Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (188) Sourate: AL-A’RÂF
قُلْ لَّاۤ اَمْلِكُ لِنَفْسِیْ نَفْعًا وَّلَا ضَرًّا اِلَّا مَا شَآءَ اللّٰهُ ؕ— وَلَوْ كُنْتُ اَعْلَمُ الْغَیْبَ لَاسْتَكْثَرْتُ مِنَ الْخَیْرِ ۛۚ— وَمَا مَسَّنِیَ السُّوْٓءُ ۛۚ— اِنْ اَنَا اِلَّا نَذِیْرٌ وَّبَشِیْرٌ لِّقَوْمٍ یُّؤْمِنُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ സ്വന്തത്തിന് എന്തെങ്കിലും നന്മ നേടിയെടുക്കാനോ, എന്തെങ്കിലുമൊരു ഉപദ്രവം എന്നിൽ നിന്ന് നീക്കാനോ എനിക്ക് സാധിക്കുകയില്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. അതെല്ലാം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. അല്ലാഹു എനിക്ക് പഠിപ്പിച്ചു നൽകിയതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. ഞാൻ അദൃശ്യജ്ഞാനം അറിയുന്നില്ല. എനിക്ക് അദൃശ്യജ്ഞാനം അറിയുമായിരുന്നെങ്കിൽ എനിക്ക് പ്രയോജനം നേടിത്തരുന്നതും, എന്നിൽ നിന്ന് ഉപദ്രവം തടുത്തുവെക്കുന്നതുമായ വഴികളെല്ലാം ഞാൻ പ്രവർത്തിക്കുമായിരുന്നു. കാരണം, ഓരോ കാര്യവും സംഭവിക്കുന്നതിന് മുൻപ് തന്നെ അത് അറിയാനും, എന്തെല്ലാമാണ് അവസാനം സംഭവിക്കുക എന്ന് മനസ്സിലാക്കാനും കഴിയുമെങ്കിൽ (ഇപ്രകാരമെല്ലാം എനിക്ക് ചെയ്യാൻ കഴിയുമല്ലോ?!) ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതനല്ലാതെ മറ്റൊന്നുമല്ല. അവൻ്റെ വേദനയേറിയ ശിക്ഷയിൽ നിന്ന് ഞാൻ താക്കീത് നൽകുന്നു. ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും, ഞാൻ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൻ്റെ മാന്യമായ പ്രതിഫലമുണ്ടെന്ന് ഞാൻ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• في الآيات بيان جهل من يقصد النبي صلى الله عليه وسلم ويدعوه لحصول نفع أو دفع ضر؛ لأن النفع إنما يحصل من قِبَلِ ما أرسل به من البشارة والنذارة.
• നബി (സ) യെ അവലംബമാക്കുകയും, നന്മകൾ നേടുന്നതിനും തിന്മകൾ തടുക്കുന്നതിനും അവിടുത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ അജ്ഞത ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. കാരണം അവിടുത്തെ കയ്യിൽ കൊടുത്തയക്കപ്പെട്ട സന്തോഷവാർത്തയും താക്കീതും എവിടെ നിന്നാണോ വന്നെത്തിയത്; അവിടെയാണ് (അല്ലാഹുവിൻ്റെ പക്കൽ) എല്ലാ നന്മയുമുള്ളത്.

• جعل الله بمنَّته من نوع الرجل زوجه؛ ليألفها ولا يجفو قربها ويأنس بها؛ لتتحقق الحكمة الإلهية في التناسل.
• മനുഷ്യൻ്റെ ഇണയെ അല്ലാഹു അവനിൽ നിന്ന് തന്നെ സൃഷ്ടിച്ചു എന്നതിൽ അല്ലാഹുവിൻ്റെ കാരുണ്യമുണ്ട്. മനുഷ്യന് ഇണ ചേരാനും, അവളുടെ സാമീപ്യം വിരസമാകാതിരിക്കാനും, അവളിൽ അണഞ്ഞു ചേരാനും അതിലൂടെ കഴിയുന്നു. മനുഷ്യ പരമ്പര തുടരുക എന്ന മഹത്തരമായ അല്ലാഹുവിൻ്റെ ഉദ്ദേശം അതിലൂടെ പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

• لا يليق بالأفضل الأكمل الأشرف من المخلوقات وهو الإنسان أن يشتغل بعبادة الأخس والأرذل من الحجارة والخشب وغيرها من الآلهة الباطلة.
• സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണനും ശ്രേഷ്ഠനും മഹത്വമുള്ളവനുമായ മനുഷ്യൻ അവനെക്കാൾ താഴ്ന്നതും നിലവാരമില്ലാത്തതുമായ വസ്തുക്കളെ -കല്ലിനെയും മരത്തിനെയും മറ്റുമെല്ലാം പോലുള്ള നിരർത്ഥകങ്ങളായ ആരാധ്യവസ്തുക്കളെ- ആരാധിക്കുക എന്നത് ഒരിക്കലും അനുയോജ്യമല്ല.

 
Traduction des sens Verset: (188) Sourate: AL-A’RÂF
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture