Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (27) Surah: Yūnus
وَالَّذِیْنَ كَسَبُوا السَّیِّاٰتِ جَزَآءُ سَیِّئَةٍ بِمِثْلِهَا ۙ— وَتَرْهَقُهُمْ ذِلَّةٌ ؕ— مَا لَهُمْ مِّنَ اللّٰهِ مِنْ عَاصِمٍ ۚ— كَاَنَّمَاۤ اُغْشِیَتْ وُجُوْهُهُمْ قِطَعًا مِّنَ الَّیْلِ مُظْلِمًا ؕ— اُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
അവിശ്വാസവും പാപവുമായ തിന്മകൾ പ്രവർത്തിച്ചവർക്കാകട്ടെ അവർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമായി പരലോകത്തെ ശിക്ഷ ഉണ്ടായിരിക്കും. അപമാനവും നിന്ദ്യതയും അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ശിക്ഷ അവരെ അവൻ ഏൽപ്പിച്ചാൽ അതിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒന്നും തന്നെ അവർക്കില്ല. നരകത്തിലെ പുകയും കറുപ്പും മൂടിയതിൻ്റെ ആധിക്യത്താൽ അവരുടെ മുഖങ്ങൾ ഇരുണ്ട രാവിൻ്റെ കഷ്ണങ്ങൾ കൊണ്ട്പൊതിഞ്ഞതു പോലെയിരിക്കും. ഈ വിശേഷണങ്ങൾക്കർഹരായവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും
Arabic explanations of the Qur’an:
Benefits of the verses in this page:
• أعظم نعيم يُرَغَّب به المؤمن هو النظر إلى وجه الله تعالى.
• അല്ലാഹുവിൽ വിശ്വസിക്കുന്നവൻ ആഗ്രഹിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹുവിൻ്റെ തിരു മുഖ ദർശനമാണ്

• بيان قدرة الله، وأنه على كل شيء قدير.
• അല്ലാഹുവിൻ്റെ കഴിവ് വിശദമാക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു

• التوحيد في الربوبية والإشراك في الإلهية باطل، فلا بد من توحيدهما معًا.
• രക്ഷാകർതൃത്വത്തിലുള്ള അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുകയും എന്നാൽ അവനുള്ള ആരാധനയിൽ പങ്ക് ചേർക്കുകയും ചെയ്യുകയെന്നത് അസാധുവാണ്. അവ രണ്ടിലും അല്ലാഹുവിനെ ഏകനാക്കൽ അനിവാര്യമാണ്.

• إذا قضى الله بعدم إيمان قوم بسبب معاصيهم فإنهم لا يؤمنون.
• പാപം നിമിത്തം ഒരു ജനത വിശ്വസിക്കാതിരിക്കാനാണ് അല്ലാഹുവിൻ്റെ വിധി എങ്കിൽ അവർ ഒരിക്കലും വിശ്വാസികളാവുകയില്ല.

 
Translation of the meanings Ayah: (27) Surah: Yūnus
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close