Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: മുഹമ്മദ്   ആയത്ത്:
وَلَوْ نَشَآءُ لَاَرَیْنٰكَهُمْ فَلَعَرَفْتَهُمْ بِسِیْمٰهُمْ ؕ— وَلَتَعْرِفَنَّهُمْ فِیْ لَحْنِ الْقَوْلِ ؕ— وَاللّٰهُ یَعْلَمُ اَعْمَالَكُمْ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികൾ ആരെല്ലാമാണെന്ന് നിനക്ക് അറിയിച്ചു തരാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ അവരുടെ അടയാളങ്ങളിൽ നിന്ന് താങ്കൾക്ക് അവരെ മനസ്സിലാകും. അവരുടെ സംസാരശൈലിയിൽ നിന്ന് താങ്കൾക്ക് അവരെ തിരിച്ചറിയാൻ കഴിയും. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നുണ്ട്. അവന് അവയൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَنَبْلُوَنَّكُمْ حَتّٰی نَعْلَمَ الْمُجٰهِدِیْنَ مِنْكُمْ وَالصّٰبِرِیْنَ ۙ— وَنَبْلُوَاۡ اَخْبَارَكُمْ ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കളും നിങ്ങളും കൊല്ലപ്പെടുന്ന വിധത്തിലുള്ള (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധം കൊണ്ടും നിങ്ങളിൽ യുദ്ധത്തിന് തയ്യാറുള്ളവർ ആരെന്നും, ക്ഷമയോട് തൻ്റെ ശത്രുവുമായി ഏറ്റുമുട്ടുന്ന ക്ഷമാശീലർ ആരെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ നിങ്ങളിൽ സത്യം പറഞ്ഞവനും, കളവ് പറഞ്ഞവനും ആരാണെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ وَشَآقُّوا الرَّسُوْلَ مِنْ بَعْدِ مَا تَبَیَّنَ لَهُمُ الْهُدٰی ۙ— لَنْ یَّضُرُّوا اللّٰهَ شَیْـًٔا ؕ— وَسَیُحْبِطُ اَعْمَالَهُمْ ۟
തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് സ്വദേഹങ്ങളെയും മറ്റുള്ള ജനങ്ങളെയും തടയുകയും, (മുഹമ്മദ് നബി -ﷺ-) അല്ലാഹുവിൽ നിന്നുള്ള നബിയാണെന്ന് ബോധ്യമായ ശേഷവും അവിടുത്തോട് എതിരാവുകയും ശത്രുത പുലർത്തുകയും ചെയ്യുന്നവർ; അവർ അല്ലാഹുവിന് ഒരു ഉപദ്രവവും വരുത്തുകയില്ല. സ്വദേഹങ്ങളോട് മാത്രമാണ് അവർ ഉപദ്രവം ചെയ്യുന്നത്. അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുന്നതുമാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اَطِیْعُوا اللّٰهَ وَاَطِیْعُوا الرَّسُوْلَ وَلَا تُبْطِلُوْۤا اَعْمَالَكُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അല്ലാഹുവിൻ്റെ ദൂതരെയും നിങ്ങൾ അനുസരിക്കുക. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ നിങ്ങൾ പ്രാവർത്തികമാക്കുകയും, വിലക്കുകൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. (ഇസ്ലാമിനെ) നിഷേധിച്ചും, ലോകമാന്യം ഉദ്ദേശിച്ചും മറ്റുമെല്ലാം നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുക.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ ثُمَّ مَاتُوْا وَهُمْ كُفَّارٌ فَلَنْ یَّغْفِرَ اللّٰهُ لَهُمْ ۟
തീർച്ചയായും അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളുടെ സ്വന്തങ്ങളെയും മറ്റു മനുഷ്യരെയും അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് തടയുകയും, ശേഷം തങ്ങളുടെ നിഷേധത്തിൽ തന്നെ -പശ്ചാത്തപിക്കാതെ- മരണമടയുകയും ചെയ്തവരാരോ; അവരുടെ തെറ്റുകൾ അല്ലാഹു ഒരിക്കലും വെറുതെ വിടുകയില്ല. അതവൻ മറച്ചു വെക്കുകയുമില്ല. മറിച്ച്, അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയും, ശാശ്വതരായി നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
فَلَا تَهِنُوْا وَتَدْعُوْۤا اِلَی السَّلْمِ ۖۗ— وَاَنْتُمُ الْاَعْلَوْنَ ۖۗ— وَاللّٰهُ مَعَكُمْ وَلَنْ یَّتِرَكُمْ اَعْمَالَكُمْ ۟
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ ശത്രുക്കളെ നേരിടുന്നതിൽ നിന്ന് ദുർബലരാകരുത്. അവർ നിങ്ങളെ സന്ധിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് നിങ്ങൾ അവരെ അതിലേക്ക് ക്ഷണിക്കരുത്. കാരണം നിങ്ങളാണ് അവരെ പരാജിതരാക്കി, അവർക്ക് മേൽ വിജയിച്ചു നിൽക്കുന്നത്. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ നിന്ന് അവൻ ഒന്നും കുറവ് വരുത്തുകയില്ല. മറിച്ച്, അവൻ്റെ ഔദാര്യമായും, അനുഗ്രഹമായും നിങ്ങളുടെ പ്രതിഫലം അവൻ വർദ്ധിപ്പിച്ചു തരിക മാത്രമാണുണ്ടാവുക.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّمَا الْحَیٰوةُ الدُّنْیَا لَعِبٌ وَّلَهْوٌ ؕ— وَاِنْ تُؤْمِنُوْا وَتَتَّقُوْا یُؤْتِكُمْ اُجُوْرَكُمْ وَلَا یَسْـَٔلْكُمْ اَمْوَالَكُمْ ۟
തീർച്ചയായും ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. അതിനാൽ ബുദ്ധിയുള്ള ഒരാളും തൻ്റെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് (ഇഹലോകം കാരണത്താൽ) അശ്രദ്ധയിലാകാതിരിക്കട്ടെ! നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുകയുമാണെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിങ്ങൾക്കവൻ - ഒന്നും കുറയാതെ പൂർണ്ണമായി - നൽകുന്നതാണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവൻ നിങ്ങളോട് ചോദിക്കുന്നുമില്ല; അതിൽ നിന്ന് നിർബന്ധമായ സകാത്തിൻ്റെ വിഹിതം മാത്രമേ അവൻ ആവശ്യപ്പെടുന്നുള്ളൂ.
അറബി ഖുർആൻ വിവരണങ്ങൾ:
اِنْ یَّسْـَٔلْكُمُوْهَا فَیُحْفِكُمْ تَبْخَلُوْا وَیُخْرِجْ اَضْغَانَكُمْ ۟
നിങ്ങളുടെ മുഴുവൻ സമ്പാദ്യവും നിങ്ങളോടവൻ ചോദിക്കുകയും, അത് ആവർത്തിച്ച് നിങ്ങളിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ പിശുക്ക് കാണിക്കുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലെ അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാനുള്ള മടി അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുമായിരുന്നു. എന്നാൽ കാരുണ്യമായി കൊണ്ട് അവൻ അത് നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
هٰۤاَنْتُمْ هٰۤؤُلَآءِ تُدْعَوْنَ لِتُنْفِقُوْا فِیْ سَبِیْلِ اللّٰهِ ۚ— فَمِنْكُمْ مَّنْ یَّبْخَلُ ۚ— وَمَنْ یَّبْخَلْ فَاِنَّمَا یَبْخَلُ عَنْ نَّفْسِهٖ ؕ— وَاللّٰهُ الْغَنِیُّ وَاَنْتُمُ الْفُقَرَآءُ ۚ— وَاِنْ تَتَوَلَّوْا یَسْتَبْدِلْ قَوْمًا غَیْرَكُمْ ۙ— ثُمَّ لَا یَكُوْنُوْۤا اَمْثَالَكُمْ ۟۠
ഹേ കൂട്ടരേ! അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചിലവഴിക്കാൻ മാത്രമാണ് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കാൻ അവൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. അപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ചിലരതാ; പിശുക്ക് കാരണത്താൽ ഈ പറയപ്പെട്ട ദാനത്തിൽ നിന്ന് മാറിനിൽക്കുന്നു. ആരെങ്കിലും തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുന്നെങ്കിൽ, ദാനധർമ്മത്തിൻ്റെ പ്രതിഫലം തനിക്ക് തടഞ്ഞു വെച്ചു കൊണ്ട്, സ്വന്തത്തോട് തന്നെയാണ് അവൻ യഥാർഥത്തിൽ പിശുക്ക് കാണിക്കുന്നത്. എന്നാൽ അല്ലാഹു നിരാശ്രയനായ 'ഗനിയ്യ്' ആകുന്നു; അവന് നിങ്ങളുടെ ദാനത്തിൻ്റെ ആവശ്യമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് യാചിച്ചു ചെല്ലുന്ന ദരിദ്രരും. നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് (ഇസ്ലാമിനെ) നിഷേധിക്കുന്നതിലേക്ക് മടങ്ങി പോയാൽ അവൻ നിങ്ങളെ നശിപ്പിക്കുന്നതാണ്. നിങ്ങളല്ലാത്ത മറ്റൊരു സമൂഹത്തെ അവൻ കൊണ്ടു വരികയും ചെയ്യുന്നതാണ്. ശേഷം അവർ നിങ്ങൾക്ക് സമാനരായിരിക്കുകയുമില്ല. പ്രത്യുത, അവർ അല്ലാഹുവിനെ അനുസരിക്കുന്നവരായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• سرائر المنافقين وخبثهم يظهر على قسمات وجوههم وأسلوب كلامهم.
* കപടവിശ്വാസികളുടെ രഹസ്യങ്ങളും മ്ലേഛതയും അവരുടെ മുഖങ്ങളിലെ ഭാവമാറ്റങ്ങളിലും, സംസാരശൈലികളിലും പ്രകടമാവും.

• الاختبار سُنَّة إلهية لتمييز المؤمنين من المنافقين.
* (ഇസ്ലാമിൽ സത്യസന്ധമായി) വിശ്വസിച്ചവരെയും കപടവിശ്വാസികളെയും വേർതിരിച്ചറിയാനുള്ള അല്ലാഹുവിൻ്റെ മാറ്റം വരാത്ത ചര്യയാണ് പരീക്ഷണമെന്നത്.

• تأييد الله لعباده المؤمنين بالنصر والتسديد.
* അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാരെ നേർവഴിയിലാക്കിയുംക്കിയും, സഹായിച്ചും, ഉറപ്പിച്ചു നിർത്തുന്നു.

• من رفق الله بعباده أنه لا يطلب منهم إنفاق كل أموالهم في سبيل الله.
* അല്ലാഹു അവൻ്റെ ദാസന്മാരിൽ നിന്ന് അവരുടെ സമ്പാദ്യം മുഴുവൻ ആവശ്യപ്പെടുന്നില്ല എന്നത് അവരോട് അവൻ സ്വീകരിച്ച കാരുണ്യവും അനുകമ്പയുമാണ്.

 
പരിഭാഷ അദ്ധ്യായം: മുഹമ്മദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക