Check out the new design

Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik * - Sadržaj prijevodā


Prijevod značenja Sura: El-Bekara   Ajet:
لَا یُؤَاخِذُكُمُ اللّٰهُ بِاللَّغْوِ فِیْۤ اَیْمَانِكُمْ وَلٰكِنْ یُّؤَاخِذُكُمْ بِمَا كَسَبَتْ قُلُوْبُكُمْ ؕ— وَاللّٰهُ غَفُوْرٌ حَلِیْمٌ ۟
ലാ വല്ലാഹ്, ബലാ,വല്ലാഹ് (അല്ലാഹുവാണ് സത്യം എന്നർത്ഥം) എന്നിങ്ങനെ ബോധപൂർവ്വമല്ലാതെ വെറുതെ പറഞ്ഞു പോകുന്ന ശപഥവാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. അങ്ങിനെയുള്ളവക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുമില്ല, അതിന് ശിക്ഷയുമില്ല. എന്നാൽ ആ ശപഥങ്ങൾ മുഖേന നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചതെന്തോ അതിന് അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും, അവരെ ധൃതിപ്പെട്ട് ശിക്ഷിക്കാത്ത സഹനശീലനുമാകുന്നു.
Tefsiri na arapskom jeziku:
لِلَّذِیْنَ یُؤْلُوْنَ مِنْ نِّسَآىِٕهِمْ تَرَبُّصُ اَرْبَعَةِ اَشْهُرٍ ۚ— فَاِنْ فَآءُوْ فَاِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് ശപഥം ചെയ്തത് മുതൽ നാലുമാസത്തിൽ കൂടാത്ത സമയം കാത്തിരിക്കാവുന്നതാണ്. ഈലാഅ് എന്ന പേരിലാണ് അതറിയപ്പെടുന്നത്. നാല് മാസമോ അതിൽ കുറഞ്ഞ സമയമോ കൊണ്ട് അവർ ശപഥം വിട്ട് ദാമ്പത്യത്തിലേക്ക് മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. അവരിൽ നിന്ന് സംഭവിച്ചത് അവർക്കവൻ പൊറുത്ത് കൊടുക്കും. ശപഥത്തിന് പ്രായശ്ചിത്തം നിശ്ചയിച്ച കരുണാനിധിയുമത്രെ അവൻ.
Tefsiri na arapskom jeziku:
وَاِنْ عَزَمُوا الطَّلَاقَ فَاِنَّ اللّٰهَ سَمِیْعٌ عَلِیْمٌ ۟
അവർ ദാമ്പത്യത്തിലേക്ക് മടങ്ങാതിരിക്കുകയും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് തുടരുകയും അത് വഴി ത്വലാഖ് (വിവാഹമോചനം) ഉദ്ദേശിക്കുകയുമാണെങ്കിൽ അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു. ത്വലാഖ് ഉൾപ്പെടെയുള്ള അവരുടെ വാക്കുകളെല്ലാം അവൻ കേൾക്കുന്നു. അല്ലാഹു അവരുടെ അവസ്ഥകളും ഉദ്ദേശങ്ങളും അറിയുന്നവനുമാണ്. അവയ്ക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.
Tefsiri na arapskom jeziku:
وَالْمُطَلَّقٰتُ یَتَرَبَّصْنَ بِاَنْفُسِهِنَّ ثَلٰثَةَ قُرُوْٓءٍ ؕ— وَلَا یَحِلُّ لَهُنَّ اَنْ یَّكْتُمْنَ مَا خَلَقَ اللّٰهُ فِیْۤ اَرْحَامِهِنَّ اِنْ كُنَّ یُؤْمِنَّ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ— وَبُعُوْلَتُهُنَّ اَحَقُّ بِرَدِّهِنَّ فِیْ ذٰلِكَ اِنْ اَرَادُوْۤا اِصْلَاحًا ؕ— وَلَهُنَّ مِثْلُ الَّذِیْ عَلَیْهِنَّ بِالْمَعْرُوْفِ ۪— وَلِلرِّجَالِ عَلَیْهِنَّ دَرَجَةٌ ؕ— وَاللّٰهُ عَزِیْزٌ حَكِیْمٌ ۟۠
വിവാഹമോചിതകൾ മൂന്നു മാസമുറകൾ വരെ വിവാഹിതരാവാതെ കാത്തിരിക്കേണ്ടതാണ്. തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഗർഭം ഒളിച്ചു വെക്കാൻ അവർക്ക് പാടുള്ളതല്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നതിൽ അവർ സത്യസന്ധരാണെങ്കിൽ. ഇദ്ദ കാലത്ത് അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കന്മാർ ഏറ്റവും അർഹതയുള്ളവരാകുന്നു; വിവാഹമോചനം കൊണ്ടുണ്ടായ അകൽച്ച ഇല്ലാതാക്കി ഇണക്കമാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ. ജനങ്ങൾക്ക് സുപരിചിതമായ കടമകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരോട് ഉള്ളതുപോലെ തന്നെ അവർക്ക് അവകാശങ്ങളുമുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഉയർന്ന പദവിയുണ്ട്. അഥവാ, അവരെ നിയന്ത്രിക്കാനുള്ള അവകാശം പുരുഷൻമാർക്കാണ്. വിവാഹമോചനത്തിന്റെ കാര്യവും പുരുഷൻമാരുടെ കൈകളിലാണ്. അല്ലാഹു ആരാലും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയാകുന്നു. അവന്റെ നിയമങ്ങളിലും നിയന്ത്രണങ്ങളിലും അങ്ങേയറ്റം യുക്തിമാനുമാകുന്നു അവൻ.
Tefsiri na arapskom jeziku:
اَلطَّلَاقُ مَرَّتٰنِ ۪— فَاِمْسَاكٌ بِمَعْرُوْفٍ اَوْ تَسْرِیْحٌ بِاِحْسَانٍ ؕ— وَلَا یَحِلُّ لَكُمْ اَنْ تَاْخُذُوْا مِمَّاۤ اٰتَیْتُمُوْهُنَّ شَیْـًٔا اِلَّاۤ اَنْ یَّخَافَاۤ اَلَّا یُقِیْمَا حُدُوْدَ اللّٰهِ ؕ— فَاِنْ خِفْتُمْ اَلَّا یُقِیْمَا حُدُوْدَ اللّٰهِ ۙ— فَلَا جُنَاحَ عَلَیْهِمَا فِیْمَا افْتَدَتْ بِهٖ ؕ— تِلْكَ حُدُوْدُ اللّٰهِ فَلَا تَعْتَدُوْهَا ۚ— وَمَنْ یَّتَعَدَّ حُدُوْدَ اللّٰهِ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
മടക്കിയെടുക്കാൻ ഭർത്താവിന് അനുമതിയുള്ള വിവാഹമോചനം രണ്ടു തവണയാകുന്നു. തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക വീണ്ടും തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക എന്നിങ്ങനെ. പിന്നെ ഒന്നുകിൽ നല്ലരീതിയിൽ കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ല നിലയിൽ അവകാശങ്ങൾ കൊടുത്ത് മൂന്നാം തവണ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ഭർത്താക്കന്മാരേ, നിങ്ങൾ ഭാര്യമാർക്ക് നല്കിയിട്ടുള്ള വിവാഹ മൂല്യത്തിൽ (മഹ്റിൽ) നിന്നു യാതൊന്നും തിരിച്ചുവാങ്ങാൻ നിങ്ങൾക്ക് അനുവാദമില്ല. ശാരീരികമോ സ്വഭാവപരമോ ആയ ദൂഷ്യങ്ങൾ കാരണം ഭാര്യ ഭർത്താവിനെ വെറുക്കുന്നുവെങ്കിലല്ലാതെ. ഈ വെറുപ്പ് നിമിത്തം പരസ്പരമുള്ള അവകാശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് ആശങ്ക തോന്നുകയും ചെയ്യുന്നുവെങ്കിൽ അപ്പോളവർ കുടുംബ ബന്ധമുള്ളവരോടോ മറ്റോ അവരുടെ കാര്യം പറയുക. അങ്ങനെ അവർക്കിടയിലെ ദാമ്പത്യം നിലനിർത്താൻ കഴിയില്ലെന്ന് രക്ഷാധികാരികൾ ഭയപ്പെട്ടാൽ അവൾ വല്ലതും ഭർത്താവിന് വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. ഹലാലും ഹറാമും വേർതിരിക്കുന്ന അല്ലാഹുവിൻറെ നിയമപരിധികളത്രെ അവ. അതിനാൽ അവയെ നിങ്ങൾ ലംഘിക്കരുത്. അല്ലാഹുവിൻറെ നിയമപരിധികൾ - ഹലാലും ഹറാമും - ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു നാശം വരുത്തിവെക്കുകയും അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും നിമിത്തമാവുകയും ചെയ്ത അക്രമികൾ.
Tefsiri na arapskom jeziku:
فَاِنْ طَلَّقَهَا فَلَا تَحِلُّ لَهٗ مِنْ بَعْدُ حَتّٰی تَنْكِحَ زَوْجًا غَیْرَهٗ ؕ— فَاِنْ طَلَّقَهَا فَلَا جُنَاحَ عَلَیْهِمَاۤ اَنْ یَّتَرَاجَعَاۤ اِنْ ظَنَّاۤ اَنْ یُّقِیْمَا حُدُوْدَ اللّٰهِ ؕ— وَتِلْكَ حُدُوْدُ اللّٰهِ یُبَیِّنُهَا لِقَوْمٍ یَّعْلَمُوْنَ ۟
മൂന്നാമതും ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമല്ല; മറ്റൊരു ഭർത്താവ് അവളെ ശരിയായ രൂപത്തിൽ ദാമ്പത്യ മോഹത്താൽ -ചടങ്ങ് നിൽക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ല- വിവാഹം കഴിക്കുന്നതുവരെ. ശേഷം ഈ വിവാഹം മുഖേന അവൻ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടണം. എന്നിട്ട് രണ്ടാമത്തെ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയോ, മരണപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഒന്നാമത്തെ ഭർത്താവിന് പുതിയ വിവാഹ ഉടമ്പടിയും മഹ്റും മുഖേന അവളെ തിരിച്ചെടുക്കുന്നതിൽ അയാൾക്കോ അയാളുടെ ഭാര്യക്കോ കുറ്റമില്ല. മതനിയമങ്ങൾ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിൻറെ ഈ നിയമങ്ങൾ അവൻറെ വിധിവിലക്കുകളും നിയമപരിധികളും മനസ്സിലാക്കുന്നവർക്ക് വേണ്ടി അല്ലാഹു വിവരിച്ചുതരുന്നു. അത് ഉപയോഗപ്പെടുത്തുന്നവർ അവരാകുന്നു.
Tefsiri na arapskom jeziku:
Poruke i pouke ajeta na ovoj stranici:
• بيَّن الله تعالى أحكام النكاح والطلاق بيانًا شاملًا حتى يعرف الناس حدود الحلال والحرام فلا يتجاوزونها.
• വിവാഹം - വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട വിധികൾ അല്ലാഹു പൂർണമായി വിവരിച്ചിരിക്കുന്നു. ഹലാലിൻറെയും ഹറാമിൻറെയും പരിധികൾ ജനങ്ങൾ മനസ്സിലാക്കാനും അവ ലംഘിക്കാതിരിക്കാനുമത്രെ അത്.

• عظَّم الله شأن النكاح وحرم التلاعب فيه بالألفاظ فجعلها ملزمة، وألغى التلاعب بكثرة الطلاق والرجعة فجعل لها حدًّا بطلقتين رجعيتين ثم تحرم عليه إلا أن تنكح زوجا غيره ثم يطلقها، أو يموت عنها.
അല്ലാഹു വിവാഹത്തിൻ്റെ കാര്യം വളരെ ഗൗരവമുള്ളതാക്കിയിരിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട വാക്കുകൾ കേവലതമാശകളാക്കുന്നത് അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. (വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട) വാക്കുകൾ (തമാശക്ക് പറഞ്ഞതായാലും) അത് സാധുവായിത്തീരുന്നതാണ്. അതോടൊപ്പം ധാരാളം തവണ വിവാഹമോചനം നടത്തുകയും, ശേഷം തിരിച്ചെടുക്കുകയും ചെയ്തു കൊണ്ട് തമാശകളിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. തിരിച്ചെടുക്കാൻ കഴിയുന്ന വിവാഹമോചനങ്ങൾ രണ്ടു തവണ മാത്രമാക്കുകയും, മൂന്നാമതുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിക്കുകയും പിന്നീട് അവൾ വിവാഹമോചനം ചെയ്യപ്പെടുകയോ അവളുടെ ഭർത്താവ് മരണപ്പെടുകയോ ചെയ്യാതെ അവളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തു.

• المعاشرة الزوجية تكون بالمعروف، فإن تعذر ذلك فلا بأس من الطلاق، ولا حرج على أحد الزوجين أن يطلبه.
• വൈവാഹിക ബന്ധം മാന്യമായ സഹവാസത്തിലൂടെയാകണം. അതിന് സാധ്യമല്ലാതെ വരുമ്പോൾ വിവാഹമോചനം ചെയ്യുന്നതിന് കുഴപ്പമില്ല. ഭാര്യാ ഭർത്താക്കന്മാരിൽ ആർക്കെങ്കിലും അതാവശ്യപ്പെടുകയും ചെയ്യാം.

 
Prijevod značenja Sura: El-Bekara
Indeks sura Broj stranice
 
Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik - Sadržaj prijevodā

Izdavač: centar za kur'anske studije "Tefsir".

Zatvaranje