Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ആലുഇംറാൻ   ആയത്ത്:
قُلْ اٰمَنَّا بِاللّٰهِ وَمَاۤ اُنْزِلَ عَلَیْنَا وَمَاۤ اُنْزِلَ عَلٰۤی اِبْرٰهِیْمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطِ وَمَاۤ اُوْتِیَ مُوْسٰی وَعِیْسٰی وَالنَّبِیُّوْنَ مِنْ رَّبِّهِمْ ۪— لَا نُفَرِّقُ بَیْنَ اَحَدٍ مِّنْهُمْ ؗ— وَنَحْنُ لَهٗ مُسْلِمُوْنَ ۟
നബിയേ പറയുക: അല്ലാഹുവിനെ ആരാധ്യനായി ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവൻ ഞങ്ങളോട് കൽപ്പിച്ചത് ഞങ്ങൾ അനുസരിച്ചിരിക്കുന്നു. അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ സന്ദേശത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും, യഅ്ഖൂബ് സന്തതികളിലെ പ്രവാചകന്മാർക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ്വ പ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ട വേദഗ്രന്ഥങ്ങളിലും ദൃഷ്ടാന്തങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിക്കുകയും, മറ്റു ചിലരെ നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടവരും, അവന് സമർപ്പിച്ചവരുമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَنْ یَّبْتَغِ غَیْرَ الْاِسْلَامِ دِیْنًا فَلَنْ یُّقْبَلَ مِنْهُ ۚ— وَهُوَ فِی الْاٰخِرَةِ مِنَ الْخٰسِرِیْنَ ۟
അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാം അല്ലാത്ത മറ്റേതെങ്കിലും മതത്തെ ആരെങ്കിലും തൻ്റെ മതമായി അന്വേഷിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും അല്ലാഹു സ്വീകരിക്കുന്നതല്ല. അന്ത്യനാളിൽ സ്വന്തത്തെ നരകത്തിലേക്ക് വലിച്ചിഴച്ച നഷ്ടക്കാരിലാണ് അവൻ ഉൾപ്പെടുക.
അറബി ഖുർആൻ വിവരണങ്ങൾ:
كَیْفَ یَهْدِی اللّٰهُ قَوْمًا كَفَرُوْا بَعْدَ اِیْمَانِهِمْ وَشَهِدُوْۤا اَنَّ الرَّسُوْلَ حَقٌّ وَّجَآءَهُمُ الْبَیِّنٰتُ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും മുഹമ്മദ് നബി (സ) കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും അതിൻറെ സത്യതക്ക് വ്യക്തമായ തെളിവുകൾ വന്നെത്തുകയും ചെയ്ത ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതക്ക് എങ്ങനെയാണ് അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കാൻ അല്ലാഹു സൗഭാഗ്യം നൽകുക ? സന്മാർഗ്ഗത്തിന് പകരം വഴികേട് തെരഞ്ഞെടുത്ത അക്രമികളായ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اُولٰٓىِٕكَ جَزَآؤُهُمْ اَنَّ عَلَیْهِمْ لَعْنَةَ اللّٰهِ وَالْمَلٰٓىِٕكَةِ وَالنَّاسِ اَجْمَعِیْنَ ۟ۙ
അസത്യത്തെ തെരഞ്ഞെടുത്ത ആ അക്രമികൾക്കുള്ള പ്രതിഫലം അല്ലാഹുവിൻറെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ. അവർ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നും അകറ്റപ്പെടുന്നവരും ആട്ടിയോടിക്കപ്പെടുന്നവരുമായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
خٰلِدِیْنَ فِیْهَا ۚ— لَا یُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ یُنْظَرُوْنَ ۟ۙ
നരകത്തിൽ അവർ ശാശ്വതരായിരിക്കും, അതിൽ നിന്നവർ പുറത്ത് കടക്കുകയില്ല. അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. പശ്ചാത്തപിക്കാനും ഒഴിവുകഴിവ് പറയാനും അവർക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اِلَّا الَّذِیْنَ تَابُوْا مِنْ بَعْدِ ذٰلِكَ وَاَصْلَحُوْا ۫— فَاِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
തങ്ങളുടെ നിഷേധത്തിനും അക്രമത്തിനും ശേഷം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ ഒഴികെ. തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) അവരോട് ധാരാളമായി കരുണ കാണിക്കുന്നവനും (റഹീം) തന്നെയാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الَّذِیْنَ كَفَرُوْا بَعْدَ اِیْمَانِهِمْ ثُمَّ ازْدَادُوْا كُفْرًا لَّنْ تُقْبَلَ تَوْبَتُهُمْ ۚ— وَاُولٰٓىِٕكَ هُمُ الضَّآلُّوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, മരണം കൺമുന്നിൽ കാണുന്നത് വരെ അവിശ്വാസത്തിൽ തുടരുകയും ചെയ്ത വിഭാഗത്തിൻറെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. കാരണം പശ്ചാത്തപിക്കാനുള്ള അവരുടെ അവസരം കഴിഞ്ഞു പോയിരിക്കുന്നു. അവരത്രെ അല്ലാഹുവിലേക്കെത്തുന്ന നേരായ മാർഗത്തിൽ നിന്ന് വഴിപിഴച്ചു പോയവർ.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الَّذِیْنَ كَفَرُوْا وَمَاتُوْا وَهُمْ كُفَّارٌ فَلَنْ یُّقْبَلَ مِنْ اَحَدِهِمْ مِّلْءُ الْاَرْضِ ذَهَبًا وَّلَوِ افْتَدٰی بِهٖ ؕ— اُولٰٓىِٕكَ لَهُمْ عَذَابٌ اَلِیْمٌۙ— وَّمَا لَهُمْ مِّنْ نّٰصِرِیْنَ ۟۠
(അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിക്കുകയും, തങ്ങളുടെ നിഷേധത്തിൽ നിലകൊള്ളവരെ മരണപ്പെടുകയും ചെയ്ത ഒരാൾ നരകത്തിൽ നിന്ന് രക്ഷപ്പെടാനായി ഭൂമി നിറയെ സ്വർണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. ഖിയാമത്ത് നാളിൽ ശിക്ഷയിൽ നിന്ന് തടയാൻ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• يجب الإيمان بجميع الأنبياء الذين أرسلهم الله تعالى، وجميع ما أنزل عليهم من الكتب، دون تفريق بينهم.
• അല്ലാഹു അയച്ച എല്ലാ നബിമാരിലും, അവർക്കവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും ഒരു വേർതിരിവും കൂടാതെ വിശ്വസിക്കൽ നിർബന്ധമാണ്.

• لا يقبل الله تعالى من أحد دينًا أيًّا كان بعد بعثة النبي محمد صلى الله عليه وسلم إلا الإسلام الذي جاء به.
• മുഹമ്മദ് നബി (സ) യുടെ നിയോഗത്തിന് ശേഷം ഒരാളിൽ നിന്നും അവിടുന്ന് കൊണ്ടുവന്ന ഇസ്ലാമല്ലാത്ത ഒരു മതവും -അതേതായിരുന്നാലും- അല്ലാഹു സ്വീകരിക്കുകയില്ല.

• مَنْ أصر على الضلال، واستمر عليه، فقد يعاقبه الله بعدم توفيقه إلى التوبة والهداية.
• വഴികേടിൽ ഉറച്ചുനിൽക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവനെ ചിലപ്പോൾ സന്മാർഗം സ്വീകരിക്കാനും, പശ്ചാത്തപിക്കാനും അവസരം നൽകാതെയാകും അല്ലാഹു ശിക്ഷിക്കുക.

• باب التوبة مفتوح للعبد ما لم يحضره الموت، أو تشرق الشمس من مغربها، فعندئذ لا تُقْبل منه التوبة.
• മരണം ആസന്നമാവുന്നത് വരെയും, സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കുന്നത് വരെയും പശ്ചാത്താപത്തിൻറെ കവാടങ്ങൾ തുറന്ന് കിടക്കും. ആ സമയമായാൽ പിന്നീട് തൗബ സ്വീകരിക്കപ്പെടുകയില്ല.

• لا ينجي المرء يوم القيامة من عذاب النار إلا عمله الصالح، وأما المال فلو كان ملء الأرض لم ينفعه شيئًا.
• ഖിയാമത്ത് നാളിൽ ഒരാളെയും അവൻ്റെ സൽകർമ്മങ്ങളല്ലാതെ മറ്റൊന്നും രക്ഷിക്കുകയില്ല. ഭൂമി മുഴുവൻ സമ്പത്ത് ഉണ്ടായാലും അതൊന്നും അവർക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

 
പരിഭാഷ അദ്ധ്യായം: ആലുഇംറാൻ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക