Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Ash-Shu‘arā’   Ayah:
مَاۤ اَغْنٰی عَنْهُمْ مَّا كَانُوْا یُمَتَّعُوْنَ ۟ؕ
ഇഹലോകത്ത് അവർക്കുണ്ടായിരുന്ന സുഖാനുഗ്രഹങ്ങൾ എന്ത് ഉപകാരമാണ് അവർക്ക് ചെയ്യുക?! ആ അനുഗ്രഹങ്ങളെല്ലാം അവരെ വിട്ടുപിരിയും. അതൊന്നും യാതൊരു ഉപകാരവും ചെയ്യുകയുമില്ല.
Arabic explanations of the Qur’an:
وَمَاۤ اَهْلَكْنَا مِنْ قَرْیَةٍ اِلَّا لَهَا مُنْذِرُوْنَ ۟
ഒരു സമുദായത്തെയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷമല്ലാതെ നാം ശിക്ഷിച്ചിട്ടില്ല.
Arabic explanations of the Qur’an:
ذِكْرٰی ۛ۫— وَمَا كُنَّا ظٰلِمِیْنَ ۟
അവർക്കൊരു ഓർമ്മപ്പെടുത്തലും ഉൽബോധനവുമായി കൊണ്ടാണ് അത്. ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷം മാത്രമാണ് അക്കൂട്ടരെ നശിപ്പിച്ചത് എന്നതിനാൽ നാം അവരോട് അതിക്രമം കാണിക്കുന്നവരായിരുന്നില്ല.
Arabic explanations of the Qur’an:
وَمَا تَنَزَّلَتْ بِهِ الشَّیٰطِیْنُ ۟ۚ
അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- ഹൃദയത്തിൽ ഈ ഖുർആൻ കൊണ്ട് പിശാചുക്കൾ ഇറങ്ങിയിട്ടില്ല.
Arabic explanations of the Qur’an:
وَمَا یَنْۢبَغِیْ لَهُمْ وَمَا یَسْتَطِیْعُوْنَ ۟ؕ
അവിടുത്തെ ഹൃദയത്തിന് മേൽ അവർ ഖുർആൻ കൊണ്ട് ഇറങ്ങുക എന്നത് ശരിയാവുകയുമില്ല. അവർക്കതിന് സാധിക്കുകയുമില്ല.
Arabic explanations of the Qur’an:
اِنَّهُمْ عَنِ السَّمْعِ لَمَعْزُوْلُوْنَ ۟ؕ
അവർക്കത് സാധിക്കില്ല; കാരണം ഖുർആൻ അവതരിക്കപ്പെടുന്ന ആകാശലോകത്തെ സ്ഥാനങ്ങളിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവർക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കുക?! എങ്ങനെയാണ് അതും കൊണ്ട് (ഭൂമിയിലേക്ക്) ഇറങ്ങുവാൻ കഴിയുക?!
Arabic explanations of the Qur’an:
فَلَا تَدْعُ مَعَ اللّٰهِ اِلٰهًا اٰخَرَ فَتَكُوْنَ مِنَ الْمُعَذَّبِیْنَ ۟ۚ
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നീ ആരാധിക്കുകയോ, അല്ലാഹുവിനോടൊപ്പം അവനെ പങ്കാളിയാക്കുകയോ ചെയ്യരുത്. അങ്ങനെ നീ ചെയ്താൽ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുന്നതായിരിക്കും.
Arabic explanations of the Qur’an:
وَاَنْذِرْ عَشِیْرَتَكَ الْاَقْرَبِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹത്തിൽ അങ്ങയോട് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് -ശേഷം അതിനോട് അടുത്തവർക്ക്- എന്നിങ്ങനെ താങ്കൾ താക്കീത് ചെയ്യുക; അവർ ബഹുദൈവാരാധനയിൽ തന്നെ തുടർന്നു കൊണ്ട് അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കാതിരിക്കുന്നതിന്.
Arabic explanations of the Qur’an:
وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِیْنَ ۟ۚ
നിന്നെ പിൻപറ്റിയ മുഅ്മിനുകളോട് അനുകമ്പയായും കാരുണ്യമായും വാക്കിലും പ്രവൃത്തിയിലും സൗമ്യത പുലർത്തുക.
Arabic explanations of the Qur’an:
فَاِنْ عَصَوْكَ فَقُلْ اِنِّیْ بَرِیْٓءٌ مِّمَّا تَعْمَلُوْنَ ۟ۚ
അവർ നിന്നെ ധിക്കരിക്കുകയും, അല്ലാഹുവിനെ ഏകനാക്കുകയും അവനെ അനുസരിക്കുകയും ചെയ്യണമെന്ന നിൻ്റെ കൽപ്പനകൾക്ക് അവർ ഉത്തരം നൽകാതിരിക്കുകയുമാണെങ്കിൽ അവരോട് പറഞ്ഞേക്കുക. തീർച്ചയായും ഞാൻ നിങ്ങൾ ചെയ്തു കൂട്ടുന്ന ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും ഒഴിവാണ്.
Arabic explanations of the Qur’an:
وَتَوَكَّلْ عَلَی الْعَزِیْزِ الرَّحِیْمِ ۟ۙ
തൻ്റെ ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിച്ച് നന്മകൾ ചെയ്തു കൊണ്ട് മടങ്ങുന്നവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ മേൽ നിൻ്റെ എല്ലാ കാര്യങ്ങളും നീ ഭരമേൽപ്പിക്കുക.
Arabic explanations of the Qur’an:
الَّذِیْ یَرٰىكَ حِیْنَ تَقُوْمُ ۟ۙ
നീ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ നിന്നെ കാണുന്നവനത്രെ അവൻ.
Arabic explanations of the Qur’an:
وَتَقَلُّبَكَ فِی السّٰجِدِیْنَ ۟
നിസ്കരിക്കുന്നവരുടെ ഇടയിൽ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് താങ്കൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത് കാണുന്നു അവൻ. താങ്കളോ മറ്റുള്ളവരോ ചെയ്യുന്ന ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Arabic explanations of the Qur’an:
اِنَّهٗ هُوَ السَّمِیْعُ الْعَلِیْمُ ۟
തീർച്ചയായും അവൻ തന്നെയാകുന്നു നിസ്കാരത്തിൽ നീ പാരായണം ചെയ്യുന്ന ഖുർആനും നിൻ്റെ പ്രകീർത്തനങ്ങളും കേൾക്കുന്നവനും (സമീഅ്), നിൻ്റെ മനസ്സിലെ ഉദ്ദേശം നന്നായി അറിയുന്നവനും (അലീം).
Arabic explanations of the Qur’an:
هَلْ اُنَبِّئُكُمْ عَلٰی مَنْ تَنَزَّلُ الشَّیٰطِیْنُ ۟ؕ
ഖുർആൻ കൊണ്ട് ഇറങ്ങിയ പിശാചുക്കൾ എന്ന് നിങ്ങൾ പറയുന്ന ഈ പിശാചുക്കൾ ആരുടെ മേലാണ് ഇറങ്ങുക എന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Arabic explanations of the Qur’an:
تَنَزَّلُ عَلٰی كُلِّ اَفَّاكٍ اَثِیْمٍ ۟ۙ
പിശാചുക്കൾ എല്ലാ മഹാകള്ളന്മാരും വൻപാപികളും ധിക്കാരികളുമായ ജ്യോത്സ്യന്മാർക്ക് മേലാണ് ഇറങ്ങുന്നത്.
Arabic explanations of the Qur’an:
یُّلْقُوْنَ السَّمْعَ وَاَكْثَرُهُمْ كٰذِبُوْنَ ۟ؕ
ഉന്നത സദസ്സുകളിൽ (മലക്കുളിൽ) നിന്ന് അവർ കട്ടുകേൾക്കുകയും, അങ്ങനെ അത് തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാർക്ക് അവർ ഇട്ടുകൊടുക്കയും ചെയ്യുന്നു. ജ്യോത്സ്യന്മാരിൽ അധികവും കള്ളന്മാരാകുന്നു. അവർ ഏതെങ്കിലും ഒരു വാക്കിൽ സത്യം പറഞ്ഞാൽ തന്നെയും നൂറ് കളവുകൾ അതിനോടൊപ്പം ചേർക്കുന്നതുമാണ്.
Arabic explanations of the Qur’an:
وَالشُّعَرَآءُ یَتَّبِعُهُمُ الْغَاوٗنَ ۟ؕ
മുഹമ്മദ് നബി -ﷺ- ഒരു കവിയാണെന്ന് നിങ്ങൾ ആരോപിച്ചു. ഈ പറഞ്ഞ കവികളാകട്ടെ; സന്മാർഗത്തിൽ നിന്നും (സത്യത്തിന് മേലുള്ള) സ്ഥൈര്യതയിൽ നിന്നും പിഴച്ചു പോയവരാണ് അവരെ പിൻപറ്റുകയും, കവികൾ പാടുന്ന കവിതകൾ ചൊല്ലിപ്പകർന്നു നൽകുകയും ചെയ്യാറുള്ളത്.
Arabic explanations of the Qur’an:
اَلَمْ تَرَ اَنَّهُمْ فِیْ كُلِّ وَادٍ یَّهِیْمُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അവർ എല്ലാ താഴ്വാരങ്ങളിലും -പുകഴ്ത്തിയും ചിലപ്പോൾ ആക്ഷേപം ചൊരിഞ്ഞും മറ്റുമെല്ലാം- അലയുന്നവരാണെന്നത് അവരുടെ വഴികേടിൻ്റെ പ്രത്യക്ഷലക്ഷണങ്ങളിൽ പെട്ടതാണ് എന്ന് താങ്കൾ കാണുന്നില്ലേ?!
Arabic explanations of the Qur’an:
وَاَنَّهُمْ یَقُوْلُوْنَ مَا لَا یَفْعَلُوْنَ ۟ۙ
അവർ കളവു പറയുന്നവരാണെന്നും; ഞങ്ങൾ ഇങ്ങനെയെല്ലാം ചെയ്തുവെന്ന് അവർ പറയും. യഥാർഥത്തിൽ അവർ അപ്രകാരം ചെയ്തിട്ടുണ്ടായിരിക്കുകയില്ല.
Arabic explanations of the Qur’an:
اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَذَكَرُوا اللّٰهَ كَثِیْرًا وَّانْتَصَرُوْا مِنْ بَعْدِ مَا ظُلِمُوْا ؕ— وَسَیَعْلَمُ الَّذِیْنَ ظَلَمُوْۤا اَیَّ مُنْقَلَبٍ یَّنْقَلِبُوْنَ ۟۠
കവികളുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും, അതിക്രമത്തിന് വിധേയനാക്കപ്പെട്ട ശേഷം അല്ലാഹുവിൻ്റെ ശത്രുക്കൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്ത ഹസ്സാനുബ്നു ഥാബിതിനെ പോലുള്ളവർ ഒഴികെ. അല്ലാഹുവിൽ പങ്കുചേർത്തും, അല്ലാഹുവിൻ്റെ ദാസന്മാർക്ക് നേരെ അതിക്രമം പ്രവർത്തിച്ചും നടന്നവർ എന്തൊരു പര്യവസാനത്തിലേക്കാണ് തങ്ങൾ മടങ്ങുക എന്ന് വഴിയെ അറിഞ്ഞു കൊള്ളും. ഭയങ്കരമായ ഒരു വേദിയിലേക്കും, സൂക്ഷ്മമായ വിചാരണയിലേക്കുമാണ് അവർ വഴിയെ മടങ്ങുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• إثبات العدل لله، ونفي الظلم عنه.
• അല്ലാഹു നീതിയുള്ളവനാണെന്നും, അവൻ ഒരു അതിക്രമവും പ്രവർത്തിക്കില്ലെന്നും സ്ഥിരീകരിക്കുന്നു.

• تنزيه القرآن عن قرب الشياطين منه.
• പിശാചുക്കൾ ഖുർആനിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് ഖുർആനിനെ പരിശുദ്ധപ്പെടുത്തൽ.

• أهمية اللين والرفق للدعاة إلى الله.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകർക്ക് സൗമ്യതയും അനുകമ്പയും ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം.

• الشعر حَسَنُهُ حَسَن، وقبيحه قبيح.
• കവിതകളിൽ നല്ലത് നല്ലത് തന്നെ. മ്ലേഛമായത് മ്ലേഛവും.

 
Translation of the meanings Surah: Ash-Shu‘arā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close