Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم * - Lexique des traductions


Traduction des sens Verset: (84) Sourate: AL-A’RÂF
وَاَمْطَرْنَا عَلَیْهِمْ مَّطَرًا ؕ— فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُجْرِمِیْنَ ۟۠
അവരുടെ മേൽ ഒരു ഭയങ്കരമായ മഴ നാം വർഷിക്കുകയും ചെയ്തു; ചുട്ടുപഴുത്ത കളിമൺ കല്ലുകൾ അവർക്ക് മേൽ നാം മഴയായി പെയ്യിച്ചു. അവരുടെ ആ നാടിനെ നാം കീഴ്മേൽ മറിച്ചു. അതിൻ്റെ മുകൾഭാഗം താഴ്ഭാഗമാക്കി അട്ടിമറിച്ചു. അല്ലാഹുവിൻ്റെ റസൂലേ! അതിക്രമികളായ ലൂത്വിൻ്റെ ജനതയുടെ അവസാനം എങ്ങനെയായിരുന്നെന്ന് ചിന്തിച്ചു നോക്കുക. അവരുടെ പര്യവസാനം പരിപൂർണ്ണ നാശവും, അവസാനമില്ലാത്ത അപമാനവുമായിരുന്നു.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• اللواط فاحشة تدلُّ على انتكاس الفطرة، وناسب أن يكون عقابهم من جنس عملهم فنكس الله عليهم قُراهم.
• ചെയ്യുന്ന മനുഷ്യൻ്റെ ശുദ്ധപ്രകൃതി കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്നറിയിക്കുന്ന തിന്മയാണ് സ്വവർഗരതി. അതു കൊണ്ട് അവർക്കുള്ള ശിക്ഷയും അതിന് അനുയോജ്യമായി തീർന്നു. അല്ലാഹു അവരുടെ നാടുകളെ കീഴ്മേൽ മറിക്കുകയാണ് ചെയ്തത്.

• تقوم دعوة الأنبياء - ومنهم شعيب عليه السلام - على أصلين: تعظيم أمر الله: ويشمل الإقرار بالتوحيد وتصديق النبوة. والشفقة على خلق الله: ويشمل ترك البَخْس وترك الإفساد وكل أنواع الإيذاء.
• ശുഐബ് നബി -عَلَيْهِ السَّلَامُ- നടത്തിയതു പോലെ, നബിമാരുടെ പ്രബോധനം രണ്ട് അടിസ്ഥാനങ്ങൾക്ക് മേലാണ് നിലകൊള്ളുന്നത്. അല്ലാഹുവിൻ്റെ കൽപ്പനയെ ആദരിക്കുക എന്നതാണ് ഒന്നാമത്തേത്; അല്ലാഹുവിനെ ഏകനാക്കലും, നബിമാരെ അംഗീകരിക്കലും അതിൽ ഉൾപ്പെടും. സൃഷ്ടികളോട് അനുഭാവം പുലർത്തലാണ് രണ്ടാമത്തേത്; അളവു തൂക്കങ്ങളിലെ വഞ്ചന ഉപേക്ഷിക്കലും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാതിരിക്കലും, എല്ലാ നിലക്കുമുള്ള ഉപദ്രവങ്ങൾ അവസാനിപ്പിക്കലും ഈ പറഞ്ഞതിൽ ഉൾപ്പെടും.

• الإفساد في الأرض بعد الإصلاح جُرْم اجتماعي في حق الإنسانية؛ لأن صلاح الأرض بالعقيدة والأخلاق فيه خير للجميع، وإفساد الأرض عدوان على الناس.
• നാട്ടിലെ ജനങ്ങൾ നല്ലവരായതിന് ശേഷം അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യസമൂഹത്തിനോട് ചെയ്യുന്ന സാമൂഹിക കുറ്റകൃത്യമാണ്. കാരണം വിശ്വാസത്തിലും സ്വഭാവത്തിലും നാട് നന്മയിൽ നിലകൊള്ളുക എന്നത് എല്ലാവർക്കും പ്രയോജനകരമായ കാര്യമാണ്. അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യരോടുള്ള ശത്രുതയാണ്.

• من أعظم الذنوب وأكبرها وأشدها وأفحشها أخذُ ما لا يحقُّ أخذه شرعًا من الوظائف المالية بالقهر والجبر؛ فإنه غصب وظلم وعسف على الناس وإذاعة للمنكر وعمل به ودوام عليه وإقرار له.
• ഏറ്റവും ഗുരുതരവും, വലുതും കടുത്തതും വൃത്തികെട്ടതുമായിട്ടുള്ള തിന്മകളിൽ പെട്ടതാണ് അനുവദനീയമല്ലാത്ത സമ്പത്ത് അടിച്ചമർത്തിയും പീഢിപ്പിച്ചും കൈക്കലാക്കുക എന്നത്. അത് കൊള്ളയും അതിക്രമവും ജനങ്ങളോടുള്ള കടുത്ത അനീതിയുമാണ്. തിന്മ പ്രചരിപ്പിക്കലും അത് പ്രാവർത്തികമാക്കലും അതിൽ തന്നെ തുടരലും അത് അംഗീകരിച്ചു നൽകലുമാണ് ഇത്തരം പ്രവർത്തനങ്ങൾ.

 
Traduction des sens Verset: (84) Sourate: AL-A’RÂF
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - الترجمة المليبارية للمختصر في تفسير القرآن الكريم - Lexique des traductions

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Fermeture