Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Kahf   Ayah:
قَالَ هٰذَا رَحْمَةٌ مِّنْ رَّبِّیْ ۚ— فَاِذَا جَآءَ وَعْدُ رَبِّیْ جَعَلَهٗ دَكَّآءَ ۚ— وَكَانَ وَعْدُ رَبِّیْ حَقًّا ۟ؕ
ദുൽഖർനൈൻ പറഞ്ഞു: യഅ്ജൂജ്-മഅ്ജൂജിനെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുകയും, അവരെ തടുക്കുകയും ചെയ്യുന്ന ഈ മതിൽ എൻ്റെ രക്ഷിതാവിൽ നിന്നുള്ള കാരുണ്യമാകുന്നു. എന്നാൽ അന്ത്യനാളിന് മുൻപ് അവർ പുറപ്പെടാനുള്ള -അല്ലാഹു നിശ്ചയിച്ച- സമയം എത്തിക്കഴിഞ്ഞാൽ അല്ലാഹു അതിനെ ഭൂമിയോട് ചേർത്ത് നിരപ്പാക്കിക്കളയുന്നതാണ്. ഈ മതിൽ നിലംപരിശാക്കുകയും, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുകയും ചെയ്യുമെന്നുള്ള അല്ലാഹുവിൻ്റെ വാഗ്ദാനം ഉറച്ച വാഗ്ദാനമാകുന്നു; അതൊരിക്കലും നടപ്പാകാതെ പോവുകയില്ല.
Arabic explanations of the Qur’an:
وَتَرَكْنَا بَعْضَهُمْ یَوْمَىِٕذٍ یَّمُوْجُ فِیْ بَعْضٍ وَّنُفِخَ فِی الصُّوْرِ فَجَمَعْنٰهُمْ جَمْعًا ۟ۙ
സൃഷ്ടികളിൽ ചിലരെ മറ്റുചിലർക്ക് മേൽ ഇളകിമറിയുകയും ഇരച്ചുകയറുകയും ചെയ്യുന്ന രൂപത്തിൽ നാം വിടുന്നതാണ്. കാഹളത്തിൽ ഊതപ്പെട്ടാൽ സർവ്വ സൃഷ്ടികളെയും നാം വിചാരണക്കും പ്രതിഫലത്തിനുമായി ഒരുമിച്ചു കൂട്ടുകയും ചെയ്യും.
Arabic explanations of the Qur’an:
وَّعَرَضْنَا جَهَنَّمَ یَوْمَىِٕذٍ لِّلْكٰفِرِیْنَ عَرْضَا ۟ۙ
അല്ലാഹുവിനെ നിഷേധിച്ചവർക്ക് നരകത്തെ നാം പ്രദർശിപ്പിച്ചു നൽകുന്നതാണ്. ഒരു അവ്യക്തതയുമില്ലാതെ, അവർക്ക് കണ്ണുനിറയെ കാണാവുന്ന തരത്തിൽ (നാം അത് കാണിച്ചു കൊടുക്കും).
Arabic explanations of the Qur’an:
١لَّذِیْنَ كَانَتْ اَعْیُنُهُمْ فِیْ غِطَآءٍ عَنْ ذِكْرِیْ وَكَانُوْا لَا یَسْتَطِیْعُوْنَ سَمْعًا ۟۠
നരകം നാം പ്രദർശിപ്പിച്ചു നൽകുന്ന ആ നിഷേധികൾ; അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അന്ധത പുലർത്തിയിരുന്നവരായിരുന്നു. കാരണം, അവരുടെ കണ്ണുകൾക്ക് മേൽ അതിൽ നിന്ന് (അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന്) തടസ്സമുണ്ടാക്കുന്ന ഒരു മറയുണ്ടായിരുന്നു. അല്ലാഹുവിൻ്റെ ആയത്തുകൾ ഉൾക്കൊള്ളുന്ന രൂപത്തിൽ കേൾക്കാനും അവർക്ക് സാധിച്ചിരുന്നില്ല.
Arabic explanations of the Qur’an:
اَفَحَسِبَ الَّذِیْنَ كَفَرُوْۤا اَنْ یَّتَّخِذُوْا عِبَادِیْ مِنْ دُوْنِیْۤ اَوْلِیَآءَ ؕ— اِنَّاۤ اَعْتَدْنَا جَهَنَّمَ لِلْكٰفِرِیْنَ نُزُلًا ۟
നമ്മുടെ അടിമകളിൽ പെട്ട മലക്കുകളെയുംറസൂലുകളെയും പിശാചുക്കളെയും എനിക്ക് പുറമെയുള്ള ആരാധ്യന്മാരായി സ്വീകരിക്കാമെന്ന് അല്ലാഹുവിനെ നിഷേധിച്ചവർ ധരിച്ചിരിക്കുകയാണോ?! തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് താമസസ്ഥലമായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.
Arabic explanations of the Qur’an:
قُلْ هَلْ نُنَبِّئُكُمْ بِالْاَخْسَرِیْنَ اَعْمَالًا ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ജനങ്ങളേ! ആളുകളുടെ കൂട്ടത്തിൽ തൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും നഷ്ടപ്പെട്ടവരെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Arabic explanations of the Qur’an:
اَلَّذِیْنَ ضَلَّ سَعْیُهُمْ فِی الْحَیٰوةِ الدُّنْیَا وَهُمْ یَحْسَبُوْنَ اَنَّهُمْ یُحْسِنُوْنَ صُنْعًا ۟
പരലോകത്തെത്തിയാൽ, ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചിരുന്നതെല്ലാം വൃഥാവിലായി എന്ന് ബോധ്യപ്പെടാനിരിക്കുന്നവരത്രെ അവർ. അവർ ധരിക്കുന്നത് തങ്ങളുടെ പരിശ്രമങ്ങൾ കൊണ്ട് അവർ നന്മയാണ് പ്രവർത്തിക്കുന്നതെന്നും, അവരുടെ പ്രവർത്തനങ്ങൾ അവർക്ക് ഉപകാരപ്പെടുമെന്നുമാണ്. എന്നാൽ യാഥാർത്ഥ്യമാകട്ടെ, അതിന് നേർവിപരീതവുമാണ്.
Arabic explanations of the Qur’an:
اُولٰٓىِٕكَ الَّذِیْنَ كَفَرُوْا بِاٰیٰتِ رَبِّهِمْ وَلِقَآىِٕهٖ فَحَبِطَتْ اَعْمَالُهُمْ فَلَا نُقِیْمُ لَهُمْ یَوْمَ الْقِیٰمَةِ وَزْنًا ۟
അവരുടെ രക്ഷിതാവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുമെന്നതിലും വിശ്വസിക്കാത്തവരാകുന്നു അക്കൂട്ടർ. (അല്ലാഹുവിൻ്റെ ഏകത്വത്തെയും പരലോകത്തെയും) നിഷേധിച്ചതിനാൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി തീർന്നിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് അല്ലാഹുവിങ്കൽ യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.
Arabic explanations of the Qur’an:
ذٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوْا وَاتَّخَذُوْۤا اٰیٰتِیْ وَرُسُلِیْ هُزُوًا ۟
അവർക്ക് ഒരുക്കിവെക്കപ്പെട്ടിരിക്കുന്ന നരകമാകുന്ന ആ ശിക്ഷ; അല്ലാഹുവിനെ അവർ നിഷേധിക്കുകയും ഞാൻ അവതരിപ്പിച്ച എൻ്റെ ആയത്തുകളെയും എൻ്റെ ദൂതന്മാരെയും പരിഹാസപാത്രമായി അവർ മാറ്റുകയും ചെയ്തതിനാലത്രെ അത്.
Arabic explanations of the Qur’an:
اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ كَانَتْ لَهُمْ جَنّٰتُ الْفِرْدَوْسِ نُزُلًا ۟ۙ
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; -അവർക്കുള്ള ആദരവായി കൊണ്ട്- ഏറ്റവും ഉന്നതമായ സ്വർഗം അവരുടെ താമസസ്ഥലമായിരിക്കും.
Arabic explanations of the Qur’an:
خٰلِدِیْنَ فِیْهَا لَا یَبْغُوْنَ عَنْهَا حِوَلًا ۟
അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അവിടെ നിന്നൊരു മാറ്റം അവർ ആഗ്രഹിക്കുകയില്ല. കാരണം, ഒരു പ്രതിഫലവും അതിന് സമാനമായില്ല തന്നെ.
Arabic explanations of the Qur’an:
قُلْ لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمٰتِ رَبِّیْ لَنَفِدَ الْبَحْرُ قَبْلَ اَنْ تَنْفَدَ كَلِمٰتُ رَبِّیْ وَلَوْ جِئْنَا بِمِثْلِهٖ مَدَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ ധാരാളമുണ്ട്. സമുദ്രം അതെഴുതിയെടുക്കാനുള്ള മഷിയായിരുന്നെങ്കിൽ എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ (എഴുതി) തീരുന്നതിന് മുൻപ് സമുദ്രത്തിലെ വെള്ളം അവസാനിക്കുമായിരുന്നു. മറ്റനേകം സമുദ്രങ്ങൾ നാം കൊണ്ടുവന്നിരുന്നെങ്കിൽ അതും തീർന്നു പോകുമായിരുന്നു.
Arabic explanations of the Qur’an:
قُلْ اِنَّمَاۤ اَنَا بَشَرٌ مِّثْلُكُمْ یُوْحٰۤی اِلَیَّ اَنَّمَاۤ اِلٰهُكُمْ اِلٰهٌ وَّاحِدٌ ۚ— فَمَنْ كَانَ یَرْجُوْا لِقَآءَ رَبِّهٖ فَلْیَعْمَلْ عَمَلًا صَالِحًا وَّلَا یُشْرِكْ بِعِبَادَةِ رَبِّهٖۤ اَحَدًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഒരേയൊരുവനാണെന്നും, അവന് ഒരു പങ്കുകാരനുമില്ലെന്നും എനിക്ക് ബോധനം നൽകപ്പെടുന്നു; അല്ലാഹുവാണ് ആ ഏകആരാധ്യൻ. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് ഭയക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് യോജിച്ച രൂപത്തിലുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും, അതിൽ തൻ്റെ രക്ഷിതാവിനോട് നിഷ്കളങ്കത പുലർത്തുകയും ചെയ്യട്ടെ. തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ ഒരാളെയും അവൻ പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• إثبات البعث والحشر بجمع الجن والإنس في ساحات القيامة بالنفخة الثانية في الصور.
• കാഹളത്തിൽ രണ്ടാമത് ഊതപ്പെടുന്നതോടെ, ഉയിർത്തെഴുന്നേൽപ്പിൻ്റെ മൈതാനിയിൽ സർവ്വമനുഷ്യരെയും ജിന്നുകളെയും ഒരുമിച്ചു കൂട്ടിക്കൊണ്ട് പുനരുത്ഥാനവും വിചാരണയും നടക്കുമെന്നതിൻ്റെ സ്ഥിരീകരണം.

• أن أشد الناس خسارة يوم القيامة هم الذين ضل سعيهم في الدنيا، وهم يظنون أنهم يحسنون صنعًا في عبادة من سوى الله.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഏറ്റവും കടുത്ത നിരാശയുണ്ടാവുക ഇഹലോകത്ത് തങ്ങളുടെ പരിശ്രമം വഴികേടിലായി പോയവർക്കായിരിക്കും. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുമ്പോൾ അവർ ധരിക്കുന്നത് തങ്ങൾ നന്മ പ്രവർത്തിക്കുകയാണ് എന്നാണ്.

• لا يمكن حصر كلمات الله تعالى وعلمه وحكمته وأسراره، ولو كانت البحار والمحيطات وأمثالها دون تحديد حبرًا يكتب به.
• അല്ലാഹുവിൻ്റെ വചനങ്ങളും അവൻ്റെ അറിവും യുക്തിയും രഹസ്യങ്ങളും പൂർണ്ണമായി സ്വരുക്കൂട്ടുക അസാധ്യമാണ്. കടലുകളും വൻസമുദ്രങ്ങളും അവയുടെ എണ്ണമില്ലാത്തത്ര ഇരട്ടിയും എഴുതാനുള്ള മഷിയായി ഉണ്ടെങ്കിലും (അത് സാധ്യമല്ല).

 
Translation of the meanings Surah: Al-Kahf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close