Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: An-Nahl   Ayah:
وَاللّٰهُ اَنْزَلَ مِنَ السَّمَآءِ مَآءً فَاَحْیَا بِهِ الْاَرْضَ بَعْدَ مَوْتِهَا ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّقَوْمٍ یَّسْمَعُوْنَ ۟۠
മുകൾ ഭാഗത്തു നിന്ന് അല്ലാഹു മഴ വർഷിച്ചിരിക്കുന്നു. അങ്ങനെ അതിലൂടെ അവൻ ഉണങ്ങിവരണ്ടു കിടന്നിരുന്ന ഭൂമിയിൽ ചെടികൾ മുളപ്പിച്ചു കൊണ്ട് അതിന് ജീവൻ നൽകുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചതിലും, അതിലൂടെ ഭൂമിയിൽ ചെടികൾ മുളപ്പിച്ചതിലും അല്ലാഹുവിൻ്റെ വചനം കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് അവൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.
Arabic explanations of the Qur’an:
وَاِنَّ لَكُمْ فِی الْاَنْعَامِ لَعِبْرَةً ؕ— نُسْقِیْكُمْ مِّمَّا فِیْ بُطُوْنِهٖ مِنْ بَیْنِ فَرْثٍ وَّدَمٍ لَّبَنًا خَالِصًا سَآىِٕغًا لِّلشّٰرِبِیْنَ ۟
ജനങ്ങളേ! ഒട്ടകത്തിലും പശുവിലും ആടിലും നിങ്ങൾക്ക് ഗുണപാഠമുൾക്കൊള്ളാൻ കഴിയുന്ന ഉൽബോധനമുണ്ട്. അവയുടെ വയറ്റിലുള്ള വിസർജ്യത്തിനും ശരീരത്തിലുള്ള രക്തത്തിനും ഇടയിൽ നിന്ന്, അവയുടെ അകിടുകളിലൂടെ പുറത്തുവരുന്ന പാൽ നാം നിങ്ങളെ കുടിപ്പിക്കുന്നു. എന്നാൽ ഇങ്ങനെയായിട്ടും (വിസർജ്യത്തിനും രക്തത്തിനുമിടയിൽ നിന്ന് പുറത്തു വന്നിട്ടും) ശുദ്ധവും രുചികരവും കുടിക്കുന്നവർക്ക് സുഖം നൽകുന്നതുമായ ശുദ്ധമായ പാലാണ് അതിൽ നിന്ന് പുറത്തു വരുന്നത്.
Arabic explanations of the Qur’an:
وَمِنْ ثَمَرٰتِ النَّخِیْلِ وَالْاَعْنَابِ تَتَّخِذُوْنَ مِنْهُ سَكَرًا وَّرِزْقًا حَسَنًا ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّقَوْمٍ یَّعْقِلُوْنَ ۟
ഈത്തപ്പഴത്തിൻ്റെയും മുന്തിരിയുടെയും ഫലങ്ങളിലും നിങ്ങൾക്ക് ഗുണപാഠമുണ്ട്. അതിൽ നിന്ന് ബുദ്ധി ഇല്ലാതെയാക്കി കളയുന്ന ലഹരിപാനീയവും നിങ്ങൾ നിർമ്മിക്കുന്നു; അത് നല്ല ഭക്ഷണമല്ല. അതിൽ നിന്ന് തന്നെ പ്രയോജനപ്രദമായ ഉത്തമമായ ഭക്ഷണവും നിങ്ങളെടുക്കുന്നു; ഈത്തപ്പഴവും മുന്തിരിയും സുർക്കയും (മുന്തിരിയുടെയും ഈത്തപ്പഴത്തിൻ്റെയും) സത്തയും പോലെ. തീർച്ചയായും ബുദ്ധി കൊടുത്തു ചിന്തിക്കുന്ന ജനങ്ങൾക്ക് ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ദാസന്മാർക്ക് മേൽ അവൻ ചൊരിയുന്ന അനുഗ്രഹങ്ങളും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുണ്ട്. അവരാണല്ലോ ഗുണപാഠമുൾക്കൊള്ളുന്നവർ.
Arabic explanations of the Qur’an:
وَاَوْحٰی رَبُّكَ اِلَی النَّحْلِ اَنِ اتَّخِذِیْ مِنَ الْجِبَالِ بُیُوْتًا وَّمِنَ الشَّجَرِ وَمِمَّا یَعْرِشُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തേനീച്ചക്ക് ബോധനം നൽകുകയും, മാർഗദർശനം നൽകുകയും ചെയ്തിരിക്കുന്നു: പർവ്വതങ്ങളിലും മരങ്ങളിലും മനുഷ്യർ നിർമ്മിക്കുകയും കെട്ടിയുയർത്തുകയും ചെയ്യുന്നവയിലും നീ വീടുകൾ നിർമ്മിച്ചു കൊള്ളുക.
Arabic explanations of the Qur’an:
ثُمَّ كُلِیْ مِنْ كُلِّ الثَّمَرٰتِ فَاسْلُكِیْ سُبُلَ رَبِّكِ ذُلُلًا ؕ— یَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُّخْتَلِفٌ اَلْوَانُهٗ فِیْهِ شِفَآءٌ لِّلنَّاسِ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّقَوْمٍ یَّتَفَكَّرُوْنَ ۟
ശേഷം നീ ആഗ്രഹിക്കുന്ന ഫലങ്ങളിൽ നിന്നെല്ലാം ഭക്ഷിച്ചു കൊള്ളുക. നിൻ്റെ രക്ഷിതാവ് നിനക്ക് ബോധനം നൽകിയിരിക്കുന്ന, നിനക്കായി ഒരുക്കിത്തന്ന വഴികളിൽ പ്രവേശിച്ചു കൊള്ളുക. ആ തേനീച്ചകളുടെ വയറിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള തേൻ പുറത്തു വരുന്നു. അതിൽ വെള്ളയും മഞ്ഞയും മറ്റുമെല്ലാമുണ്ട്. ജനങ്ങൾക്കുള്ള ശമനം അതിലുണ്ട്. അതുകൊണ്ടവർ രോഗങ്ങൾ ചികിത്സിക്കുന്നു. തീർച്ചയായും തേനീച്ചക്ക് നൽകപ്പെട്ട ഈ ബോധനത്തിലും, അതിൻ്റെ വയറുകളിൽ നിന്ന് പുറത്തു വരുന്ന തേനിലും ചിന്തിക്കുന്ന ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തിയും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണവും ബോധ്യപ്പെടുത്തുന്ന തെളിവുണ്ട്. അവരാണല്ലോ ഗുണപാഠമുൾക്കൊള്ളുന്നവർ.
Arabic explanations of the Qur’an:
وَاللّٰهُ خَلَقَكُمْ ثُمَّ یَتَوَفّٰىكُمْ وَمِنْكُمْ مَّنْ یُّرَدُّ اِلٰۤی اَرْذَلِ الْعُمُرِ لِكَیْ لَا یَعْلَمَ بَعْدَ عِلْمٍ شَیْـًٔا ؕ— اِنَّ اللّٰهَ عَلِیْمٌ قَدِیْرٌ ۟۠
ഒരു മുൻമാതൃകയുമില്ലാതെ അല്ലാഹു നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിക്കുമ്പോൾ അവൻ നിങ്ങളെ മരിപ്പിക്കുന്നു. ആയുസ്സിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് -കടുത്ത വാർദ്ധക്യത്തിലേക്ക്- നീണ്ടുപോകുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. പലതും അറിയാമായിരുന്ന സ്ഥിതിയിൽ നിന്ന് ഒന്നും അറിയാത്ത അവസ്ഥയിൽ അവൻ എത്തിച്ചേരുന്നു. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാകുന്നു; തൻ്റെ ദാസന്മാരുടെ പ്രവർത്തനങ്ങളിൽ ഒന്നും അവന് അവ്യക്തമാവുകയില്ല. അവൻ എല്ലാ കഴിവുമുള്ളവനുമാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല.
Arabic explanations of the Qur’an:
وَاللّٰهُ فَضَّلَ بَعْضَكُمْ عَلٰی بَعْضٍ فِی الرِّزْقِ ۚ— فَمَا الَّذِیْنَ فُضِّلُوْا بِرَآدِّیْ رِزْقِهِمْ عَلٰی مَا مَلَكَتْ اَیْمَانُهُمْ فَهُمْ فِیْهِ سَوَآءٌ ؕ— اَفَبِنِعْمَةِ اللّٰهِ یَجْحَدُوْنَ ۟
അല്ലാഹു നിങ്ങൾക്ക് ഔദാര്യമായി നൽകിയ ഉപജീവനത്താൽ ചിലരെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. നിങ്ങളിൽ ധനികനെയും ദരിദ്രനെയും, നേതാവിനെയും അനുയായിയെയും അവൻ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു ഉപജീവനത്തിൽ ശ്രേഷ്ഠത നൽകിയവർ തങ്ങൾക്ക് അല്ലാഹു നൽകിയതെല്ലാം അവരുടെ അടിമകൾക്ക് നൽകുകയും, അങ്ങനെ, അധികാരത്തിൽ തങ്ങളുടെ അടിമകളെ പോലെ ആയിത്തീരുകയും ചെയ്യുന്നില്ല. അപ്പോൾ എങ്ങനെയാണ് അല്ലാഹുവിന് അവൻ്റെ അടിമകളിൽ നിന്ന് പങ്കാളികളുണ്ടാകുന്നത് അവർ തൃപ്തിപ്പെടുക?! അവരാകട്ടെ തങ്ങളുടെ അടിമകൾ തങ്ങളോട് സമന്മാരാകുന്നത് തൃപ്തിപ്പെടുന്നുമില്ല?! അപ്പോൾ എത്ര വലിയ അതിക്രമമാണിത്?! അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് ഇതിലും കടുത്ത നിഷേധം ഏതുണ്ട്?!
Arabic explanations of the Qur’an:
وَاللّٰهُ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّجَعَلَ لَكُمْ مِّنْ اَزْوَاجِكُمْ بَنِیْنَ وَحَفَدَةً وَّرَزَقَكُمْ مِّنَ الطَّیِّبٰتِ ؕ— اَفَبِالْبَاطِلِ یُؤْمِنُوْنَ وَبِنِعْمَتِ اللّٰهِ هُمْ یَكْفُرُوْنَ ۟ۙ
ജനങ്ങളേ! അല്ലാഹു നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ നൽകിയിരിക്കുന്നു; നിങ്ങൾക്ക് അവരിൽ ഇണക്കം കണ്ടെത്താനത്രെ അത്. നിങ്ങളുടെ ഇണകളിൽ നിന്ന് മക്കളെയും പേരമക്കളെയും നിങ്ങൾക്കവൻ നൽകുന്നു. ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും ശുദ്ധമായത് -മാംസവും ധാന്യവും ഫലങ്ങളും- അവൻ നിങ്ങൾക്ക് ഉപജീവനമായി നൽകുകയും ചെയ്തിരിക്കുന്നു. അപ്പോൾ നിരർത്ഥകമായ വിഗ്രഹങ്ങളിലും ആരാധ്യവസ്തുക്കളിലും അവർ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ എണ്ണിക്കണക്കാക്കാൻ കഴിയാത്ത അനേകം അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയുമാണോ?! അവർ നന്ദികേട് കാണിക്കുകയാണോ? അല്ലാഹുവിൽ മാത്രം വിശ്വസിച്ച് കൊണ്ട് അനുഗ്രഹങ്ങൾ നൽകിയതിന് അവന് നന്ദി ചെയ്യാതിരിക്കുകയാണോ അവർ?!
Arabic explanations of the Qur’an:
Benefits of the verses in this page:
• جعل تعالى لعباده من ثمرات النخيل والأعناب منافع للعباد، ومصالح من أنواع الرزق الحسن الذي يأكله العباد طريًّا ونضيجًا وحاضرًا ومُدَّخَرًا وطعامًا وشرابًا.
• ഈത്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും അല്ലാഹു അവൻ്റെ അടിമകൾക്ക് അനേകം ഉപകാരങ്ങൾ നൽകുന്നു. പച്ചയായും, പാകമായ നിലക്കും, അപ്പപ്പോൾ തന്നെയോ അല്ലെങ്കിൽ സൂക്ഷിച്ചുവെച്ച ശേഷമോ ഭക്ഷണമായും പാനീയമായും അവരതിൽ നിന്ന് വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നു.

• في خلق النحلة الصغيرة وما يخرج من بطونها من عسل لذيذ مختلف الألوان بحسب اختلاف أرضها ومراعيها، دليل على كمال عناية الله تعالى، وتمام لطفه بعباده، وأنه الذي لا ينبغي أن يوحَّد غيره ويُدْعى سواه.
ചെറിയ തേനീച്ചയുടെ സൃഷ്ടിപ്പിലും, അതിൻ്റെ വയറ്റിൽ നിന്ന് പുറത്തു വരുന്ന -നാടിനും മേച്ചിൽ പുറങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാകുന്ന- രുചികരമായ വ്യത്യസ്ത നിറങ്ങളിലുള്ള തേനിലും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലെ അതീവശ്രദ്ധയുടെയും അവൻ്റെ അടിമകളോടുള്ള അനുകമ്പയുടെയും തെളിവുണ്ട്. അതിനാൽ അല്ലാഹുവിനെപ്പോലെ മറ്റാരെയും ആരാധിച്ചുകൂടാ. അവനല്ലാത്ത മറ്റൊരാളോടും പ്രാർഥിച്ചുകൂടാ.

• من منن الله العظيمة على عباده أن جعل لهم أزواجًا ليسكنوا إليها، وجعل لهم من أزواجهم أولادًا تقرُّ بهم أعينهم، ويخدمونهم ويقضون حوائجهم، وينتفعون بهم من وجوه كثيرة.
• അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവർക്ക് സമാധാനം കണ്ടെത്താൻ കഴിയുന്ന ഇണകളെ അല്ലാഹു അവർക്ക് നൽകിയെന്നത്. അവരുടെ കൺകുളിർപ്പിക്കുന്ന സന്താനങ്ങളെയും ആ ഇണകളിലൂടെ അല്ലാഹു അവർക്ക് നൽകി. അവർ ഇവരെ സേവിക്കുകയും, ഇവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു. മറ്റനേകം വഴികളിലൂടെ അവർക്ക് സന്താനങ്ങൾ പ്രയോജനപ്പെടുകയും ചെയ്യുന്നു.

 
Translation of the meanings Surah: An-Nahl
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close