Check out the new design

Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik * - Sadržaj prijevodā


Prijevod značenja Sura: El-Maida   Ajet:
اُحِلَّ لَكُمْ صَیْدُ الْبَحْرِ وَطَعَامُهٗ مَتَاعًا لَّكُمْ وَلِلسَّیَّارَةِ ۚ— وَحُرِّمَ عَلَیْكُمْ صَیْدُ الْبَرِّ مَا دُمْتُمْ حُرُمًا ؕ— وَاتَّقُوا اللّٰهَ الَّذِیْۤ اِلَیْهِ تُحْشَرُوْنَ ۟
കടലിലെ വേട്ടയാടാവുന്ന ജീവികളെ അല്ലാഹു നിങ്ങൾക്ക് അനുവദനീയമാക്കിയിരിക്കുന്നു. ജീവനോടെയോ ശവമായോ സമുദ്രം പുറന്തള്ളുന്നവയും നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ നാട്ടിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കും വിഭവമായി സ്വീകരിക്കാൻ കഴിയുംവിധം പ്രയോജനമുണ്ടാകുന്നതിനാണ് (ഇപ്രകാരം നിയമമാക്കിയത്). നിങ്ങൾ ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയിരിക്കെ കരയിലെ മൃഗങ്ങളെ വേട്ടയാടുന്നത് നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടങ്ങിച്ചെല്ലുന്നത്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതാണ്.
Tefsiri na arapskom jeziku:
جَعَلَ اللّٰهُ الْكَعْبَةَ الْبَیْتَ الْحَرَامَ قِیٰمًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْیَ وَالْقَلَآىِٕدَ ؕ— ذٰلِكَ لِتَعْلَمُوْۤا اَنَّ اللّٰهَ یَعْلَمُ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ وَاَنَّ اللّٰهَ بِكُلِّ شَیْءٍ عَلِیْمٌ ۟
പരിശുദ്ധ ഭവനമായ കഅ്ബയെ ജനങ്ങളുടെ നിലനിൽപ്പിൻ്റെ ആധാരമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവരുടെ മതപരമായ നന്മകൾ -നിസ്കാരവും ഹജ്ജും ഉംറയും പോലുള്ളവ- അതിനെ അടിത്തറപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അവരുടെ ഐഹികമായ നന്മകളും -ഹറമിലുള്ള നിർഭയത്വവും അവിടേക്ക് എല്ലാ തരത്തിലുമുള്ള ഫലവർഗങ്ങൾ വന്നുചേരുന്നതുമെല്ലാം- അതിനെ ആധാരമാക്കി നിലകൊള്ളുന്നു. പവിത്രമാക്കപ്പെട്ട മാസങ്ങളെ (ദുൽ ഖഅ്ദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നീ ചാന്ദ്ര മാസങ്ങൾ) മറ്റുള്ളവരിൽ നിന്ന് ഉണ്ടായേക്കാവുന്ന യുദ്ധത്തിൽ നിന്ന് നിർഭയം നൽകുന്നതുമാക്കിയിരിക്കുന്നു. ബലിമൃഗങ്ങളെയും അവ ഹറമിലേക്കുള്ളവയാണെന്ന് അറിയിക്കുന്ന അടയാളത്താലികളെയും അവയുമായി യാത്ര ചെയ്യുന്നവർക്ക് നിർഭയത്വം നൽകുന്ന അടയാളവുമാക്കിയിരിക്കുന്നു. (ഈ അടയാളങ്ങൾ കണ്ടുകഴിഞ്ഞാൽ) മറ്റുള്ളവർ അവരെ ഉപദ്രവിക്കുകയില്ല. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹു നിങ്ങൾക്ക് മേൽ ഔദാര്യമായി ചൊരിഞ്ഞു തന്നത് അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അറിയുന്നുവെന്നും, അവൻ എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണെന്നും നിങ്ങൾ മനസ്സിലാക്കുന്നതിനത്രെ. അവൻ (മേൽ പറഞ്ഞവ) നിയമമാക്കിയത് നിങ്ങൾക്ക് പ്രയോജനങ്ങൾ ലഭിക്കുന്നതിനും ഉപദ്രവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നിങ്ങളിൽ നിന്ന് അവ തടുക്കുന്നതിനും വേണ്ടിയാണ് എന്നതിൽ നിന്ന് തൻ്റെ അടിമകൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് നന്നായി അറിയുന്നവനാണ് അല്ലാഹുവെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.
Tefsiri na arapskom jeziku:
اِعْلَمُوْۤا اَنَّ اللّٰهَ شَدِیْدُ الْعِقَابِ وَاَنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟ؕ
ജനങ്ങളേ! അല്ലാഹു തന്നെ ധിക്കരിച്ചവരെ കഠിനമായി ശിക്ഷിക്കുന്നന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുക. പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുകയും, അവരോട് ധാരാളമായി കരുണ ചൊരിയുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നും നിങ്ങൾ മനസ്സിലാക്കുക.
Tefsiri na arapskom jeziku:
مَا عَلَی الرَّسُوْلِ اِلَّا الْبَلٰغُ ؕ— وَاللّٰهُ یَعْلَمُ مَا تُبْدُوْنَ وَمَا تَكْتُمُوْنَ ۟
അല്ലാഹു (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ കൽപ്പിച്ചത് എത്തിച്ചു നൽകുക എന്നത് മാത്രമേ അല്ലാഹുവിൻ്റെ റസൂലിൻ്റെ മേൽ ബാധ്യതയുള്ളൂ. ജനങ്ങൾക്ക് സത്യം സ്വീകരിക്കാൻ സാധ്യമാക്കുക എന്നത് അദ്ദേഹത്തിൻ്റെ മേൽ ബാധ്യതയില്ല. അത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണ്. അല്ലാഹു നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമായ സന്മാർഗവും ദുർമാർഗവുമെല്ലാം അറിയുന്നു. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
Tefsiri na arapskom jeziku:
قُلْ لَّا یَسْتَوِی الْخَبِیْثُ وَالطَّیِّبُ وَلَوْ اَعْجَبَكَ كَثْرَةُ الْخَبِیْثِ ۚ— فَاتَّقُوا اللّٰهَ یٰۤاُولِی الْاَلْبَابِ لَعَلَّكُمْ تُفْلِحُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: മ്ലേഛമായത് ഒരു കാര്യത്തിലും പരിശുദ്ധമായതിനോട് സമാനമാവുകയില്ല. മ്ലേഛതയുടെ വർദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും (അതിൽ മാറ്റമില്ല). അത് (വൃത്തികേട്) ധാരാളമുണ്ടെന്നത് അതിൻ്റെ മഹത്വം അറിയിക്കുന്നില്ല. അതിനാൽ -ബുദ്ധിയുള്ളവരേ!- നിങ്ങൾ മ്ലേഛതകൾ ഉപേക്ഷിച്ചു കൊണ്ടും നല്ലത് പ്രവർത്തിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ നിങ്ങൾക്ക് സ്വർഗം നേടി വിജയിച്ചവരായിത്തീരാൻ കഴിയും.
Tefsiri na arapskom jeziku:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَسْـَٔلُوْا عَنْ اَشْیَآءَ اِنْ تُبْدَ لَكُمْ تَسُؤْكُمْ ۚ— وَاِنْ تَسْـَٔلُوْا عَنْهَا حِیْنَ یُنَزَّلُ الْقُرْاٰنُ تُبْدَ لَكُمْ ؕ— عَفَا اللّٰهُ عَنْهَا ؕ— وَاللّٰهُ غَفُوْرٌ حَلِیْمٌ ۟
അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങൾക്ക് യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങൾ നിങ്ങളുടെ റസൂലിനോട് നിങ്ങൾ ചോദിക്കരുത്. അവ നിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അത്തരം കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ടാൽ അവയിലുള്ള പ്രയാസം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചോദിക്കരുതെന്ന് വിലക്കപ്പെട്ട ഇത്തരം കാര്യങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ വഹ്'യ് (സന്ദേശം) അവതരിക്കുന്ന സന്ദർഭത്തിലാണ് നിങ്ങൾ ചോദിക്കുന്നതെങ്കിൽ അവ നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെടും. അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാകുന്നു. ഖുർആൻ പറയാതെ വിട്ടിട്ടുള്ള ചില കാര്യങ്ങൾ; അവ അല്ലാഹു നിങ്ങൾക്ക് വിട്ടുപൊറുത്തു തന്നിരിക്കുന്നു. അതിനാൽ അവയെ കുറിച്ച് നിങ്ങൾ ചോദിക്കരുത്. നിങ്ങൾ അവയെ കുറിച്ച് ചോദിക്കുകയാണെങ്കിൽ അവയുടെ വിധിവിലക്കുകൾ നിങ്ങൾക്ക് മേൽ ബാധ്യതയാക്കുന്ന (സന്ദേശം) (അല്ലാഹു) നിങ്ങൾക്ക് മേൽ അവതരിപ്പിക്കുന്നതാണ്. തൻ്റെ ദാസന്മാരുടെ തിന്മകൾ -അവർ പശ്ചാത്തപിച്ചാൽ- ധാരാളമായി പൊറുത്തു നൽകുന്നവനും, അവരെ ഉടനടി ശിക്ഷിക്കാതെ ധാരാളമായി ക്ഷമിക്കുന്നവനുമാണ് അവൻ.
Tefsiri na arapskom jeziku:
قَدْ سَاَلَهَا قَوْمٌ مِّنْ قَبْلِكُمْ ثُمَّ اَصْبَحُوْا بِهَا كٰفِرِیْنَ ۟
ഇതിന് സമാനമായതിനെ കുറിച്ച് നിങ്ങൾക്ക് മുൻപുള്ള സമൂഹം ചോദിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ മേൽ അവ ബാധ്യതയാക്കപ്പെട്ടപ്പോൾ അവർ അത് പ്രാവർത്തികമാക്കിയില്ല. അങ്ങനെ അതു മൂലം അവർ നിഷേധിക്കുന്ന കാഫിറുകളായിത്തീരുകയും ചെയ്തു.
Tefsiri na arapskom jeziku:
مَا جَعَلَ اللّٰهُ مِنْ بَحِیْرَةٍ وَّلَا سَآىِٕبَةٍ وَّلَا وَصِیْلَةٍ وَّلَا حَامٍ ۙ— وَّلٰكِنَّ الَّذِیْنَ كَفَرُوْا یَفْتَرُوْنَ عَلَی اللّٰهِ الْكَذِبَ ؕ— وَاَكْثَرُهُمْ لَا یَعْقِلُوْنَ ۟
അല്ലാഹു കന്നുകാലികളെ അനുവദിച്ചിരിക്കുന്നു. (മക്കയിലെ) വിഗ്രഹാരാധകർ തങ്ങളുടെ വിഗ്രഹങ്ങൾക്ക് വേണ്ടി സ്വയം നിഷിദ്ധമാക്കിയവയെ ഒന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല. (അവർ അപ്രകാരം സ്വയം നിഷിദ്ധമാക്കിയവയാണ്) ഒരു നിശ്ചിത എണ്ണം ഒട്ടകകുട്ടികളെ പ്രസവിച്ചു കഴിഞ്ഞാൽ ചെവി മുറിച്ചു നീക്കപ്പെട്ടിരുന്ന 'ബഹീറഃ'യും, ഒരു നിശ്ചിത പ്രായമെത്തിയാൽ വിഗ്രഹത്തിനായി ഒഴിച്ചിടപ്പെട്ടിരുന്ന ഒട്ടകമായ 'സാഇബഃ'യും, തുടർച്ചയായി പെണ്ണൊട്ടകങ്ങളെ പ്രസവിക്കുന്ന 'വസ്വീലഃ'യുമെല്ലാം. 'ഹാമി' എന്നതും അതിൽപെട്ടതാണ്. പെണ്ണൊട്ടകങ്ങളുമായി ഇണചേരാൻ നിശ്ചയിക്കപ്പെട്ട ആണൊട്ടകത്തിൽ നിന്ന് നിശ്ചിത എണ്ണം കുഞ്ഞുങ്ങളെ ലഭിച്ചുകഴിഞ്ഞാൽ മാറ്റിവെക്കുന്നതാണ് 'ഹാമി.' (ഇവയെ ഒന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല). എന്നാൽ ഇവയെ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ അല്ലാഹുവിൻ്റെ മേൽ കള്ളമായും കെട്ടിച്ചമച്ചു കൊണ്ടും ആരോപിച്ചത് മാത്രമാകുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നില്ല. അനുവദനീയവും നിഷിദ്ധവും തമ്മിലും അവർ വേർതിരിച്ചു മനസ്സിലാക്കുന്നില്ല.
Tefsiri na arapskom jeziku:
Poruke i pouke ajeta na ovoj stranici:
• الأصل في شعائر الله تعالى أنها جاءت لتحقيق مصالح العباد الدنيوية والأخروية، ودفع المضار عنهم.
• മനുഷ്യരുടെ ഭൗതികവും പാരത്രികവുമായ നന്മകൾ നേടിയെടുക്കുന്നതിനും, ഉപദ്രവങ്ങളെ ഇല്ലാതെയാക്കുന്നതിനും വേണ്ടി നിശ്ചയിക്കപ്പെട്ടവയാണ് അല്ലാഹുവിൻ്റെ മതനിയമങ്ങൾ എന്നതാണ് അവയുടെ കാര്യത്തിലുള്ള അടിസ്ഥാനം.

• عدم الإعجاب بالكثرة، فإنّ كثرة الشيء ليست دليلًا على حِلِّه أو طِيبه، وإنما الدليل يكمن في الحكم الشرعي.
• എണ്ണപ്പെരുപ്പത്തിൽ വഞ്ചിതരാകരുത്. കാരണം, ഒന്നിൻ്റെയും എണ്ണപ്പെരുപ്പം അത് അനുവദനീയമാണെന്നോ നല്ലതാണെന്നോ തെളിയിക്കുന്നില്ല. തെളിവ് മതപരമായ പ്രമാണങ്ങളിൽ മാത്രമാണ് അടങ്ങിയിട്ടുള്ളത്.

• من أدب المُسْتفتي: تقييد السؤال بحدود معينة، فلا يسوغ السؤال عما لا حاجة للمرء ولا غرض له فيه.
• മതവിധി ചോദിക്കുന്നവർ പാലിക്കേണ്ട മര്യാദയിൽ പെട്ടതാണ്: ചോദ്യം ചില അതിർവരമ്പുകൾക്കുള്ളിൽ ഒതുക്കുക എന്നത്. ഒരാൾക്ക് ആവശ്യമില്ലാത്തതോ, യാതൊരു ഉദ്ദേശലക്ഷ്യമില്ലാത്തതോ ആയ കാര്യം ചോദിക്കരുത്.

• ذم مسالك المشركين فيما اخترعوه وزعموه من محرمات الأنعام ك: البَحِيرة، والسائبة، والوصِيلة، والحامي.
• ബഹീറഃ, സാഇബഃ, വസ്വിയ്യഃ, ഹാമീ പോലെ മക്കയിലെ വിഗ്രഹാരാധകർ കന്നുകാലികളിൽ നിന്ന് പലതിനെയും അവർക്ക് തോന്നിയതു പോലെ നിഷിദ്ധമാക്കിയതിനെ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

 
Prijevod značenja Sura: El-Maida
Indeks sura Broj stranice
 
Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik - Sadržaj prijevodā

Izdavač: centar za kur'anske studije "Tefsir".

Zatvaranje