クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم * - 対訳の目次


対訳 章: 無花果章   節:

സൂറത്തുത്തീൻ

本章の趣旨:
امتنان الله على الإنسان باستقامة فطرته وخلقته، وكمال الرسالة الخاتمة.
മനുഷ്യൻ്റെ പ്രകൃതത്തിലെയും സൃഷ്ടിപ്പിലെയും കൃത്യത അല്ലാഹു അവന് മേൽ നൽകിയ അനുഗ്രഹമാണെന്ന് എടുത്തു പറയുകയും, നബി (ﷺ) ക്ക് നൽകപ്പെട്ട സന്ദേശം -അല്ലാഹുവിൽ നിന്നുള്ള അവസാനത്തെ സന്ദേശം- പൂർണ്ണമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

وَالتِّیْنِ وَالزَّیْتُوْنِ ۟ۙ
അല്ലാഹു അത്തിയെ കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഈസ -عَلَيْهِ السَّلَام- നിയോഗിക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം.
アラビア語 クルアーン注釈:
وَطُوْرِ سِیْنِیْنَ ۟ۙ
മൂസ നബി -عَلَيْهِ السَّلَام- യോട് അല്ലാഹു സംസാരിച്ച സ്ഥലമായ സീനാ പർവ്വതത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
アラビア語 クルアーン注釈:
وَهٰذَا الْبَلَدِ الْاَمِیْنِ ۟ۙ
അവിടെ പ്രവേശിക്കുന്നവർക്ക് നിർഭയത്വം ലഭിക്കുന്നതും, നബി -ﷺ- നിയോഗിക്കപ്പെട്ടതുമായ മക്കയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
アラビア語 クルアーン注釈:
لَقَدْ خَلَقْنَا الْاِنْسَانَ فِیْۤ اَحْسَنِ تَقْوِیْمٍ ۟ؗ
മനുഷ്യനെ നാം ഏറ്റവും കൃത്യമായ ഘടനയോടും ഏറ്റവും ശ്രേഷ്ഠമായ രൂപത്തിലും സൃഷ്ടിച്ചിരിക്കുന്നു.
アラビア語 クルアーン注釈:
ثُمَّ رَدَدْنٰهُ اَسْفَلَ سٰفِلِیْنَ ۟ۙ
പിന്നീട് നാം ഇഹലോകത്ത് അവനെ വാർദ്ധക്യത്തിലേക്കും (വാർദ്ധക്യ സഹജമായ) ബുദ്ധിശോഷണത്തിലേക്കും എത്തിച്ചു. അതോടെ അവന് തൻ്റെ ശരീരം കൊണ്ട് ഉപകാരമില്ലാതാകുന്നു. ഇത് പോലെ തന്നെയാണ് അവൻ തൻ്റെ ശുദ്ധപ്രകൃതിയെ തിന്മകൾ കൊണ്ട് നശിപ്പിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവന് (തൻ്റെ ശരീരം ഉപകാരം ചെയ്യുകയില്ല).
アラビア語 クルアーン注釈:
اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَلَهُمْ اَجْرٌ غَیْرُ مَمْنُوْنٍ ۟ؕ
അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർ വാർദ്ധക്യത്തിൽ എത്തിയെന്നു വന്നാലും ഒരിക്കലും മുറിയാത്ത പ്രതിഫലം -സ്വർഗം- അവർക്കുണ്ടായിരിക്കും. കാരണം അവർ തങ്ങളുടെ ശുദ്ധപ്രകൃതിയെ പരിശുദ്ധമാക്കിയവരാണ്.
アラビア語 クルアーン注釈:
فَمَا یُكَذِّبُكَ بَعْدُ بِالدِّیْنِ ۟ؕ
അല്ലാഹുവിൻ്റെ ശക്തിയുടെ അനേകം തെളിവുകൾ വീക്ഷിച്ചതിന് ശേഷവും -അല്ലയോ മനുഷ്യാ!- പ്രതിഫലനാളിനെ നിഷേധിക്കാൻ എന്തു കാരണമാണ് നിനക്കുള്ളത്?!
アラビア語 クルアーン注釈:
اَلَیْسَ اللّٰهُ بِاَحْكَمِ الْحٰكِمِیْنَ ۟۠
അന്ത്യനാളിനെ പ്രതിഫലത്തിനായി നിശ്ചയിച്ച അല്ലാഹു വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവും, അങ്ങേയറ്റം നീതിമാനുമല്ലേ? അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ വിധി നടപ്പാക്കാതെ -നന്മ ചെയ്തവർക്ക് പ്രതിഫലവും, തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകാതെ- അവഗണിച്ചു വിടുമെന്ന് ചിന്തിക്കുന്നതാണോ ബുദ്ധി?
アラビア語 クルアーン注釈:
本諸節の功徳:
• رضا الله هو المقصد الأسمى.
നബി (ﷺ) യുടെ കീർത്തി വർദ്ധിപ്പിച്ചു കൊണ്ട് അല്ലാഹു അവിടുത്തെ ആദരിച്ചിരിക്കുന്നു.

• أهمية القراءة والكتابة في الإسلام.
അല്ലാഹുവിൻ്റെ തൃപ്തിയാണ് ഏറ്റവും ഉയർന്ന ലക്ഷ്യം.

• خطر الغنى إذا جرّ إلى الكبر والبُعد عن الحق.
വായനക്കും എഴുത്തിനും ഇസ്ലാമിലുള്ള പ്രാധാന്യം.

• النهي عن المعروف صفة من صفات الكفر.
സമ്പന്നത അഹങ്കാരത്തിലേക്കും സത്യം ഉപേക്ഷിക്കുന്നതിലേക്കും നയിക്കുന്നുവെങ്കിൽ അത് അപകടകരമാണ്.

• إكرام الله تعالى نبيه صلى الله عليه وسلم بأن رفع له ذكره.
നന്മ വിലക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ സ്വഭാവങ്ങളിൽ ഒന്നാണ്.

 
対訳 章: 無花果章
章名の目次 ページ番号
 
クルアーンの対訳 - الترجمة المليبارية للمختصر في تفسير القرآن الكريم - 対訳の目次

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

閉じる