Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Yūsuf   Ayah:
قَالَ یٰبُنَیَّ لَا تَقْصُصْ رُءْیَاكَ عَلٰۤی اِخْوَتِكَ فَیَكِیْدُوْا لَكَ كَیْدًا ؕ— اِنَّ الشَّیْطٰنَ لِلْاِنْسَانِ عَدُوٌّ مُّبِیْنٌ ۟
യഅ്ഖൂബ് തൻ്റെ മകനായ യൂസുഫിനോട് പറഞ്ഞു: എൻ്റെ കുഞ്ഞുമകനേ, നിൻ്റെ സ്വപ്നം നീ നിൻ്റെ സഹോദരന്മാരോട് പറയരുത്. അവർ അത് മനസ്സിലാക്കുകയും നിന്നോട് അസൂയ വെച്ചുപുലർത്തുകയും ചെയ്യും. അസൂയ നിമിത്തം അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച് മനുഷ്യൻ്റെ പ്രത്യക്ഷ ശത്രുവാകുന്നു,
Arabic explanations of the Qur’an:
وَكَذٰلِكَ یَجْتَبِیْكَ رَبُّكَ وَیُعَلِّمُكَ مِنْ تَاْوِیْلِ الْاَحَادِیْثِ وَیُتِمُّ نِعْمَتَهٗ عَلَیْكَ وَعَلٰۤی اٰلِ یَعْقُوْبَ كَمَاۤ اَتَمَّهَا عَلٰۤی اَبَوَیْكَ مِنْ قَبْلُ اِبْرٰهِیْمَ وَاِسْحٰقَ ؕ— اِنَّ رَبَّكَ عَلِیْمٌ حَكِیْمٌ ۟۠
യൂസുഫേ, നീ ആ സ്വപ്നം ദർശിച്ച പോലെ നിൻ്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് നിനക്കവൻ പഠിപ്പിച്ചുതരികയും ചെയ്യും. നിനക്ക് മുമ്പ് നിൻ്റെ
രണ്ട് പിതാക്കളായ ഇബ്റാഹീം, ഇസ്ഹാഖ് എന്നിവർക്ക് അവൻ്റെ പ്രവാചകത്വമാകുന്ന അനുഗ്രഹങ്ങൾ പൂർത്തിയാക്കി നൽകിയത് പോലെ നിനക്കും അവൻ അനുഗ്രഹങ്ങൾ നിറവേറ്റി തരുന്നതാണ്. തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടികളെപ്പറ്റി സർവ്വജ്ഞാനിയും, തൻ്റെ നിയന്ത്രണത്തിൽ യുക്തിമാനുമാകുന്നു
Arabic explanations of the Qur’an:
لَقَدْ كَانَ فِیْ یُوْسُفَ وَاِخْوَتِهٖۤ اٰیٰتٌ لِّلسَّآىِٕلِیْنَ ۟
തീർച്ചയായും യൂസുഫിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരന്മാരുടെയും വാർത്തകളിൽ അത് ചോദിച്ച് മനസ്സിലാക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്.
Arabic explanations of the Qur’an:
اِذْ قَالُوْا لَیُوْسُفُ وَاَخُوْهُ اَحَبُّ اِلٰۤی اَبِیْنَا مِنَّا وَنَحْنُ عُصْبَةٌ ؕ— اِنَّ اَبَانَا لَفِیْ ضَلٰلٍ مُّبِیْنِ ۟ۙۖ
യൂസുഫും അവൻ്റെ ഏകോദര സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ കുറെ ആളുകളുള്ള ഒരു സംഘമാണ് താനും. എന്നിട്ടും എങ്ങിനെയാണ് അവർക്ക് പിതാവ് നമ്മളെക്കാൾ ശ്രേഷ്ടത നൽകിയത്? കാരണമില്ലാതെ അവർക്ക് നമ്മെക്കാൾ ശ്രേഷ്ടത നൽകിയതിൽ നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവിൽ തന്നെയാണ്' എന്ന് അദ്ദേഹത്തിൻ്റെ സഹോദരന്മാർ പരസ്പരം പറഞ്ഞ സന്ദർഭം
Arabic explanations of the Qur’an:
١قْتُلُوْا یُوْسُفَ اَوِ اطْرَحُوْهُ اَرْضًا یَّخْلُ لَكُمْ وَجْهُ اَبِیْكُمْ وَتَكُوْنُوْا مِنْ بَعْدِهٖ قَوْمًا صٰلِحِیْنَ ۟
നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല വിദൂരപ്രദേശത്തും അവനെ കൊണ്ടുപോയി ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിൻ്റെ അടുപ്പം നിങ്ങൾക്ക് മാത്രമായി കിട്ടും. അപ്പോൾ അദ്ദേഹം പൂർണമായി നിങ്ങളെ സ്നേഹിക്കും. അവനെ കൊല്ലുകയോ വിദൂരപ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയോ ചെയ്ത ശേഷം നിങ്ങൾക്ക് നല്ല ആളുകളായികഴിയുകയും, പശ്ചാത്തപിക്കുകയും ചെയ്യാം.
Arabic explanations of the Qur’an:
قَالَ قَآىِٕلٌ مِّنْهُمْ لَا تَقْتُلُوْا یُوْسُفَ وَاَلْقُوْهُ فِیْ غَیٰبَتِ الْجُبِّ یَلْتَقِطْهُ بَعْضُ السَّیَّارَةِ اِنْ كُنْتُمْ فٰعِلِیْنَ ۟
അവരിലൊരു സഹോദരൻ പറഞ്ഞു: യൂസുഫിനെ നിങ്ങൾ കൊല്ലരുത്. അവനെ നിങ്ങൾ ഒരു കിണറ്റിനുള്ളിലേക്ക് ഇട്ടേക്കുക. അതിലൂടെ പോകുന്ന ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും. അതാണ് കൊല്ലുന്നതിനേക്കാൾ ലഘുവായിട്ടുള്ളത്. നിങ്ങൾ പറഞ്ഞത് പ്രവർത്തിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക.
Arabic explanations of the Qur’an:
قَالُوْا یٰۤاَبَانَا مَا لَكَ لَا تَاْمَنَّا عَلٰی یُوْسُفَ وَاِنَّا لَهٗ لَنٰصِحُوْنَ ۟
അവനെ നാടുകടത്താൻ വേണ്ടി ഒരുമിച്ച് തീരുമാനിച്ച ശേഷം അവർ പിതാവായ യഅ്ഖൂബിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കൾക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തിൽ താങ്കൾ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങളാകട്ടെ തീർച്ചയായും അവനോട് കരുണയുള്ളവരാണ്. അവന് ബാധിക്കുന്ന വിപത്തുകളിൽ നിന്ന് ഞങ്ങളവനെ സംരക്ഷിക്കും. മടങ്ങിവരുന്നത് വരെ അവനെ രക്ഷിക്കുന്നവരും അവനോട് ഗുണകാംക്ഷയുള്ളവരുമാണ് ഞങ്ങൾ എന്നിരിക്കെ, ഞങ്ങളോടൊപ്പം അവനെ പറഞ്ഞയക്കുന്നതിൽ നിന്ന് താങ്കളെ തടയുന്നതെന്താണ് ?
Arabic explanations of the Qur’an:
اَرْسِلْهُ مَعَنَا غَدًا یَّرْتَعْ وَیَلْعَبْ وَاِنَّا لَهٗ لَحٰفِظُوْنَ ۟
നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവൻ തിന്നു രസിച്ചുല്ലസിച്ച് കളിക്കട്ടെ. തീർച്ചയായും അവന് ബാധിക്കുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളവനെ കാത്തുരക്ഷിച്ച് കൊള്ളാം.
Arabic explanations of the Qur’an:
قَالَ اِنِّیْ لَیَحْزُنُنِیْۤ اَنْ تَذْهَبُوْا بِهٖ وَاَخَافُ اَنْ یَّاْكُلَهُ الذِّئْبُ وَاَنْتُمْ عَنْهُ غٰفِلُوْنَ ۟
യഅ്ഖൂബ് മക്കളോട് പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിപ്പിക്കും. അവനെ വിട്ടുനിൽക്കാൻ എനിക്ക് സാധ്യമല്ല. നിങ്ങൾ കളികളിലും മറ്റുമായി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
Arabic explanations of the Qur’an:
قَالُوْا لَىِٕنْ اَكَلَهُ الذِّئْبُ وَنَحْنُ عُصْبَةٌ اِنَّاۤ اِذًا لَّخٰسِرُوْنَ ۟
അവർ പറഞ്ഞു: ഞങ്ങൾ ഒരു പ്രബലമായ സംഘമുണ്ടായിട്ടും യൂസുഫിനെ ചെന്നായ തിന്നുകയാണെങ്കിൽ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായിരിക്കും. ചെന്നായയിൽ നിന്നവനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ മഹാനഷ്ടക്കാരുമായിരിക്കും
Arabic explanations of the Qur’an:
Benefits of the verses in this page:
• ثبوت الرؤيا شرعًا، وجواز تعبيرها.
• സ്വപ്നം മതത്തിൽ സ്ഥിരപ്പെട്ടതാണ്. അത് വ്യാഖ്യാനിക്കൽ അനുവദനീയവുമാണ്

• مشروعية كتمان بعض الحقائق إن ترتب على إظهارها شيءٌ من الأذى.
• ഉപദ്രവം ഭയപ്പെടുകയാണെങ്കിൽ ചില യാഥാർഥ്യങ്ങൾ മറച്ചുവെക്കൽ അനുവദനീയമാണ്.

• بيان فضل ذرية آل إبراهيم واصطفائهم على الناس بالنبوة.
• ഇബ്രാഹീം കുടുംബത്തിലെ സന്തതികളുടെ ശ്രേഷ്ടത. ജനങ്ങളിൽ നിന്ന് അവരെ പ്രവാചകത്വം കൊണ്ട് തെരഞ്ഞെടുത്തിരിക്കുന്നു

• الميل إلى أحد الأبناء بالحب يورث العداوة والحسد بين الإِخوة.
• മക്കളിൽ ചിലരോട് കാണിക്കുന്ന അധികസ്നേഹം സഹോദരങ്ങൾക്കിടയിൽ അസൂയയും ശത്രുതയുമുണ്ടാക്കും.

 
Translation of the meanings Surah: Yūsuf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close