Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (22) Sourate: AN-NOUR
وَلَا یَاْتَلِ اُولُوا الْفَضْلِ مِنْكُمْ وَالسَّعَةِ اَنْ یُّؤْتُوْۤا اُولِی الْقُرْبٰی وَالْمَسٰكِیْنَ وَالْمُهٰجِرِیْنَ فِیْ سَبِیْلِ اللّٰهِ ۪ۖ— وَلْیَعْفُوْا وَلْیَصْفَحُوْا ؕ— اَلَا تُحِبُّوْنَ اَنْ یَّغْفِرَ اللّٰهُ لَكُمْ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟
ദീനിൽ ശ്രേഷ്ഠതയും, സമ്പത്തിൻ്റെ കാര്യത്തിൽ വിശാലതയുമുള്ളവർ അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്തു വന്ന, തങ്ങളുടെ ബന്ധുക്കളിൽ പെട്ട ദാരിദ്ര്യം അനുഭവിക്കുന്ന ആവശ്യക്കാർക്ക് അവർ ചെയ്ത എന്തെങ്കിലും തിന്മയുടെ പേരിൽ ഇനി ദാനം നൽകുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർക്ക് ഇവർ മാപ്പു നൽകുകയും, അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. നിങ്ങൾ അവർക്ക് മാപ്പ് നൽകുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്തതിനാൽ അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകൾ പൊറുത്തു നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?! തൻ്റെ അടിമകളിൽ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാകുന്നു (റഹീം) അല്ലാഹു. അതിനാൽ അവൻ്റെ അടിമകൾ അവനെ അക്കാര്യത്തിൽ (പൊറുത്തു കൊടുക്കുന്നതിലും കാരുണ്യം ചൊരിയുന്നതിലും) മാതൃകയാക്കട്ടെ. അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. അദ്ദേഹത്തിൻ്റെ മകളായിരുന്ന ആയിശ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ (കപടവിശ്വാസികൾ പടച്ചുണ്ടാക്കിയ) വ്യാജവ്യഭിചാരാരോപണത്തിൽ പങ്കുചേർന്നപ്പോൾ മിസ്ത്വഹ് എന്ന സ്വഹാബിക്ക് ഇനി ഞാൻ ദാനം നൽകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തതാണ് സാഹചര്യം.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• إغراءات الشيطان ووساوسه داعية إلى ارتكاب المعاصي، فليحذرها المؤمن.
• പിശാചിൻ്റെ ദുർബോധനങ്ങളും അവൻ്റെ ദുർമന്ത്രണങ്ങളും തിന്മയിലേക്ക് നയിക്കുന്നതാണ്. അതിനാൽ (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ അതിനെ സൂക്ഷിച്ചു കൊള്ളട്ടെ.

• التوفيق للتوبة والعمل الصالح من الله لا من العبد.
• പശ്ചാത്തപിക്കുവാനും സൽകർമ്മം പ്രവർത്തിക്കാനുമുള്ള സൗഭാഗ്യം പ്രദാനം ചെയ്യുന്നത് അല്ലാഹുവാണ്; അല്ലാതെ ഒരാളുടെയും മേന്മ കൊണ്ടല്ല.

• العفو والصفح عن المسيء سبب لغفران الذنوب.
• തെറ്റു ചെയ്തവർക്ക് മാപ്പു കൊടുക്കലും വിട്ടുപൊറുത്തു കൊടുക്കലും തിന്മകൾ (അല്ലാഹു) പൊറുത്തു നൽകാനുള്ള കാരണമാണ്.

• قذف العفائف من كبائر الذنوب.
• ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് ദുരാരോപണം പറഞ്ഞുണ്ടാക്കുക എന്നത് വൻപാപങ്ങളിൽ പെട്ടതാണ്.

• مشروعية الاستئذان لحماية النظر، والحفاظ على حرمة البيوت.
• വീട്ടിൽ പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കുക എന്നത് കാഴ്ചയെ സംരക്ഷിക്കുന്നതിനും, ഓരോ ഭവനങ്ങളുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി നിയമമാക്കപ്പെട്ടിരിക്കുന്നു.

 
Traduction des sens Verset: (22) Sourate: AN-NOUR
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture