Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
87 : 2

وَلَقَدْ اٰتَیْنَا مُوْسَی الْكِتٰبَ وَقَفَّیْنَا مِنْ بَعْدِهٖ بِالرُّسُلِ ؗ— وَاٰتَیْنَا عِیْسَی ابْنَ مَرْیَمَ الْبَیِّنٰتِ وَاَیَّدْنٰهُ بِرُوْحِ الْقُدُسِ ؕ— اَفَكُلَّمَا جَآءَكُمْ رَسُوْلٌۢ بِمَا لَا تَهْوٰۤی اَنْفُسُكُمُ اسْتَكْبَرْتُمْ ۚ— فَفَرِیْقًا كَذَّبْتُمْ ؗ— وَفَرِیْقًا تَقْتُلُوْنَ ۟

മൂസാക്ക് നാം തൗറാത്ത് നൽകി. അദ്ദേഹത്തിന് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിൻറെ മകനായ ഈസാക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുക, അന്ധനായി ജനിച്ചവർക്ക് കാഴ്ച്ച നൽകുക, വെള്ളപ്പാണ്ടുള്ളവരെ സുഖപ്പെടുത്തുക പോലുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തെ ജിബ്രീൽ എന്ന മലക്കിനെ കൊണ്ട് നാം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നിട്ട് -ഇസ്രാഈൽ സന്തതികളേ!- നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങളുമായി അല്ലാഹുവിന്റെ വല്ല ദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, സത്യത്തിന് മേൽ നിങ്ങൾ ഔന്നിത്യം നടിക്കുകയും ചെയ്തു. അവരിൽ ചില ദൂതന്മാരെ നിങ്ങൾ നിഷേധിക്കുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയ്തു.
info
التفاسير: |
Benefits of the Verses on this page:
• من أعظم الكفر: الإيمان ببعض ما أنزل الله والكفر ببعضه؛ لأن فاعل ذلك قد جعل إلهه هواه.
• ഏറ്റവും വലിയ കുഫ്റിൽപെട്ടതാണ്: അല്ലാഹു അവതരിപ്പിച്ച ചില കാര്യങ്ങളിൽ വിശ്വസിക്കലും മറ്റ് ചിലത് അവിശ്വസിക്കലും. കാരണം, അങ്ങനെ ചെയ്യുന്നവൻ അവൻറെ ദേഹേച്ഛയെ ഇലാഹാക്കിയിരിക്കുന്നു. info

• عِظَم ما بلغه اليهود من العناد، واتباع الهوى، والتلاعب بما أنزل الله تعالى.
• ജൂതന്മാർ എത്തിച്ചേർന്ന അവസ്ഥയുടെ ഗൗരവം. ധിക്കാരം, ദേഹേച്ഛയെ പിൻപറ്റുക, അല്ലാഹു അവതരിപ്പിച്ച ദീൻ കൊണ്ട് കളിക്കുക തുടങ്ങിയ അപകടകരമായ അവരുടെ അവസ്ഥാവിശേഷം. info

• فضل الله تعالى ورحمته بخلقه، حيث تابع عليهم إرسال الرسل وإنزال الكتب لهدايتهم للرشاد.
• അല്ലാഹു തൻറെ സൃഷ്ടികളോട് കാണിക്കുന്ന മഹത്തായ ഔദാര്യവും കാരുണ്യവും. അവരെ സൻമാർഗ്ഗത്തിലേക്ക് നയിക്കാനായി തുടരെത്തുടരെ അവൻ റസൂലുകളെ അയക്കുകയും കിതാബുകൾ അവതരിപ്പിക്കുകയും ചെയ്തു. info

• أن الله يعاقب المعرضين عن الهدى المعاندين لأوامره بالطبع على قلوبهم وطردهم من رحمته؛ فلا يهتدون إلى الحق، ولا يعملون به.
സന്മാർഗ്ഗത്തിൽ നിന്ന് പിന്തിരിയുന്നവരെയും അല്ലാഹുവിൻറെ കൽപനകളെ ധിക്കരിക്കുന്നവരെയും അവൻ ശിക്ഷിക്കും. അവൻറെ കാരുണ്യത്തിൽ നിന്നകറ്റിയും അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചും അല്ലാഹു അവരെ ശിക്ഷിക്കും. പിന്നീടവർ സത്യത്തിലേക്കുള്ള സന്മാർഗത്തിൽ എത്തുകയോ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യുകയില്ല. info