Firo maanaaji al-quraan tedduɗo oo - Firo milibaariiwo raɓɓinaango facciroowo al-quraan * - Tippudi firooji ɗii


Firo maanaaji Aaya: (140) Simoore: Simoore rewɓe
وَقَدْ نَزَّلَ عَلَیْكُمْ فِی الْكِتٰبِ اَنْ اِذَا سَمِعْتُمْ اٰیٰتِ اللّٰهِ یُكْفَرُ بِهَا وَیُسْتَهْزَاُ بِهَا فَلَا تَقْعُدُوْا مَعَهُمْ حَتّٰی یَخُوْضُوْا فِیْ حَدِیْثٍ غَیْرِهٖۤ ۖؗ— اِنَّكُمْ اِذًا مِّثْلُهُمْ ؕ— اِنَّ اللّٰهَ جَامِعُ الْمُنٰفِقِیْنَ وَالْكٰفِرِیْنَ فِیْ جَهَنَّمَ جَمِیْعَا ۟ۙ
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ഏതെങ്കിലും സദസ്സിൽ ഇരിക്കുകയും, അവിടെ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ സംസാരം നിങ്ങൾ കേൾക്കുകയും ചെയ്താൽ അവരോടൊപ്പം ഇരിക്കുന്നത് നിർബന്ധമായും നിങ്ങൾ ഉപേക്ഷിക്കണമെന്നും, ആ സദസ്സിൽ നിന്ന് നിങ്ങൾ പിരിഞ്ഞു പോവണമെന്നും വിശുദ്ധ ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. അവർ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്ന സംസാരം ഉപേക്ഷിക്കുന്നത് വരെ (നിങ്ങൾ അവരോടൊപ്പം ഇരിക്കരുത്). അങ്ങനെ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കേട്ടിട്ടും അവരോടൊപ്പം നിങ്ങൾ ഇരിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ കൽപ്പന ധിക്കരിക്കുന്നതിൽ നിങ്ങളും അവരെ പോലെത്തന്നെയാണ്. കാരണം, അവർ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അവനെ ധിക്കരിച്ചതു പോലെ നിങ്ങൾ അവരോടൊപ്പം ഇരിക്കാൻ പാടില്ലെന്ന അല്ലാഹുവിൻ്റെ കൽപ്പന ധിക്കരിച്ചിരിക്കുന്നു. ഇസ്ലാം പുറമേക്ക് നടിക്കുകയും ഉള്ളിൽ നിഷേധം ഒളിപ്പിക്കുകയും ചെയ്യുന്ന മുനാഫിഖുകളെ കാഫിറുകളോടൊപ്പം അല്ലാഹു നരകത്തിൽ ഒരുമിച്ചു കൂട്ടുന്നതാണ്; തീർച്ച.
Faccirooji aarabeeji:
Ina jeyaa e nafoore aayeeje ɗee e ngol hello:
• وجوب العدل في القضاء بين الناس وعند أداء الشهادة، حتى لو كان الحق على النفس أو على أحد من القرابة.
• ജനങ്ങൾക്കിടയിൽ വിധി പ്രസ്താവിക്കുമ്പോഴും സാക്ഷ്യം പറയുമ്പോഴും നീതി പാലിക്കുക എന്നത് നിർബന്ധമാകുന്നു. അത് സ്വന്തത്തിന് തന്നെയോ, അടുത്ത ബന്ധുക്കൾക്കോ എതിരായാൽ പോലും.

• على المؤمن أن يجتهد في فعل ما يزيد إيمانه من أعمال القلوب والجوارح، ويثبته في قلبه.
• അല്ലാഹുവിലുള്ള തൻ്റെ വിശ്വാസം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ഓരോ മുഅ്മിനും പ്രവർത്തിക്കേണ്ടതുണ്ട്. ഈമാൻ ഹൃദയത്തിലുറക്കാൻ സഹായിക്കുന്ന, ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും ഇബാദത്തുകൾ ചെയ്യാൻ അവൻ അധ്വാനിക്കേണ്ടതുണ്ട്.

• عظم خطر المنافقين على الإسلام وأهله؛ ولهذا فقد توعدهم الله بأشد العقوبة في الآخرة.
• കപടവിശ്വാസികൾ ഇസ്ലാമിനും മുസ്ലിംകൾക്കും വരുത്തി വെക്കുന്ന ഉപദ്രവത്തിൻ്റെ ഗൗരവം. അതു കൊണ്ടാണ് അല്ലാഹു അവർക്ക് പരലോകത്ത് ഏറ്റവും കടുത്ത ശിക്ഷ തന്നെ താക്കീത് നൽകിയത്.

• إذا لم يستطع المؤمن الإنكار على من يتطاول على آيات الله وشرعه، فلا يجوز له الجلوس معه على هذه الحال.
• അല്ലാഹുവിൻ്റെ ആയത്തുകൾക്കും അവൻ്റെ മതനിയമങ്ങൾക്കുമെതിരിൽ അർത്ഥമില്ലാത്ത സംസാരം നടത്തുന്നവരെ എതിർക്കാൻ ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ അത്തരക്കാരോടൊപ്പം ആ അവസ്ഥയിൽ ഇരിക്കുന്നത് അവന് അനുവദനീയമല്ല.

 
Firo maanaaji Aaya: (140) Simoore: Simoore rewɓe
Tippudi cimooje Tonngoode hello ngoo
 
Firo maanaaji al-quraan tedduɗo oo - Firo milibaariiwo raɓɓinaango facciroowo al-quraan - Tippudi firooji ɗii

Firo milibariiwo raɓɓiɗngo firoowo al-quraan tedduɗo oo, ummiriingo to hentorde facciro Ngam jaŋdeeli al-quraan.

Uddude