Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: انعام   آیت:
وَلَوْ اَنَّنَا نَزَّلْنَاۤ اِلَیْهِمُ الْمَلٰٓىِٕكَةَ وَكَلَّمَهُمُ الْمَوْتٰی وَحَشَرْنَا عَلَیْهِمْ كُلَّ شَیْءٍ قُبُلًا مَّا كَانُوْا لِیُؤْمِنُوْۤا اِلَّاۤ اَنْ یَّشَآءَ اللّٰهُ وَلٰكِنَّ اَكْثَرَهُمْ یَجْهَلُوْنَ ۟
അവർ നിർദേശം വെച്ചതെല്ലാം അവർക്ക് നാം നൽകുകയും, അവരുടെ മേൽ നാം മലക്കുകളെ ഇറക്കുകയും, അവരതിന് സാക്ഷികളാവുകയും, മരണപ്പെട്ടവർ അവരോട് സംസാരിക്കുകയും, താങ്കൾ കൊണ്ടുവന്ന സന്ദേശത്തിൻ്റെ സത്യതയെ കുറിച്ച് അവരെ അറിയിക്കുകയും, അവർ നിർദേശം വെച്ചവയെല്ലാം അവർക്ക് നാം ഒരുമിച്ചു കൂട്ടിനൽകുകയും അതെല്ലാം അവർ വീക്ഷിക്കുകയും ചെയ്താലും താങ്കൾ കൊണ്ടുവന്നതിൽ -അവരുടെ കൂട്ടത്തിൽ നിന്ന് സന്മാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരല്ലാതെ- മറ്റാരും തന്നെ വിശ്വസിക്കുന്നതല്ല. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയാത്തവരാകുന്നു. അതിനാൽ അല്ലാഹു തങ്ങൾക്ക് സന്മാർഗം നൽകണമെന്ന ആഗ്രഹത്തിൽ അവർ അല്ലാഹുവിലേക്ക് അഭയം തേടുകയില്ല.
عربي تفسیرونه:
وَكَذٰلِكَ جَعَلْنَا لِكُلِّ نَبِیٍّ عَدُوًّا شَیٰطِیْنَ الْاِنْسِ وَالْجِنِّ یُوْحِیْ بَعْضُهُمْ اِلٰی بَعْضٍ زُخْرُفَ الْقَوْلِ غُرُوْرًا ؕ— وَلَوْ شَآءَ رَبُّكَ مَا فَعَلُوْهُ فَذَرْهُمْ وَمَا یَفْتَرُوْنَ ۟
ഈ ബഹുദൈവാരാധകരെ കൊണ്ട് താങ്കളെ നാം പരീക്ഷിച്ചത് പോലെ താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാരെയും നാം പരീക്ഷിച്ചിട്ടുണ്ട്. അവരിൽ ഓരോരുത്തർക്കും മനുഷ്യരിലെയും ജിന്നുകളിലെയും ധിക്കാരികളെ നാം ശത്രുക്കളായി നിശ്ചയിച്ചിട്ടുണ്ട്. അവർ പരസ്പരം ദുർബോധനം നടത്തുകയും, അങ്ങനെ വഞ്ചനയിൽ അകപ്പെടുത്തുന്നതിനായി അവർ അസത്യം ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്യുന്നു. അവരത് പ്രവർത്തിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം അവർ ചെയ്യില്ലായിരുന്നു. എന്നാൽ ഒരു പരീക്ഷണമായി അല്ലാഹു അപ്രകാരം സംഭവിക്കണമെന്ന് ഉദ്ദേശിച്ചിരിക്കുന്നു. അതിനാൽ അവരെയും അവർ കെട്ടിച്ചമക്കുന്ന നിഷേധത്തെയും അസത്യത്തെയും നീ അവഗണിച്ചേക്കുക. നീ അവരെ പരിഗണിക്കേണ്ടതേയില്ല.
عربي تفسیرونه:
وَلِتَصْغٰۤی اِلَیْهِ اَفْـِٕدَةُ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ وَلِیَرْضَوْهُ وَلِیَقْتَرِفُوْا مَا هُمْ مُّقْتَرِفُوْنَ ۟
അവർ പരസ്പരം ദുർബോധനം നടത്തുന്നതിലേക്ക് പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ ചാഞ്ഞു പോകുന്നതിനും, അവർ തങ്ങളുടെ സ്വന്തങ്ങൾക്കായി (ഈ അസത്യം) സ്വീകരിക്കുന്നതിനും, അതിൽ തൃപ്തിയടയുന്നതിനും, അങ്ങനെ അവർ ചെയ്തു കൂട്ടുന്ന തിന്മകളും തെറ്റുകളും അവർ ചെയ്യുന്നതിനുമത്രെ അത്.
عربي تفسیرونه:
اَفَغَیْرَ اللّٰهِ اَبْتَغِیْ حَكَمًا وَّهُوَ الَّذِیْۤ اَنْزَلَ اِلَیْكُمُ الْكِتٰبَ مُفَصَّلًا ؕ— وَالَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ یَعْلَمُوْنَ اَنَّهٗ مُنَزَّلٌ مِّنْ رَّبِّكَ بِالْحَقِّ فَلَا تَكُوْنَنَّ مِنَ الْمُمْتَرِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവല്ലാത്ത ഒരു വിധികർത്താവിനെ ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അല്ലാഹുവാകുന്നു നിങ്ങൾക്ക് മേൽ എല്ലാ കാര്യവും പരിപൂർണ്ണമായി വിശദീകരിക്കപ്പെട്ട ഈ ഖുർആൻ അവതരിപ്പിച്ചത്. നിനക്ക് മേൽ നാം അവതരിപ്പിച്ച ഖുർആൻ സത്യമാണ് ഉൾക്കൊള്ളുന്നത് എന്ന കാര്യം നാം തൗറാത്ത് അവതരിപ്പിച്ചു നൽകിയ യഹൂദർക്കും, ഇഞ്ചീൽ അവതരിപ്പിച്ചു നൽകിയ നസ്വാറാക്കൾക്കും വ്യക്തമായി അറിയാം. കാരണം (ഖുർആൻ സത്യമാണ് എന്നതിനുള്ള) തെളിവ് അവരുടെ ഗ്രന്ഥത്തിൽ അവർ കണ്ടിട്ടുണ്ട്. അതിനാൽ നാം നിനക്ക് സന്ദേശം നൽകിയതിൽ സംശയിക്കുന്നവരിൽ നീ ഉൾപ്പെടാതിരിക്കുക.
عربي تفسیرونه:
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَّعَدْلًا ؕ— لَا مُبَدِّلَ لِكَلِمٰتِهٖ ۚ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
വാക്കുകളിലും വൃത്താന്തങ്ങളിലും സത്യസന്ധതയുടെ പരിപൂർണ്ണതയിൽ എത്തിയിരിക്കുന്നു ഈ ഖുർആൻ. അവൻ്റെ വാക്കുകൾ മാറ്റിമറിക്കാൻ ആരുമില്ല. തൻ്റെ അടിമകളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്) അല്ലാഹു. അതെല്ലാം അറിയുന്നവനുമാകുന്നു (അലീം) അല്ലാഹു. അവയിലൊന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവൻ്റെ വചനങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നവർക്ക് അല്ലാഹു തിക്തഫലം അനുഭവിപ്പിക്കുന്നതാണ്.
عربي تفسیرونه:
وَاِنْ تُطِعْ اَكْثَرَ مَنْ فِی الْاَرْضِ یُضِلُّوْكَ عَنْ سَبِیْلِ اللّٰهِ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ وَاِنْ هُمْ اِلَّا یَخْرُصُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഭൂമിയിലുള്ള മനുഷ്യരിൽ അധികപേരെയും താങ്കൾ പിൻപറ്റിയെന്ന് കരുതുക; എങ്കിൽ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അവർ താങ്കളെ വഴിതെറ്റിക്കുന്നതാണ്. കുറഞ്ഞ പേരേ സത്യത്തിനോടൊപ്പമുണ്ടാകൂ എന്നത് അല്ലാഹുവിൻ്റെ മുൻകഴിഞ്ഞ നടപടിക്രമമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹത്തെയാണ് പിൻപറ്റുക. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന അവരുടെ ഊഹം പോലെ; യഥാർത്ഥത്തിൽ അക്കാര്യത്തിൽ അവർ കള്ളമാണ് പറയുന്നത്.
عربي تفسیرونه:
اِنَّ رَبَّكَ هُوَ اَعْلَمُ مَنْ یَّضِلُّ عَنْ سَبِیْلِهٖ ۚ— وَهُوَ اَعْلَمُ بِالْمُهْتَدِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളിൽ തൻ്റെ മാർഗത്തിൽ നിന്ന് വഴികേടിലായവരെ തീർച്ചയായും അല്ലാഹു ഏറ്റവും അറിയുന്നു. തൻ്റെ മാർഗത്തിലേക്ക് സന്മാർഗം ലഭിച്ചവരെയും അവൻ നന്നായി അറിയുന്നു. അവന് അവയിലൊന്നും ഒരു കാര്യവും അവ്യക്തമാവുകയില്ല.
عربي تفسیرونه:
فَكُلُوْا مِمَّا ذُكِرَ اسْمُ اللّٰهِ عَلَیْهِ اِنْ كُنْتُمْ بِاٰیٰتِهٖ مُؤْمِنِیْنَ ۟
ജനങ്ങളേ! അറുക്കപ്പെടുന്ന വേളയിൽ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെട്ടവയിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; അല്ലാഹുവിൻ്റെ വ്യക്തമായ പ്രമാണങ്ങളിൽ വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• يجب أن يكون الهدف الأعظم للعبد اتباع الحق، ويطلبه بالطرق التي بيَّنها الله، ويعمل بذلك، ويرجو عَوْن ربه في اتباعه، ولا يتكل على نفسه وحوله وقوته.
നിർബന്ധമായും ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ലക്ഷ്യം സത്യം പിൻപറ്റുകയെന്നത് ആയിരിക്കണം. അല്ലാഹു വിശദീകരിച്ചു തന്ന മാർഗങ്ങളിലൂടെ അതവൻ തേടിക്കൊണ്ടിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും, സത്യം പിൻപറ്റുന്നതിൽ അല്ലാഹുവിൻ്റെ സഹായം പ്രതീക്ഷിക്കുകയും വേണം. (സത്യം സ്വീകരിക്കാൻ കഴിയുമെന്നതിൽ) സ്വന്തത്തിലോ തൻ്റെ കഴിവിലോ ശക്തിയിലോ അവൻ ഭരമേൽപ്പിക്കുകയുമരുത്.

• من إنصاف القرآن للقلة المؤمنة العالمة إسناده الجهل والضلال إلى أكثر الخلق.
• വിജ്ഞാനം നേടുകയും (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്ത ന്യൂനപക്ഷത്തോട് ഖുർആൻ പുലർത്തിയ നീതിയിൽ പെട്ടതാണ് ബഹുഭൂരിപക്ഷം വഴികേടിലും അജ്ഞതയിലുമാണെന്ന് ഖുർആൻ വിശദീകരിച്ചു എന്നത്.

• من سنّته تعالى في الخلق ظهور أعداء من الإنس والجنّ للأنبياء وأتباعهم؛ لأنّ الحقّ يعرف بضدّه من الباطل.
• സൃഷ്ടികളിൽ അല്ലാഹു നടപ്പിലാക്കിയ അവൻ്റെ ചര്യയിൽ പെട്ടതാണ് നബിമാർ നിയോഗിക്കപ്പെട്ടാൽ അവർക്കെതിരിലും അവരെ പിൻപറ്റിയവർക്കെതിരിലും മനുഷ്യരിലും ജിന്നുകളിലും പെട്ട ശത്രുക്കൾ പ്രത്യക്ഷപ്പെടുക എന്നത്. കാരണം സത്യം തിരിച്ചറിയപ്പെടുക അതിനെ എതിർക്കുന്നവരുടെ അസത്യം മുഖേനയാണ്.

• القرآن صادق في أخباره، عادل في أحكامه،لا يُعْثَر في أخباره على ما يخالف الواقع، ولا في أحكامه على ما يخالف الحق.
• ഖുർആനിൻ്റെ വൃത്താന്തങ്ങൾ മുഴുവൻ സത്യസന്ധമാണ്. അതിൻ്റെ വിധികൾ മുഴുവൻ നീതിപൂർവ്വകവും. യാഥാർത്ഥ്യത്തോട് വിയോജിക്കുന്ന എന്തെങ്കിലുമൊന്ന് ഖുർആനിലെ വൃത്താന്തങ്ങളിൽ കണ്ടെത്താൻ കഴിയില്ല. സത്യത്തിന് വിരുദ്ധമായ ഒന്നും അതിൻ്റെ വിധിവിലക്കുകളിൽ കണ്ടെത്തുകയും സാധ്യമല്ല.

 
د معناګانو ژباړه سورت: انعام
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول