Firo maanaaji al-quraan tedduɗo oo - Firo milibaariiwo raɓɓinaango facciroowo al-quraan * - Tippudi firooji ɗii


Firo maanaaji Aaya: (246) Simoore: Simoore nagge
اَلَمْ تَرَ اِلَی الْمَلَاِ مِنْ بَنِیْۤ اِسْرَآءِیْلَ مِنْ بَعْدِ مُوْسٰی ۘ— اِذْ قَالُوْا لِنَبِیٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِیْ سَبِیْلِ اللّٰهِ ؕ— قَالَ هَلْ عَسَیْتُمْ اِنْ كُتِبَ عَلَیْكُمُ الْقِتَالُ اَلَّا تُقَاتِلُوْا ؕ— قَالُوْا وَمَا لَنَاۤ اَلَّا نُقَاتِلَ فِیْ سَبِیْلِ اللّٰهِ وَقَدْ اُخْرِجْنَا مِنْ دِیَارِنَا وَاَبْنَآىِٕنَا ؕ— فَلَمَّا كُتِبَ عَلَیْهِمُ الْقِتَالُ تَوَلَّوْا اِلَّا قَلِیْلًا مِّنْهُمْ ؕ— وَاللّٰهُ عَلِیْمٌۢ بِالظّٰلِمِیْنَ ۟
മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമാണിമാർ തങ്ങളുടെനബിയോട് ഞങ്ങൾക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദർഭം നബിയേ താങ്കൾ അറിഞ്ഞില്ലേ? അവരുടെ നബി ചോദിച്ചു: നിങ്ങൾക്ക് യുദ്ധത്തിന്ന് കൽപന കിട്ടിയാൽ നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കാൻ സാധ്യതയുണ്ട്. ആ നബിയുടെ ഊഹം നിഷേധിച്ചുകൊണ്ട് അവർ പറഞ്ഞു: യുദ്ധം ചെയ്യാതിരിക്കാൻ എന്താണ് ഞങ്ങൾക്കു തടസം? ഞങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും ഞങ്ങളെ പുറത്താക്കുകയും സന്തതികളെ ശത്രുക്കൾ ബന്ധനസ്ഥരാക്കുകയും ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്കെങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ കഴിയും? നിങ്ങളുടെ നാട് വീണ്ടെടുക്കാനും സന്താനങ്ങളെ മോചിപ്പിക്കാനും ഞങ്ങൾ യുദ്ധം ചെയ്യും. എന്നാൽ അല്ലാഹു അവർക്ക് യുദ്ധം നിർബന്ധമാക്കിയപ്പോൾ അല്പം പേരൊഴിച്ച് എല്ലാവരും വാഗ്ദാനം പാലിക്കാതെ പിന്മാറുകയാണുണ്ടായത്. അല്ലാഹു അവൻറെ കൽപ്പനയിൽ നിന്ന് പിന്തിരിയുകയും അവനോടുള്ള കരാർ ലംഘിക്കുകയും ചെയ്ത അക്രമികളെ നന്നായി അറിയുന്നവനാകുന്നു. അവർക്കതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
Faccirooji aarabeeji:
Ina jeyaa e nafoore aayeeje ɗee e ngol hello:
• التنبيه إلى أهم صفات القائد التي تؤهله لقيادة الناس؛ وهي العلم بما يكون قائدًا فيه، والقوة عليه.
• ജനങ്ങളെ നയിക്കാൻ യോഗ്യനായ നേതാവിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ ഏതൊക്കെയെന്ന് ഉണർത്തുന്നു. മുന്നോട്ട് നയിക്കാനുതകുന്ന അറിവും അതിനുള്ള ശക്തിയുമാണ് ആ ഗുണങ്ങൾ.

• إرشاد من يتولى قيادة الناس إلى ألا يغتر بأقوالهم حتى يبلوهم، ويختبر أفعالهم بعد أقوالهم.
• ജനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നവർ അവരെ പരീക്ഷിക്കുന്നത് വരെ അവരുടെ വാക്കുകളിൽ വഞ്ചിതനാകരുത്. അവരുടെ വാക്കുകൾക്ക് ശേഷം അവരുടെ പ്രവൃത്തികൾ പരീക്ഷിക്കണം.

• أن الاعتبارات التي قد تشتهر بين الناس في وزن الآخرين والحكم عليهم قد لا تكون هي الموازين الصحيحة عند الله تعالى، بل هو سبحانه يصطفي من يشاء من خلقه بحكمته وعلمه.
• ജനങ്ങളെ വിലയിരുത്തുന്നതിൽ ജനങ്ങൾക്കിടയിൽ സുപരിചിതമായ മാനദണ്ഡമാകണമെന്നില്ല അല്ലാഹുവിങ്കൽ ശരിയായ മാനദണ്ഡം. അല്ലാഹു അവനുദ്ദേശിക്കുന്നവരെ അവൻറെ ജ്ഞാനവും യുക്തിയുമനുസരിച്ചു തെരഞ്ഞെടുക്കുന്നു.

 
Firo maanaaji Aaya: (246) Simoore: Simoore nagge
Tippudi cimooje Tonngoode hello ngoo
 
Firo maanaaji al-quraan tedduɗo oo - Firo milibaariiwo raɓɓinaango facciroowo al-quraan - Tippudi firooji ɗii

Firo milibariiwo raɓɓiɗngo firoowo al-quraan tedduɗo oo, ummiriingo to hentorde facciro Ngam jaŋdeeli al-quraan.

Uddude