Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Sourate: At Tawbah   Verset:
یُبَشِّرُهُمْ رَبُّهُمْ بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَّجَنّٰتٍ لَّهُمْ فِیْهَا نَعِیْمٌ مُّقِیْمٌ ۟ۙ
അല്ലാഹുവിൻ്റെ കാരുണ്യത്തെ കുറിച്ചും, അവൻ അവരെ തൃപ്തിപ്പെടുമെന്നും, അങ്ങനെ തൃപ്തിപ്പെട്ടാൽ പിന്നെ അവരോട് ഒരിക്കലും അവൻ കോപിക്കുകയില്ലെന്നുമുള്ള, സന്തോഷമേകുന്ന കാര്യങ്ങൾ അവരുടെ രക്ഷിതാവ് അവരെ അറിയിക്കുന്നു. അവർക്കായി ഒരുക്കി വെക്കപ്പെട്ട സ്വർഗത്തോപ്പുകളിൽ, എന്നെന്നും നിലനിൽക്കുന്ന -ഒരിക്കലും മുറിഞ്ഞു പോകാത്ത- സുഖാനുഗ്രഹങ്ങളിൽ അവർ പ്രവേശിക്കുന്നതാണെന്നും.
Les exégèses en arabe:
خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— اِنَّ اللّٰهَ عِنْدَهٗۤ اَجْرٌ عَظِیْمٌ ۟
ആ സ്വർഗത്തോപ്പുകളിൽ അവസാനമില്ലാത്ത കാലത്തോളം അവർ വസിക്കുന്നതാണ്. ഇഹലോകത്തായിരിക്കെ അവർ ചെയ്ത സൽകർമ്മങ്ങളുടെ പ്രതിഫലമായാണ് അവർക്കത് നൽകപ്പെടുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിഷ്കളങ്കമായി അല്ലാഹുവിനെ മാത്രം ആരാധിച്ചവർക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലമുണ്ട്.
Les exégèses en arabe:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوْۤا اٰبَآءَكُمْ وَاِخْوَانَكُمْ اَوْلِیَآءَ اِنِ اسْتَحَبُّوا الْكُفْرَ عَلَی الْاِیْمَانِ ؕ— وَمَنْ یَّتَوَلَّهُمْ مِّنْكُمْ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂൽ കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ രക്തബന്ധത്തിൽ പെട്ട പിതാക്കന്മാരെയോ സഹോദരങ്ങളെയോ, നിങ്ങളുടെ കുടുംബത്തിൽ പെട്ട മറ്റാരെയെങ്കിലുമോ -അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതിനെക്കാൾ അവനെ നിഷേധിക്കുന്നത് തിരഞ്ഞെടുത്താൽ; അവരെ- നിങ്ങളുടെ അടുത്ത സ്നേഹബന്ധമുള്ളവരായി സ്വീകരിക്കുകയും, അവരോട് മുസ്ലിംകളുടെ രഹസ്യങ്ങൾ അറിയിക്കുകയും, അവരുമായി അവ കൂടിയാലോചിക്കുകയും ചെയ്യരുത്. അങ്ങനെ അവർ നിഷേധത്തിൽ തന്നെ തുടരുന്നവരായിരിക്കെ ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുകയും, അവരോട് സ്നേഹബന്ധം പുലർത്തുകയും ചെയ്താൽ അവൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അതിലൂടെ നാശത്തിൻ്റെ വഴികളിലേക്ക് സ്വയം വലിച്ചിഴച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.
Les exégèses en arabe:
قُلْ اِنْ كَانَ اٰبَآؤُكُمْ وَاَبْنَآؤُكُمْ وَاِخْوَانُكُمْ وَاَزْوَاجُكُمْ وَعَشِیْرَتُكُمْ وَاَمْوَالُ ١قْتَرَفْتُمُوْهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسٰكِنُ تَرْضَوْنَهَاۤ اَحَبَّ اِلَیْكُمْ مِّنَ اللّٰهِ وَرَسُوْلِهٖ وَجِهَادٍ فِیْ سَبِیْلِهٖ فَتَرَبَّصُوْا حَتّٰی یَاْتِیَ اللّٰهُ بِاَمْرِهٖ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْفٰسِقِیْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ച സമ്പാദ്യങ്ങളും, നിങ്ങൾ ലാഭം ആഗ്രഹിക്കുന്ന -നഷ്ടം ഭയക്കുന്ന- നിങ്ങളുടെ കച്ചവടവും, നിങ്ങൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഭവനങ്ങളും; ഈ പറഞ്ഞതെല്ലാമാണ് അല്ലാഹുവിനെക്കാളും അവൻ്റെ റസൂലിനെക്കാളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തെക്കാളും നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയും നാശവും നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പുലർത്തുന്ന ഒരാളെയും അല്ലാഹുവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലേക്ക് അവൻ നയിക്കുന്നതല്ല.
Les exégèses en arabe:
لَقَدْ نَصَرَكُمُ اللّٰهُ فِیْ مَوَاطِنَ كَثِیْرَةٍ ۙ— وَّیَوْمَ حُنَیْنٍ ۙ— اِذْ اَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنْكُمْ شَیْـًٔا وَّضَاقَتْ عَلَیْكُمُ الْاَرْضُ بِمَا رَحُبَتْ ثُمَّ وَلَّیْتُمْ مُّدْبِرِیْنَ ۟ۚ
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ എണ്ണം കുറവായിട്ടും, യുദ്ധക്കോപ്പുകൾ ദുർബലമായിട്ടും അനേകം യുദ്ധങ്ങളിൽ നിങ്ങളുടെ ശത്രുക്കൾക്കെതിരിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, നിങ്ങളാൽ കഴിയുന്നത് പ്രവർത്തിക്കുകയും, നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ അത്ഭുതം കൂറാതിരിക്കുകയും ചെയ്തപ്പോഴായിരുന്നു അതെല്ലാം. എണ്ണപ്പെരുപ്പമായിരുന്നില്ല നിങ്ങൾ ശത്രുക്കൾക്ക് മേൽ വിജയം വരിച്ചതിൻ്റെ കാരണം. ഹുനൈൻ യുദ്ധദിവസവും അവൻ നിങ്ങളെ സഹായിച്ചു. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ നിങ്ങൾ അത്ഭുതം കൂറിക്കൊണ്ട് നിങ്ങൾ പറഞ്ഞു: നാമിന്ന് സൈന്യത്തിൻ്റെ എണ്ണക്കുറവ് കാരണത്താൽ പരാജയപ്പെടുകയേയില്ല. എന്നാൽ നിങ്ങളെ അത്ഭുതപ്പെടുത്തിയ ആ എണ്ണം നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്തില്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ മേൽ വിജയം വരിച്ചു. ഭൂമി വിശാലമായിട്ടും അത് നിങ്ങൾക്ക് ഇടുങ്ങിയതായി മാറി. പിന്നീടാകട്ടെ നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ പരാജിതരായി ഓടിപ്പോവുകയും ചെയ്തു.
Les exégèses en arabe:
ثُمَّ اَنْزَلَ اللّٰهُ سَكِیْنَتَهٗ عَلٰی رَسُوْلِهٖ وَعَلَی الْمُؤْمِنِیْنَ وَاَنْزَلَ جُنُوْدًا لَّمْ تَرَوْهَا ۚ— وَعَذَّبَ الَّذِیْنَ كَفَرُوْا ؕ— وَذٰلِكَ جَزَآءُ الْكٰفِرِیْنَ ۟
നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെട്ട ശേഷം അല്ലാഹു അവൻ്റെ റസൂലിനും മുഅ്മിനുകൾക്കും മനസ്സിൽ ശാന്തിയും സമാധാനവും ഇറക്കി നൽകി. അങ്ങനെ അവർ യുദ്ധത്തിൽ ഉറച്ചു നിന്നു. നിങ്ങൾ കാണാത്ത ചില മലക്കുകളെയും അല്ലാഹു ഇറക്കി. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചവരെ കൊന്നും തടവിലാക്കിയും അവരുടെ സമ്പത്ത് പിടിച്ചെടുത്തും (സ്ത്രീകളെയും കുട്ടികളെയും) അടിമകളാക്കിയും അവർക്ക് അല്ലാഹു ശിക്ഷ നൽകുകയും ചെയ്തു. അല്ലാഹു അക്കൂട്ടർക്ക് നൽകിയ ആ പ്രതിഫലം; അതാകുന്നു തങ്ങളുടെ റസൂലിനെ നിഷേധിക്കുകയും കളവാക്കുകയും, അദ്ദേഹം കൊണ്ടു വന്നതിനെ അവഗണിക്കുകയും ചെയ്തവർക്കുള്ള ശിക്ഷ.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• مراتب فضل المجاهدين كثيرة، فهم أعظم درجة عند الله من كل ذي درجة، فلهم المزية والمرتبة العلية، وهم الفائزون الظافرون الناجون، وهم الذين يبشرهم ربهم بالنعيم.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്കുള്ള ശ്രേഷ്ഠതകൾ ധാരാളമുണ്ട്. മറ്റെല്ലാം പദവികളെക്കാളും അല്ലാഹുവിങ്കൽ മഹത്തരമായ പദവിയുള്ളവർ അവരാണ്. അവർക്ക് മറ്റുള്ളവരെക്കാളും പ്രത്യേകതയും ഉന്നതമായ സ്ഥാനവുമുണ്ട്. അവരാണ് (ഇഹപരലോകങ്ങളിലെ) വിജയികളും (സ്വർഗം) നേടുന്നവരും (നരകത്തിൽ നിന്ന്) രക്ഷപ്പെടുന്നവരും. അവരുടെ റബ്ബിൽ നിന്ന് സുഖാനുഗ്രഹങ്ങളുടെ സന്തോഷവാർത്ത ലഭിച്ചവരും അവർ തന്നെ.

• في الآيات أعظم دليل على وجوب محبة الله ورسوله، وتقديم هذه المحبة على محبة كل شيء.
• അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും സ്നേഹിക്കുന്നത് നിർബന്ധമാണെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവ് ഈ ആയത്തുകളിലുണ്ട്. സർവ്വതിനോടുമുള്ള സ്നേഹത്തെക്കാൾ ആ സ്നേഹത്തെ മുന്നിൽ വെക്കണമെന്നും അവ അറിയിക്കുന്നു.

• تخصيص يوم حنين بالذكر من بين أيام الحروب؛ لما فيه من العبرة بحصول النصر عند امتثال أمر الله ورسوله صلى الله عليه وسلم وحصول الهزيمة عند إيثار الحظوظ العاجلة على الامتثال.
• യുദ്ധചരിത്രങ്ങളിൽ നിന്ന് ഹുനൈൻ യുദ്ധം അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാരണം, അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും കൽപ്പന പ്രാവർത്തികമാക്കുമ്പോഴാണ് വിജയം ലഭ്യമാകുന്നത് എന്നും, ഐഹികനേട്ടങ്ങൾക്ക് അതിനെക്കാൾ പ്രാധാന്യം നൽകുമ്പോഴാണ് പരാജയം സംഭവിക്കുന്നതെന്നുമുള്ള മഹത്തരമായ പാഠം ആ യുദ്ധചരിത്രത്തിലുണ്ട്.

• فضل نزول السكينة، فسكينة الرسول صلى الله عليه وسلم سكينة اطمئنان على المسلمين الذين معه وثقة بالنصر، وسكينة المؤمنين سكينة ثبات وشجاعة بعد الجَزَع والخوف.
• അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഇറങ്ങുന്നതിൻ്റെ മഹത്വം. നബി (ﷺ) ക്ക് ലഭിക്കുന്ന സമാധാനം എന്നത് കൊണ്ട് കൊണ്ട് ഉദ്ദേശം അവിടുത്തോടൊപ്പമുള്ള മുസ്ലിംകളെക്കുറിച്ചുള്ള സമാധാനവും വിജയത്തെക്കുറിച്ചുള്ള ഉറച്ച പ്രതീക്ഷയുമാണ്. മുസ്ലിംകൾക്ക് ലഭിച്ച സമാധാനമാകട്ടെ, സങ്കടവും ഭയവും ബാധിച്ചതിന് ശേഷം യുദ്ധത്തിൽ ഉറച്ചു നിൽക്കാനും ധൈര്യം പുറത്തെടുക്കാനുമുള്ള മനസ്സാന്നിധ്യമാണ്.

 
Traduction des sens Sourate: At Tawbah
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture