Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: As-Sāffāt   Ayah:
فَكَذَّبُوْهُ فَاِنَّهُمْ لَمُحْضَرُوْنَ ۟ۙ
അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് നിഷേധമല്ലാതെ മറ്റൊന്നുമുണ്ടായില്ല. (ഇല്യാസിനെ) അവർ നിഷേധിച്ചു എന്നതിൻ്റെ ഫലമായി അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടും.
Arabic explanations of the Qur’an:
اِلَّا عِبَادَ اللّٰهِ الْمُخْلَصِیْنَ ۟
അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ചിരുന്ന, വിശ്വാസിയായവരൊഴികെ; അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നതാണ്.
Arabic explanations of the Qur’an:
وَتَرَكْنَا عَلَیْهِ فِی الْاٰخِرِیْنَ ۟ۙ
പിന്നീട് വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തിയും നല്ല സ്മരണയും അവശേഷിപ്പിച്ചു.
Arabic explanations of the Qur’an:
سَلٰمٌ عَلٰۤی اِلْ یَاسِیْنَ ۟
ഇല്യാസിന് അല്ലാഹുവിൽ നിന്നുള്ള അഭിവാദ്യവും പ്രശംസയും.
Arabic explanations of the Qur’an:
اِنَّا كَذٰلِكَ نَجْزِی الْمُحْسِنِیْنَ ۟
ഇല്യാസിന് നാം നൽകിയ ഈ നല്ല പ്രതിഫലം പോലെയുള്ള പ്രതിഫലമാണ് നമ്മിൽ വിശ്വസിച്ചവരിൽ പെട്ട സച്ചരിതർക്ക് നാം നൽകുക.
Arabic explanations of the Qur’an:
اِنَّهٗ مِنْ عِبَادِنَا الْمُؤْمِنِیْنَ ۟
തീർച്ചയായും ഇല്യാസ് തങ്ങളുടെ റബ്ബിലുള്ള വിശ്വാസത്തിൽ സത്യസന്ധരായ, നമ്മുടെ യഥാർഥ വിശ്വാസികളിൽ പെട്ട ഒരാളായിരുന്നു.
Arabic explanations of the Qur’an:
وَاِنَّ لُوْطًا لَّمِنَ الْمُرْسَلِیْنَ ۟ؕ
താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു ലൂത്വും.
Arabic explanations of the Qur’an:
اِذْ نَجَّیْنٰهُ وَاَهْلَهٗۤ اَجْمَعِیْنَ ۟ۙ
അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അവരുടെ ജനതയിലേക്ക് അയക്കപ്പെട്ട ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തിയ സന്ദർഭം സ്മരിക്കുക.
Arabic explanations of the Qur’an:
اِلَّا عَجُوْزًا فِی الْغٰبِرِیْنَ ۟
അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. തൻ്റെ സമൂഹത്തിന് വന്നെത്തിയ ശിക്ഷ ബാധിച്ചവരിൽ പെട്ടവളായിരുന്നു അവൾ. കാരണം, അവരെ പോലെ തന്നെ (അല്ലാഹുവിൽ) അവിശ്വസിച്ചവളായിരുന്നു അവൾ.
Arabic explanations of the Qur’an:
ثُمَّ دَمَّرْنَا الْاٰخَرِیْنَ ۟
ശേഷം അദ്ദേഹത്തിൻ്റെ ജനതയിൽ (ലൂത്വിനെ) നിഷേധിക്കുകയും, അദ്ദേഹം കൊണ്ടു വന്ന സന്ദേശത്തെ കളവാക്കുകയും ചെയ്ത ബാക്കിയുള്ളവരെയെല്ലാം നാം തകർത്തു കളഞ്ഞു.
Arabic explanations of the Qur’an:
وَاِنَّكُمْ لَتَمُرُّوْنَ عَلَیْهِمْ مُّصْبِحِیْنَ ۟ۙ
-ഹേ മക്കക്കാരേ!- നിങ്ങളാകട്ടെ അവരുടെ ഭവനങ്ങൾക്കരികിലൂടെ ശാമിലേക്കുള്ള നിങ്ങളുടെ യാത്രകളിൽ രാവിലെ കടന്നു പോകാറുമുണ്ട്.
Arabic explanations of the Qur’an:
وَبِالَّیْلِ ؕ— اَفَلَا تَعْقِلُوْنَ ۟۠
അതു പോലെ രാത്രിയിലും നിങ്ങൾ സഞ്ചരിക്കാറുണ്ട്. അപ്പോൾ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! (അല്ലാഹുവിനെ) നിഷേധിക്കുകയും (നബിമാരെ) കളവാക്കുകയും അവർക്ക് മുൻപ് ആരും ചെയ്തിട്ടില്ലാത്ത മ്ലേഛവൃത്തി (സ്വവർഗരതി) പ്രവർത്തിക്കുകയും ചെയ്ത ശേഷം അവരുടെ കാര്യങ്ങൾ പര്യവസാനിച്ച രൂപത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നില്ലേ?!
Arabic explanations of the Qur’an:
وَاِنَّ یُوْنُسَ لَمِنَ الْمُرْسَلِیْنَ ۟ؕ
താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു യൂനുസും.
Arabic explanations of the Qur’an:
اِذْ اَبَقَ اِلَی الْفُلْكِ الْمَشْحُوْنِ ۟ۙ
അദ്ദേഹം തൻ്റെ രക്ഷിതാവിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട സന്ദർഭം. യാത്രക്കാരും ചരക്കുകളും കൊണ്ട് നിറഞ്ഞ ഒരു കപ്പലിൽ അദ്ദേഹം കയറി.
Arabic explanations of the Qur’an:
فَسَاهَمَ فَكَانَ مِنَ الْمُدْحَضِیْنَ ۟ۚ
അങ്ങനെ കപ്പൽ അതിൻ്റെ ഭാരം കാരണത്താൽ മുങ്ങാറായി. യാത്രക്കാരുടെ എണ്ണക്കൂടുതൽ കാരണത്താൽ കപ്പൽ മുങ്ങുമെന്ന് ഭയന്നപ്പോൾ അതിലെ യാത്രക്കാർ അവരിൽ ചിലരെ കടലിലേക്കെറിയാൻ വേണ്ടി നറുക്കെടുത്തു. അപ്പോൾ യൂനുസ് അതിൽ (നറുക്ക് വീണ) പരാജിതരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തെ കടലിലേക്കെറിഞ്ഞു.
Arabic explanations of the Qur’an:
فَالْتَقَمَهُ الْحُوْتُ وَهُوَ مُلِیْمٌ ۟
അങ്ങനെ അദ്ദേഹത്തെ അവർ കടലിലെറിഞ്ഞപ്പോൾ ഒരു മത്സ്യം അദ്ദേഹത്തെ പിടികൂടുകയും, വിഴുങ്ങുകയും ചെയ്തു. അദ്ദേഹമാകട്ടെ തൻ്റെ രക്ഷിതാവിൻറെ അനുമതിയില്ലാതെ കടൽ (വഴി) രക്ഷപ്പെടാൻ ശ്രമിച്ചു എന്ന ആക്ഷേപകരമായ കാര്യം ചെയ്തിട്ടുമുണ്ട്.
Arabic explanations of the Qur’an:
فَلَوْلَاۤ اَنَّهٗ كَانَ مِنَ الْمُسَبِّحِیْنَ ۟ۙ
യൂനുസ് ഈ വിപത്ത് സംഭവിക്കുന്നതിന് മുൻപ് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നില്ലെങ്കിൽ; അദ്ദേഹം ആ മത്സ്യത്തിൻ്റെ വയറ്റിൽ വെച്ചും അല്ലാഹുവിനെ പ്രകീർത്തിച്ചില്ലായിരുന്നെങ്കിൽ;
Arabic explanations of the Qur’an:
لَلَبِثَ فِیْ بَطْنِهٖۤ اِلٰی یَوْمِ یُبْعَثُوْنَ ۟ۚ
അദ്ദേഹം ആ മത്സ്യത്തിൻറെ വയറ്റിൽ തന്നെ അന്ത്യനാൾ വരെ കഴിയുമായിരുന്നു. അങ്ങനെ അത് (മത്സ്യത്തിൻ്റെ വയർ) അദ്ദേഹത്തിൻ്റെ ഖബ്റായി മാറുമായിരുന്നു.
Arabic explanations of the Qur’an:
فَنَبَذْنٰهُ بِالْعَرَآءِ وَهُوَ سَقِیْمٌ ۟ۚ
അങ്ങനെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് അദ്ദേഹത്തെ നാം വൃക്ഷങ്ങളോ കെട്ടിടങ്ങളോ ഒന്നുമില്ലാത്ത ശൂന്യമായ ഒരു പ്രദേശത്ത് പുറംതള്ളി. ഒരു കാലയളവ് വരെ മത്സ്യത്തിൻ്റെ വയറ്റിൽ കഴിയേണ്ടി വന്നതിനാൽ അദ്ദേഹം ശാരീരികമായി അശക്തനാണ്.
Arabic explanations of the Qur’an:
وَاَنْۢبَتْنَا عَلَیْهِ شَجَرَةً مِّنْ یَّقْطِیْنٍ ۟ۚ
അങ്ങനെ ആ വിജനമായ ഭൂമിയിൽ അദ്ദേഹത്തിൻ്റെ മേൽ ചുരങ്ങ വിഭാഗത്തിൽ പെട്ട ഒരു മരം നാം മുളപ്പിച്ചു നൽകി. അത് അദ്ദേഹത്തിന് തണൽ നൽകി. അതിൽ നിന്ന് അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
وَاَرْسَلْنٰهُ اِلٰی مِائَةِ اَلْفٍ اَوْ یَزِیْدُوْنَ ۟ۚ
അദ്ദേഹത്തിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ നാം നിയോഗിച്ചു. ഒരു ലക്ഷം പേരുണ്ടായിരുന്നു അവർ; അല്ല അതിൽ കൂടുതലുണ്ടായിരുന്നു.
Arabic explanations of the Qur’an:
فَاٰمَنُوْا فَمَتَّعْنٰهُمْ اِلٰی حِیْنٍ ۟ؕ
അങ്ങനെ അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും യൂനുസിൻ്റെ സന്ദേശത്തെ സത്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ അല്ലാഹു നിശ്ചയിക്കപ്പെട്ട അവരുടെ ആയുസ്സ് അവസാനിക്കുവോളം അവർക്ക് ഭൗതികമായ സുഖാനുഗ്രഹങ്ങൾ ഐഹികജീവിതത്തിൽ നൽകി.
Arabic explanations of the Qur’an:
فَاسْتَفْتِهِمْ اَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُوْنَ ۟ۙ
ഹേ മുഹമ്മദ്! ആക്ഷേപസ്വരത്തിൽ ബഹുദൈവാരാധകരോട് താങ്കൾ ചോദിക്കുക: നിങ്ങൾ (നിങ്ങൾക്ക് ജനിക്കുന്നത്) വെറുക്കുന്ന പെണ്മക്കളെ അല്ലാഹുവിനും, (നിങ്ങൾക്ക് ജനിക്കാൻ) ഇഷ്ടപ്പെടുന്ന ആണ്മക്കളെ നിങ്ങൾക്കുമാക്കുകയാണോ?! എന്ത് ഓഹരിവെപ്പാണിത്?!
Arabic explanations of the Qur’an:
اَمْ خَلَقْنَا الْمَلٰٓىِٕكَةَ اِنَاثًا وَّهُمْ شٰهِدُوْنَ ۟
മലക്കുകൾ പെണ്മക്കളാണെന്ന് അവരെങ്ങനെ വാദിക്കും?! അവരാകട്ടെ, മലക്കുകളുടെ സൃഷ്ടിപ്പിൻ്റെ വേളയിൽ അവിടെ സന്നിഹിതരാവുകയോ, അതിന് സാക്ഷികളാവുകയോ ചെയ്തിട്ടില്ല!
Arabic explanations of the Qur’an:
اَلَاۤ اِنَّهُمْ مِّنْ اِفْكِهِمْ لَیَقُوْلُوْنَ ۟ۙ
അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനികളവു മാത്രമാണ്.
Arabic explanations of the Qur’an:
وَلَدَ اللّٰهُ ۙ— وَاِنَّهُمْ لَكٰذِبُوْنَ ۟
അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനി കളവു മാത്രമാണ്.
Arabic explanations of the Qur’an:
اَصْطَفَی الْبَنَاتِ عَلَی الْبَنِیْنَ ۟ؕ
നിങ്ങൾ വെറുക്കുന്ന പെണ്മക്കളെ നിങ്ങൾ ഇഷ്ടപ്പെടുന്ന ആണ്മക്കൾക്ക് മുകളിൽ അല്ലാഹു (തൻ്റെ സന്താനങ്ങളായി) തിരഞ്ഞെടുത്തെന്നോ?! ഒരിക്കലുമില്ല!
Arabic explanations of the Qur’an:
Benefits of the verses in this page:
• سُنَّة الله التي لا تتبدل ولا تتغير: إنجاء المؤمنين وإهلاك الكافرين.
• ഒരിക്കലും മാറ്റം വരുകയോ ഭേദഗതി സംഭവിക്കുകയോ ചെയ്യാത്ത അല്ലാഹുവിൻ്റെ നടപടിക്രമമാണ് (അവനിൽ) വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും, (അവനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും ചെയ്യുക എന്നത്.

• ضرورة العظة والاعتبار بمصير الذين كذبوا الرسل حتى لا يحل بهم ما حل بغيرهم.
• (അല്ലാഹുവിൻ്റെ) ദൂതന്മാരെ നിഷേധിച്ചവർക്ക് സംഭവിച്ച പര്യവസാനങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുക എന്നതും, അതിനെ കുറിച്ച് ചിന്തിക്കുക എന്നതും അനിവാര്യമാണ്. അവർക്ക് സംഭവിച്ചതു പോലുള്ളത് മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാൻ അത് വേണ്ടതാണ്.

• جواز القُرْعة شرعًا لقوله تعالى: ﴿ فَسَاهَمَ فَكَانَ مِنَ اْلْمُدْحَضِينَ ﴾.
• "എന്നിട്ട് (അവർ) നറുക്കെടുത്തു; അപ്പോൾ അദ്ദേഹം പരാജയപ്പെട്ടവരുടെ കൂട്ടത്തിൽ പെട്ടുപോയി." എന്ന വാക്കിൽ നിന്ന് നറുക്കെടുപ്പ് ഇസ്ലാമികമായി അനുവദിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാം.

 
Translation of the meanings Surah: As-Sāffāt
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close