Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Hūd   Ayah:
اَمْ یَقُوْلُوْنَ افْتَرٰىهُ ؕ— قُلْ فَاْتُوْا بِعَشْرِ سُوَرٍ مِّثْلِهٖ مُفْتَرَیٰتٍ وَّادْعُوْا مَنِ اسْتَطَعْتُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِیْنَ ۟
അതല്ല, മുഹമ്മദ് നബി ഖുർആൻ കെട്ടിച്ചമച്ചതാണ്; അല്ലാഹുവിൽ നിന്നുള്ള സന്ദേശമല്ല അത് എന്നാണോ മുശ്രിക്കുകൾ പറയുന്നത്? നബിയേ, അവരെ വെല്ലുവിളിക്കുക: ഖുർആൻ പോലുള്ള കെട്ടിച്ചമച്ച പത്ത് അദ്ധ്യായം നിങ്ങൾ കൊണ്ടു വരൂ. കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് നിങ്ങൾ വാദിക്കുന്ന ഖുർആനിനെ പോലെ സത്യസന്ധത നിലനിർത്താൻ നിങ്ങൾക്ക് സാധ്യമല്ല തന്നെ. അതിന് സഹായിയായി അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. ഖുർആൻ കെട്ടിയുണ്ടാക്കപ്പെട്ടതാണ് എന്ന നിങ്ങളുടെ വാദത്തിൽ നിങ്ങൾ സത്യവാന്മാരാണെങ്കിൽ.
Arabic explanations of the Qur’an:
فَاِلَّمْ یَسْتَجِیْبُوْا لَكُمْ فَاعْلَمُوْۤا اَنَّمَاۤ اُنْزِلَ بِعِلْمِ اللّٰهِ وَاَنْ لَّاۤ اِلٰهَ اِلَّا هُوَ ۚ— فَهَلْ اَنْتُمْ مُّسْلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ. അവരോട് നിങ്ങളാവശ്യപ്പെട്ടത് അശക്തി കാരണം അവർ കൊണ്ടുവന്നിട്ടില്ലെങ്കിൽ, അല്ലാഹുവിന്റെ അറിവോട് കൂടി പ്രവാചകന് അവതരിപ്പിക്കപ്പെട്ടതാണ് ഖുർആൻ എന്നും കെട്ടിയുണ്ടാക്കപ്പെട്ടതല്ല അത് എന്നും നിങ്ങൾ ദൃഢമായും അറിഞ്ഞുകൊള്ളുക. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും നിങ്ങൾ മനസ്സിലാക്കുക. ഖണ്ഡിതമായ ഈ തെളിവുകൾ ലഭിച്ചതിനു ശേഷം നിങ്ങൾ കീഴ്പെടാൻ സന്നദ്ധരാണോ?
Arabic explanations of the Qur’an:
مَنْ كَانَ یُرِیْدُ الْحَیٰوةَ الدُّنْیَا وَزِیْنَتَهَا نُوَفِّ اِلَیْهِمْ اَعْمَالَهُمْ فِیْهَا وَهُمْ فِیْهَا لَا یُبْخَسُوْنَ ۟
കർമ്മങ്ങൾ കൊണ്ട് ഐഹികജീവിതത്തെയും അതിലെ നശ്വരമായ ആനന്ദത്തെയുമാണ് - പരലോകത്തെ പ്രതിഫലമല്ല - ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രതിഫലം - ആരോഗ്യം, നിർഭയത്വം, ഉപജീവന വിശാലത - എന്നിങ്ങനെ ഇഹലോകത്ത് വെച്ച് നാം നിറവേറ്റികൊടുക്കുന്നതാണ്. അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുത്തപ്പെടുകയില്ല
Arabic explanations of the Qur’an:
اُولٰٓىِٕكَ الَّذِیْنَ لَیْسَ لَهُمْ فِی الْاٰخِرَةِ اِلَّا النَّارُ ۖؗ— وَحَبِطَ مَا صَنَعُوْا فِیْهَا وَبٰطِلٌ مَّا كَانُوْا یَعْمَلُوْنَ ۟
നിന്ദ്യമായ ഉദ്ദേശത്തോടെ കർമ്മങ്ങൾ ചെയ്തതായി വിശേഷിക്കപ്പെട്ട ഇക്കൂട്ടർക്ക് പരലോകത്ത് നരകമല്ലാതെ പ്രതിഫലമില്ല. അതിലവർ പ്രവേശിക്കും. അവരുടെ പ്രവർത്തന ഫലങ്ങളെല്ലാം നഷ്ടപ്പെടുകയും കർമ്മങ്ങൾ ഫലശൂന്യമാവുകയും ചെയ്തിരിക്കുന്നു. അവർ വിശ്വാസം സ്വീകരിക്കുകയോ നല്ല ഉദ്ദേശത്തോടെ പ്രവർത്തിക്കുകയോ ചെയ്യാത്ത കാരണത്താലും, പരലോകമോ അല്ലാഹുവിന്റെ തൃപ്തിയോ ആഗ്രഹിക്കാത്തത് നിമിത്തവുമത്രെ അത്.
Arabic explanations of the Qur’an:
اَفَمَنْ كَانَ عَلٰی بَیِّنَةٍ مِّنْ رَّبِّهٖ وَیَتْلُوْهُ شَاهِدٌ مِّنْهُ وَمِنْ قَبْلِهٖ كِتٰبُ مُوْسٰۤی اِمَامًا وَّرَحْمَةً ؕ— اُولٰٓىِٕكَ یُؤْمِنُوْنَ بِهٖ ؕ— وَمَنْ یَّكْفُرْ بِهٖ مِنَ الْاَحْزَابِ فَالنَّارُ مَوْعِدُهٗ ۚ— فَلَا تَكُ فِیْ مِرْیَةٍ مِّنْهُ ۗ— اِنَّهُ الْحَقُّ مِنْ رَّبِّكَ وَلٰكِنَّ اَكْثَرَ النَّاسِ لَا یُؤْمِنُوْنَ ۟
തന്റെ രക്ഷിതാവിങ്കൽ നിന്ന് ലഭിച്ച തെളിവിനെ അവലംബിക്കുന്ന, റബ്ബിൽ നിന്നുള്ള ഒരു സാക്ഷി - ജിബ്രീൽ - അതിനെ തുടർന്ന് വരുകയും ചെയ്യുന്ന, അതിന് മുമ്പ് ജനങ്ങൾക്ക് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസാ നബി (عليه السلام) ക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും സാക്ഷിയായിട്ടുള്ള മുഹമ്മദ് നബിയും അദ്ദേഹത്തിൽ വിശ്വസിച്ചവരും, വഴികേടിൽ അധഃപതിച്ച അവിശ്വാസികളും ഒരിക്കലും സമമാകുകയില്ല. അവർ ഖുർആനിലും അത് അവതരിപ്പിക്കപ്പെട്ട മുഹമ്മദ് നബി(ﷺ)യിലും വിശ്വസിക്കുന്നവരാകുന്നു. വിവിധ വിഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തെ അവിശ്വസിക്കുന്നവരാരോ ഖിയാമത്ത് നാളിൽ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാൽ നബിയേ, താങ്കൾ ഖുർആനിനെപ്പറ്റിയും അവരുടെ വാഗ്ദത്ത സ്ഥാനത്തെപ്പറ്റിയും സംശയത്തിലാവരുത്. അത് സംശയരഹിതമായ സത്യമാകുന്നു. പക്ഷെ ,വ്യക്തമായ തെളിവുകളും സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും ഉണ്ടായിട്ടുപോലും ജനങ്ങളിൽ അധികപേരും വിശ്വസിക്കുന്നില്ല
Arabic explanations of the Qur’an:
وَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا ؕ— اُولٰٓىِٕكَ یُعْرَضُوْنَ عَلٰی رَبِّهِمْ وَیَقُوْلُ الْاَشْهَادُ هٰۤؤُلَآءِ الَّذِیْنَ كَذَبُوْا عَلٰی رَبِّهِمْ ۚ— اَلَا لَعْنَةُ اللّٰهِ عَلَی الظّٰلِمِیْنَ ۟ۙ
അല്ലാഹുവിന് പങ്കാളികളെയോ സന്താനത്തെയോ ചേർത്ത് കള്ളം കെട്ടിച്ചമച്ചവനേക്കാൾ വലിയ അക്രമിയായി മറ്റാരുമില്ല തന്നെ. അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ച അക്കൂട്ടർ അവരുടെ രക്ഷിതാവിൻ്റെ മുമ്പിൽ ഖിയാമത്ത് നാളിൽ - അവരുടെ പ്രവർത്തനങ്ങളെ പറ്റി ചോദിക്കുന്നതിന് - ഹാജരാക്കപ്പെടുന്നതാണ്. മലക്കുകളിൽ നിന്നും പ്രവാചകന്മാരിൽ നിന്നുമുള്ള സാക്ഷികൾ പറയും: പങ്കാളികളെയും സന്താനങ്ങളെയും ചേർത്ത് അല്ലാഹുവിൻ്റെ പേരിൽ കള്ളം പറഞ്ഞത് ഇവരാകുന്നു. ശ്രദ്ധിക്കുക: അല്ലാഹുവിൻ്റെ പേരിൽ കള്ളം പറഞ്ഞുകൊണ്ട് സ്വന്തത്തോടുതന്നെ അക്രമം പ്രവർത്തിച്ചവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയോടിക്കും.
Arabic explanations of the Qur’an:
الَّذِیْنَ یَصُدُّوْنَ عَنْ سَبِیْلِ اللّٰهِ وَیَبْغُوْنَهَا عِوَجًا ؕ— وَهُمْ بِالْاٰخِرَةِ هُمْ كٰفِرُوْنَ ۟
ഋജുവായ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും, ആരും ആ മാർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കാൻ അതിന് വക്രത വരുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവർ. അവരാകട്ടെ മരണശേഷമുള്ള പുനരുത്ഥാനത്തിൽ വിശ്വാസമില്ലാത്തവരും അതിനെ നിഷേധിക്കുന്നവരുമാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• تحدي الله تعالى للمشركين بالإتيان بعشر سور من مثل القرآن، وبيان عجزهم عن الإتيان بذلك.
• ഖുർആൻ പോലുള്ള പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരാൻ അല്ലാഹു ബഹുദൈവ വിശ്വാസികളെ വെല്ലുവിളിക്കുന്നു. അതിനവർ അശക്തരാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

• إذا أُعْطِي الكافر مبتغاه من الدنيا فليس له في الآخرة إلّا النار.
• അവിശ്വാസിക്ക് അവൻ്റെ ഉദ്ദേശങ്ങൾ ഇഹലോകത്ത് വെച്ച് നൽകപ്പെട്ടാൽ പരലോകത്ത് അവന് നരകമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല.

• عظم ظلم من يفتري على الله الكذب وعظم عقابه يوم القيامة.
• അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമക്കുക എന്ന അക്രമത്തിൻ്റെ ഗൗരവവും അവന് ഖിയാമത്ത് നാളിൽ ലഭിക്കുന്ന ശിക്ഷയുടെ ഗൗരവവും വിശദീകരിക്കുന്നു.

 
Translation of the meanings Surah: Hūd
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close