Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Āl-‘Imrān   Ayah:
وَلِیُمَحِّصَ اللّٰهُ الَّذِیْنَ اٰمَنُوْا وَیَمْحَقَ الْكٰفِرِیْنَ ۟
(മുസ്ലിമീങ്ങൾക്ക് യുദ്ധങ്ങളിൽ പരീക്ഷണങ്ങൾ ബാധിക്കുന്നതിന് പിന്നിലുള്ള) ഉദ്ദേശയുക്തികളിൽ പെട്ടതാണ് അവരുടെ തിന്മകളിൽ നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതും, കപടവിശ്വാസികളിൽ നിന്ന് അവരുടെ അണികൾ പരിശുദ്ധമാക്കുക എന്നതും. അതോടൊപ്പം (അല്ലാഹുവിനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും, അവരെ തുടച്ചു നീക്കുകയും ചെയ്യുന്നു ഈ യുദ്ധങ്ങളിലൂടെ.
Arabic explanations of the Qur’an:
اَمْ حَسِبْتُمْ اَنْ تَدْخُلُوا الْجَنَّةَ وَلَمَّا یَعْلَمِ اللّٰهُ الَّذِیْنَ جٰهَدُوْا مِنْكُمْ وَیَعْلَمَ الصّٰبِرِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ പോരാട്ടം നടത്തുന്നവർ ആരാണെന്നും, തങ്ങളെ ബാധിക്കുന്ന കുഴപ്പങ്ങളിൽ ക്ഷമിക്കുന്നവർ ആരാണെന്നും വ്യക്തമാകുന്ന രൂപത്തിലുള്ള പരീക്ഷണമോ ക്ഷമയോ ഇല്ലാതെ സ്വർഗത്തിൽ പ്രവേശിക്കാമെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്?!
Arabic explanations of the Qur’an:
وَلَقَدْ كُنْتُمْ تَمَنَّوْنَ الْمَوْتَ مِنْ قَبْلِ اَنْ تَلْقَوْهُ ۪— فَقَدْ رَاَیْتُمُوْهُ وَاَنْتُمْ تَنْظُرُوْنَ ۟۠
അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരേ! ബദ്ർ യുദ്ധത്തിൽ നിങ്ങളുടെ സഹോദരങ്ങൾ നേടിയെടുത്തത് പോലെ, അല്ലാഹുവിനെ നിഷേധിച്ചവരെ യുദ്ധമുഖത്ത് കണ്ടുമുട്ടുവാനും അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വഹിക്കാനും നിങ്ങൾ (ഉഹ്ദിൽ) മരണത്തിൻ്റെ വഴികളും കാഠിന്യവും വന്നെത്തുന്നതിന് മുൻപ് ആഗ്രഹിച്ചിരുന്നുവല്ലോ?! ഇതാ ഉഹ്ദിൻ്റെ (രണാങ്കണത്തിൽ) ആ ആഗ്രഹിച്ചത് നിങ്ങൾ നേരിൽ കണ്ടിരിക്കുന്നു. മരണത്തെയിതാ കണ്മുന്നിൽ നിങ്ങൾ നോക്കിക്കാണുന്നു.
Arabic explanations of the Qur’an:
وَمَا مُحَمَّدٌ اِلَّا رَسُوْلٌ ۚ— قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ؕ— اَفَاۡىِٕنْ مَّاتَ اَوْ قُتِلَ انْقَلَبْتُمْ عَلٰۤی اَعْقَابِكُمْ ؕ— وَمَنْ یَّنْقَلِبْ عَلٰی عَقِبَیْهِ فَلَنْ یَّضُرَّ اللّٰهَ شَیْـًٔا ؕ— وَسَیَجْزِی اللّٰهُ الشّٰكِرِیْنَ ۟
മുഹമ്മദ് (ﷺ) അവിടുത്തേക്ക് മുൻപ് വന്ന റസൂലുകളുടെ കൂട്ടത്തിൽ പെട്ട -മരിക്കുകയും കൊല്ലപ്പെടുകയുമെല്ലാം ചെയ്ത നബിമാരിൽ പെട്ട- ഒരു റസൂലല്ലാതെയല്ല. അവിടുന്ന് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാൽ നിങ്ങൾ നിങ്ങളുടെ ദീൻ (ഇസ്ലാം) വെടിയുകയും (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധം ഉപേക്ഷിക്കുകയുമാണോ?! അങ്ങനെ തൻ്റെ ദീൻ ആരെങ്കിലും ഉപേക്ഷിച്ചുവെങ്കിൽ അല്ലാഹുവിന് അവൻ യാതൊരു ഉപദ്രവവും വരുത്തുന്നില്ല. കാരണം മഹാശക്തനും മഹാപ്രതാപിയുമത്രെ അവൻ. ഇസ്ലാമിനെ ഉപേക്ഷിക്കുന്നവൻ ഇഹപരലോകങ്ങളിലെ മഹാനഷ്ടത്തിലേക്ക് സ്വയം വലിച്ചിഴച്ചു കൊണ്ട് സ്വന്തത്തെ തന്നെയാണ് ഉപദ്രവിക്കുന്നത്. തൻ്റെ മതത്തിലും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലും സ്ഥൈര്യതയോടെ നിലയുറപ്പിച്ചു കൊണ്ട് (അല്ലാഹുവിനോട്) നന്ദി കാണിച്ചവർക്ക് അവൻ ഏറ്റവും നല്ല പ്രതിഫലം നൽകുന്നതാണ്.
Arabic explanations of the Qur’an:
وَمَا كَانَ لِنَفْسٍ اَنْ تَمُوْتَ اِلَّا بِاِذْنِ اللّٰهِ كِتٰبًا مُّؤَجَّلًا ؕ— وَمَنْ یُّرِدْ ثَوَابَ الدُّنْیَا نُؤْتِهٖ مِنْهَا ۚ— وَمَنْ یُّرِدْ ثَوَابَ الْاٰخِرَةِ نُؤْتِهٖ مِنْهَا ؕ— وَسَنَجْزِی الشّٰكِرِیْنَ ۟
അല്ലാഹുവിൻ്റെ വിധിയില്ലാതെ ഒരു വ്യക്തിയും മരണപ്പെടുകയില്ല. അല്ലാഹു അവർക്ക് വിധിച്ച ആയുസ്സും, നിശ്ചയിച്ച അവധിയും അവർ പൂർത്തീകരിച്ച ശേഷമല്ലാതെ (ഒരാളും മരണപ്പെടുകയില്ല). അതിൽ എന്തെങ്കിലും കുറയുകയോ കൂടുകയോ ഇല്ല. ആരെങ്കിലും തൻ്റെ പ്രവർത്തനം കൊണ്ട് ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന് നിശ്ചയിക്കപ്പെട്ട കണക്കനുസരിച്ച് നാം (ദുനിയാവിൽ) നൽകുന്നതാണ്. പരലോകത്ത് യാതൊരു പങ്കും അവന് ഉണ്ടായിരിക്കുന്നതല്ല. ആരെങ്കിലും തൻ്റെ പ്രവർത്തനം കൊണ്ട് പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പാരത്രികലോകത്തെ പ്രതിഫലം നാമവന് നൽകുന്നതാണ്. തങ്ങളുടെ രക്ഷിതാവിനോട് നന്ദികാണിക്കുന്നവർക്ക് മഹത്തരമായ പ്രതിഫലം നാം നൽകുന്നതാണ്.
Arabic explanations of the Qur’an:
وَكَاَیِّنْ مِّنْ نَّبِیٍّ قٰتَلَ ۙ— مَعَهٗ رِبِّیُّوْنَ كَثِیْرٌ ۚ— فَمَا وَهَنُوْا لِمَاۤ اَصَابَهُمْ فِیْ سَبِیْلِ اللّٰهِ وَمَا ضَعُفُوْا وَمَا اسْتَكَانُوْا ؕ— وَاللّٰهُ یُحِبُّ الصّٰبِرِیْنَ ۟
എത്രയെത്ര നബിമാരോടൊപ്പം അദ്ദേഹത്തെ പിൻപറ്റിയ ധാരാളക്കണക്കിന് അനുയായികൾ യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ മുറിവുകളും മരണവുമെല്ലാം നേരിട്ടപ്പോൾ അവർ യുദ്ധത്തിൽ നിന്ന് ഭീരുത്വം പ്രകടിപ്പിക്കുകയോ, ശത്രുവിനോട് യുദ്ധം ചെയ്യുന്നതിൽ ദൗർബല്യം കാണിക്കുകയോ ചെയ്തില്ല. മറിച്ച് അവർ ക്ഷമിക്കുകയും, സ്ഥൈര്യത്തോടെ നിലയുറപ്പിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.
Arabic explanations of the Qur’an:
وَمَا كَانَ قَوْلَهُمْ اِلَّاۤ اَنْ قَالُوْا رَبَّنَا اغْفِرْ لَنَا ذُنُوْبَنَا وَاِسْرَافَنَا فِیْۤ اَمْرِنَا وَثَبِّتْ اَقْدَامَنَا وَانْصُرْنَا عَلَی الْقَوْمِ الْكٰفِرِیْنَ ۟
കഠിനതകൾ ബാധിച്ചപ്പോൾ ആ ക്ഷമാശീലർ പറഞ്ഞത് ഇത്ര മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തിന്മകളും, കാര്യങ്ങളിൽ സംഭവിച്ചു പോയ അതിരുകവിച്ചിലുകളും ഞങ്ങൾക്ക് നീ പൊറുത്തു നൽകേണമേ! ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ കാൽപ്പാദങ്ങൾ നീ ഉറപ്പിച്ചു നിർത്തുകയും, നിന്നെ നിഷേധിച്ച സമൂഹത്തിന് മേൽ ഞങ്ങൾക്ക് നീ സഹായം നൽകുകയും ചെയ്യേണമേ!
Arabic explanations of the Qur’an:
فَاٰتٰىهُمُ اللّٰهُ ثَوَابَ الدُّنْیَا وَحُسْنَ ثَوَابِ الْاٰخِرَةِ ؕ— وَاللّٰهُ یُحِبُّ الْمُحْسِنِیْنَ ۟۠
അപ്പോൾ വിജയവും അധികാരവും നൽകിക്കൊണ്ട് അല്ലാഹു ഇഹലോകത്ത് അവർക്ക് പ്രതിഫലം നൽകി. പരലോകത്ത് അവരെ അല്ലാഹു തൃപ്തിപ്പെടുകയും, സുഖാനുഗ്രഹങ്ങളുടെ ശാശ്വത സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു കൊണ്ട് ഉത്തമമായ പ്രതിഫലം വേറെയും നൽകി. തങ്ങളുടെ ആരാധനകളിലും പെരുമാറ്റങ്ങളിലും ഏറ്റവും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الابتلاء سُنَّة إلهية يتميز بها المجاهدون الصادقون الصابرون من غيرهم.
• പരീക്ഷണം എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. ക്ഷമയോടെ ഉറച്ചു നിൽക്കുന്ന, സത്യസന്ധരായ, (അല്ലാഹുവിൻ്റെ മാർഗത്തിൽ) യുദ്ധം ചെയ്യുന്നവർ ആരാണെന്നും അല്ലാത്തവർ ആരെന്നും അതിലൂടെ വ്യക്തമാകും.

• يجب ألا يرتبط الجهاد في سبيل الله والدعوة إليه بأحد من البشر مهما علا قدره ومقامه.
• മനുഷ്യരിൽ പെട്ട ആരാകട്ടെ, അദ്ദേഹത്തിൻ്റെ സ്ഥാനം എത്ര ഉന്നതമാകട്ടെ; അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും അല്ലാഹുവിലേക്കുള്ള ക്ഷണവും ഒരു മനുഷ്യനുമായും ചേർത്തു കെട്ടാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കണം. (അത് അല്ലാഹുവിൻ്റെ മാർഗത്തിൽ മാത്രമായിരിക്കണം).

• أعمار الناس وآجالهم ثابتة عند الله تعالى، لا يزيدها الحرص على الحياة، ولا ينقصها الإقدام والشجاعة.
• മനുഷ്യരുടെ ആയുസ്സുകളും ജീവിതകാലാവധിയുമെല്ലാം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടിയുള്ള കഠിന പരിശ്രമങ്ങൾ അതിൽ വർദ്ധനവ് വരുത്തുകയോ, യുദ്ധത്തിന് മുന്നിട്ടിറങ്ങുകയും ധൈര്യം പുലർത്തുകയും ചെയ്യുന്നത് അതിൽ കുറവ് വരുത്തുകയോ ഇല്ല.

• تختلف مقاصد الناس ونياتهم، فمنهم من يريد ثواب الله، ومنهم من يريد الدنيا، وكلٌّ سيُجازَى على نيَّته وعمله.
• മനുഷ്യരുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. അവരുടെ കൂട്ടത്തിൽ അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിക്കുന്നവരും, അങ്ങനെയല്ലാതെ ഇഹലോകം ആഗ്രഹിക്കുന്നവരും ഉണ്ടായിരിക്കും. എല്ലാവർക്കും അവരുടെ ഉദ്ദേശവും പ്രവർത്തനവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകപ്പെടുക.

 
Translation of the meanings Surah: Āl-‘Imrān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close