Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (41) Sourate: AN-NAHL
وَالَّذِیْنَ هَاجَرُوْا فِی اللّٰهِ مِنْ بَعْدِ مَا ظُلِمُوْا لَنُبَوِّئَنَّهُمْ فِی الدُّنْیَا حَسَنَةً ؕ— وَلَاَجْرُ الْاٰخِرَةِ اَكْبَرُ ۘ— لَوْ كَانُوْا یَعْلَمُوْنَ ۟ۙ
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഉപദ്രവങ്ങൾ അനുഭവിക്കുകയും, അവർ പ്രയാസപ്പെടുത്തുകയും ചെയ്തശേഷം തങ്ങളുടെ ഭവനങ്ങളെയും കുടുംബത്തെയും സമ്പാദ്യത്തെയും ഉപേക്ഷിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ നാട്ടിൽ നിന്ന് -അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്- ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യുകയും ചെയ്തവർ; ഇഹലോകത്ത് അവർ പ്രതാപവാന്മാരായി തീരുന്ന ഒരു നാട് അവർക്ക് നാം നൽകുന്നതാണ്. പരലോകത്തെ പ്രതിഫലമാകുന്നു എല്ലാത്തിനെക്കാളും മഹത്തരം; കാരണം സ്വർഗം അതിൽ പെട്ടതാകുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നതിൻ്റെ മഹത്തരമായ പ്രതിഫലം, (ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യാതെ) പിന്തിനിൽക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഒരിക്കലും അപ്രകാരം ചെയ്യില്ലായിരുന്നു.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• العاقل من يعتبر ويتعظ بما حل بالضالين المكذبين كيف آل أمرهم إلى الدمار والخراب والعذاب والهلاك.
• നിഷേധികളായ വഴിപിഴച്ചവർക്ക് സംഭവിച്ചതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ. അവരുടെ സ്ഥിതിവിശേഷം തകർച്ചയിലേക്കും നാശത്തിലേക്കും ശിക്ഷയിലേക്കും നഷ്ടത്തിലേക്കും എങ്ങനെ എത്തിച്ചേർന്നുവെന്ന് അവർ ചിന്തിക്കുന്നു.

• الحكمة من البعث والمعاد إظهار الله الحقَّ فيما يختلف فيه الناس من أمر البعث وكل شيء.
• മനുഷ്യർ മരണ ശേഷമുള്ള ജീവിതത്തെ കുറിച്ചും, മറ്റെന്തെല്ലാം കാര്യങ്ങളെ കുറിച്ചും അഭിപ്രായവ്യത്യാസത്തിലായിട്ടുണ്ടോ; അതിലെല്ലാമുള്ള സത്യം അല്ലാഹു വ്യക്തമാക്കുക എന്നതാണ് പുനരുത്ഥാനത്തിൻ്റെയും പരലോകത്തിൻ്റെയും പിന്നിലുള്ള ലക്ഷ്യം.

• فضيلة الصّبر والتّوكل: أما الصّبر: فلما فيه من قهر النّفس، وأما التّوكل: فلأن فيه الثقة بالله تعالى والتعلق به.
ക്ഷമിക്കുന്നതിൻ്റെയും അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിൻ്റെയും ശ്രേഷ്ഠത. കാരണം ക്ഷമ സ്വന്തത്തെ കീഴ്പ്പെടുത്തലാണെങ്കിൽ, അല്ലാഹുവിൽ ഭരമേൽപ്പിക്കുകയെന്നാൽ അത് അവനിലുള്ള ഉറച്ച വിശ്വാസവും, അവനുമായുള്ള ബന്ധവുമാണ് അറിയിക്കുന്നത്.

• جزاء المهاجرين الذين تركوا ديارهم وأموالهم وصبروا على الأذى وتوكّلوا على ربّهم، هو الموطن الأفضل، والمنزلة الحسنة، والعيشة الرّضية، والرّزق الطّيّب الوفير، والنّصر على الأعداء، والسّيادة على البلاد والعباد.
• തങ്ങളുടെ നാടും സമ്പാദ്യവും ഉപേക്ഷിക്കുകയും, ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും, അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്ത മുഹാജിറുകൾക്ക് (പാലായനം ചെയ്തവർക്ക്) ഉള്ള പ്രതിഫലം. (മുൻപുള്ളതിനേക്കാൾ) ശ്രേഷ്ഠമായ നാട്, ഉത്തമമായ ഭവനം, തൃപ്തികരമായ ജീവിതം, ഉത്തമവും സമൃദ്ധവുമായ ഉപജീവനം, ശത്രുക്കൾക്ക് എതിരെയുള്ള സഹായം, സർവ്വ നാടുകൾക്കും ജനങ്ങൾക്കും മേലുള്ള ഔന്നത്യം (എന്നിവയെല്ലാം അതിൽ പെട്ടതാണ്).

 
Traduction des sens Verset: (41) Sourate: AN-NAHL
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture