Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Ahzāb   Ayah:
وَاِذْ اَخَذْنَا مِنَ النَّبِیّٖنَ مِیْثَاقَهُمْ وَمِنْكَ وَمِنْ نُّوْحٍ وَّاِبْرٰهِیْمَ وَمُوْسٰی وَعِیْسَی ابْنِ مَرْیَمَ ۪— وَاَخَذْنَا مِنْهُمْ مِّیْثَاقًا غَلِیْظًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കു ചേർക്കരുതെന്നും, തങ്ങൾക്ക് മേൽ അവതരിക്കപ്പെടുന്ന സന്ദേശം എത്തിച്ചു കൊടുക്കാമെന്നുമുള്ള ഉറച്ച കരാർ നബിമാരിൽ നിന്നെല്ലാം നാം വാങ്ങിയ സന്ദർഭം സ്മരിക്കുക. ഈ കരാർ താങ്കളിൽ നിന്നും, നൂഹ്, ഇബ്രാഹീം, മൂസ, മർയമിൻ്റെ മകൻ ഈസ എന്നിവരിൽ നിന്ന് പ്രത്യേകമായും നാം എടുത്തിട്ടുണ്ട്. അല്ലാഹുവിൻ്റെ സന്ദേശങ്ങൾ എത്തിച്ചു നൽകുക എന്ന അവരുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യം പൂർത്തീകരിക്കുക തന്നെ വേണമെന്ന ഉറച്ച കരാർ അവരിൽ നിന്ന് വാങ്ങിയിട്ടുണ്ട്.
Arabic explanations of the Qur’an:
لِّیَسْـَٔلَ الصّٰدِقِیْنَ عَنْ صِدْقِهِمْ ۚ— وَاَعَدَّ لِلْكٰفِرِیْنَ عَذَابًا اَلِیْمًا ۟۠
സത്യസന്ധന്മാരായ അല്ലാഹുവിൻ്റെ ദൂതന്മാരോട് അവരുടെ സത്യസന്ധതയെ കുറിച്ച് ചോദിക്കുവാനും, അതിലൂടെ (അല്ലാഹുവിനെ) നിഷേധിച്ചവരെ ഖേദത്തിലാഴ്ത്താനും വേണ്ടിയത്രെ അല്ലാഹു ഈ ഉറച്ച കരാർ നബിമാരിൽ നിന്ന് വാങ്ങിയത്. അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവർക്ക് പരലോകത്ത് വേദനാജനകമായ ശിക്ഷ -നരകം- നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اذْكُرُوْا نِعْمَةَ اللّٰهِ عَلَیْكُمْ اِذْ جَآءَتْكُمْ جُنُوْدٌ فَاَرْسَلْنَا عَلَیْهِمْ رِیْحًا وَّجُنُوْدًا لَّمْ تَرَوْهَا ؕ— وَكَانَ اللّٰهُ بِمَا تَعْمَلُوْنَ بَصِیْرًا ۟ۚ
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളോർക്കുക. നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മദീനയിലേക്ക് നിഷേധികളുടെ സൈന്യങ്ങൾ എത്തിച്ചേരുകയും, അവർക്ക് കപടവിശ്വാസികളും യഹൂദരും പിന്തുണ നൽകുകയും ചെയ്ത വേളയിൽ നാം അവരുടെ നേർക്ക് ഒരു കാറ്റയച്ചു. നബി -ﷺ- ക്ക് സഹായമായി അല്ലാഹു നിശ്ചയിച്ച 'സ്വബാ കാറ്റ്' (കിഴക്കൻ കാറ്റ്) ആകുന്നു അത്. നിങ്ങൾ കാണാത്ത മലക്കുകളുടെ സൈന്യത്തെയും നാം നിയോഗിച്ചു. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ ഒന്നിനും കഴിയാതെ ഭയന്ന് പിന്തിരിഞ്ഞോടുകയും ചെയ്തു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്കു നൽകുന്നതുമാണ്.
Arabic explanations of the Qur’an:
اِذْ جَآءُوْكُمْ مِّنْ فَوْقِكُمْ وَمِنْ اَسْفَلَ مِنْكُمْ وَاِذْ زَاغَتِ الْاَبْصَارُ وَبَلَغَتِ الْقُلُوْبُ الْحَنَاجِرَ وَتَظُنُّوْنَ بِاللّٰهِ الظُّنُوْنَا ۟ؕ
താഴ്വാരത്തിൻ്റെ മുകൾഭാഗത്തു കൂടെയും അതിൻ്റെ താഴ്ഭാഗത്തു കൂടെയും, കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും നിങ്ങളെ ലക്ഷ്യം വെച്ച് നിഷേധികൾ വരികയും, ശത്രുക്കളെ മാത്രം മുന്നിൽ കാണുന്ന നിലയിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങളുടെ ദൃഷ്ടികൾ തെന്നിപ്പോവുകയും, കടുത്ത ഭീതിയാൽ തൊണ്ടക്കുഴിയിലേക്ക് ഹൃദയങ്ങൾ എത്തിപ്പോവുകയും ചെയ്ത വേളയായിരുന്നു അത്. അങ്ങനെ അല്ലാഹുവെ കുറിച്ച് വിഭിന്ന ധാരണകൾ നിങ്ങൾ ധരിച്ചു പോവുകയും ചെയ്തു. ചിലപ്പോൾ അവൻ്റെ സഹായം പ്രതീക്ഷിച്ചെങ്കിൽ, മറ്റു ചിലപ്പോൾ അവൻ്റെ സഹായത്തിൽ നിന്ന് നിങ്ങൾക്ക് നിരാശബാധിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
هُنَالِكَ ابْتُلِیَ الْمُؤْمِنُوْنَ وَزُلْزِلُوْا زِلْزَالًا شَدِیْدًا ۟
ഖൻദഖ് യുദ്ധത്തിലുണ്ടായ ആ സാഹചര്യത്തിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ ആർത്തലച്ചു വന്ന ശത്രുക്കൾക്കു മുൻപിൽ പരീക്ഷണത്തിന് വിധേയരാക്കപ്പെട്ടു. കടുത്ത ഭീതിയാൽ അവർ കിടുങ്ങി വിറച്ചു. ഈ പരീക്ഷണത്തിലൂടെ ശരിയായ വിശ്വാസിയും കപടവിശ്വാസിയും വേർതിരിയുകയും ചെയ്തു.
Arabic explanations of the Qur’an:
وَاِذْ یَقُوْلُ الْمُنٰفِقُوْنَ وَالَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ مَّا وَعَدَنَا اللّٰهُ وَرَسُوْلُهٗۤ اِلَّا غُرُوْرًا ۟
അന്നേ ദിവസം കപടവിശ്വാസികളും മനസ്സിൽ സംശയമുള്ള ദുർബല വിശ്വാസികളും പറഞ്ഞു: ഭൂമിയിൽ നമ്മുടെ ശത്രുവിൻ്റെ മേൽ സഹായവും വിജയവും നൽകാമെന്ന് അല്ലാഹുവും അവൻ്റെ ദൂതരും നമുക്ക് നൽകിയ വാഗ്ദാനം ഒരടിസ്ഥാനവുമില്ലാത്ത കളവായിരുന്നു.
Arabic explanations of the Qur’an:
وَاِذْ قَالَتْ طَّآىِٕفَةٌ مِّنْهُمْ یٰۤاَهْلَ یَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوْا ۚ— وَیَسْتَاْذِنُ فَرِیْقٌ مِّنْهُمُ النَّبِیَّ یَقُوْلُوْنَ اِنَّ بُیُوْتَنَا عَوْرَةٌ ۛؕ— وَمَا هِیَ بِعَوْرَةٍ ۛۚ— اِنْ یُّرِیْدُوْنَ اِلَّا فِرَارًا ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളിൽ ഒരു വിഭാഗം മദീനക്കാരോട് പറഞ്ഞു: 'അല്ലയോ യഥ്രിബുകാരേ! (ഇസ്ലാം വരുന്നതിന് മുൻപ് മദീനയുടെ പേര് യഥ്രിബ് എന്നായിരുന്നു.) സൽഅ് മലയുടെ താഴ്ഭാഗത്ത് ഖൻദഖിനരികിൽ നിങ്ങൾക്ക് നിലയുറപ്പിക്കുക സാധ്യമല്ല. അതിനാൽ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയിക്കൊള്ളുക. അവരിൽ ഒരു വിഭാഗം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭവനങ്ങൾ ശത്രുവിന് മുൻപിൽ മലർക്കെ തുറക്കപ്പെട്ട നിലയിലാണെന്നാണ് അവരുടെ ന്യായം. എന്നാൽ അവർ പറഞ്ഞതു പോലെ അവ മലർക്കെ തുറക്കപ്പെട്ട നിലയിലല്ല. ഈ ഒഴിവുകഴിവ് പറഞ്ഞു കൊണ്ട് ശത്രുവിൽ നിന്ന് ഓടിരക്ഷപ്പെടാനാണ് അവർ ഉദ്ദേശിക്കുന്നത്.
Arabic explanations of the Qur’an:
وَلَوْ دُخِلَتْ عَلَیْهِمْ مِّنْ اَقْطَارِهَا ثُمَّ سُىِٕلُوا الْفِتْنَةَ لَاٰتَوْهَا وَمَا تَلَبَّثُوْا بِهَاۤ اِلَّا یَسِیْرًا ۟
മദീനയുടെ എല്ലാ ഭാഗങ്ങളിലൂടെയും ശത്രു അവരുടെ അടുക്കൽ പ്രവേശിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും ബഹുദൈവാരാധനയിലേക്കും മടങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്താൽ അതവർ ഉടനടി നിറവേറ്റി നൽകും. ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നതിനും, നിഷേധത്തിലേക്ക് തിരിച്ചു പോകുന്നതിൽ നിന്നും വളരെ കുറച്ചല്ലാതെ അവർ പിടിച്ചു നിൽക്കുകയില്ല.
Arabic explanations of the Qur’an:
وَلَقَدْ كَانُوْا عَاهَدُوا اللّٰهَ مِنْ قَبْلُ لَا یُوَلُّوْنَ الْاَدْبَارَ ؕ— وَكَانَ عَهْدُ اللّٰهِ مَسْـُٔوْلًا ۟
ഉഹുദ് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ ശേഷം ഇനി മറ്റൊരു യുദ്ധത്തിൽ അല്ലാഹു തങ്ങളെ സാക്ഷികളാക്കിയാൽ ശത്രുക്കളോട് യുദ്ധം ചെയ്തു കൊള്ളാമെന്നും, തങ്ങൾ അവരെ പേടിച്ചോടുകയുമില്ലെന്ന് ഈ കപടവിശ്വാസികൾ അല്ലാഹുവിനോട് കരാർ ചെയ്തവരായിരുന്നു. എന്നാൽ അവർ കരാർ ലംഘിച്ചു. ഓരോ മനുഷ്യനും അല്ലാഹുവിനോട് അവൻ ചെയ്ത കരാറിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അതിനാൽ ഈ കരാറിനെ കുറിച്ചും അവൻ വിചാരണ ചെയ്യപ്പെടുന്നതാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• منزلة أولي العزم من الرسل.
• 'ഉലുൽ അസ്മി'ൽ (ദൃഢനിശ്ചയമുള്ളവർ എന്നറിയപ്പെടുന്ന 5 നബിമാർ) പെട്ടവർക്ക് റസൂലുകൾക്കിടയിൽ നൽകപ്പെട്ടിട്ടുള്ള ഉയർന്ന സ്ഥാനം.

• تأييد الله لعباده المؤمنين عند نزول الشدائد.
• കടുത്ത പരീക്ഷണങ്ങൾ ഇറങ്ങുന്ന വേളയിൽ അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ പിന്തുണക്കും.

• خذلان المنافقين للمؤمنين في المحن.
• പരീക്ഷണങ്ങളുടെ ഘട്ടത്തിൽ കപടവിശ്വാസികൾ യഥാർഥ വിശ്വാസികളെ കൈവിടും .

 
Translation of the meanings Surah: Al-Ahzāb
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close