クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم * - 対訳の目次


対訳 節: (44) 章: イムラ―ン家章
ذٰلِكَ مِنْ اَنْۢبَآءِ الْغَیْبِ نُوْحِیْهِ اِلَیْكَ ؕ— وَمَا كُنْتَ لَدَیْهِمْ اِذْ یُلْقُوْنَ اَقْلَامَهُمْ اَیُّهُمْ یَكْفُلُ مَرْیَمَ ۪— وَمَا كُنْتَ لَدَیْهِمْ اِذْ یَخْتَصِمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം അറിയിച്ചു നൽകുന്ന അദൃശ്യവൃത്താന്തങ്ങളിൽ പെട്ടതാണ് സകരിയ്യ നബി (അ) യുടെയും, മറിയം (അ) യുടെയും ചരിത്ര സംഭവങ്ങൾ. ആരാണ് മർയമിൻറെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുകയും, അങ്ങനെ (ആ പദവി ലഭിക്കുന്നതിന് വേണ്ടി) തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് അവർ നറുക്കെടുപ്പ് നടത്തേണ്ടി വരികയും, അങ്ങനെ നറുക്കിൽ സകരിയ്യ (അ) വിജയിക്കുകയും ചെയ്ത സന്ദർഭത്തിൽ താങ്കൾ ആ പണ്ഡിതന്മാരുടെയും സജ്ജനങ്ങളുടെയും അടുത്തുണ്ടായിരുന്നില്ല.
アラビア語 クルアーン注釈:
本諸節の功徳:
• عناية الله تعالى بأوليائه، فإنه سبحانه يجنبهم السوء، ويستجيب دعاءهم.
• അല്ലാഹുവിൻറെ വലിയ്യുകളെ (ഇഷ്ടദാസന്മാരെ) അവൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. അവരിൽ നിന്ന് അവൻ തിന്മകൾ അകറ്റുകയും അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്യും.

• فَضْل مريم عليها السلام حيث اختارها الله على نساء العالمين، وطهَّرها من النقائص، وجعلها مباركة.
• മറിയം (അ) യുടെ ശ്രേഷ്ഠത. ലോക സ്ത്രീകളിൽ നിന്ന് അല്ലാഹു അവരെ തെരഞ്ഞെടുക്കുകയും, ന്യൂനതകളിൽ നിന്ന് പരിശുദ്ധയാക്കുകയും, അവരെ അനുഗ്രഹീതയാക്കുകയും ചെയ്തിരിക്കുന്നു.

• كلما عظمت نعمة الله على العبد عَظُم ما يجب عليه من شكره عليها بالقنوت والركوع والسجود وسائر العبادات.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ച് അവനോട് നന്ദി കാണിക്കുക എന്ന ബാധ്യതയും അധികരിക്കുന്നതാണ്. അല്ലാഹുവിന് ഏറ്റവും നല്ല രൂപത്തിൽ ആരാധനകൾ നൽകിയും, റുകൂഉം സുജൂദും അധികരിപ്പിച്ചു കൊണ്ടുമാണ് അല്ലാഹുവിന് നന്ദി കാണിക്കേണ്ടത്.

• مشروعية القُرْعة عند الاختلاف فيما لا بَيِّنة عليه ولا قرينة تشير إليه.
• ഒന്നിലധികം പേർക്കിടയിൽ ഭിന്നിപ്പുണ്ടാവുകയും, അവരിൽ ഏതെങ്കിലുമൊരാൾക്ക് അനുകൂലമായി വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള വ്യക്തമായ തെളിവോ, സാഹചര്യ തെളിവുകളോ ഇല്ലാതാവുകയും ചെയ്താൽ നറുക്കെടുക്കുക എന്നത് അനുവദനീയമാണ്.

 
対訳 節: (44) 章: イムラ―ン家章
章名の目次 ページ番号
 
クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم - 対訳の目次

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

閉じる