Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Hijr   Ayah:
الَّذِیْنَ جَعَلُوا الْقُرْاٰنَ عِضِیْنَ ۟
ഖുർആനിനെ വ്യത്യസ്ത ഭാഗങ്ങളാക്കി തീർക്കുകയും, അത് മാരണമാണെന്നും ജ്യോത്സ്യമാണെന്നും കവിതയാണെന്നുമൊക്കെആരോപിക്കുകയും ചെയ്തവർ.
Arabic explanations of the Qur’an:
فَوَرَبِّكَ لَنَسْـَٔلَنَّهُمْ اَجْمَعِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിനെ തന്നെയാണെ സത്യം! ഖുർആനിനെ ഭാഗങ്ങളാക്കി തീർത്തവരെയെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം ചോദ്യം ചെയ്യുന്നത് തന്നെയാകുന്നു.
Arabic explanations of the Qur’an:
عَمَّا كَانُوْا یَعْمَلُوْنَ ۟
അവർ ഇഹലോകത്തായിരിക്കെ ചെയ്തുവന്ന നിഷേധത്തെയും തിന്മകളെയും കുറിച്ച് നാം അവരോട് ചോദിക്കുക തന്നെ ചെയ്യും.
Arabic explanations of the Qur’an:
فَاصْدَعْ بِمَا تُؤْمَرُ وَاَعْرِضْ عَنِ الْمُشْرِكِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു താങ്കളോട് പ്രബോധനം ചെയ്യാൻ കൽപ്പിച്ചിരിക്കുന്ന കാര്യം താങ്കൾ പരസ്യമായി പറഞ്ഞു കൊള്ളുക. ബഹുദൈവാരാധകർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിലേക്ക് താങ്കൾ തിരിഞ്ഞു നോക്കേണ്ടതില്ല.
Arabic explanations of the Qur’an:
اِنَّا كَفَیْنٰكَ الْمُسْتَهْزِءِیْنَ ۟ۙ
അവരെ നീ ഭയക്കേണ്ടതില്ല. ഖുറൈശികളിലെ കുഫ്റിൻ്റെ നേതാക്കന്മാരിൽ പെട്ട പരിഹാസക്കാരുടെ കുതന്ത്രത്തിൽ നിന്ന് താങ്കളെ രക്ഷപ്പെടുത്താൻ നാം താങ്കൾക്ക് മതിയാകുന്നു.
Arabic explanations of the Qur’an:
الَّذِیْنَ یَجْعَلُوْنَ مَعَ اللّٰهِ اِلٰهًا اٰخَرَ ۚ— فَسَوْفَ یَعْلَمُوْنَ ۟
അല്ലാഹുവിനോടൊപ്പം മറ്റ് ആരാധ്യന്മാരെ സ്വീകരിക്കുന്നവർ. അവരുടെ ഈ മ്ലേഛമായ ശിർക്കിൻ്റെ (പങ്കുചേർക്കലിൻ്റെ) അനന്തരഫലം വഴിയെ അവർ അറിഞ്ഞു കൊള്ളും.
Arabic explanations of the Qur’an:
وَلَقَدْ نَعْلَمُ اَنَّكَ یَضِیْقُ صَدْرُكَ بِمَا یَقُوْلُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അവരിൽ നിന്ന് നീ നേരിടുന്ന പരിഹാസത്തിലും നിഷേധത്തിലും താങ്കളുടെ ഹൃദയം ഞെരുങ്ങുന്നുണ്ട് എന്നത് തീർച്ചയായും നാം അറിയുന്നുണ്ട്.
Arabic explanations of the Qur’an:
فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِّنَ السّٰجِدِیْنَ ۟ۙ
അല്ലാഹുവിന് അനുയോജ്യമല്ലാത്തതിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തി കൊണ്ടും, അവൻ്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾ എടുത്തു പറഞ്ഞ് അവനെ സ്തുതിച്ചു കൊണ്ടും നീ അല്ലാഹുവിലേക്ക് അഭയം തേടുക. അല്ലാഹുവിനെ ആരാധിക്കുകയും, അവന് വേണ്ടി നിസ്കരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുകയും ചെയ്യുക. നിൻ്റെ ഹൃദയത്തിൻ്റെ ഞെരുക്കത്തിനുള്ള ശമനം അതിലുണ്ട്.
Arabic explanations of the Qur’an:
وَاعْبُدْ رَبَّكَ حَتّٰی یَاْتِیَكَ الْیَقِیْنُ ۟۠
അല്ലാഹുവിനെ ആരാധിക്കുന്നതിൽ നീ തുടർന്നു പോവുക. അങ്ങനെ മരണം നിനക്ക് വന്നെത്തുന്നത് വരെ അതേ നിലയിൽ നിൻ്റെ ജീവിതം തുടർന്നു കൊണ്ടുപോവുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• عناية الله ورعايته بصَوْن النبي صلى الله عليه وسلم وحمايته من أذى المشركين.
• നബി -ﷺ- ക്ക് അല്ലാഹു നൽകിയ സംരക്ഷണവും പരിപാലനവും. ബഹുദൈവാരാധകരുടെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു നബി -ﷺ-ക്ക് നൽകിയ കാവലും.

• التسبيح والتحميد والصلاة علاج الهموم والأحزان، وطريق الخروج من الأزمات والمآزق والكروب.
• അല്ലാഹുവിനെ പ്രകീർത്തിക്കുക, സ്തുതിക്കുക, നിസ്കരിക്കുക എന്നിവയിൽ ഹൃദയത്തിൻ്റെ വിഷമങ്ങൾക്കും ദുഃഖങ്ങൾക്കുമുള്ള പരിഹാരമുണ്ട്. ഇടുക്കങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയും അതിലുണ്ട്.

• المسلم مطالب على سبيل الفرضية بالعبادة التي هي الصلاة على الدوام حتى يأتيه الموت، ما لم يغلب الغشيان أو فقد الذاكرة على عقله.
• മരണം വന്നെത്തുന്നത് വരെ നിസ്കാരമെന്ന ആരാധനാകർമ്മം നിർവ്വഹിക്കാൻ മുസ്ലിം നിർബന്ധമായും ബാധ്യസ്ഥനാക്കപ്പെട്ടിരിക്കുന്നു. ബോധം നഷ്ടപ്പെടുകയോ ഓർമ്മശക്തി ഇല്ലാതെയായി ബുദ്ധി നഷ്ടപ്പെടുകയോ ചെയ്താലല്ലാതെ ഈ പറഞ്ഞതിൽ ഇളവില്ല.

• سمى الله الوحي روحًا؛ لأنه تحيا به النفوس.
• അല്ലാഹു അവനിൽ നിന്നുള്ള സന്ദേശത്തെ റൂഹ് (ആത്മാവ്) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കാരണം മനസ്സുകൾ അത് കൊണ്ടാണ് ജീവനുള്ളതായി തീരുന്നത്.

• مَلَّكَنا الله تعالى الأنعام والدواب وذَلَّلها لنا، وأباح لنا تسخيرها والانتفاع بها؛ رحمة منه تعالى بنا.
• അല്ലാഹു കന്നുകാലികളെയും മൃഗങ്ങളെയും നമുക്ക് ഉടമപ്പെടുത്തി നൽകുകയും, അവയെ കീഴ്പെടുത്തി തരികയും ചെയ്തിരിക്കുന്നു. അവയെ കൈവശം വെക്കുന്നതും അതിൽ നിന്ന് പ്രയോജനമെടുക്കുന്നതും അവൻ നമുക്ക് അനുവദിച്ചു നൽകുകയും ചെയ്തിരിക്കുന്നു. നമ്മോടുള്ള അല്ലാഹുവിൻ്റെ കാരുണ്യമാണത്.

 
Translation of the meanings Surah: Al-Hijr
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close