クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم * - 対訳の目次


対訳 節: (200) 章: 雌牛章
فَاِذَا قَضَیْتُمْ مَّنَاسِكَكُمْ فَاذْكُرُوا اللّٰهَ كَذِكْرِكُمْ اٰبَآءَكُمْ اَوْ اَشَدَّ ذِكْرًا ؕ— فَمِنَ النَّاسِ مَنْ یَّقُوْلُ رَبَّنَاۤ اٰتِنَا فِی الدُّنْیَا وَمَا لَهٗ فِی الْاٰخِرَةِ مِنْ خَلَاقٍ ۟
അങ്ങനെ നിങ്ങൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചു കഴിഞ്ഞു അതിൽ നിന്ന് വിരമിച്ചാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന പോലെ അല്ലാഹുവെ നിങ്ങൾ ഓർക്കുകയും ധാരാളമായി പ്രകീർത്തിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചതിനേക്കാൾ ശക്തമായ നിലയിൽ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. കാരണം നിങ്ങളനുഭവിക്കുന്ന മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൻറെ അനുഗ്രഹമത്രെ. ജനങ്ങൾ പല വിഭാഗമാകുന്നു. രക്ഷിതാവിനോട് സന്താനം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ ഐഹിക ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാത്ത കാഫിറുകളും മുശ്രിക്കുകളും അവരിലുണ്ട്. അവർക്ക് ഈ ലോക ജീവിതത്തിൽ മാത്രമേ വിശ്വാസമുള്ളൂ. ഇഹലോകം മാത്രമാഗ്രഹിച്ചതിനാലും പരലോകത്തിൽ നിന്ന് പിന്തിരിഞ്ഞതിനാലും അവർക്ക് പരലോകത്ത് മുഅ്മിനുകളായ അവന്റെ അടിമകൾക്കുവേണ്ടി അല്ലാഹു സജ്ജമാക്കിയ ഒരു ഓഹരിയും ലഭിക്കുകയില്ല.
アラビア語 クルアーン注釈:
本諸節の功徳:
• يجب على المؤمن التزود في سفر الدنيا وسفر الآخرة، ولذلك ذكر الله أن خير الزاد هو التقوى.
• ഇഹലോക യാത്രയിലും പരലോക യാത്രയിലും പാഥേയമൊരുക്കൽ വിശ്വാസിക്ക് നിർബന്ധമാണ്. തഖ്വ (അല്ലാഹുവെക്കുറിച്ച ഭയം) യാണ് ഏറ്റവും നല്ല പാഥേയം എന്ന് അല്ലാഹു പറഞ്ഞത് അതിനാലാണ്.

• مشروعية الإكثار من ذكر الله تعالى عند إتمام نسك الحج.
• ഹജ്ജ് കർമ്മം പൂർത്തിയാവുമ്പോൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു.

• اختلاف مقاصد الناس؛ فمنهم من جعل همّه الدنيا، فلا يسأل ربه غيرها، ومنهم من يسأله خير الدنيا والآخرة، وهذا هو الموفَّق.
• ജനങ്ങളുടെ താൽപര്യങ്ങൾ വ്യത്യസ്തമാണ്. ഇഹലോകം താല്പര്യമാക്കി അതല്ലാതെ തന്റെ റബ്ബിനോട് മറ്റൊന്നും ചോദിക്കാതിരിക്കുന്നവനും അവരിലുണ്ട്. ഇഹപര നന്മകൾ ചോദിക്കുന്നവരും അവരിലുണ്ട്. അവനാകുന്നു ഭാഗ്യശാലി.

 
対訳 節: (200) 章: 雌牛章
章名の目次 ページ番号
 
クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم - 対訳の目次

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

閉じる