Check out the new design

クルアーンの対訳 - クルアーン簡潔注釈(マラヤーラム語対訳) * - 対訳の目次


対訳 章: 食卓章   節:
وَمَا لَنَا لَا نُؤْمِنُ بِاللّٰهِ وَمَا جَآءَنَا مِنَ الْحَقِّ ۙ— وَنَطْمَعُ اَنْ یُّدْخِلَنَا رَبُّنَا مَعَ الْقَوْمِ الصّٰلِحِیْنَ ۟
നബിമാരോടും അല്ലാഹുവിനെ അനുസരിക്കുകയും അവൻ്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്ന നബിമാരുടെ അനുയായികളോടുമൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നിരിക്കെ അല്ലാഹുവിലും മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന, അല്ലാഹു അവതരിപ്പിച്ച സത്യത്തിലും വിശ്വസിക്കുന്നതിൽ നിന്ന് എന്ത് കാരണത്താലാണ് ഞങ്ങൾ മാറിനിൽക്കുക?!
アラビア語 クルアーン注釈:
فَاَثَابَهُمُ اللّٰهُ بِمَا قَالُوْا جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— وَذٰلِكَ جَزَآءُ الْمُحْسِنِیْنَ ۟
അപ്പോൾ അവരുടെ വിശ്വാസത്തിനും സത്യം അംഗീകരിച്ചതിനുമുള്ള പ്രതിഫലമായി അല്ലാഹു സ്വർഗത്തോപ്പുകൾ അവർക്കായി നൽകി. അവിടെയുള്ള കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതാകുന്നു സത്യം പിൻപറ്റുകയും ഒരു നിബന്ധനയോ ഉപാധിയോ ഇല്ലാതെ സത്യത്തിന് കീഴൊതുങ്ങുകയും ചെയ്ത സദ്'വൃത്തർക്കുള്ള പ്രതിഫലം.
アラビア語 クルアーン注釈:
وَالَّذِیْنَ كَفَرُوْا وَكَذَّبُوْا بِاٰیٰتِنَاۤ اُولٰٓىِٕكَ اَصْحٰبُ الْجَحِیْمِ ۟۠
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ അവൻ അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവർ; അവരാകുന്നു ആളിക്കത്തുന്ന നരകത്തിൽ കഴിഞ്ഞു കൂടുന്നവർ. അവരതിൽ നിന്ന് ഒരിക്കലും പുറത്തു പോകുന്നതല്ല.
アラビア語 クルアーン注釈:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تُحَرِّمُوْا طَیِّبٰتِ مَاۤ اَحَلَّ اللّٰهُ لَكُمْ وَلَا تَعْتَدُوْا ؕ— اِنَّ اللّٰهَ لَا یُحِبُّ الْمُعْتَدِیْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഭക്ഷണ-പാനീയങ്ങളും വിവാഹബന്ധങ്ങളുമായി അല്ലാഹു അനുവദിച്ച ആസ്വാദനങ്ങളെ നിങ്ങൾ നിഷിദ്ധമാക്കരുത്. അവയിൽ വിരക്തി പ്രകടിപ്പിച്ചു കൊണ്ടോ, (അവ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിൽ നിന്നുള്ള) പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടോ അവയെ നിങ്ങൾ നിഷിദ്ധമാക്കുകയുമരുത്. അല്ലാഹു നിഷിദ്ധമാക്കിയവയുടെ പരിധികൾ നിങ്ങൾ ലംഘിക്കുകയുമരുത്. തീർച്ചയായും അല്ലാഹു അവൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവരോട് അവൻ കോപിക്കുകയാണ് ചെയ്യുക.
アラビア語 クルアーン注釈:
وَكُلُوْا مِمَّا رَزَقَكُمُ اللّٰهُ حَلٰلًا طَیِّبًا ۪— وَّاتَّقُوا اللّٰهَ الَّذِیْۤ اَنْتُمْ بِهٖ مُؤْمِنُوْنَ ۟
അല്ലാഹു നിങ്ങൾക്ക് എത്തിച്ചു നൽകുന്ന അവൻ്റെ ഉപജീവനം -അത് അനുവദനീയവും പരിശുദ്ധവുമാണെങ്കിൽ- നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. പിടിച്ചുപറിച്ചതോ മറ്റോ പോലുള്ള നിഷിദ്ധമായവ ഭക്ഷിക്കരുത്. മ്ലേഛമായതും നിങ്ങൾ ഭക്ഷിക്കരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവനിലാകുന്നു നിങ്ങൾ വിശ്വസിക്കുന്നത്. അല്ലാഹുവിൽ നിങ്ങൾ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവനെ നിങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.
アラビア語 クルアーン注釈:
لَا یُؤَاخِذُكُمُ اللّٰهُ بِاللَّغْوِ فِیْۤ اَیْمَانِكُمْ وَلٰكِنْ یُّؤَاخِذُكُمْ بِمَا عَقَّدْتُّمُ الْاَیْمَانَ ۚ— فَكَفَّارَتُهٗۤ اِطْعَامُ عَشَرَةِ مَسٰكِیْنَ مِنْ اَوْسَطِ مَا تُطْعِمُوْنَ اَهْلِیْكُمْ اَوْ كِسْوَتُهُمْ اَوْ تَحْرِیْرُ رَقَبَةٍ ؕ— فَمَنْ لَّمْ یَجِدْ فَصِیَامُ ثَلٰثَةِ اَیَّامٍ ؕ— ذٰلِكَ كَفَّارَةُ اَیْمَانِكُمْ اِذَا حَلَفْتُمْ ؕ— وَاحْفَظُوْۤا اَیْمَانَكُمْ ؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمْ اٰیٰتِهٖ لَعَلَّكُمْ تَشْكُرُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! മനഃപൂർവമല്ലാതെ നിങ്ങളുടെ നാവുകളിൽ വന്നുപോകുന്ന ശപഥങ്ങളിൽ അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുകയില്ല. നിങ്ങൾ ബോധപൂർവ്വം ഹൃദയസാന്നിധ്യത്തോടെ ചെയ്ത ശപഥങ്ങളുടെ പേരിൽ -അവ നിങ്ങൾ ലംഘിച്ചാൽ- മാത്രമേ അവൻ നിങ്ങളെ വിചാരണ ചെയ്യുകയുള്ളൂ. നിങ്ങൾ ഉറപ്പോടെ എടുത്ത ശപഥങ്ങൾ നിങ്ങൾ ഉച്ചരിക്കുകയും, അവ നിങ്ങൾ ലംഘിക്കുകയും ചെയ്താൽ മൂന്നിലൊരു കാര്യം ചെയ്താൽ -അവയിലേതും നിങ്ങൾക്ക് തിരഞ്ഞെടുക്കാം- ആ ശപഥലംഘനത്തിൻ്റെ തെറ്റ് അവൻ നിങ്ങൾക്ക് മാപ്പാക്കി നൽകും. ആ മൂന്ന് കാര്യങ്ങൾ ഇവയാണ്: നിങ്ങളുടെ നാട്ടുകാരുടെ മദ്ധ്യമനിലവാരത്തിലുള്ള ഭക്ഷണം അര സ്വാഅ് വീതം പത്ത് ദരിദ്രർക്ക് ഭക്ഷിപ്പിക്കുകയോ, പൊതുവെ (നിങ്ങളുടെ നാട്ടിൽ) വസ്ത്രമായി പരിഗണിക്കപ്പെടുന്നത് അവരെ ധരിപ്പിക്കുകയോ, ഒരു (മുസ്ലിമായ) വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയോ ചെയ്യുക. സത്യം ചെയ്തതിന് പ്രായശ്ചിത്തം ചെയ്യുന്നയാൾക്ക് ഈ മൂന്നു കാര്യങ്ങളിൽ ഒന്നുപോലും ചെയ്യാൻ വഴികാണുന്നില്ലെങ്കിൽ മൂന്നു ദിവസം നോമ്പ് നോറ്റുകൊണ്ട് അവൻ പ്രായശ്ചിത്തം ചെയ്യട്ടെ. അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾ ശപഥമെടുക്കുകയും, ശേഷം അത് നിങ്ങൾ ലംഘിക്കുകയും ചെയ്താൽ അതിനുള്ള പ്രായശ്ചിത്തമാണ് -വിശ്വാസികളേ!- ഇത്. അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്യുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ പേരിൽ അധികമായി സത്യം ചെയ്യുന്നതിൽ നിന്നും, ചെയ്ത ശപഥം നന്മയാകുന്നിടത്തോളം അത് പൂർത്തീകരിക്കാതിരിക്കുന്നതിൽ നിന്നും നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ സംരക്ഷിക്കുക. നിങ്ങൾ നന്മ പ്രവർത്തിക്കുക. നിങ്ങളുടെ വീട്ടാൻ കഴിയാത്ത ശപഥങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുക. ശപഥലംഘനത്തിൻ്റെ വിധികൾ നിങ്ങൾക്ക് വിശദീകരിച്ചു തന്നതു പോലെ അല്ലാഹു അനുവദനീയവും (ഹലാൽ) നിഷിദ്ധവും (ഹറാം) വ്യക്തമാക്കുന്ന അവൻ്റെ വിധിവിലക്കുകൾ നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. നിങ്ങൾക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നതിന് അല്ലാഹുവിന് നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനത്രെ അത്.
アラビア語 クルアーン注釈:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنَّمَا الْخَمْرُ وَالْمَیْسِرُ وَالْاَنْصَابُ وَالْاَزْلَامُ رِجْسٌ مِّنْ عَمَلِ الشَّیْطٰنِ فَاجْتَنِبُوْهُ لَعَلَّكُمْ تُفْلِحُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! ബുദ്ധിയെ നശിപ്പിക്കുന്ന ലഹരിയും, രണ്ട് വിഭാഗവും ചൂതു വെക്കുന്ന ചൂതാട്ടവും, ബഹുദൈവാരാധകർ ആദരവിൻ്റെ ഭാഗമായി ബലിയർപ്പിക്കുന്നതോ ആരാധിക്കുന്നതിനായി നാട്ടിയതോ ആയ പ്രതിഷ്ഠകളും, തങ്ങൾക്ക് വിധിക്കപ്പെട്ടിരിക്കുന്ന മറഞ്ഞ കാര്യം അന്വേഷിക്കുന്നതിനായി അവർ സ്വീകരിച്ചിരുന്ന പ്രശ്നക്കോലുകളുമെല്ലാം തിന്മകൾ മാത്രമാകുന്നു. അവയെല്ലാം പിശാച് അലങ്കരിപ്പിച്ചു തരുന്നവയാകുന്നു. അതിനാൽ അതിൽ നിന്നെല്ലാം നിങ്ങൾ അകന്നു നിൽക്കുക. (എങ്കിൽ) ഇഹലോകത്ത് മാന്യമായ ജീവിതവും പരലോകത്ത് സ്വർഗീയാനുഗ്രഹങ്ങളും നേടിയെടുത്ത് വിജയികളാകുവാൻ നിങ്ങൾക്ക് സാധിക്കും.
アラビア語 クルアーン注釈:
本諸節の功徳:
• الأمر بتوخي الطيب من الأرزاق وترك الخبيث.
• ഉപജീവനങ്ങളിൽ നിന്ന് പരിശുദ്ധമായത് അന്വേഷിക്കാനും, മ്ലേഛമായത് ഉപേക്ഷിക്കാനുമുള്ള കൽപ്പന.

• عدم المؤاخذة على الحلف عن غير عزم للقلب، والمؤاخذة على ما كان عن عزم القلب ليفعلنّ أو لا يفعلنّ.
• ഹൃദയസാന്നിധ്യമില്ലാതെ ചെയ്ത ശപഥങ്ങൾക്ക് ശിക്ഷയുണ്ടാകില്ല. എന്തെങ്കിലും ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഹൃദയസാന്നിധ്യത്തോടെ ശപഥമെടുക്കുകയും (അത് ലംഘിക്കുകയും) ചെയ്താൽ മാത്രമേ ശിക്ഷയുള്ളൂ.

• بيان أن كفارة اليمين: إطعام عشرة مساكين، أو كسوتهم، أو عتق رقبة مؤمنة، فإذا لم يستطع المكفِّر عن يمينه الإتيان بواحد من الأمور السابقة، فليكفِّر عن يمينه بصيام ثلاثة أيام.
• ശപഥം ലംഘിച്ചാലുള്ള പ്രായശ്ചിത്തം: പത്ത് ദരിദ്രർക്ക് ഭക്ഷണം നൽകുകയോ, വസ്ത്രം ധരിപ്പിക്കുകയോ, ഒരു മുസ്ലിമായ അടിമയെ മോചിപ്പിക്കുകയോ ചെയ്യലാണ്. ഈ പറയപ്പെട്ട കാര്യങ്ങളിൽ ഒന്നും ചെയ്യുവാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ അവൻ തൻ്റെ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്.

• قوله تعالى: ﴿... إنَّمَا الْخَمْرُ ...﴾ هي آخر آية نزلت في الخمر، وهي نص في تحريمه.
* മദ്യത്തെ കുറിച്ച് പരാമർശിക്കുന്ന (إنَّمَا ﭐلْخَمْرُ) എന്നു തുടങ്ങുന്ന ആയത്ത് ഈ വിഷയത്തിൽ (മദ്യത്തിൻ്റെ വിഷയത്തിൽ) അവസാനം അവതരിച്ച ആയത്താണ്. മദ്യം നിഷിദ്ധമാണ് എന്നതിൽ ഖണ്ഡിതമായ തെളിവാണിത്.

 
対訳 章: 食卓章
章名の目次 ページ番号
 
クルアーンの対訳 - クルアーン簡潔注釈(マラヤーラム語対訳) - 対訳の目次

Tafsir Center for Quranic Studies - 発行

閉じる