Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-A‘rāf   Ayah:
وَلَمَّا رَجَعَ مُوْسٰۤی اِلٰی قَوْمِهٖ غَضْبَانَ اَسِفًا ۙ— قَالَ بِئْسَمَا خَلَفْتُمُوْنِیْ مِنْ بَعْدِیْ ۚ— اَعَجِلْتُمْ اَمْرَ رَبِّكُمْ ۚ— وَاَلْقَی الْاَلْوَاحَ وَاَخَذَ بِرَاْسِ اَخِیْهِ یَجُرُّهٗۤ اِلَیْهِ ؕ— قَالَ ابْنَ اُمَّ اِنَّ الْقَوْمَ اسْتَضْعَفُوْنِیْ وَكَادُوْا یَقْتُلُوْنَنِیْ ۖؗ— فَلَا تُشْمِتْ بِیَ الْاَعْدَآءَ وَلَا تَجْعَلْنِیْ مَعَ الْقَوْمِ الظّٰلِمِیْنَ ۟
അങ്ങനെ മൂസാ തൻ്റെ രക്ഷിതാവുമായുള്ള രഹസ്യസംഭാഷണത്തിന് ശേഷം തൻ്റെ ജനതയിലേക്ക് മടങ്ങി. അവർ പശുക്കുട്ടിയെ ആരാധിച്ചു എന്നറിഞ്ഞതിൽ നിറഞ്ഞ ദേഷ്യവും, (അവരുടെ കാര്യത്തിൽ) കടുത്ത സങ്കടവുമായാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! ഞാൻ നിങ്ങളിൽ നിന്ന് പോയപ്പോൾ എത്ര മോശം അവസ്ഥയിലാണ് നിങ്ങൾ എനിക്ക് ശേഷം എത്തിപ്പെട്ടത്. കാരണം (ആ പ്രവൃത്തി) നാശത്തിലേക്കും ദൗർഭാഗ്യത്തിലേക്കുമാണ് നിങ്ങളെ നയിക്കുക. എന്നെ കാത്തിരുന്ന് നിങ്ങൾക്ക് മടുത്തുപോയോ?! അതുകൊണ്ടാണോ നിങ്ങൾ പശുക്കുട്ടിയെ ആരാധിക്കാൻ തീരുമാനിച്ചത്?! കടുത്ത ദേഷ്യവും സങ്കടവും കാരണത്താൽ അദ്ദേഹം തൻ്റെ കയ്യിലുണ്ടായിരുന്ന പലകകൾ താഴെയെറിഞ്ഞു. (വിഗ്രഹത്തെ ആരാധിച്ച) ആ ജനങ്ങളോടൊപ്പം (അവരെ വിട്ടുപോരാതെ) നിൽക്കുകയും, അവരുടെ പക്കൽ വിഗ്രഹാരാധന കണ്ടപ്പോൾ അതിനെ എടുത്തു മാറ്റാൻ തയ്യാറായില്ലെന്നുമുള്ള ധാരണയിൽ സഹോദരനായ ഹാറൂനിൻ്റെ തലയിലും താടിയിലും പിടിച്ചു കൊണ്ട് മൂസാ അദ്ദേഹത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. മൂസായോട് തൻ്റെ ഒഴിവുകഴിവ് ബോധിപ്പിച്ചു കൊണ്ടും, അദ്ദേഹത്തിൻ്റെ അടുപ്പം ആഗ്രഹിച്ചു കൊണ്ടും ഹാറൂൻ പറഞ്ഞു: എൻ്റെ ഉമ്മയുടെ മകനേ! ഈ ജനങ്ങൾ എന്നെ ദുർബലനായാണ് മനസ്സിലാക്കിയത്; അതിനാൽ അവർ എന്നെ അപമാനിതനാക്കി. എന്നെ അവർ കൊന്നുകളയുക വരെ ചെയ്തേക്കുമായിരുന്നു. എൻ്റെ ശത്രുക്കളെ സന്തോഷിപ്പിക്കുന്ന തരത്തിൽ നീ എന്നെ ശിക്ഷിക്കരുത്. അല്ലാഹുവിന് പുറമെ വിഗ്രഹത്തെ ആരാധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചവരിൽ എന്നോടുള്ള ദേഷ്യം കാരണത്താൽ നീ എന്നെ ഉൾപ്പെടുത്തരുത്.
Arabic explanations of the Qur’an:
قَالَ رَبِّ اغْفِرْ لِیْ وَلِاَخِیْ وَاَدْخِلْنَا فِیْ رَحْمَتِكَ ۖؗ— وَاَنْتَ اَرْحَمُ الرّٰحِمِیْنَ ۟۠
അപ്പോൾ മൂസാ തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ സഹോദരൻ ഹാറൂനിനും നീ പൊറുത്തു നൽകേണമേ! നിൻ്റെ കാരുണ്യത്തിൽ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും, എല്ലാ വശങ്ങളിൽ നിന്നും ആ കാരുണ്യം കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്യേണമേ! ഞങ്ങളുടെ രക്ഷിതാവേ! എല്ലാ കാരുണ്യവാന്മാരിലും ഞങ്ങളോട് ഏറ്റവും കാരുണ്യമുള്ളവൻ നീയാണല്ലോ.
Arabic explanations of the Qur’an:
اِنَّ الَّذِیْنَ اتَّخَذُوا الْعِجْلَ سَیَنَالُهُمْ غَضَبٌ مِّنْ رَّبِّهِمْ وَذِلَّةٌ فِی الْحَیٰوةِ الدُّنْیَا ؕ— وَكَذٰلِكَ نَجْزِی الْمُفْتَرِیْنَ ۟
കാളക്കുട്ടിയെ ആരാധ്യവസ്തുവായി മാറ്റുകയും, അതിനെ ആരാധിക്കുകയും ചെയ്തവർക്ക് മേൽ അവരുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്നുള്ള കടുത്ത കോപവും, ഐഹികജീവിതത്തിൽ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കാരണം അവർ അല്ലാഹുവിന് കോപമുള്ള കാര്യം പ്രവർത്തിക്കുകയും, അത് നിസ്സാരമായി കാണുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ കളവ് കെട്ടിച്ചമക്കുന്നവർക്ക് ഇതു പോലുള്ള ശിക്ഷയാണ് നാം നൽകുക.
Arabic explanations of the Qur’an:
وَالَّذِیْنَ عَمِلُوا السَّیِّاٰتِ ثُمَّ تَابُوْا مِنْ بَعْدِهَا وَاٰمَنُوْۤا ؗ— اِنَّ رَبَّكَ مِنْ بَعْدِهَا لَغَفُوْرٌ رَّحِیْمٌ ۟
അല്ലാഹുവിൽ പങ്കുചേർക്കുകയോ, തിന്മകൾ പ്രവർത്തിക്കുകയോ ചെയ്തു കൊണ്ട് തെറ്റു പ്രവർത്തിക്കുകയും, ശേഷം അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും, തങ്ങൾ ചെയ്തുവന്നിരുന്ന തിന്മകൾ അവസാനിപ്പിക്കുകയും ചെയ്തവർ; അവർ തങ്ങളുടെ ബഹുദൈവാരാധന ഉപേക്ഷിച്ച് അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, തിന്മകൾ ഉപേക്ഷിച്ച് നന്മകൾ പ്രവർത്തിക്കുകയും ചെയ്തു കൊണ്ട് ഈ പശ്ചാത്താപം നിർവ്വഹിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- നിൻ്റെ റബ്ബ് അവരുടെ തിന്മകൾ മറച്ചു വെക്കുകയും, മാപ്പുനൽകുകയും ചെയ്തുകൊണ്ട് അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു. അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാണവൻ.
Arabic explanations of the Qur’an:
وَلَمَّا سَكَتَ عَنْ مُّوْسَی الْغَضَبُ اَخَذَ الْاَلْوَاحَ ۖۚ— وَفِیْ نُسْخَتِهَا هُدًی وَّرَحْمَةٌ لِّلَّذِیْنَ هُمْ لِرَبِّهِمْ یَرْهَبُوْنَ ۟
മൂസായുടെ ദേഷ്യം ശമിക്കുകയും, അദ്ദേഹം ശാന്തനാവുകയും ചെയ്തപ്പോൾ കോപം കാരണത്താൽ താഴെ എറിഞ്ഞ ഏടുകൾ അദ്ദേഹം എടുത്തു. വഴികേടിൽ നിന്ന് സന്മാർഗത്തിലേക്ക് നയിക്കുന്നതും, സത്യം വിശദീകരിക്കുന്നതുമായ കാര്യങ്ങൾ ആ ഏടുകൾ ഉൾക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രക്ഷിതാവിനോട് ഭയഭക്തി കാത്തുസൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയെ ഭയക്കുകയും ചെയ്യുന്നവർക്ക് അതിൽ (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യവുമുണ്ട്.
Arabic explanations of the Qur’an:
وَاخْتَارَ مُوْسٰی قَوْمَهٗ سَبْعِیْنَ رَجُلًا لِّمِیْقَاتِنَا ۚ— فَلَمَّاۤ اَخَذَتْهُمُ الرَّجْفَةُ قَالَ رَبِّ لَوْ شِئْتَ اَهْلَكْتَهُمْ مِّنْ قَبْلُ وَاِیَّایَ ؕ— اَتُهْلِكُنَا بِمَا فَعَلَ السُّفَهَآءُ مِنَّا ۚ— اِنْ هِیَ اِلَّا فِتْنَتُكَ ؕ— تُضِلُّ بِهَا مَنْ تَشَآءُ وَتَهْدِیْ مَنْ تَشَآءُ ؕ— اَنْتَ وَلِیُّنَا فَاغْفِرْ لَنَا وَارْحَمْنَا وَاَنْتَ خَیْرُ الْغٰفِرِیْنَ ۟
തൻ്റെ ജനതയിലെ ഏറ്റവും നല്ലവരിൽ നിന്ന് എഴുപത് പേരെ മൂസാ തെരഞ്ഞെടുത്തു. അവരിലെ (മൂസായുടെ ജനതയിലെ) വിഡ്ഢികൾ കാളക്കുട്ടിയെ ആരാധിച്ചതിന് അല്ലാഹുവിനോട് ഒഴിവുകഴിവ് ബോധിപ്പിക്കുന്നതിനായിരുന്നു അവരെ അദ്ദേഹം തിരഞ്ഞെടുത്തത്. അവർ സന്നിഹിതരാകേണ്ട സ്ഥലം അല്ലാഹു അവർക്ക് നിശ്ചയിച്ചു നൽകി. അങ്ങനെ അവർ അവിടെ എത്തിയപ്പോൾ അല്ലാഹുവിനോട് ധിക്കാരം കാണിക്കുകയും, മൂസായോട് അല്ലാഹുവിനെ നേരിൽ കാണിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അവരെ ഭൂകമ്പം പിടികൂടുകയും, അതിൻ്റെ ഭീകരത കാരണത്താൽ അവർ നിലംപതിക്കുകയും, നശിക്കുകയും ചെയ്തു. അപ്പോൾ മൂസാ വിനയാന്വിതനായി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ ഇവിടെ വന്നുചേരുന്നതിന് മുൻപ് അവരെയും അവരോടൊപ്പം എന്നെയും നശിപ്പിക്കാൻ നീ ഉദ്ദേശിച്ചിരുന്നെങ്കിൽ നീ അപ്രകാരം തന്നെ ചെയ്യുമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ബുദ്ധിയില്ലാത്തവർ ചെയ്തതിൻ്റെ പേരിൽ നീ ഞങ്ങളെ നശിപ്പിക്കുകയാണോ?! എൻ്റെ ജനത വിഗ്രഹങ്ങളെ ആരാധിക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെട്ടത് നിന്നിൽ നിന്നുള്ള പരീക്ഷണവും പരീക്ഷയുമായി കൊണ്ടല്ലാതെയല്ല. അതു മുഖേന നീ ഉദ്ദേശിക്കുന്നവരെ നീ വഴികേടിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. നീയാകുന്നു ഞങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നവൻ. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു നൽകുകയും, നിൻ്റെ വിശാലമായ കാരുണ്യം കൊണ്ട് ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ! തെറ്റുകൾ പൊറുക്കുകയും, ധിക്കാരം മാപ്പാക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീയാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• في الآيات دليل على أن الخطأ في الاجتهاد مع وضوح الأدلة لا يعذر فيه صاحبه عند إجراء الأحكام عليه، وهو ما يسميه الفقهاء بالتأويل البعيد.
• തെളിവുകൾ വ്യക്തമായി നിലനിൽക്കെ ഗവേഷണം നടത്തുകയും, അതിൽ അബദ്ധം സംഭവിക്കുകയും ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കാനുള്ള ഒഴിവുകഴിവല്ല അത് എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അടിസ്ഥാനമില്ലാത്ത ദുർവ്യാഖ്യാനം (തഅ്'വീൽ ഫാസിദ്) എന്ന് പണ്ഡിതന്മാർ പറയുന്നത് ഇതേ കുറിച്ചാണ്.

• من آداب الدعاء البدء بالنفس، حيث بدأ موسى عليه السلام دعاءه فطلب المغفرة لنفسه تأدُّبًا مع الله فيما ظهر عليه من الغضب، ثم طلب المغفرة لأخيه فيما عسى أن يكون قد ظهر منه من تفريط أو تساهل في رَدْع عَبَدة العجل عن ذلك.
• പ്രാർത്ഥനയുടെ മര്യാദയിൽ പെട്ടതാണ് ആദ്യം സ്വന്തത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആരംഭിക്കുക എന്നത്. മൂസാ -عَلَيْهِ السَّلَامُ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ആദ്യം സ്വന്തത്തിന് വേണ്ടി പാപമോചനം ചോദിച്ചു കൊണ്ടാണ്; അതിലൂടെ തൻ്റെ പക്കൽ നിന്നുണ്ടായ കോപത്തിൽ അല്ലാഹുവിനോട് മര്യാദപാലിക്കുന്നു അദ്ദേഹം. ശേഷം തൻ്റെ സഹോദരന് വേണ്ടിയും അദ്ദേഹം പാപമോചനം തേടുന്നു; കാളക്കുട്ടിയെ ആരാധിച്ചവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടായേക്കാവുന്ന അശ്രദ്ധയും കുറവുമാണ് അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടിയതിൻ്റെ കാരണം.

• التحذير من الغضب وسلطته على عقل الشخص؛ ولذلك نسب الله للغضب فعل السكوت كأنه هو الآمر والناهي.
കോപത്തിൽ നിന്നും, അത് മനുഷ്യൻ്റെ ബുദ്ധിയെ കീഴടക്കുന്നതിൽ നിന്നുമുള്ള താക്കീത്. അതു കൊണ്ടാണ് "നിശബ്ദമായി" എന്നർത്ഥം വരുന്ന "സകന" എന്ന പദം അല്ലാഹു കോപത്തിലേക്ക് ചേർത്തി പറഞ്ഞത്. ഇവിടെ കോപത്തെയാണ് കർത്താവായി അല്ലാഹു വിശേഷിപ്പിച്ചത്. കോപം പലതും കൽപ്പിക്കുകയും വിലക്കുകയും ചെയ്യും എന്ന സൂചന അതിലുണ്ട്.

• ضرورة التوقي من غضب الله، وخوف بطشه، فانظر إلى مقام موسى عليه السلام عند ربه، وانظر خشيته من غضب ربه.
• അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും, ശിക്ഷ കൊണ്ട് അവൻ പിടികൂടുന്നതിൽ നിന്നുമുള്ള സൂക്ഷ്മത വളരെ അനിവാര്യമാകുന്നു. അല്ലാഹുവുമായി മൂസാ -عَلَيْهِ السَّلَامُ- സ്വീകരിച്ച സമീപനം നോക്കുക. തൻ്റെ രക്ഷിതാവ് കോപിക്കുമോ എന്ന അദ്ദേഹത്തിൻ്റെ ഭയം ശ്രദ്ധിക്കുക.

 
Translation of the meanings Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close