Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Ahzāb   Ayah:
تَحِیَّتُهُمْ یَوْمَ یَلْقَوْنَهٗ سَلٰمٌ ۖۚ— وَّاَعَدَّ لَهُمْ اَجْرًا كَرِیْمًا ۟
(അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന ദിവസം അവരുടെ അഭിവാദ്യം 'എല്ലാ പ്രയാസങ്ങളിൽ നിന്നും സുരക്ഷയും സമാധാനവും' എന്നായിരിക്കും. അല്ലാഹു അവർക്കായി മാന്യമായ ഒരു പ്രതിഫലം -സ്വർഗം- ഒരുക്കി വെച്ചിട്ടുണ്ട്. അവർ അല്ലാഹുവിനെ അനുസരിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തതിൻ്റെ പ്രതിഫലമാണത്.
Arabic explanations of the Qur’an:
یٰۤاَیُّهَا النَّبِیُّ اِنَّاۤ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا وَّنَذِیْرًا ۟ۙ
നബിയേ! തീർച്ചയായും ജനങ്ങളിലേക്ക് അയക്കപ്പെട്ട (സന്ദേശം) അവർക്ക് എത്തിച്ചു കൊടുത്തിരിക്കുന്നുവെന്നതിന് അവരുടെ മേലുള്ള ഒരു സാക്ഷിയായി കൊണ്ടും, അവരിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് സ്വർഗത്തിൽ അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളതിനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്നവരായിക്കൊണ്ടുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്.
Arabic explanations of the Qur’an:
وَّدَاعِیًا اِلَی اللّٰهِ بِاِذْنِهٖ وَسِرَاجًا مُّنِیْرًا ۟
അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും, അവനെ അനുസരിക്കുന്നതിലേക്കും അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം ക്ഷണിക്കുന്ന പ്രബോധകനായും, സന്മാർഗം ഉദ്ദേശിക്കുന്നവർക്കെല്ലാം വെളിച്ചം ലഭിക്കത്തക്കവണ്ണം പ്രകാശം നൽകുന്ന ഒരു വിളക്കായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്.
Arabic explanations of the Qur’an:
وَبَشِّرِ الْمُؤْمِنِیْنَ بِاَنَّ لَهُمْ مِّنَ اللّٰهِ فَضْلًا كَبِیْرًا ۟
അല്ലാഹുവിൽ വിശ്വസിച്ച, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുന്നവർക്ക് സന്തോഷം നൽകുന്ന മഹത്തരമായ ഔദാര്യം അല്ലാഹുവിങ്കൽ ഉണ്ടെന്ന വാർത്ത അവരെ താങ്കൾ അറിയിക്കുകയും ചെയ്യുക. ഇഹലോകത്ത് അവർക്ക് (ശത്രുക്കൾക്കെതിരിൽ) സഹായവും, പരലോകത്ത് അവർക്ക് സ്വർഗപ്രവേശനത്തിലൂടെ വിജയവും ഉൾക്കൊള്ളുന്നതാണത്.
Arabic explanations of the Qur’an:
وَلَا تُطِعِ الْكٰفِرِیْنَ وَالْمُنٰفِقِیْنَ وَدَعْ اَذٰىهُمْ وَتَوَكَّلْ عَلَی اللّٰهِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟
അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് തടയുന്നതിലേക്ക് ക്ഷണിക്കുന്ന നിഷേധികളെയും കപടവിശ്വാസികളെയും താങ്കൾ അനുസരിക്കരുത്. അവരിൽ നിന്ന് താങ്കൾ തിരിഞ്ഞു കളയുകയും ചെയ്യുക; ചിലപ്പോൾ അതായിരിക്കും താങ്കൾ കൊണ്ടു വന്ന ഈ മതത്തിൽ വിശ്വസിക്കാൻ അവർക്ക് കൂടുതൽ പ്രേരകമായിത്തീരുക. താങ്കളുടെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ അവലംബമാക്കുക; അതിൽ പെട്ടതാണ് താങ്കളുടെ ശത്രുക്കൾക്കെതിരെ (ലഭിക്കാനുള്ള) സഹായം. ഐഹികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും അടിമകൾക്ക് ഭരമേൽപ്പിക്കാനുള്ള കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.
Arabic explanations of the Qur’an:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا نَكَحْتُمُ الْمُؤْمِنٰتِ ثُمَّ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ فَمَا لَكُمْ عَلَیْهِنَّ مِنْ عِدَّةٍ تَعْتَدُّوْنَهَا ۚ— فَمَتِّعُوْهُنَّ وَسَرِّحُوْهُنَّ سَرَاحًا جَمِیْلًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളുമായി നിങ്ങൾ വിവാഹകരാറിൽ ഏർപ്പെടുകയും, ശേഷം അവരുമായി വീടുകൂടുന്നതിനു മുൻപ് അവരെ നിങ്ങൾ വിവാഹമോചനം ചെയ്യുകയുമാണെങ്കിൽ നിങ്ങൾക്ക് വേണ്ടി -ആർത്തവകാലം കണക്കാക്കിയോ, മാസങ്ങളുടെ കണക്ക് പ്രകാരമോ- ഇദ്ദ ആചരിക്കുക എന്നത് അവരുടെ മേൽ ബാധ്യതയില്ല; കാരണം (അവരുമായി നിങ്ങൾ) ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നതിനാൽ അവർക്ക് ഗർഭമില്ല എന്നത് വ്യക്തമായിട്ടുണ്ട്. നിങ്ങളുടെ (സാമ്പത്തിക)വിശാലതക്ക് അനുസരിച്ച് നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അവർക്ക് മോചനവിഭവം നൽകുകയും ചെയ്യുക. വിവാഹമോചനത്താൽ തകർന്നിരിക്കുന്ന അവരുടെ ഹൃദയങ്ങൾക്ക് അതൊരു താങ്ങായിരിക്കും. ഒരു ഉപദ്രവവും അവർക്ക് നിങ്ങൾ വരുത്തരുത്; അവർക്ക് നല്ലരൂപത്തിൽ നിങ്ങൾ മാർഗം ഒഴിഞ്ഞു കൊടുക്കുക.
Arabic explanations of the Qur’an:
یٰۤاَیُّهَا النَّبِیُّ اِنَّاۤ اَحْلَلْنَا لَكَ اَزْوَاجَكَ الّٰتِیْۤ اٰتَیْتَ اُجُوْرَهُنَّ وَمَا مَلَكَتْ یَمِیْنُكَ مِمَّاۤ اَفَآءَ اللّٰهُ عَلَیْكَ وَبَنٰتِ عَمِّكَ وَبَنٰتِ عَمّٰتِكَ وَبَنٰتِ خَالِكَ وَبَنٰتِ خٰلٰتِكَ الّٰتِیْ هَاجَرْنَ مَعَكَ ؗ— وَامْرَاَةً مُّؤْمِنَةً اِنْ وَّهَبَتْ نَفْسَهَا لِلنَّبِیِّ اِنْ اَرَادَ النَّبِیُّ اَنْ یَّسْتَنْكِحَهَا ۗ— خَالِصَةً لَّكَ مِنْ دُوْنِ الْمُؤْمِنِیْنَ ؕ— قَدْ عَلِمْنَا مَا فَرَضْنَا عَلَیْهِمْ فِیْۤ اَزْوَاجِهِمْ وَمَا مَلَكَتْ اَیْمَانُهُمْ لِكَیْلَا یَكُوْنَ عَلَیْكَ حَرَجٌ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟
നബിയേ! താങ്കൾ മഹ്ർ നൽകിയിട്ടുള്ള താങ്കളുടെ ഭാര്യമാരെ നാം താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു യുദ്ധതടവുകാരിൽ നിന്ന് താങ്കൾക്ക് നൽകിയ, താങ്കൾ ഉടമപ്പെടുത്തുന്ന (അടിമ) സ്ത്രീകളെയും താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. താങ്കളോടൊപ്പം മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്ന താങ്കളുടെ പിതൃസഹോദരൻ്റെ പെണ്മക്കളെയും, പിതൃസഹോദരിമാരുടെ പെൺമക്കളെയും, മാതൃസഹോദരൻ്റെ പെൺമക്കളെയും, മാതൃസഹോദരിയുടെ പെൺമക്കളെയും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവളായ ഒരു സ്ത്രീ സ്വയം തന്നെ താങ്കൾക്ക് സമർപ്പിച്ചാൽ -താങ്കൾ ഉദ്ദേശിക്കുന്നെങ്കിൽ- മഹ്റില്ലാതെ അവളെ വിവാഹം കഴിക്കുന്നതും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. ഈ പറഞ്ഞ രൂപത്തിൽ (സ്വയം സമർപ്പിച്ച സ്ത്രീയെ) വിവാഹം കഴിക്കുന്നത് നബി -ﷺ- ക്ക് മാത്രം അനുവദിക്കപ്പെട്ടതാകുന്നു; അവിടുത്തെ സമൂഹത്തിലുള്ള മറ്റാർക്കും അത് അനുവദനീയമല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ അവരുടെ ഇണകളുടെ കാര്യത്തിൽ നാം നിർബന്ധമാക്കിയ നിയമം എന്താണെന്ന് തീർച്ചയായും നമുക്കറിയാം; അതായത് അവർക്ക് നാല് ഭാര്യമാരിൽ കൂടുതൽ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്നതും, അവരുടെ അടിമസ്ത്രീകളിൽ നിന്ന് അവർ ഉദ്ദേശിക്കുന്നവരെ പ്രത്യേക എണ്ണപരിധിയില്ലാതെ ആസ്വദിക്കാമെന്നുമുള്ള നിയമം. താങ്കൾക്ക് പുറമെയുള്ളവർക്ക് അനുവദിച്ചു നൽകാത്തത് താങ്കൾക്കായി നാം അനുവദിച്ചു നൽകിയത് അങ്ങേക്ക് ഒരു പ്രയാസമോ ഇടുക്കമോ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الصبر على الأذى من صفات الداعية الناجح.
• ഉപദ്രവങ്ങളിൽ ക്ഷമിക്കുക എന്നത് വിജയം നേടിയ ഒരു പ്രബോധകൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ടതാണ്.

• يُنْدَب للزوج أن يعطي مطلقته قبل الدخول بها بعض المال جبرًا لخاطرها.
• വീടു കൂടുന്നതിന് മുൻപ് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഹൃദയവ്യഥ നീക്കുന്നതിനായി അവളുടെ ഭർത്താവ് തൻ്റെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും നൽകുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

• خصوصية النبي صلى الله عليه وسلم بجواز نكاح الهبة، وإن لم يحدث منه.
• സ്വയം സമ്മാനിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കുവാൻ നബി -ﷺ- ക്ക് മാത്രം പ്രത്യേകമായി അനുവാദമുണ്ടായിരുന്നു; എങ്കിലും അവിടുന്ന് അങ്ങനെ വിവാഹം കഴിക്കുകയുണ്ടായിട്ടില്ല.

 
Translation of the meanings Surah: Al-Ahzāb
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close