Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ માઇદહ   આયત:
وَقَفَّیْنَا عَلٰۤی اٰثَارِهِمْ بِعِیْسَی ابْنِ مَرْیَمَ مُصَدِّقًا لِّمَا بَیْنَ یَدَیْهِ مِنَ التَّوْرٰىةِ ۪— وَاٰتَیْنٰهُ الْاِنْجِیْلَ فِیْهِ هُدًی وَّنُوْرٌ ۙ— وَّمُصَدِّقًا لِّمَا بَیْنَ یَدَیْهِ مِنَ التَّوْرٰىةِ وَهُدًی وَّمَوْعِظَةً لِّلْمُتَّقِیْنَ ۟ؕ
ഇസ്രാഈൽ സന്തതികളിലെ നബിമാരുടെ പാത പിന്തുടർന്നു കൊണ്ട് മർയമിൻ്റെ മകൻ ഈസായെ തൗറാത്തിൽ വിശ്വസിക്കുന്നവനും, അതു കൊണ്ട് വിധിക്കുന്നവനുമായി നാം പിറകെ അയച്ചു. സത്യത്തിലേക്ക് നയിക്കുന്ന സന്മാർഗദർശനവും, ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്യുന്ന തെളിവുകളും, വിധിവിലക്കുകളിലെ അവ്യക്തതകൾ ഇല്ലാതെയാക്കുന്ന വിശദീകരണവും ഉൾക്കൊള്ളുന്ന ഇഞ്ചീൽ അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു. അദ്ദേഹത്തിന് മുൻപ് അവതരിച്ച തൗറാത്തിലുള്ളതിനോട് -ചില വിധിവിലക്കുകൾ ദുർബലമാക്കി കൊണ്ട് വളരെ കുറച്ച് കാര്യങ്ങളിലൊഴികെ മറ്റെല്ലാത്തിലും- യോജിക്കുന്നതായാണ് (ഇഞ്ചീൽ നാം അദ്ദേഹത്തിന് നൽകിയത്). അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സന്മാർഗം കണ്ടെത്താൻ ഉതകുന്ന സന്മാർഗദർശിയും, അല്ലാഹു അവരുടെ മേൽ നിഷിദ്ധമാക്കിയതിൽ നിന്ന് ശക്തമായി അകറ്റുന്നതുമായി ഇഞ്ചീലിനെ നാം നിശ്ചയിച്ചു.
અરબી તફસીરો:
وَلْیَحْكُمْ اَهْلُ الْاِنْجِیْلِ بِمَاۤ اَنْزَلَ اللّٰهُ فِیْهِ ؕ— وَمَنْ لَّمْ یَحْكُمْ بِمَاۤ اَنْزَلَ اللّٰهُ فَاُولٰٓىِٕكَ هُمُ الْفٰسِقُوْنَ ۟
അല്ലാഹു ഇഞ്ചീലിൽ അവതരിപ്പിച്ചതിൽ നസ്വാറാക്കൾ വിശ്വസിക്കട്ടെ. മുഹമ്മദ് നബി -ﷺ- അവരിലേക്ക് നിയോഗിക്കപ്പെടുന്നതിന് മുൻപ് അതിൽ വന്നിട്ടുള്ള സത്യമായവ കൊണ്ട് അവർ വിധി നടപ്പിലാക്കുകയും ചെയ്യട്ടെ. ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് വിധിക്കുന്നില്ലയോ, അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം കാണിക്കുകയും, സത്യത്തെ ഉപേക്ഷിക്കുകയും, അസത്യത്തിലേക്ക് ചായുകയും ചെയ്തിട്ടുള്ളവർ.
અરબી તફસીરો:
وَاَنْزَلْنَاۤ اِلَیْكَ الْكِتٰبَ بِالْحَقِّ مُصَدِّقًا لِّمَا بَیْنَ یَدَیْهِ مِنَ الْكِتٰبِ وَمُهَیْمِنًا عَلَیْهِ فَاحْكُمْ بَیْنَهُمْ بِمَاۤ اَنْزَلَ اللّٰهُ وَلَا تَتَّبِعْ اَهْوَآءَهُمْ عَمَّا جَآءَكَ مِنَ الْحَقِّ ؕ— لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَّمِنْهَاجًا ؕ— وَلَوْ شَآءَ اللّٰهُ لَجَعَلَكُمْ اُمَّةً وَّاحِدَةً وَّلٰكِنْ لِّیَبْلُوَكُمْ فِیْ مَاۤ اٰتٰىكُمْ فَاسْتَبِقُوا الْخَیْرٰتِ ؕ— اِلَی اللّٰهِ مَرْجِعُكُمْ جَمِیْعًا فَیُنَبِّئُكُمْ بِمَا كُنْتُمْ فِیْهِ تَخْتَلِفُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ യാതൊരു സംശയമോ അവ്യക്തതയോ ഇല്ലാത്ത വിധം സത്യപ്രകാരം താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും, അവയെ സംരക്ഷിക്കുന്നതുമായാണ് (നാം അതിനെ അവതരിപ്പിച്ചിരിക്കുന്നത്). അവയിൽ ഖുർആനിനോട് യോജിക്കുന്നതെല്ലാം സത്യമാണ്. ഖുർആനിനോട് എതിരാകുന്നതെല്ലാം അസത്യവും. അതിനാൽ ഖുർആനിലൂടെ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചു തന്നത് കൊണ്ട് താങ്കൾ ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുക. താങ്കൾക്ക് മേൽ അവതരിച്ചിട്ടുള്ള -യാതൊരു സംശയവുമില്ലാത്ത- സത്യം ഉപേക്ഷിച്ചു കൊണ്ട്, തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയവരുടെ തോന്നിവാസങ്ങളെ നീ പിൻപറ്റരുത്. എല്ലാ സമൂഹത്തിനും കർമ്മശാസ്ത്ര നിയമങ്ങൾ ഉൾക്കൊള്ളുന്ന നിയമസംഹിതയും, അവർക്ക് വഴികണ്ടെത്താൻ സാധിക്കും വിധമുള്ള വ്യക്തമായ മാർഗവും നാം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എല്ലാ (സമുദായങ്ങളുടെയും) നിയമസംഹിതകളും ഒരേ പോലെയാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അത് അപ്രകാരം ആക്കുമായിരുന്നു. എന്നാൽ അവൻ ഓരോ സമൂഹത്തിനും അവരവരുടെ നിയമസംഹിതകൾ നിശ്ചയിച്ചു നൽകിയിരിക്കുന്നു. എല്ലാവരെയും അതിലൂടെ പരീക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെ അനുസരണയുള്ളവനും ധിക്കാരിയും വേർതിരിയും. അതിനാൽ നന്മകൾ പ്രവർത്തിക്കുന്നതിനും തിന്മകൾ ഉപേക്ഷിക്കുന്നതിനും നിങ്ങൾ ധൃതികൂട്ടുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിലേക്ക് മാത്രമാകുന്നു നിങ്ങളുടെ മടക്കം. നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യത്തെ കുറിച്ച് അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങൾ കാഴ്ച വെച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നൽകുന്നതുമാണ്.
અરબી તફસીરો:
وَاَنِ احْكُمْ بَیْنَهُمْ بِمَاۤ اَنْزَلَ اللّٰهُ وَلَا تَتَّبِعْ اَهْوَآءَهُمْ وَاحْذَرْهُمْ اَنْ یَّفْتِنُوْكَ عَنْ بَعْضِ مَاۤ اَنْزَلَ اللّٰهُ اِلَیْكَ ؕ— فَاِنْ تَوَلَّوْا فَاعْلَمْ اَنَّمَا یُرِیْدُ اللّٰهُ اَنْ یُّصِیْبَهُمْ بِبَعْضِ ذُنُوْبِهِمْ ؕ— وَاِنَّ كَثِیْرًا مِّنَ النَّاسِ لَفٰسِقُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് താങ്കൾ വിധിക്കുക. ദേഹേഛകളെ പിന്തുടർന്നതിൻ്റെ ഫലമായി ഉയർന്നു വന്ന അവരുടെ സ്വാഭിപ്രായങ്ങളെ താങ്കൾ പിൻപറ്റരുത്. അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചു തന്ന ചിലതിൽ നിന്ന് താങ്കളെ അവർ വഴിപിഴപ്പിക്കുന്നത് താങ്കൾ സൂക്ഷിക്കുകയും ചെയ്യുക. ആ മാർഗത്തിൽ അവർ കഴിയുംവിധമെല്ലാം പരിശ്രമിക്കുന്നതാണ്. അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയാണെങ്കിൽ അറിയുക! അവരുടെ ചില തിന്മകളുടെ കാരണമായി ഇഹലോകത്ത് അവർക്ക് ശിക്ഷ നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവരുടെ എല്ലാ തിന്മകൾക്കുമുള്ള ശിക്ഷ പരലോകത്ത് വെച്ചും അവൻ നൽകുന്നതാണ്. തീർച്ചയായും ജനങ്ങളിൽ ധാരാളം പേർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുന്നവരാണ്.
અરબી તફસીરો:
اَفَحُكْمَ الْجَاهِلِیَّةِ یَبْغُوْنَ ؕ— وَمَنْ اَحْسَنُ مِنَ اللّٰهِ حُكْمًا لِّقَوْمٍ یُّوْقِنُوْنَ ۟۠
താങ്കളുടെ വിധിയിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട്, തങ്ങളുടെ ദേഹേഛകൾ കൊണ്ട് വിധിക്കുന്ന വിഗ്രഹാരാധകരായ ജാഹിലിയ്യ സമൂഹത്തിൻ്റെ വിധിയാണോ അവർ തേടിപ്പോകുന്നത്?! അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ചിട്ടുള്ളത് ഗ്രഹിച്ചിട്ടുള്ള ദൃഢവിശ്വാസികളുടെ അടുക്കൽ അല്ലാഹുവിനെക്കാൾ നല്ല വിധികർത്താവായി ആരും തന്നെയില്ല. അസത്യമാണെങ്കിലും തങ്ങളുടെ ദേഹേഛകൾക്ക് യോജിക്കുന്നത് മാത്രം സ്വീകരിക്കുന്ന വിവരദോഷികളും തന്നിഷ്ടക്കാരുമല്ല (ഏറ്റവും നല്ല വിധികർത്താക്കൾ).
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• الأنبياء متفقون في أصول الدين مع وجود بعض الفروق بين شرائعهم في الفروع.
• ദീനിൻ്റെ അടിസ്ഥാനസംഹിതകളിൽ സർവ്വനബിമാരും യോജിക്കുന്നു. നിയമസംഹിതകളിലെ ശാഖാപരമായ വിഷയങ്ങളിൽ മാത്രമാണ് അവർക്കിടയിൽ വ്യത്യാസങ്ങളുള്ളത്.

• وجوب تحكيم شرع الله والإعراض عمّا عداه من الأهواء.
• അല്ലാഹുവിൻ്റെ മതനിയമങ്ങളെ വിധിയായി സ്വീകരിക്കുകയും, അവക്ക് പുറമെയുള്ള ദേഹേഛകളിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക എന്നത് നിർബന്ധമാകുന്നു.

• ذم التحاكم إلى أحكام أهل الجاهلية وأعرافهم.
• ജാഹിലിയ്യത്തിൻ്റെ ആളുകളുടെ (ഇസ്ലാമിന് മുൻപുള്ള അറബികൾ) നിയമങ്ങളിലേക്കും നാട്ടുനടപ്പുകളിലേക്കും വിധിതേടിപ്പോകുന്നതിലുള്ള ആക്ഷേപം.

 
શબ્દોનું ભાષાંતર સૂરહ: અલ્ માઇદહ
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો