Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ માઇદહ   આયત:
مِنْ اَجْلِ ذٰلِكَ ؔۛۚ— كَتَبْنَا عَلٰی بَنِیْۤ اِسْرَآءِیْلَ اَنَّهٗ مَنْ قَتَلَ نَفْسًا بِغَیْرِ نَفْسٍ اَوْ فَسَادٍ فِی الْاَرْضِ فَكَاَنَّمَا قَتَلَ النَّاسَ جَمِیْعًا ؕ— وَمَنْ اَحْیَاهَا فَكَاَنَّمَاۤ اَحْیَا النَّاسَ جَمِیْعًا ؕ— وَلَقَدْ جَآءَتْهُمْ رُسُلُنَا بِالْبَیِّنٰتِ ؗ— ثُمَّ اِنَّ كَثِیْرًا مِّنْهُمْ بَعْدَ ذٰلِكَ فِی الْاَرْضِ لَمُسْرِفُوْنَ ۟
ഖാബീൽ തൻ്റെ സഹോദരനെ കൊലപ്പെടുത്തിയതിനാൽ നാം ഇസ്റാഈൽ സന്തതികളെ ഇപ്രകാരം അറിയിച്ചു: ഒരാളെ കൊന്നതിന് പകരമായോ, അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടോ വഴിയാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ആരെങ്കിലും ഒരു വ്യക്തിയെ കൊലപ്പെടുത്തിയാൽ അവൻ സർവ്വ മനുഷ്യരെയും കൊലപ്പെടുത്തിയവനെ പോലെയാണ്. കാരണം അവൻ്റെ അടുക്കൽ നിരപരാധിയെന്നോ അതിക്രമിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. അല്ലാഹു പവിത്രമാക്കിയ ഒരാളെ കൊല്ലുന്നത് നിഷിദ്ധമാണെന്ന് വിശ്വസിച്ചു കൊണ്ട് കൊലപാതകത്തിൽ നിന്ന് ആരെങ്കിലും വിട്ടുനിന്നാൽ അയാൾ സർവ്വ മനുഷ്യരെയും ജീവിപ്പിച്ചവനെ പോലെയാണ്. കാരണം അവൻ്റെ ഈ പ്രവൃത്തി കാരണത്താൽ മനുഷ്യരെല്ലാം സമാധാനചിത്തരായിരിക്കുന്നു. വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി ഇസ്രാഈൽ സന്തതികളിലേക്ക് നമ്മുടെ ദൂതന്മാർ വരിക തന്നെ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരിൽ ധാരാളം പേർ തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ദൂതന്മാരെ ധിക്കരിച്ചു കൊണ്ടും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കുന്നവരാണ്.
અરબી તફસીરો:
اِنَّمَا جَزٰٓؤُا الَّذِیْنَ یُحَارِبُوْنَ اللّٰهَ وَرَسُوْلَهٗ وَیَسْعَوْنَ فِی الْاَرْضِ فَسَادًا اَنْ یُّقَتَّلُوْۤا اَوْ یُصَلَّبُوْۤا اَوْ تُقَطَّعَ اَیْدِیْهِمْ وَاَرْجُلُهُمْ مِّنْ خِلَافٍ اَوْ یُنْفَوْا مِنَ الْاَرْضِ ؕ— ذٰلِكَ لَهُمْ خِزْیٌ فِی الدُّنْیَا وَلَهُمْ فِی الْاٰخِرَةِ عَذَابٌ عَظِیْمٌ ۟ۙ
അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പോരാടുകയും, അല്ലാഹുവിനോടുള്ള ശത്രുത വെളിവാക്കുകയും, ഭൂമിയിൽ കൊന്നും കൊള്ളയടിച്ചും വഴിമുടക്കിയും കുഴപ്പം വിതക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ അവരെ കൊല്ലുകയോ, മരത്തടിയിലോ മറ്റോ ക്രൂശിക്കുകയോ, അവരുടെ വലതു കയ്യും ഇടതു കാലും മുറിച്ചു കളയുകയും, വീണ്ടും ഈ പ്രവൃത്തിയിലേക്ക് മടങ്ങിയാൽ ഇടതു കയ്യും വലതു കാലും മുറിച്ചു കളയുകയും ചെയ്യുകയോ, അല്ലെങ്കിൽ നാട്ടിൽ നിന്ന് ആട്ടിയോടിക്കുകയോ ചെയ്യലാണ്. ഈ പറഞ്ഞ ശിക്ഷ ഇഹലോകത്ത് അവർക്കൊരു അപമാനമായിരിക്കും. പരലോകത്ത് കനത്ത ശിക്ഷ അവർക്കുണ്ടായിരിക്കുകയും ചെയ്യും.
અરબી તફસીરો:
اِلَّا الَّذِیْنَ تَابُوْا مِنْ قَبْلِ اَنْ تَقْدِرُوْا عَلَیْهِمْ ۚ— فَاعْلَمُوْۤا اَنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟۠
ഭരണകർത്താക്കളേ! ഈ കുഴപ്പക്കാരെ നിങ്ങൾക്ക് പിടികൂടാൻ കഴിയുന്നതിന് മുൻപ് അവർ (തങ്ങളുടെ പ്രവൃത്തിയിൽ) ഖേദിച്ച് മടങ്ങിയിട്ടുണ്ട് എങ്കിൽ നിങ്ങളറിയുക; അല്ലാഹു പശ്ചാത്തപിച്ചു മടങ്ങിയാൽ അവർക്ക് പൊറുത്തു കൊടുക്കുന്നവനും, അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു. അവൻ്റെ കാരുണ്യത്തിൻ്റെ ഭാഗമായി അവർക്ക് മേലുള്ള ശിക്ഷാനടപടി അവൻ പിൻവലിച്ചിരിക്കുന്നു.
અરબી તફસીરો:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اتَّقُوا اللّٰهَ وَابْتَغُوْۤا اِلَیْهِ الْوَسِیْلَةَ وَجَاهِدُوْا فِیْ سَبِیْلِهٖ لَعَلَّكُمْ تُفْلِحُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുകയും, അവൻ നിങ്ങളോട് കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിരോധിച്ചതിൽ നിന്ന് അകന്നു നിന്നുകൊണ്ടും അവനിലേക്ക് നിങ്ങൾ സാമീപ്യം തേടുകയും, അവൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവരോട് നിങ്ങൾ യുദ്ധത്തിലേർപ്പെടുകയും ചെയ്യുക. ഈ പറഞ്ഞത് നിങ്ങൾ പ്രാവർത്തികമാക്കിയാൽ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്നത് നേടിയെടുക്കാനും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് അകറ്റപ്പെടാനും നിങ്ങൾക്ക് കഴിയും.
અરબી તફસીરો:
اِنَّ الَّذِیْنَ كَفَرُوْا لَوْ اَنَّ لَهُمْ مَّا فِی الْاَرْضِ جَمِیْعًا وَّمِثْلَهٗ مَعَهٗ لِیَفْتَدُوْا بِهٖ مِنْ عَذَابِ یَوْمِ الْقِیٰمَةِ مَا تُقُبِّلَ مِنْهُمْ ۚ— وَلَهُمْ عَذَابٌ اَلِیْمٌ ۟
തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവർക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അതിന് സമാനമായതും കയ്യിലുണ്ടെന്ന് കരുതുക. അങ്ങനെ അതെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് തങ്ങളുടെ സ്വന്തത്തെ രക്ഷപ്പെടാനായി അവർ മുന്നോട്ടുവെച്ചാലും അവരിൽ നിന്ന് ആ പ്രായശ്ചിത്തം സ്വീകരിക്കപ്പെടുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷ ഉണ്ടായിരിക്കും.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• حرمة النفس البشرية، وأن من صانها وأحياها فكأنما فعل ذلك بجميع البشر، وأن من أتلف نفسًا بشرية أو آذاها من غير حق فكأنما فعل ذلك بالناس جميعًا.
• മനുഷ്യജീവനുള്ള പവിത്രത. ആരെങ്കിലും ഒരു മനുഷ്യജീവൻ സംരക്ഷിക്കുകയും അതിന് ജീവൻ നൽകുകയും ചെയ്താൽ അവൻ സർവ്വ മനുഷ്യരെയും ജീവിപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും ഒരു മനുഷ്യജീവൻ നശിപ്പിക്കുകയോ അനർഹമായി അതിനെ ഉപദ്രവിക്കുകയോ ചെയ്താൽ അവൻ സർവ്വ മനുഷ്യരോടും അപ്രകാരം ചെയ്തവനെ പോലെയാണ്.

• عقوبة الذين يحاربون الله ورسوله ممن يفسدون بالقتل وانتهاب الأموال وقطع الطرق هي: القتل بلا صلب، أو مع الصلب، أو قطع الأطرف من خلاف، أو بتغريبهم من البلاد؛ وهذا على حسب ما صدر منهم.
അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പോരടിക്കുന്ന, ജനങ്ങളെ കൊന്നും സമ്പത്ത് കൊള്ളയടിച്ചും വഴിമുടക്കിയും കുഴപ്പം വിതക്കുന്നവർക്കുള്ള ശിക്ഷ; അവരെ കൊല്ലുകയോ, കുരിശിലേറ്റി കൊല്ലുകയോ, അവയവങ്ങൾ വിപരീത ദിശയിൽ നിന്ന് മുറിച്ചു മാറ്റുകയോ, നാടുകടത്തുകയോ ചെയ്യലാണ്. അവരിൽ നിന്ന് ഉണ്ടായ തെറ്റിൻ്റെ ഗൗരവം അനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുക.

• توبة المفسدين من المحاربين وقاطعي الطريق قبل قدرة السلطان عليهم توجب العفو.
• ഭരണാധികാരിക്ക് പിടികൂടാൻ കഴിയുന്നതിന് മുൻപ് പശ്ചാത്തപിച്ചിട്ടുണ്ടെങ്കിൽ പോരാളികളും വഴികൊള്ളക്കാരും ആയിട്ടുള്ളവരെ വെറുതെ വിടേണ്ടതുണ്ട്.

 
શબ્દોનું ભાષાંતર સૂરહ: અલ્ માઇદહ
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો