمِمَّنْ خَلَقْنَاۤ اُمَّةٌ یَّهْدُوْنَ بِالْحَقِّ وَبِهٖ یَعْدِلُوْنَ ۟۠
സത്യം പാലിച്ചു കൊണ്ട് സന്മാർഗം സ്വീകരിച്ചവരും, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവരുമായ ഒരു കൂട്ടർ നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർ നീതിപൂർവ്വമായി വിധിക്കുകയും, വഞ്ചന കാണിക്കാതിരിക്കുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا سَنَسْتَدْرِجُهُمْ مِّنْ حَیْثُ لَا یَعْلَمُوْنَ ۟ۚ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അവയെ നിഷേധിക്കുകയും ചെയ്തവർ; ഉപജീവനത്തിൻ്റെ വാതിലുകൾ അവർക്ക് നാം തുറന്നു നൽകുന്നതാണ്. അവരോടുള്ള ആദരവായി കൊണ്ടല്ല അത് നാം ചെയ്യുന്നത്. മറിച്ച്, അവരെ ക്രമേണ അഴിച്ചു വിടുകയും, പൊടുന്നനെ പിടികൂടുകയും ചെയ്യുന്നതിനാണ്. അങ്ങനെ തങ്ങൾ നിലകൊള്ളുന്ന വഴികേടിൽ തന്നെ അവർ തുടരുകയും, അവർ പ്രതീക്ഷിച്ചിരിക്കാതെ നമ്മുടെ ശിക്ഷ അവരെ പിടികൂടുകയും ചെയ്യും.
আৰবী তাফছীৰসমূহ:
وَاُمْلِیْ لَهُمْ ؕ— اِنَّ كَیْدِیْ مَتِیْنٌ ۟
ശിക്ഷ അവർക്ക് നാം വൈകിച്ചു കൊണ്ടേയിരിക്കും; തങ്ങൾ ശിക്ഷിക്കപ്പെടുന്നതല്ല എന്ന് അവർ ധരിക്കുന്നത് വരെ. അങ്ങനെ തങ്ങളുടെ നിഷേധവും കളവാക്കലും അവർ തുടർന്നു കൊണ്ടിരിക്കും. ശിക്ഷയാകട്ടെ, അവർക്ക് ഇരട്ടിയാക്കപ്പെടുകയും ചെയ്യും. തീർച്ചയായും എൻ്റെ തന്ത്രം വളരെ ശക്തമാകുന്നു. അവർക്ക് നാം നന്മ പുറമേക്ക് കാണിച്ചു നൽകും. എന്നാൽ നാമുദ്ദേശിക്കുന്നത് അവരെ കൈവെടിയാനാണ്.
আৰবী তাফছীৰসমূহ:
اَوَلَمْ یَتَفَكَّرُوْا ٚ— مَا بِصَاحِبِهِمْ مِّنْ جِنَّةٍ ؕ— اِنْ هُوَ اِلَّا نَذِیْرٌ مُّبِیْنٌ ۟
അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചും, അവൻ്റെ ദൂതനെ കുറിച്ചും അവർ ചിന്തിച്ചു നോക്കിയില്ലേ?! തങ്ങളുടെ ബുദ്ധി അവർ ഉപയോഗിച്ചു നോക്കുന്നില്ലേ?! എങ്കിൽ മുഹമ്മദ് നബി -ﷺ- ഒരു ഭ്രാന്തനല്ല എന്ന് അവർക്ക് വ്യക്തമാകുമായിരുന്നു; അവിടുന്ന് അല്ലാഹുവിൽ നിന്നുള്ള -അവൻ്റെ ശിക്ഷയെ കുറിച്ച് വ്യക്തമായി താക്കീത് നൽകാൻ അവൻ നിയോഗിച്ച- ഒരു ദൂതൻ മാത്രമാകുന്നു.
আৰবী তাফছীৰসমূহ:
اَوَلَمْ یَنْظُرُوْا فِیْ مَلَكُوْتِ السَّمٰوٰتِ وَالْاَرْضِ وَمَا خَلَقَ اللّٰهُ مِنْ شَیْءٍ ۙ— وَّاَنْ عَسٰۤی اَنْ یَّكُوْنَ قَدِ اقْتَرَبَ اَجَلُهُمْ ۚ— فَبِاَیِّ حَدِیْثٍ بَعْدَهٗ یُؤْمِنُوْنَ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ ആധിപത്യത്തെ കുറിച്ച് അവർ ഉറ്റാലോചിച്ചു കൊണ്ട് നോക്കുന്നില്ലേ?! അല്ലാഹു അവ രണ്ടിലും (ആകാശങ്ങളിലും ഭൂമിയിലും) സൃഷ്ടിച്ച മൃഗങ്ങളെയും ചെടികളെയും മറ്റുമെല്ലാം അവർ നോക്കുന്നില്ലേ?! അവരുടെ ആയുസ്സിനെ കുറിച്ചും അവർ ചിന്തിക്കുന്നില്ലേ?! ചിലപ്പോൾ അത് ഉടൻ തന്നെ അവസാനിക്കാറായിട്ടുണ്ടായിരിക്കാം. അതിനാൽ അവധി അവസാനിക്കുന്നതിന് മുൻപ് അവർ അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങട്ടെ. അവർ ഖുർആനിലും, അതിലുള്ള താക്കീതുകളിലും വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ മറ്റേതു ഗ്രന്ഥത്തിലാണ് അവർ വിശ്വസിക്കുക?!
আৰবী তাফছীৰসমূহ:
مَنْ یُّضْلِلِ اللّٰهُ فَلَا هَادِیَ لَهٗ ؕ— وَیَذَرُهُمْ فِیْ طُغْیَانِهِمْ یَعْمَهُوْنَ ۟
ആരെയെങ്കിലും അല്ലാഹു സത്യത്തിലേക്ക് സന്മാർഗം ലഭിക്കുന്നതിൽ നിന്ന് തടയുകയും, അവനെ നേരായ മാർഗത്തിൽ നിന്ന് വഴികേടിലാക്കുകയും ചെയ്താൽ അവനെ ആ മാർഗത്തിലേക്ക് നയിക്കാൻ ആരും തന്നെയില്ല. പരിഭ്രാന്തരായ നിലയിൽ -ഒന്നിലേക്കും വഴിനയിക്കപ്പെടാതെ- അവരുടെ നിഷേധത്തിലും വഴികേടിലും അല്ലാഹു അവരെ വിട്ടേക്കുന്നതാണ്.
আৰবী তাফছীৰসমূহ:
یَسْـَٔلُوْنَكَ عَنِ السَّاعَةِ اَیَّانَ مُرْسٰىهَا ؕ— قُلْ اِنَّمَا عِلْمُهَا عِنْدَ رَبِّیْ ۚ— لَا یُجَلِّیْهَا لِوَقْتِهَاۤ اِلَّا هُوَ ؔؕۘ— ثَقُلَتْ فِی السَّمٰوٰتِ وَالْاَرْضِ ؕ— لَا تَاْتِیْكُمْ اِلَّا بَغْتَةً ؕ— یَسْـَٔلُوْنَكَ كَاَنَّكَ حَفِیٌّ عَنْهَا ؕ— قُلْ اِنَّمَا عِلْمُهَا عِنْدَ اللّٰهِ وَلٰكِنَّ اَكْثَرَ النَّاسِ لَا یَعْلَمُوْنَ ۟
പരലോകത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ കടുത്ത ധിക്കാരത്തോടെ നിന്നോട് ചോദിക്കുന്നു: ഏത് സമയമാണ് അന്ത്യനാൾ സംഭവിക്കുകയും, അതിനെ കുറിച്ചുള്ള അറിവ് ഉറപ്പുള്ളതാവുകയും ചെയ്യുക?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അതിനെ കുറിച്ചുള്ള അറിവ് എൻ്റെ പക്കലോ മറ്റാരുടെയെങ്കിലും അടുക്കലോ ഇല്ല. അതിൻ്റെ അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. അതിന് നിശ്ചയിക്കപ്പെട്ട സമയത്ത് അത് വെളിവാക്കുക അവൻ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് അതിനെ കുറിച്ചുള്ള അറിവ് അവ്യക്തമായിരിക്കുന്നു. പൊടുന്നനെയല്ലാതെ അത് നിങ്ങൾക്ക് വന്നെത്തുകയില്ല. താങ്കൾ പരലോകത്തിൻ്റെ സമയം അറിയാൻ വളരെ താല്പര്യമുള്ളവരാണെന്ന ധാരണയിലാണ് അവർ താങ്കളോട് ചോദിക്കുന്നത്. എന്നാൽ അല്ലാഹുവിനെ കുറിച്ച് പൂർണ്ണമായ അറിവുള്ളതിനാൽ പരലോകത്തിൻ്റെ സമയം എപ്പോഴാണെന്ന് താങ്കൾ അല്ലാഹുവിനോട് ചോദിക്കുകയില്ല എന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• خلق الله للبشر آلات الإدراك والعلم - القلوب والأعين والآذان - لتحصيل المنافع ودفع المضار.
• അല്ലാഹു മനുഷ്യർക്ക് ഗ്രഹിക്കാനും പഠിക്കാനുമുള്ള അവയവങ്ങൾ നൽകിയത് -ഹൃദയവും കണ്ണുകളും കാതുകളും നൽകിയത്- ഉപകാരപ്രദമായവ നേടിയെടുക്കുന്നതിനും ഉപദ്രവകരമായവ തടുക്കുന്നതിനുമത്രെ.

• الدعاء بأسماء الله الحسنى سبب في إجابة الدعاء، فيُدْعَى في كل مطلوب بما يناسب ذلك المطلوب، مثل: اللهمَّ تب عَلَيَّ يا تواب.
• അല്ലാഹുവിൻ്റെ അതിമഹത്തരമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള കാരണമാണ്. ഓരോ ആവശ്യത്തിനും അനുയോജ്യമായ നാമം മുൻനിർത്തി കൊണ്ട് വേണം പ്രാർത്ഥിക്കാൻ. ഉദാഹരണത്തിന്; തവ്വാബായ (ഏറെ പൊറുത്തുനൽകുന്നവൻ) അല്ലാഹുവേ! എനിക്ക് നീ (തൗബ) പൊറുത്തു നൽകേണമേ!

• التفكر في عظمة السماوات والأرض، والتوصل بهذا التفكر إلى أن الله تعالى هو المستحق للألوهية دون غيره؛ لأنه المنفرد بالصنع.
• ആകാശഭൂമികളുടെ ഗാംഭീര്യത്തെ കുറിച്ച് ചിന്തിക്കുകയും, അതിലൂടെ -മറ്റാരുമല്ല- അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ; കാരണം, അവൻ മാത്രമാണ് ഇവയെല്ലാം സൃഷ്ടിച്ചത് എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുകയും വേണ്ടതുണ്ട്.

 
অৰ্থানুবাদ ছুৰা: আল-আ'ৰাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ